ETV Bharat / state

ചുരമിറങ്ങി, മഴയാത്ര ആസ്വദിച്ച് കുട്ടികൾ

വാളാംതോട് നിന്നും ആരംഭിച്ച മഴയാത്ര കുറ്റ്യാടി ചുരത്തിലൂടെ, പൂതം പാറയിൽ സമാപിച്ചു

author img

By

Published : Jul 28, 2019, 5:16 PM IST

Updated : Jul 28, 2019, 6:08 PM IST

ചുരമിറങ്ങി, മഴയാത്ര ആസ്വദിച്ച് കുട്ടികൾ

കണ്ണൂര്‍: മഴയുടെ നനവും നൈർമല്യവും തേടി വിദ്യാർഥികൾ ചുരം ഇറങ്ങിയപ്പോൾ 'സേവി'ന്‍റെ മഴയാത്ര വ്യത്യസ്‌ത അനുഭവമായി. 'മഴ പുനർജനിയാണ്' എന്ന മുദ്രാവാക്യവുമായി വയനാട് വാളാംതോട് നിന്നും ആരംഭിച്ച മഴയാത്ര കുറ്റ്യാടി ചുരത്തിലൂടെ പൂതം പാറയിൽ സമാപിച്ചു.

ചുരമിറങ്ങി, മഴയാത്ര ആസ്വദിച്ച് കുട്ടികൾ

വടകര, കോഴിക്കോട് വിദ്യാഭ്യാസ ജില്ലകളിലെ വിവിധ സ്‌കൂളുകളിൽ നിന്നും വിദ്യാർഥികളും അധ്യാപകരും മഴയാത്രയില്‍ പങ്കെടുത്തു. ആറാം വർഷമാണ് സേവിന്‍റെ നേതൃത്വത്തില്‍ മഴയാത്ര നടത്തുന്നത്. വയനാട് പാലകൂട്ടംകുന്ന് ആദിവാസി കോളനിയിലെ ഊരു മൂപ്പൻ എ എം ശേഖരൻ മഴയാത്ര ഉദ്ഘാടനം ചെയ്‌തു. പ്രകൃതിയാണ് ദൈവം എന്നും പ്രകൃതി സംരക്ഷണ കാര്യത്തിൽ കുട്ടികൾ തന്നെ രക്ഷിതാക്കളായി മാറണമെന്നും അദ്ദേഹം പറഞ്ഞു. വരുംവർഷങ്ങളിൽ ജൂലൈയിലെ രണ്ടാം ശനിയാഴ്‌ച സേവിന്‍റെ മഴയാത്ര ദിനമായിരിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്‌ടർ ഇ കെ സുരേഷ് കുമാർ പ്രഖ്യാപിച്ചു.

കണ്ണൂര്‍: മഴയുടെ നനവും നൈർമല്യവും തേടി വിദ്യാർഥികൾ ചുരം ഇറങ്ങിയപ്പോൾ 'സേവി'ന്‍റെ മഴയാത്ര വ്യത്യസ്‌ത അനുഭവമായി. 'മഴ പുനർജനിയാണ്' എന്ന മുദ്രാവാക്യവുമായി വയനാട് വാളാംതോട് നിന്നും ആരംഭിച്ച മഴയാത്ര കുറ്റ്യാടി ചുരത്തിലൂടെ പൂതം പാറയിൽ സമാപിച്ചു.

ചുരമിറങ്ങി, മഴയാത്ര ആസ്വദിച്ച് കുട്ടികൾ

വടകര, കോഴിക്കോട് വിദ്യാഭ്യാസ ജില്ലകളിലെ വിവിധ സ്‌കൂളുകളിൽ നിന്നും വിദ്യാർഥികളും അധ്യാപകരും മഴയാത്രയില്‍ പങ്കെടുത്തു. ആറാം വർഷമാണ് സേവിന്‍റെ നേതൃത്വത്തില്‍ മഴയാത്ര നടത്തുന്നത്. വയനാട് പാലകൂട്ടംകുന്ന് ആദിവാസി കോളനിയിലെ ഊരു മൂപ്പൻ എ എം ശേഖരൻ മഴയാത്ര ഉദ്ഘാടനം ചെയ്‌തു. പ്രകൃതിയാണ് ദൈവം എന്നും പ്രകൃതി സംരക്ഷണ കാര്യത്തിൽ കുട്ടികൾ തന്നെ രക്ഷിതാക്കളായി മാറണമെന്നും അദ്ദേഹം പറഞ്ഞു. വരുംവർഷങ്ങളിൽ ജൂലൈയിലെ രണ്ടാം ശനിയാഴ്‌ച സേവിന്‍റെ മഴയാത്ര ദിനമായിരിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്‌ടർ ഇ കെ സുരേഷ് കുമാർ പ്രഖ്യാപിച്ചു.

Intro:Body:

മഴയുടെ നനവും നൈർമല്യവും തേടി വിദ്യാർഥികൾ ചുരം ഇറങ്ങിയപ്പോൾ സേവിന്റെ മഴയാത്ര വ്യത്യസ്തമായ അനുഭവമായി. 'മഴ പുനർജനി' ആണ് എന്ന മുദ്രാവാക്യവുമായി വയനാട്  വാളാംതോട് നിന്നും ആരംഭിച്ച ഇത്തവണത്തെ മഴയാത്ര കുറ്റ്യാടി ചുരം ഇറങ്ങി പൂതം പാറയിൽ സമാപിച്ചു.

വടകര, കോഴിക്കോട് വിദ്യാഭ്യാസ ജില്ലകളിലെ വിവിധ സ്കൂളുകളിൽ നിന്നും വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു. ആറാം വർഷമാണ് സേവ് മഴയാത്ര നടത്തുന്നത്. മഴയാത്ര വയനാട് പാലകൂട്ടം കുന്ന് ആദിവാസി കോളനിയിലെ ഊരു മൂപ്പൻ എ എം ശേഖരൻ ഉദ്ഘാടനം ചെയ്തു. പ്രകൃതിയാണ് ദൈവം എന്നും പ്രകൃതി സംരക്ഷണ കാര്യത്തിൽ കുട്ടികൾ തന്നെ രക്ഷിതാക്കളായി മാറണമെന്നും അദ്ദേഹം പറഞ്ഞു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സജിത്ത് അധ്യക്ഷതവഹിച്ചു. വനമിത്ര പുരസ്കാര ജേതാവ് വടയക്കണ്ടി നാരായണൻ  പദ്ധതി വിശദീകരിച്ചു. വരുംവർഷങ്ങളിൽ ജൂലൈയിലെ രണ്ടാം ശനിയാഴ്ച സേവിന്റെ  മഴയാത്ര ദിനമായിരിക്കും എന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ 

ഇ.കെ സുരേഷ് കുമാർ പ്രഖ്യാപിച്ചു.  വടകര ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.പി സനകൻ മുഖ്യാതിഥിയായി. ആഷോ സമം ഹരിത സന്ദേശം നൽകി.

വയനാട് വാളാം തോട്ടിൽ നിന്നും ആരംദിച്ച യാത്രയിൽ മഴമേഘങ്ങളെ സാക്ഷിയാക്കി ആടിയും പാടിയും ആയിരുന്നു കുട്ടികളുടെ യാത്ര.

മഴ നനഞ്ഞ് നടക്കാൻ എത്തിയിട്ട് മഴ അനുഗ്രഹിക്കാതിരുന്നത് കുട്ടികളെ നിരാശരാക്കി.

മഴയിലെങ്കിലും മഴക്കാടുകളെ തൊട്ടറിഞ്ഞ് പ്രകൃതിയുടെ വിവിധ ഭാവങ്ങൾ അടുത്തറിഞ്ഞും കുറ്റ്യാടി ചുരത്തിലൂടെ 

യുള്ള നടത്തം കുട്ടികൾക്ക് വേറിട്ട അനുഭവമായി മാറി.byte കൃഷ്ണപ്രിയ വിദ്യാർത്ഥി. ഇ ടി വിഭാരത് കണ്ണൂർ.


Conclusion:
Last Updated : Jul 28, 2019, 6:08 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.