ETV Bharat / state

തളിപ്പറമ്പ് സിപിഎമ്മില്‍ വിഭാഗീയത; ലോക്കല്‍ സെക്രട്ടറിക്കെതിരെ പോസ്റ്ററുകള്‍

author img

By

Published : Oct 20, 2021, 8:27 AM IST

തളിപ്പറമ്പ് നോർത്ത് സിപിഎം വായനശാലക്ക് മുന്നിലാണ് പോസ്റ്ററുകള്‍ കണ്ടത്.

തളിപ്പറമ്പ് സിപിഎമ്മില്‍ പോര്‌  സിപിഎം വിഭാഗീയത  കണ്ണൂര്‍ രാഷ്‌ട്രീയം  സിപിഎം-സിപിഐ  ലോക്കല്‍ സെക്രട്ടറി  സിപിഎം ലോക്കല്‍ സെക്രട്ടറി  പുല്ലായിക്കൊടി ചന്ദ്രന്‍  cpm local committee  cmp politics  kerala politics  cpm-cpi
തളിപ്പറമ്പ് നോര്‍ത്ത് സിപിഎം ലോക്കല്‍ കമ്മിറ്റിയില്‍ ചേരിപ്പോര്‌; ലോക്കല്‍ സെക്രട്ടറിക്കെതിരെ പോസ്റ്ററുകള്‍

കണ്ണൂര്‍: സിപിഎം തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തിൽ രൂപപ്പെട്ട ചേരിപ്പോര് തെരുവിലേക്ക്. പുല്ലായിക്കൊടി ചന്ദ്രൻ -കോമത്ത് മുരളീധരൻ ഗ്രൂപ്പുകൾ തമ്മിലുള്ള വിഭാഗീയതയാണ് മറ നീക്കി പുറത്തുവന്നത്. വീണ്ടും ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പുല്ലായിക്കൊടി ചന്ദ്രനെതിരെ പരോക്ഷ വിമർശനം ഉന്നയിച്ചാണ് പോസ്റ്റർ.

'സിപിഐയെ നശിപ്പിച്ചു, ഇനി സിപിഎം ആണോ ലക്ഷ്യം, സിപിഐ നേതാക്കൾ കാണിച്ച ആർജവം സിപിഎം നേതാക്കൾ കാണിക്കുമോ ഈ പാർട്ടിയുടെ രക്ഷക്കായി', 'ഒരു കമ്മ്യൂണിസ്റ്റിന്‍റെ കയ്യില്‍ രണ്ട് തോക്കുകള്‍ ഉണ്ടാവണം. ഒന്ന് വര്‍ഗ ശത്രുവിനെതിരെയും രണ്ട് വഴി പിഴയ്‌ക്കുന്ന നേതൃത്വത്തിനെതിരെയും' തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററുകളിലുള്ളത്.

തളിപ്പറമ്പ് സിപിഎമ്മില്‍ ചേരിപ്പോര്‌; ലോക്കല്‍ സെക്രട്ടറിക്കെതിരെ പോസ്റ്ററുകള്‍ പതിപ്പിച്ചു

കോമ്രഡ്‌സ്‌ ഓഫ്‌ മാന്ധംകുണ്ട് എന്ന പേരിലാണ് പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്. പോസ്റ്ററുകൾ കൂടാതെ കരിങ്കോടിയും കെആർസി വായനശാലയുടെ ചുമരിൽ കെട്ടിയിട്ടുണ്ട്. നേരത്തെ സിപിഐയിൽ നിന്നും സിപിഎമ്മിൽ എത്തിയ വ്യക്തിയാണ് പുല്ലായിക്കൊടി ചന്ദ്രന്‍.

കഴിഞ്ഞ ദിവസം സിപിഎം തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തിൽ വിഭാഗീയത നടന്നുവെന്നാരോപിച്ച് തളിപ്പറമ്പ് മുൻ ഏരിയാ കമ്മിറ്റിയംഗവും നഗരസഭാ മുൻ പ്രതിപക്ഷ നേതാവുമായ കോമത്ത് മുരളീധരൻ ഇറങ്ങിപ്പോയിരുന്നു.

Also Read: 'അശാസ്ത്രീയ ലോക്ക്‌ഡൗണ്‍ കടബാധ്യതയുണ്ടാക്കി' : ഫേസ്ബുക്ക് കുറിപ്പെഴുതി ആത്മഹത്യ ചെയ്‌ത് ഹോട്ടൽ ഉടമ

തുടർന്ന് ഏരിയ സമ്മേളനത്തിനുള്ള പ്രതിനിധി പാനലിൽ നിന്നും കോമത്ത് മുരളീധരനെ ഒഴിവാക്കിയിരുന്നു. പുല്ലായിക്കൊടി ചന്ദ്രനെ വീണ്ടും ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി തെരഞ്ഞെടുത്തതിന് പിന്നാലെയാണ് പോസ്റ്ററുകൾ കണ്ടെത്തിയത്.

കണ്ണൂര്‍: സിപിഎം തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തിൽ രൂപപ്പെട്ട ചേരിപ്പോര് തെരുവിലേക്ക്. പുല്ലായിക്കൊടി ചന്ദ്രൻ -കോമത്ത് മുരളീധരൻ ഗ്രൂപ്പുകൾ തമ്മിലുള്ള വിഭാഗീയതയാണ് മറ നീക്കി പുറത്തുവന്നത്. വീണ്ടും ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പുല്ലായിക്കൊടി ചന്ദ്രനെതിരെ പരോക്ഷ വിമർശനം ഉന്നയിച്ചാണ് പോസ്റ്റർ.

'സിപിഐയെ നശിപ്പിച്ചു, ഇനി സിപിഎം ആണോ ലക്ഷ്യം, സിപിഐ നേതാക്കൾ കാണിച്ച ആർജവം സിപിഎം നേതാക്കൾ കാണിക്കുമോ ഈ പാർട്ടിയുടെ രക്ഷക്കായി', 'ഒരു കമ്മ്യൂണിസ്റ്റിന്‍റെ കയ്യില്‍ രണ്ട് തോക്കുകള്‍ ഉണ്ടാവണം. ഒന്ന് വര്‍ഗ ശത്രുവിനെതിരെയും രണ്ട് വഴി പിഴയ്‌ക്കുന്ന നേതൃത്വത്തിനെതിരെയും' തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററുകളിലുള്ളത്.

തളിപ്പറമ്പ് സിപിഎമ്മില്‍ ചേരിപ്പോര്‌; ലോക്കല്‍ സെക്രട്ടറിക്കെതിരെ പോസ്റ്ററുകള്‍ പതിപ്പിച്ചു

കോമ്രഡ്‌സ്‌ ഓഫ്‌ മാന്ധംകുണ്ട് എന്ന പേരിലാണ് പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്. പോസ്റ്ററുകൾ കൂടാതെ കരിങ്കോടിയും കെആർസി വായനശാലയുടെ ചുമരിൽ കെട്ടിയിട്ടുണ്ട്. നേരത്തെ സിപിഐയിൽ നിന്നും സിപിഎമ്മിൽ എത്തിയ വ്യക്തിയാണ് പുല്ലായിക്കൊടി ചന്ദ്രന്‍.

കഴിഞ്ഞ ദിവസം സിപിഎം തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തിൽ വിഭാഗീയത നടന്നുവെന്നാരോപിച്ച് തളിപ്പറമ്പ് മുൻ ഏരിയാ കമ്മിറ്റിയംഗവും നഗരസഭാ മുൻ പ്രതിപക്ഷ നേതാവുമായ കോമത്ത് മുരളീധരൻ ഇറങ്ങിപ്പോയിരുന്നു.

Also Read: 'അശാസ്ത്രീയ ലോക്ക്‌ഡൗണ്‍ കടബാധ്യതയുണ്ടാക്കി' : ഫേസ്ബുക്ക് കുറിപ്പെഴുതി ആത്മഹത്യ ചെയ്‌ത് ഹോട്ടൽ ഉടമ

തുടർന്ന് ഏരിയ സമ്മേളനത്തിനുള്ള പ്രതിനിധി പാനലിൽ നിന്നും കോമത്ത് മുരളീധരനെ ഒഴിവാക്കിയിരുന്നു. പുല്ലായിക്കൊടി ചന്ദ്രനെ വീണ്ടും ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി തെരഞ്ഞെടുത്തതിന് പിന്നാലെയാണ് പോസ്റ്ററുകൾ കണ്ടെത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.