ETV Bharat / state

വിദ്യാര്‍ഥികള്‍ ഭീതിയില്‍; ക്വാറികള്‍ക്ക് അനുകൂല റിപ്പോര്‍ട്ടുമായി പഞ്ചായത്ത് അസിസ്റ്റന്‍റ് എഞ്ചിനീയര്‍ - ക്വാറി ഭീഷണി

ക്വാറികളിൽ നിന്ന് നിരന്തരമുണ്ടാകുന്ന സ്ഫോടനങ്ങളെ തുടര്‍ന്ന് പെടേന സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ നിരവധി കുട്ടികളാണ് പഠനം അവസാനിപ്പിച്ചത്.

പെടേന സ്‌കൂൾ
author img

By

Published : Nov 22, 2019, 10:39 PM IST

Updated : Nov 22, 2019, 11:54 PM IST

കണ്ണൂർ: പെടേന സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ കുട്ടികളുടെ ജീവന് ക്വാറികൾ ഭീഷണിയല്ലെന്ന് പഞ്ചായത്ത് അസിസ്റ്റന്‍റ് എഞ്ചിനീയര്‍. വയക്കര പഞ്ചായത്ത് സെക്രട്ടറിയുടെ നിർദേശപ്രകാരം പഞ്ചായത്ത് അസിസ്റ്റന്‍റ് എഞ്ചിനീയര്‍ പരിശോധന നടത്തിയാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. അഞ്ച് കരിങ്കല്‍ ക്വാറികളും രണ്ട് ക്രഷറുകളുമാണ് സ്‌കൂളിന്‍റെ 500 മീറ്റര്‍ പരിധിക്കുളളില്‍ പ്രവര്‍ത്തിക്കുന്നത്. തുടര്‍ച്ചയായുണ്ടാകുന്ന സ്ഫോടനങ്ങളിൽ സ്‌കൂളിന് സമീപം വലിയ കരിങ്കല്‍ കഷ്‌ണങ്ങള്‍ പതിക്കുന്നത് പതിവാണ്. പല കുട്ടികള്‍ക്കും ശ്വാസകോശ രോഗങ്ങള്‍ പിടിപെട്ടു. ഇതോടെ കുട്ടികളെ സ്‌കൂളിലയക്കുന്നതിന് രക്ഷിതാക്കൾക്ക് ഭയമായി. ഇതിനിടയിലാണ് ക്വാറി ഉടമകളെ സംരക്ഷിക്കും വിധമുള്ള റിപ്പോർട്ട് അസിസ്റ്റന്‍റ് എഞ്ചിനിയർ സമർപ്പിച്ചിരിക്കുന്നത്.

ക്വാറി വിചിത്ര റിപ്പോർട്ട് സർപ്പിച്ച് എഞ്ചിനീയര്‍

എന്നാൽ പഞ്ചായത്ത് അസിസ്റ്റന്‍റ് എഞ്ചിനീയർ സ്‌കൂളിൽ എത്തിയിട്ടില്ലെന്നും പരിശോധനയ്ക്കായി എത്തിയത് അറിഞ്ഞിട്ടില്ലെന്നും പ്രധാന അധ്യാപകൻ അറിയിച്ചു. അസിസ്റ്റന്‍റ് എഞ്ചിനീയറുടെ റിപ്പോർട്ടിൽ ദുരൂഹതയുണ്ടെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു. സമരസമിതി ചെയർമാൻ പി.ടി അബ്‌ദുറഹ്‌മാന് ലഭിച്ച വിവരാവകാശ രേഖയിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ ക്വാറി വിരുദ്ധ സമരം ശക്തിപ്പെടുത്താനും സ്‌കൂൾ സംരക്ഷണത്തിനായി വിദ്യാഭ്യാസ വകുപ്പിനെ സമീപിക്കാനും ആക്ഷൻ കമ്മറ്റി തീരുമാനിച്ചിരിക്കുകയാണ്.

pedena school issue  പെടേന സ്‌കൂൾ സംഭവം  ക്വാറി ഭീഷണി  പെടേന സ്‌കൂൾ ക്വാറി ഭീഷണി
വിവരാവകാശ അപേക്ഷ
pedena school issue  പെടേന സ്‌കൂൾ സംഭവം  ക്വാറി ഭീഷണി  പെടേന സ്‌കൂൾ ക്വാറി ഭീഷണി
പഞ്ചായത്ത് അസിസ്റ്റന്‍റ് എഞ്ചിനീയറുടെ റിപ്പോർട്ട്

കരിങ്കല്‍ ക്വാറികളെ ഭയന്ന് 55 വിദ്യാര്‍ഥികൾക്കാണ് പഠനമുപേക്ഷിച്ച് സ്‌കൂൾ വിട്ടിറങ്ങേണ്ടി വന്നത്. കെട്ടിടത്തിന് വിള്ളലുകൾ വീണ് അപകടാവസ്ഥയിലായത് പ്രഥമദൃഷ്ട്യായുള്ള തെളിവാണ്. തുടർന്ന് വിദ്യാർഥികൾ കലക്‌ടർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. കലക്‌ടറുടെ നിർദേശപ്രകാരം അസിസ്റ്റന്‍റ് കലക്‌ടർ നടത്തിയ പരിശോധനയിൽ ക്വാറികളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തി വെക്കുന്നതിന് ഉത്തരവായി. അതിനുശേഷമാണ് വിദ്യാർഥികൾ വീണ്ടും സ്‌കൂളില്‍ എത്തിത്തുടങ്ങിയത്.

കണ്ണൂർ: പെടേന സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെ കുട്ടികളുടെ ജീവന് ക്വാറികൾ ഭീഷണിയല്ലെന്ന് പഞ്ചായത്ത് അസിസ്റ്റന്‍റ് എഞ്ചിനീയര്‍. വയക്കര പഞ്ചായത്ത് സെക്രട്ടറിയുടെ നിർദേശപ്രകാരം പഞ്ചായത്ത് അസിസ്റ്റന്‍റ് എഞ്ചിനീയര്‍ പരിശോധന നടത്തിയാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. അഞ്ച് കരിങ്കല്‍ ക്വാറികളും രണ്ട് ക്രഷറുകളുമാണ് സ്‌കൂളിന്‍റെ 500 മീറ്റര്‍ പരിധിക്കുളളില്‍ പ്രവര്‍ത്തിക്കുന്നത്. തുടര്‍ച്ചയായുണ്ടാകുന്ന സ്ഫോടനങ്ങളിൽ സ്‌കൂളിന് സമീപം വലിയ കരിങ്കല്‍ കഷ്‌ണങ്ങള്‍ പതിക്കുന്നത് പതിവാണ്. പല കുട്ടികള്‍ക്കും ശ്വാസകോശ രോഗങ്ങള്‍ പിടിപെട്ടു. ഇതോടെ കുട്ടികളെ സ്‌കൂളിലയക്കുന്നതിന് രക്ഷിതാക്കൾക്ക് ഭയമായി. ഇതിനിടയിലാണ് ക്വാറി ഉടമകളെ സംരക്ഷിക്കും വിധമുള്ള റിപ്പോർട്ട് അസിസ്റ്റന്‍റ് എഞ്ചിനിയർ സമർപ്പിച്ചിരിക്കുന്നത്.

ക്വാറി വിചിത്ര റിപ്പോർട്ട് സർപ്പിച്ച് എഞ്ചിനീയര്‍

എന്നാൽ പഞ്ചായത്ത് അസിസ്റ്റന്‍റ് എഞ്ചിനീയർ സ്‌കൂളിൽ എത്തിയിട്ടില്ലെന്നും പരിശോധനയ്ക്കായി എത്തിയത് അറിഞ്ഞിട്ടില്ലെന്നും പ്രധാന അധ്യാപകൻ അറിയിച്ചു. അസിസ്റ്റന്‍റ് എഞ്ചിനീയറുടെ റിപ്പോർട്ടിൽ ദുരൂഹതയുണ്ടെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു. സമരസമിതി ചെയർമാൻ പി.ടി അബ്‌ദുറഹ്‌മാന് ലഭിച്ച വിവരാവകാശ രേഖയിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ ക്വാറി വിരുദ്ധ സമരം ശക്തിപ്പെടുത്താനും സ്‌കൂൾ സംരക്ഷണത്തിനായി വിദ്യാഭ്യാസ വകുപ്പിനെ സമീപിക്കാനും ആക്ഷൻ കമ്മറ്റി തീരുമാനിച്ചിരിക്കുകയാണ്.

pedena school issue  പെടേന സ്‌കൂൾ സംഭവം  ക്വാറി ഭീഷണി  പെടേന സ്‌കൂൾ ക്വാറി ഭീഷണി
വിവരാവകാശ അപേക്ഷ
pedena school issue  പെടേന സ്‌കൂൾ സംഭവം  ക്വാറി ഭീഷണി  പെടേന സ്‌കൂൾ ക്വാറി ഭീഷണി
പഞ്ചായത്ത് അസിസ്റ്റന്‍റ് എഞ്ചിനീയറുടെ റിപ്പോർട്ട്

കരിങ്കല്‍ ക്വാറികളെ ഭയന്ന് 55 വിദ്യാര്‍ഥികൾക്കാണ് പഠനമുപേക്ഷിച്ച് സ്‌കൂൾ വിട്ടിറങ്ങേണ്ടി വന്നത്. കെട്ടിടത്തിന് വിള്ളലുകൾ വീണ് അപകടാവസ്ഥയിലായത് പ്രഥമദൃഷ്ട്യായുള്ള തെളിവാണ്. തുടർന്ന് വിദ്യാർഥികൾ കലക്‌ടർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. കലക്‌ടറുടെ നിർദേശപ്രകാരം അസിസ്റ്റന്‍റ് കലക്‌ടർ നടത്തിയ പരിശോധനയിൽ ക്വാറികളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തി വെക്കുന്നതിന് ഉത്തരവായി. അതിനുശേഷമാണ് വിദ്യാർഥികൾ വീണ്ടും സ്‌കൂളില്‍ എത്തിത്തുടങ്ങിയത്.

Intro:കണ്ണൂർ പെടേന സര്‍ക്കാര്‍ എല്‍.പി സ്കൂളിലെ കുട്ടികളുടെ ജീവന് ക്വാറികൾ ഭീഷണിയല്ലെന്ന് പഞ്ചായത്ത് അസിസ്റ്റൻറ് എഞ്ചിനീയറുടെ വിചിത്ര റിപ്പോർട്ട്. വയക്കര പഞ്ചായത്ത് സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം പഞ്ചായത്ത് എൻജിനീയർ നടത്തിയ പരിശോധനയിൽ ആണ് ക്വാറികൾ സ്കൂളിന് ഭീഷണിയല്ലെന്ന് റിപ്പോർട്ട് നൽകിയിരിക്കുന്നത്. എന്നാൽ പഞ്ചായത്ത് അസിസ്റ്റൻറ് എഞ്ചിനീയർ സ്കൂളിൽ എത്തിയിട്ടില്ലെന്നും സ്കൂൾ അതികൃതർ പരിശോധനയ്ക്കായി എത്തിയത് അറിഞ്ഞിട്ടില്ലെന്നും പ്രധാന അധ്യാപകൻ. ഇതോടെ ക്വാറി വിരുദ്ധ സമരം ശക്തിപ്പെടുത്താനും സ്കൂൾ സംരക്ഷണത്തിനായി വിദ്യാഭ്യാസ വകുപ്പിനെ സമീപിക്കാനും ഒരുങ്ങി ആക്ഷൻ കമ്മറ്റി. ഇടിവി ഭാരത് ഫോളോപ്പ് ആൻഡ് എസ്ക്ളൂസീവ്

V/o

ക്വാറികളിൽ നിന്ന് നിരന്തരമുണ്ടാകുന്ന സ്ഫോടനങ്ങളെ തുടര്‍ന്ന് പെടേന സ്കൂളിലെ കുട്ടികൾ പഠനം അവസാനിപ്പിച്ചിരുന്നു. കെട്ടിടത്തിന് വിള്ളലുകൾ വീണ് അപകടാവസ്ഥയിലായതും പ്രഥമദൃഷ്ട്യാ തെളിവുമാണ്. ഇങ്ങനെയുള്ള സാഹചര്യത്തിലാണ് പഞ്ചായത്ത് അസിസ്റ്റൻറ് എൻഞ്ചിനീയർ അതിശയിപ്പിക്കുന്നതും വിചിത്രവുമായ റിപ്പോർട്ട് തയ്യാറാക്കി പഞ്ചായത്ത് സെക്രട്ടറിക്ക് സമർപ്പിച്ചിരിക്കുന്നത്. കരിങ്കല്‍ ക്വാറികളെ ഭയന്ന് പെടേന സര്‍ക്കാര്‍ എല്‍.പി സ്കൂളിലെ 55 വിദ്യാര്‍ഥികളാണ് പഠനമുപേക്ഷിച്ച് സ്കൂൾ വിട്ടു ഇറങ്ങേണ്ടി വന്നിരുന്നത്. തുടർന്ന് വിദ്യാർത്ഥികൾ കലക്ടർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. കലക്ടറുടെ നിർദ്ദേശപ്രകാരം അസിസ്റ്റൻറ് കളക്ടർ നടത്തിയ പരിശോധനയിൽ ക്വാറികളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തി വെക്കുന്നതിന് ഉത്തരവിറക്കുകയും ചെയ്തു. അതിനുശേഷമാണ് വിദ്യാർഥികൾ വീണ്ടും സ്കൂളുകളിൽ എത്തിത്തുടങ്ങിയത്. അതേ സമയം അസിസ്റ്റന്റ് എഞ്ചിനിയർ പരിശോധനക്ക് എത്തിയത് അറിയില്ലെന്ന് പ്രധാന അധ്യാപകൻ അറിയിച്ചു. സമരസമിതി ചെയർമാൻ പിടി അബ്ദുറഹിമാന് ലഭിച്ച വിവരാവകാശ രേഖയിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. അസിസ്റ്റൻറ് എൻജിനീയറുടെ വിചിത്രമായ റിപ്പോർട്ടിൽ ദുരൂഹതയുണ്ടെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു.

ബൈറ്റ്, പി.ടി അബ്ദുറഹിമാൻ, സമരസമിതി ചെയർമാൻ

അഞ്ച് കരിങ്കല്‍ ക്വാറികളും രണ്ട് ക്രഷറുകളുമാണ് സ്കൂളിന്റെ 500 മീറ്റര്‍ പരിധിക്കുളളില്‍ പ്രവര്‍ത്തിക്കുന്നത്. തുടര്‍ച്ചയായുണ്ടാകുന്ന സ്ഫോടനങ്ങളിൽ സ്കൂളിന് സമീപം വലിയ കരിങ്കല്‍ കഷണങ്ങള്‍ പതിക്കുന്നത് പതിവാണ്. പല കുട്ടികള്‍ക്കും ശ്വാസകോശ രോഗങ്ങള്‍ പിടിപെട്ടു. ഇതോടെ കുട്ടികളെ സ്കൂളിലയക്കുന്നതിന് രക്ഷിതാക്കൾക്കും ഇപ്പോൾ ഭയമാണ്. ഇതിനിടയിലാണ് ക്വാറി ഉടമകളെ സംരക്ഷിക്കും വിധം ഒരു റിപ്പോർട്ട് അസിസ്റ്റന്റ് എഞ്ചിനിയർ കെട്ടിച്ചമച്ചത്.

കെ. ശശീന്ദ്രൻ
ഇടിവി ഭാരത്
കണ്ണൂർBody:കണ്ണൂർ പെടേന സര്‍ക്കാര്‍ എല്‍.പി സ്കൂളിലെ കുട്ടികളുടെ ജീവന് ക്വാറികൾ ഭീഷണിയല്ലെന്ന് പഞ്ചായത്ത് അസിസ്റ്റൻറ് എഞ്ചിനീയറുടെ വിചിത്ര റിപ്പോർട്ട്. വയക്കര പഞ്ചായത്ത് സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം പഞ്ചായത്ത് എൻജിനീയർ നടത്തിയ പരിശോധനയിൽ ആണ് ക്വാറികൾ സ്കൂളിന് ഭീഷണിയല്ലെന്ന് റിപ്പോർട്ട് നൽകിയിരിക്കുന്നത്. എന്നാൽ പഞ്ചായത്ത് അസിസ്റ്റൻറ് എഞ്ചിനീയർ സ്കൂളിൽ എത്തിയിട്ടില്ലെന്നും സ്കൂൾ അതികൃതർ പരിശോധനയ്ക്കായി എത്തിയത് അറിഞ്ഞിട്ടില്ലെന്നും പ്രധാന അധ്യാപകൻ. ഇതോടെ ക്വാറി വിരുദ്ധ സമരം ശക്തിപ്പെടുത്താനും സ്കൂൾ സംരക്ഷണത്തിനായി വിദ്യാഭ്യാസ വകുപ്പിനെ സമീപിക്കാനും ഒരുങ്ങി ആക്ഷൻ കമ്മറ്റി. ഇടിവി ഭാരത് ഫോളോപ്പ് ആൻഡ് എസ്ക്ളൂസീവ്

V/o

ക്വാറികളിൽ നിന്ന് നിരന്തരമുണ്ടാകുന്ന സ്ഫോടനങ്ങളെ തുടര്‍ന്ന് പെടേന സ്കൂളിലെ കുട്ടികൾ പഠനം അവസാനിപ്പിച്ചിരുന്നു. കെട്ടിടത്തിന് വിള്ളലുകൾ വീണ് അപകടാവസ്ഥയിലായതും പ്രഥമദൃഷ്ട്യാ തെളിവുമാണ്. ഇങ്ങനെയുള്ള സാഹചര്യത്തിലാണ് പഞ്ചായത്ത് അസിസ്റ്റൻറ് എൻഞ്ചിനീയർ അതിശയിപ്പിക്കുന്നതും വിചിത്രവുമായ റിപ്പോർട്ട് തയ്യാറാക്കി പഞ്ചായത്ത് സെക്രട്ടറിക്ക് സമർപ്പിച്ചിരിക്കുന്നത്. കരിങ്കല്‍ ക്വാറികളെ ഭയന്ന് പെടേന സര്‍ക്കാര്‍ എല്‍.പി സ്കൂളിലെ 55 വിദ്യാര്‍ഥികളാണ് പഠനമുപേക്ഷിച്ച് സ്കൂൾ വിട്ടു ഇറങ്ങേണ്ടി വന്നിരുന്നത്. തുടർന്ന് വിദ്യാർത്ഥികൾ കലക്ടർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. കലക്ടറുടെ നിർദ്ദേശപ്രകാരം അസിസ്റ്റൻറ് കളക്ടർ നടത്തിയ പരിശോധനയിൽ ക്വാറികളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തി വെക്കുന്നതിന് ഉത്തരവിറക്കുകയും ചെയ്തു. അതിനുശേഷമാണ് വിദ്യാർഥികൾ വീണ്ടും സ്കൂളുകളിൽ എത്തിത്തുടങ്ങിയത്. അതേ സമയം അസിസ്റ്റന്റ് എഞ്ചിനിയർ പരിശോധനക്ക് എത്തിയത് അറിയില്ലെന്ന് പ്രധാന അധ്യാപകൻ അറിയിച്ചു. സമരസമിതി ചെയർമാൻ പിടി അബ്ദുറഹിമാന് ലഭിച്ച വിവരാവകാശ രേഖയിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. അസിസ്റ്റൻറ് എൻജിനീയറുടെ വിചിത്രമായ റിപ്പോർട്ടിൽ ദുരൂഹതയുണ്ടെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു.

ബൈറ്റ്, പി.ടി അബ്ദുറഹിമാൻ, സമരസമിതി ചെയർമാൻ

അഞ്ച് കരിങ്കല്‍ ക്വാറികളും രണ്ട് ക്രഷറുകളുമാണ് സ്കൂളിന്റെ 500 മീറ്റര്‍ പരിധിക്കുളളില്‍ പ്രവര്‍ത്തിക്കുന്നത്. തുടര്‍ച്ചയായുണ്ടാകുന്ന സ്ഫോടനങ്ങളിൽ സ്കൂളിന് സമീപം വലിയ കരിങ്കല്‍ കഷണങ്ങള്‍ പതിക്കുന്നത് പതിവാണ്. പല കുട്ടികള്‍ക്കും ശ്വാസകോശ രോഗങ്ങള്‍ പിടിപെട്ടു. ഇതോടെ കുട്ടികളെ സ്കൂളിലയക്കുന്നതിന് രക്ഷിതാക്കൾക്കും ഇപ്പോൾ ഭയമാണ്. ഇതിനിടയിലാണ് ക്വാറി ഉടമകളെ സംരക്ഷിക്കും വിധം ഒരു റിപ്പോർട്ട് അസിസ്റ്റന്റ് എഞ്ചിനിയർ കെട്ടിച്ചമച്ചത്.

കെ. ശശീന്ദ്രൻ
ഇടിവി ഭാരത്
കണ്ണൂർConclusion:ഇല്ല
Last Updated : Nov 22, 2019, 11:54 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.