ETV Bharat / state

കാസര്‍കോട്ടെ ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണം, പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കി മുഖ്യമന്ത്രി

കസര്‍കോട് ജില്ലയുടെ അതിര്‍ത്തി പ്രദേശമായ മഞ്ചേശ്വരത്ത് ഉള്‍പ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്ന് പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണക്കടത്ത് കേസുകളും അതുമായി ബന്ധപ്പെട്ട് നിയവിരുദ്ധ പ്രവര്‍ത്തനങ്ങളും കാസര്‍കോട് നടക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം

author img

By

Published : Sep 4, 2022, 4:59 PM IST

Quotation cases in Kasargod  crime news Kasargod  Kasargod police  Chief Minister  പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കി മുഖ്യമന്ത്രി  മുഖ്യമന്ത്രി  കസര്‍കോട്  Kasargod  മുഖ്യമന്ത്രി പിണറായി വിജയന്‍  Chief Minister Pinarayi Vijayan
കാസര്‍കോട്ടെ ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണം, പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കി മുഖ്യമന്ത്രി

കാസര്‍കോട്: കാസര്‍കോടിന്‍റെ അതിര്‍ത്തി പ്രദേശമായ മഞ്ചേശ്വരത്ത് അടക്കം ജില്ലയിൽ നടക്കുന്ന ക്വട്ടേഷൻ, ഗുണ്ട പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്ന് പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. അതേസമയം അതിര്‍ത്തി മേഖലകളില്‍ ഉള്‍പ്പെടെ പരിശോധന കര്‍ശനമാക്കിയിട്ടുണ്ടെന്നും ഗുണ്ട ലിസ്റ്റുക‌ളില്‍ ഉള്‍പ്പെട്ടവരെ പ്രത്യേകം നിരീക്ഷിച്ചു വരികയാണെന്നും ജില്ല പൊലീസ് മേധാവി വൈഭവ് സക്സേന ഇടിവി ഭാരതിനോട്‌ പറഞ്ഞു.

ജില്ല പൊലീസ് മേധാവി പ്രതികരിക്കുന്നു

കാസർകോടിന്‍റെ അതിര്‍ത്തി മേഖലയായ മഞ്ചേശ്വരത്ത് പ്രത്യേക സാഹചര്യം രൂപപ്പെടുന്നുണ്ടെന്നും അത് നിയന്ത്രിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഇന്നലെ (01.09.2022) നിയമസഭയില്‍ അറിയിച്ചു. ജില്ലയില്‍ ഗുണ്ട വിളയാട്ടങ്ങള്‍ തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തില്‍ ഉദുമ എംഎല്‍എ സി എച്ച് കുഞ്ഞമ്പു ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടി ആയിട്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആക്രമണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഇടങ്ങളാണ് ഉപ്പളയും മഞ്ചേശ്വരവും. കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റകൃത്യത്തിനു ശേഷം പ്രതികള്‍ മഞ്ചേശ്വരം–തലപ്പാടി വഴി അയല്‍ സംസ്ഥാനങ്ങളിലേക്ക് കടക്കുന്നത് പൊലീസ് വല്ലുവിളിയാണ്. ഇത് തടയുകയാണ് പൊലീസിന്‍റെ ലക്ഷ്യം.

വിദേശ കറന്‍സി കള്ളക്കടത്തിന്‍റെ പേരില്‍ രണ്ടു മാസം മുമ്പാണ് മുഗു സ്വദേശിയായ അബൂബക്കര്‍ സിദ്ദിഖിനെ ഒരു സംഘം തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയത്. ഈ കേസില്‍ അറസ്റ്റിലായ പ്രതികളെയെല്ലാം കര്‍ണാടക, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് പിടികൂടിയത്.

കാസര്‍കോട്: കാസര്‍കോടിന്‍റെ അതിര്‍ത്തി പ്രദേശമായ മഞ്ചേശ്വരത്ത് അടക്കം ജില്ലയിൽ നടക്കുന്ന ക്വട്ടേഷൻ, ഗുണ്ട പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്ന് പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. അതേസമയം അതിര്‍ത്തി മേഖലകളില്‍ ഉള്‍പ്പെടെ പരിശോധന കര്‍ശനമാക്കിയിട്ടുണ്ടെന്നും ഗുണ്ട ലിസ്റ്റുക‌ളില്‍ ഉള്‍പ്പെട്ടവരെ പ്രത്യേകം നിരീക്ഷിച്ചു വരികയാണെന്നും ജില്ല പൊലീസ് മേധാവി വൈഭവ് സക്സേന ഇടിവി ഭാരതിനോട്‌ പറഞ്ഞു.

ജില്ല പൊലീസ് മേധാവി പ്രതികരിക്കുന്നു

കാസർകോടിന്‍റെ അതിര്‍ത്തി മേഖലയായ മഞ്ചേശ്വരത്ത് പ്രത്യേക സാഹചര്യം രൂപപ്പെടുന്നുണ്ടെന്നും അത് നിയന്ത്രിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഇന്നലെ (01.09.2022) നിയമസഭയില്‍ അറിയിച്ചു. ജില്ലയില്‍ ഗുണ്ട വിളയാട്ടങ്ങള്‍ തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തില്‍ ഉദുമ എംഎല്‍എ സി എച്ച് കുഞ്ഞമ്പു ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടി ആയിട്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആക്രമണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഇടങ്ങളാണ് ഉപ്പളയും മഞ്ചേശ്വരവും. കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റകൃത്യത്തിനു ശേഷം പ്രതികള്‍ മഞ്ചേശ്വരം–തലപ്പാടി വഴി അയല്‍ സംസ്ഥാനങ്ങളിലേക്ക് കടക്കുന്നത് പൊലീസ് വല്ലുവിളിയാണ്. ഇത് തടയുകയാണ് പൊലീസിന്‍റെ ലക്ഷ്യം.

വിദേശ കറന്‍സി കള്ളക്കടത്തിന്‍റെ പേരില്‍ രണ്ടു മാസം മുമ്പാണ് മുഗു സ്വദേശിയായ അബൂബക്കര്‍ സിദ്ദിഖിനെ ഒരു സംഘം തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയത്. ഈ കേസില്‍ അറസ്റ്റിലായ പ്രതികളെയെല്ലാം കര്‍ണാടക, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് പിടികൂടിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.