ETV Bharat / state

കണ്ണൂരിൽ ക്വാറിക്കെതിരെ പരാതിയുമായി നാട്ടുകാര്‍

നൂറുകണക്കിന് ആളുകൾക്ക് ഭീഷണിയാകുന്ന കരിങ്കൽ ഖനനവും ക്രഷർ യൂണിറ്റും നിർത്തിവെക്കണമെന്ന് നാട്ടുകാരുടെ ആവശ്യം

author img

By

Published : Sep 17, 2019, 8:37 PM IST

Updated : Sep 17, 2019, 11:23 PM IST

കണ്ണൂരിൽ ക്വാറിക്കെതിരെ നാട്ടുകാരുടെ പരാതി

കണ്ണൂർ: കണ്ണൂരിലെ പയ്യാവ്വൂരിൽ പ്രവർത്തിക്കുന്ന ക്വാറിക്കെതിരെ പരാതിയുമായി പ്രദേശവാസികൾ രംഗത്ത്. പയ്യാവൂർ പഞ്ചായത്തിലെ ചന്ദനക്കാംപാറ എന്ന പ്രദേശത്തുള്ള ക്വാറിക്കെതിരെയാണ് ജനങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്. പയ്യാവൂർ ക്രഷേർഴ്‌സ് ആണ് ഇവിടെ കരിങ്കല്‍ ഖനനം നടത്തുന്നത്. പരിസ്ഥിതിയെ തകർക്കുന്ന കരിങ്കൽ ക്വാറി അപകടകരമായ അവസ്ഥയിലാണെന്ന് പ്രദേശവാസികൾ പറയുന്നു.

കണ്ണൂരിൽ ക്വാറിക്കെതിരെ പരാതിയുമായി നാട്ടുകാര്‍

പ്രദേശത്ത് നിർമ്മിച്ച കൃത്രിമ മണ്ണ് മലയാണ് കഴിഞ്ഞ ദിവസമുണ്ടായ ഉരുൾ പൊട്ടലിന് കാരണമായതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഉരുൾപൊട്ടലിൽ ക്വാറിക്ക് താഴ്വാരത്ത് താമസിക്കുന്ന നിരവധി പേരുടെ കൃഷിയിടങ്ങള്‍ നശിച്ചു. കൃഷിയിടം ഒലിച്ചു പോയ ഈ പ്രദേശം ഇപ്പോൾ കൃഷി യോഗ്യമല്ലാത്ത അവസ്ഥയിലാണ്.
അനധികൃതമായ രേഖകൾ സമർപ്പിച്ചാണ് ക്വാറിക്ക് ലൈസൻസ് കിട്ടിയതെന്നും നാട്ടുകാര്‍ പറയുന്നു. ക്വാറി ആരംഭിക്കാൻ വീടുകളിൽ നിന്ന് നിശ്ചിത അകലം വേണം എന്ന വ്യവസ്ഥ പോലും പാലിക്കാതെയാണ് ഇവിടെ ഖനനം തുടരുന്നത്. പാറ പൊട്ടിക്കുന്ന ആഘാതത്തിൽ സമീപത്തുള്ള വീടുകൾ വിണ്ടുകീറി വാസയോഗ്യമല്ലാതായതിനെ തുടർന്ന് പലരും മറ്റിടങ്ങളിൽ വാടകയ്ക്ക് താമസിക്കുകയാണ്.
കണ്ണൂർ ജില്ലാ കലക്‌ടർക്ക് നൽകിയ പരാതിയെ തുടർന്ന് അന്വേഷണ കമ്മീഷനെ നിയോഗിച്ചെങ്കിലും തുടർ നടപടികൾ ഒന്നും നടന്നില്ല. ഗുരുതരമായ ഈ വീഴ്‌ചക്കെതിരെ അധികൃതർ കണ്ണ് തുറക്കാത്തതിൽ പ്രതിഷേധിച്ച് സമര പരിപാടികൾ നടത്തുവാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ.

കണ്ണൂർ: കണ്ണൂരിലെ പയ്യാവ്വൂരിൽ പ്രവർത്തിക്കുന്ന ക്വാറിക്കെതിരെ പരാതിയുമായി പ്രദേശവാസികൾ രംഗത്ത്. പയ്യാവൂർ പഞ്ചായത്തിലെ ചന്ദനക്കാംപാറ എന്ന പ്രദേശത്തുള്ള ക്വാറിക്കെതിരെയാണ് ജനങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്. പയ്യാവൂർ ക്രഷേർഴ്‌സ് ആണ് ഇവിടെ കരിങ്കല്‍ ഖനനം നടത്തുന്നത്. പരിസ്ഥിതിയെ തകർക്കുന്ന കരിങ്കൽ ക്വാറി അപകടകരമായ അവസ്ഥയിലാണെന്ന് പ്രദേശവാസികൾ പറയുന്നു.

കണ്ണൂരിൽ ക്വാറിക്കെതിരെ പരാതിയുമായി നാട്ടുകാര്‍

പ്രദേശത്ത് നിർമ്മിച്ച കൃത്രിമ മണ്ണ് മലയാണ് കഴിഞ്ഞ ദിവസമുണ്ടായ ഉരുൾ പൊട്ടലിന് കാരണമായതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഉരുൾപൊട്ടലിൽ ക്വാറിക്ക് താഴ്വാരത്ത് താമസിക്കുന്ന നിരവധി പേരുടെ കൃഷിയിടങ്ങള്‍ നശിച്ചു. കൃഷിയിടം ഒലിച്ചു പോയ ഈ പ്രദേശം ഇപ്പോൾ കൃഷി യോഗ്യമല്ലാത്ത അവസ്ഥയിലാണ്.
അനധികൃതമായ രേഖകൾ സമർപ്പിച്ചാണ് ക്വാറിക്ക് ലൈസൻസ് കിട്ടിയതെന്നും നാട്ടുകാര്‍ പറയുന്നു. ക്വാറി ആരംഭിക്കാൻ വീടുകളിൽ നിന്ന് നിശ്ചിത അകലം വേണം എന്ന വ്യവസ്ഥ പോലും പാലിക്കാതെയാണ് ഇവിടെ ഖനനം തുടരുന്നത്. പാറ പൊട്ടിക്കുന്ന ആഘാതത്തിൽ സമീപത്തുള്ള വീടുകൾ വിണ്ടുകീറി വാസയോഗ്യമല്ലാതായതിനെ തുടർന്ന് പലരും മറ്റിടങ്ങളിൽ വാടകയ്ക്ക് താമസിക്കുകയാണ്.
കണ്ണൂർ ജില്ലാ കലക്‌ടർക്ക് നൽകിയ പരാതിയെ തുടർന്ന് അന്വേഷണ കമ്മീഷനെ നിയോഗിച്ചെങ്കിലും തുടർ നടപടികൾ ഒന്നും നടന്നില്ല. ഗുരുതരമായ ഈ വീഴ്‌ചക്കെതിരെ അധികൃതർ കണ്ണ് തുറക്കാത്തതിൽ പ്രതിഷേധിച്ച് സമര പരിപാടികൾ നടത്തുവാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ.

Intro:കണ്ണൂർ പയ്യാവ്വൂരിൽ പ്രവർത്തിക്കുന്ന ക്വാറിക്കെതിരെ പരാതിയുമായി പ്രദേശവാസികൾ രംഗത്ത്. നൂറുകണക്കിന് ആളുകൾക്ക് ഭീഷണിയാകുന്ന കരിങ്കൽ ഖനനവും ക്രഷർ യൂണിറ്റും നിർത്തിവെക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Vo

പയ്യാവൂർ പഞ്ചായത്തിലെ ചന്ദനക്കാംപാറ എന്ന പ്രദേശത്താണ് ക്വാറി പ്രവർത്തിക്കുന്നത്. ജീവ ജാലങ്ങളുടെ ആവസാവ്യവസ്ഥക്കും സ്വത്തിനും ഭീഷണി ഉയർത്തുന്ന പയ്യാവൂർ ക്രഷേർഴ്സ് നടത്തി വരുന്ന അതി ഭീകരമായ കരിങ്കൽ ഖനനം മൂലം പ്രദേശവാസികൾ ഒന്നടങ്കം ഭീതിയിൽ. പരിസ്ഥിതിയെ തകർക്കുന്ന കരിങ്കൽ ക്വാറി അപകടകരമായ അവസ്ഥയിലാണ് പ്രദേശവാസികൾ പറയുന്നു. പ്രദേശത്ത് നിർമ്മിച്ച കൃത്രിമ മണ്ണ് മലയാണ് കഴിഞ്ഞ ദിവസം ഉണ്ടായ ഉരുൾ പൊട്ടലിന് കാരണമായതെന്ന് ജനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ഉരുൾപൊട്ടലിൽ ക്വാറിക്ക് താഴ് വാരത്ത് താമസിക്കുന്ന നിരവധി പേരുടെ ഏക്കറ് കണക്കിന് കൃഷിയിടമാണ് നശിച്ചത്. കൃഷിയിടം ഒലിച്ചു പോയ ഈ പ്രദേശം ഇപ്പോൾ കൃഷി യോഗ്യമല്ലാത്ത അവസ്ഥയിലായി. ക്വാറിയിൽ നിന്നും ഉരുൾപൊട്ടി വന്ന കല്ലും മണ്ണും ഈ പ്രദേശത്തെ ഒന്നടങ്കം വിഴുങ്ങിയിരിക്കുകയാണെന്നും നാട്ടുകാർ പറയുന്നു.

byte ജിൻ സ്തുമങ്കൽ, നാട്ടുകാരൻ

അനധികൃതമായ രേഖകൾ സമർപ്പിച്ചാണ് ക്വാറിക്ക് ലൈസൻസ് നേടിയിരിക്കുന്നതെന്നാണ് ആരോപണം. ക്വാറി ആരംഭിക്കാൻ വീടുകളിൽ നിന്ന് നിശ്ചിത അകലം വേണം എന്ന വ്യവസ്ഥ പോലും പാലിക്കാതെയാണ് ഇവിടെ ഖനനം തുടരുന്നത്. പാറ പൊട്ടിക്കുന്ന ആഘാതത്തിൽ സമീപത്തുള്ള വീടുകൾ വിണ്ടുകീറി വാസയോഗ്യമല്ലാതായതിനെ തുടർന്ന് പലരും മറ്റിടങ്ങളിൽ വാടകയ്ക്ക് താമസിക്കുകയാണ്.

Hold VisIs

കണ്ണൂർ ജില്ലാ കലക്ടർക്ക് നൽകിയ പരാതിയെ തുടർന്ന് അന്വേഷണ കമ്മീഷനെ നിയോഗിച്ചെങ്കിലും തുടർ നടപടികൾ ഒന്നും നടന്നില്ല. ഗുരുതരമായ ഈ വീഴ്ചക്ക് എതിരെ അധികൃതർ കണ്ണ് തുറക്കാത്തതിൽ പ്രതിഷേധിച്ച് സമര പരിപാടികൾ നടത്തുവാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ.Body:കണ്ണൂർ പയ്യാവ്വൂരിൽ പ്രവർത്തിക്കുന്ന ക്വാറിക്കെതിരെ പരാതിയുമായി പ്രദേശവാസികൾ രംഗത്ത്. നൂറുകണക്കിന് ആളുകൾക്ക് ഭീഷണിയാകുന്ന കരിങ്കൽ ഖനനവും ക്രഷർ യൂണിറ്റും നിർത്തിവെക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Vo

പയ്യാവൂർ പഞ്ചായത്തിലെ ചന്ദനക്കാംപാറ എന്ന പ്രദേശത്താണ് ക്വാറി പ്രവർത്തിക്കുന്നത്. ജീവ ജാലങ്ങളുടെ ആവസാവ്യവസ്ഥക്കും സ്വത്തിനും ഭീഷണി ഉയർത്തുന്ന പയ്യാവൂർ ക്രഷേർഴ്സ് നടത്തി വരുന്ന അതി ഭീകരമായ കരിങ്കൽ ഖനനം മൂലം പ്രദേശവാസികൾ ഒന്നടങ്കം ഭീതിയിൽ. പരിസ്ഥിതിയെ തകർക്കുന്ന കരിങ്കൽ ക്വാറി അപകടകരമായ അവസ്ഥയിലാണ് പ്രദേശവാസികൾ പറയുന്നു. പ്രദേശത്ത് നിർമ്മിച്ച കൃത്രിമ മണ്ണ് മലയാണ് കഴിഞ്ഞ ദിവസം ഉണ്ടായ ഉരുൾ പൊട്ടലിന് കാരണമായതെന്ന് ജനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ഉരുൾപൊട്ടലിൽ ക്വാറിക്ക് താഴ് വാരത്ത് താമസിക്കുന്ന നിരവധി പേരുടെ ഏക്കറ് കണക്കിന് കൃഷിയിടമാണ് നശിച്ചത്. കൃഷിയിടം ഒലിച്ചു പോയ ഈ പ്രദേശം ഇപ്പോൾ കൃഷി യോഗ്യമല്ലാത്ത അവസ്ഥയിലായി. ക്വാറിയിൽ നിന്നും ഉരുൾപൊട്ടി വന്ന കല്ലും മണ്ണും ഈ പ്രദേശത്തെ ഒന്നടങ്കം വിഴുങ്ങിയിരിക്കുകയാണെന്നും നാട്ടുകാർ പറയുന്നു.

byte ജിൻ സ്തുമങ്കൽ, നാട്ടുകാരൻ

അനധികൃതമായ രേഖകൾ സമർപ്പിച്ചാണ് ക്വാറിക്ക് ലൈസൻസ് നേടിയിരിക്കുന്നതെന്നാണ് ആരോപണം. ക്വാറി ആരംഭിക്കാൻ വീടുകളിൽ നിന്ന് നിശ്ചിത അകലം വേണം എന്ന വ്യവസ്ഥ പോലും പാലിക്കാതെയാണ് ഇവിടെ ഖനനം തുടരുന്നത്. പാറ പൊട്ടിക്കുന്ന ആഘാതത്തിൽ സമീപത്തുള്ള വീടുകൾ വിണ്ടുകീറി വാസയോഗ്യമല്ലാതായതിനെ തുടർന്ന് പലരും മറ്റിടങ്ങളിൽ വാടകയ്ക്ക് താമസിക്കുകയാണ്.

Hold VisIs

കണ്ണൂർ ജില്ലാ കലക്ടർക്ക് നൽകിയ പരാതിയെ തുടർന്ന് അന്വേഷണ കമ്മീഷനെ നിയോഗിച്ചെങ്കിലും തുടർ നടപടികൾ ഒന്നും നടന്നില്ല. ഗുരുതരമായ ഈ വീഴ്ചക്ക് എതിരെ അധികൃതർ കണ്ണ് തുറക്കാത്തതിൽ പ്രതിഷേധിച്ച് സമര പരിപാടികൾ നടത്തുവാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ.Conclusion:ഇല്ല
Last Updated : Sep 17, 2019, 11:23 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.