ETV Bharat / state

KCCPL Flower Farming | ഖനന ഭൂമിയിൽ വിരിഞ്ഞത് ഓണപ്പൂക്കൾ; പൂക്കൃഷിയിൽ നൂറുമേനിയുമായി കെസിസിപിഎൽ

author img

By

Published : Aug 12, 2023, 12:33 PM IST

ഖനനഭൂമിയായ മാടായിയിൽ മറ്റു കൃഷി നടക്കില്ല എന്ന വാദം പല കോണിൽ നിന്നും ഉയർന്നെങ്കിലും അതൊന്നും കാര്യമാക്കാതെ കഴിഞ്ഞ വർഷം പരീക്ഷണാടിസ്ഥാനത്തിൽ പച്ചക്കറി കൃഷി ചെയ്യുകയും വിജയം കൊയ്യുകയും ചെയ്‌തു. അങ്ങനെയാണ് ഇത്തവണ ഓണത്തെ സ്വീകരിക്കാൻ കെസിസിപിഎൽ ചെണ്ടുമല്ലി കൃഷി മാടായിയിൽ പരീക്ഷിച്ചത്.

Kccpl  onam flower  KCCPL flower farming  ചൈന ക്ലേ ഭൂമി  ക്ലെയ്‌സ്‌ ആൻഡ് സെറാമിക്‌സ്  കെസിസിപിഎൽ  കെസിസിപിഎൽ പൂക്കൃഷി  പൂക്കൃഷി  flower farming  Madayi kpccl flower farming
KCCPL Flower Farming
ഖനന ഭൂമിയിലെ പൂക്കൃഷി

കണ്ണൂർ : സർക്കാറിന്‍റെ പൊതുമേഖല സ്ഥാപനമായ ക്ലെയ്‌സ്‌ ആൻഡ് സെറാമിക്‌സിന്‍റെ കീഴിലുള്ള പഴയങ്ങാടി മാടായിയിലെ ഭൂമിയിൽ പൂക്കൃഷി വിജയം. ചൈന ക്ലേ ഖനന ഭൂമിയായ അര ഏക്കർ സ്ഥലത്ത് കെസിസിപിഎൽ നടത്തിയ ചെണ്ടുമല്ലി കൃഷിയാണ് വിജയം കണ്ടത്. മലപ്പുറത്ത് ഇതേ രീതിയിൽ കൃഷി ചെയ്‌ത കർഷകർക്കിടയിൽ നിന്നും കൃഷി രീതികൾ പഠിച്ച ശേഷം വിത്ത് കൂടി കൊണ്ടുവന്നാണ് മാടയിൽ കൃഷി ആരംഭിച്ചത്.

തൊഴിലാളികളും പൂർണമായി ചെണ്ടുമല്ലി കൃഷിയോട് സഹകരിച്ചതോടെ കഠിന പ്രയത്‌നത്തിന്‍റെയും കൂട്ടായ്‌മയുടെയും വിജയമായി പൂപ്പാടം മാറി കഴിഞ്ഞു. പദ്ധതി വൈവിധ്യവൽക്കരണത്തിന്‍റെ ഭാഗമായി കമ്പനി പല പദ്ധതികളും നടപ്പാക്കിയിരുന്നു. അതിന്‍റെ ഭാഗമായി പഴയങ്ങാടിയിൽ ആരംഭിച്ച ചകിരി ഉത്‌പനങ്ങളുടെ ഫാക്‌ടറിയിൽ നിന്ന് ശേഖരിക്കുന്ന ചകിരി ചോറും അതിൽ നിന്നുണ്ടാക്കുന്ന പ്രത്യേക വളവും അഗ്രി വിത്ത് എന്ന പേരിൽ പുറത്തിറക്കിയിരുന്നു.

Also Read : Kerala Price Hike |ഓണം വരുന്നുണ്ട്: വില കത്തിക്കയറുന്നു, സർക്കാർ ഇടപെടുന്നില്ല, അവശ്യ സാധനങ്ങൾ കിട്ടാനുമില്ല

ഈ വളം തന്നെയാണ് പച്ചക്കറി കൃഷിക്കും പൂ കൃഷിക്കും ഉപയോഗിച്ചത്. ഈ കൃഷിരീതി വ്യാപിപ്പിച്ചുകൊണ്ട് അടുത്തവർഷം സൂര്യകാന്തി കൃഷിയും, മുല്ല കൃഷിയും തുടങ്ങാനുള്ള ഒരുക്കത്തിലാണ് കെസിസിപിഎൽ അധികൃതർ. കൂടാതെ കയർ ഫാക്‌ടറിയിലേക്കുള്ള ചകിരി സംഭരണത്തിന് വേണ്ടി തേങ്ങ ശേഖരിച്ച് അതിൽ നിന്ന് കെസിസിപിഎൽ കേരള എന്ന പേരിൽ കോക്കനട്ട് മിൽക്കും, കോക്കനട്ട് വെർജിൻ ഓയിലും പുറത്തിറക്കി കഴിഞ്ഞു.

പൊതുവിപണിയിൽ വലിയ ശൃംഖലയാണ് ഇന്ന് കെസിസിപിഎല്ലിന്‍റെ ഉത്‌പന്നങ്ങൾക്കുള്ളത്. 12 ഓളം ഉൽപ്പന്നങ്ങൾ ഇതിനകം പുറത്തിറക്കി കഴിഞ്ഞു. കൂടാതെ സർക്കാർ ആശുപത്രിയിലേക്കുള്ള വിവിധതരത്തിലുള്ള ലായനികളും ഇവിടെ നിന്ന് ഉത്‌പാദിപ്പിക്കുന്നു.

Also Read : പൂക്കളമല്ല, ഉഗ്രന്‍ വസ്‌ത്രക്കളം, സംഗതി കൊച്ചിയില്‍; കഥകളി രൂപം എണ്ണായിരത്തിലധികം വസ്‌ത്രങ്ങളില്‍

വിവാദ ഖനന ഭൂമി : വർഷങ്ങൾക്ക് മുൻപ് അനധികൃതമായി മണൽ ഖനനം നടക്കുന്നു എന്ന പേരിൽ അറിയപ്പെട്ട വിവാദ ഭൂമിയായിരുന്നു മാടായി. ജനകീയ സമരത്തെ തുടർന്ന് 2015 ലാണ് ഇവിടെ ഖനനം നിർത്തി അധികൃതർ പിന്മാറിയത്. പിന്നീട് പല മികച്ച പ്രൊജക്‌ടുകളിലൂടേയും കമ്പനി ഭൂമി തിരികെ കൊണ്ടുവരികയായിരുന്നു. അങ്ങനെയാണ് കഴിഞ്ഞവർഷം ഈ ഭൂമിയെ കാർഷികവൃത്തിയിലേക്കും ഇവർ എത്തിച്ചത്.

also read: ഓരോ ഋതുവും പല വർണങ്ങളായി പൂവിടുന്ന ഭൂമിയിലെ സ്വർഗം, മനുഷ്യന്‍റെ കൈതൊട്ടപ്പോൾ ഗർത്തങ്ങളായി മാറിയ മാടായിപ്പാറ

ഖനനഭൂമിയായ മാടായിയിൽ മറ്റു കൃഷി നടക്കില്ല എന്ന വാദം പല കോണിൽ നിന്നും ഉയർന്നെങ്കിലും അതൊന്നും കാര്യമാക്കാതെ കഴിഞ്ഞ വർഷം പരീക്ഷണാടിസ്ഥാനത്തിൽ പച്ചക്കറി കൃഷി ചെയ്യുകയും വിജയം കൊയ്യുകയും ചെയ്‌തു. അങ്ങനെയാണ് ഇത്തവണ ഓണത്തെ സ്വീകരിക്കാൻ കെസിസിപിഎൽ ചെണ്ടുമല്ലി കൃഷി മാടായിയിൽ പരീക്ഷിച്ചത്.

Also Read : Floriculture | വന്യമൃഗങ്ങളെ തുരത്താനൊരു പരീക്ഷണം, പൂപ്പാടമായി ആറളം; വിജയകരമെന്ന് കൃഷി വകുപ്പ്

ഖനന ഭൂമിയിലെ പൂക്കൃഷി

കണ്ണൂർ : സർക്കാറിന്‍റെ പൊതുമേഖല സ്ഥാപനമായ ക്ലെയ്‌സ്‌ ആൻഡ് സെറാമിക്‌സിന്‍റെ കീഴിലുള്ള പഴയങ്ങാടി മാടായിയിലെ ഭൂമിയിൽ പൂക്കൃഷി വിജയം. ചൈന ക്ലേ ഖനന ഭൂമിയായ അര ഏക്കർ സ്ഥലത്ത് കെസിസിപിഎൽ നടത്തിയ ചെണ്ടുമല്ലി കൃഷിയാണ് വിജയം കണ്ടത്. മലപ്പുറത്ത് ഇതേ രീതിയിൽ കൃഷി ചെയ്‌ത കർഷകർക്കിടയിൽ നിന്നും കൃഷി രീതികൾ പഠിച്ച ശേഷം വിത്ത് കൂടി കൊണ്ടുവന്നാണ് മാടയിൽ കൃഷി ആരംഭിച്ചത്.

തൊഴിലാളികളും പൂർണമായി ചെണ്ടുമല്ലി കൃഷിയോട് സഹകരിച്ചതോടെ കഠിന പ്രയത്‌നത്തിന്‍റെയും കൂട്ടായ്‌മയുടെയും വിജയമായി പൂപ്പാടം മാറി കഴിഞ്ഞു. പദ്ധതി വൈവിധ്യവൽക്കരണത്തിന്‍റെ ഭാഗമായി കമ്പനി പല പദ്ധതികളും നടപ്പാക്കിയിരുന്നു. അതിന്‍റെ ഭാഗമായി പഴയങ്ങാടിയിൽ ആരംഭിച്ച ചകിരി ഉത്‌പനങ്ങളുടെ ഫാക്‌ടറിയിൽ നിന്ന് ശേഖരിക്കുന്ന ചകിരി ചോറും അതിൽ നിന്നുണ്ടാക്കുന്ന പ്രത്യേക വളവും അഗ്രി വിത്ത് എന്ന പേരിൽ പുറത്തിറക്കിയിരുന്നു.

Also Read : Kerala Price Hike |ഓണം വരുന്നുണ്ട്: വില കത്തിക്കയറുന്നു, സർക്കാർ ഇടപെടുന്നില്ല, അവശ്യ സാധനങ്ങൾ കിട്ടാനുമില്ല

ഈ വളം തന്നെയാണ് പച്ചക്കറി കൃഷിക്കും പൂ കൃഷിക്കും ഉപയോഗിച്ചത്. ഈ കൃഷിരീതി വ്യാപിപ്പിച്ചുകൊണ്ട് അടുത്തവർഷം സൂര്യകാന്തി കൃഷിയും, മുല്ല കൃഷിയും തുടങ്ങാനുള്ള ഒരുക്കത്തിലാണ് കെസിസിപിഎൽ അധികൃതർ. കൂടാതെ കയർ ഫാക്‌ടറിയിലേക്കുള്ള ചകിരി സംഭരണത്തിന് വേണ്ടി തേങ്ങ ശേഖരിച്ച് അതിൽ നിന്ന് കെസിസിപിഎൽ കേരള എന്ന പേരിൽ കോക്കനട്ട് മിൽക്കും, കോക്കനട്ട് വെർജിൻ ഓയിലും പുറത്തിറക്കി കഴിഞ്ഞു.

പൊതുവിപണിയിൽ വലിയ ശൃംഖലയാണ് ഇന്ന് കെസിസിപിഎല്ലിന്‍റെ ഉത്‌പന്നങ്ങൾക്കുള്ളത്. 12 ഓളം ഉൽപ്പന്നങ്ങൾ ഇതിനകം പുറത്തിറക്കി കഴിഞ്ഞു. കൂടാതെ സർക്കാർ ആശുപത്രിയിലേക്കുള്ള വിവിധതരത്തിലുള്ള ലായനികളും ഇവിടെ നിന്ന് ഉത്‌പാദിപ്പിക്കുന്നു.

Also Read : പൂക്കളമല്ല, ഉഗ്രന്‍ വസ്‌ത്രക്കളം, സംഗതി കൊച്ചിയില്‍; കഥകളി രൂപം എണ്ണായിരത്തിലധികം വസ്‌ത്രങ്ങളില്‍

വിവാദ ഖനന ഭൂമി : വർഷങ്ങൾക്ക് മുൻപ് അനധികൃതമായി മണൽ ഖനനം നടക്കുന്നു എന്ന പേരിൽ അറിയപ്പെട്ട വിവാദ ഭൂമിയായിരുന്നു മാടായി. ജനകീയ സമരത്തെ തുടർന്ന് 2015 ലാണ് ഇവിടെ ഖനനം നിർത്തി അധികൃതർ പിന്മാറിയത്. പിന്നീട് പല മികച്ച പ്രൊജക്‌ടുകളിലൂടേയും കമ്പനി ഭൂമി തിരികെ കൊണ്ടുവരികയായിരുന്നു. അങ്ങനെയാണ് കഴിഞ്ഞവർഷം ഈ ഭൂമിയെ കാർഷികവൃത്തിയിലേക്കും ഇവർ എത്തിച്ചത്.

also read: ഓരോ ഋതുവും പല വർണങ്ങളായി പൂവിടുന്ന ഭൂമിയിലെ സ്വർഗം, മനുഷ്യന്‍റെ കൈതൊട്ടപ്പോൾ ഗർത്തങ്ങളായി മാറിയ മാടായിപ്പാറ

ഖനനഭൂമിയായ മാടായിയിൽ മറ്റു കൃഷി നടക്കില്ല എന്ന വാദം പല കോണിൽ നിന്നും ഉയർന്നെങ്കിലും അതൊന്നും കാര്യമാക്കാതെ കഴിഞ്ഞ വർഷം പരീക്ഷണാടിസ്ഥാനത്തിൽ പച്ചക്കറി കൃഷി ചെയ്യുകയും വിജയം കൊയ്യുകയും ചെയ്‌തു. അങ്ങനെയാണ് ഇത്തവണ ഓണത്തെ സ്വീകരിക്കാൻ കെസിസിപിഎൽ ചെണ്ടുമല്ലി കൃഷി മാടായിയിൽ പരീക്ഷിച്ചത്.

Also Read : Floriculture | വന്യമൃഗങ്ങളെ തുരത്താനൊരു പരീക്ഷണം, പൂപ്പാടമായി ആറളം; വിജയകരമെന്ന് കൃഷി വകുപ്പ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.