ETV Bharat / state

ഊണ് മാത്രമല്ല ഉത്തരേന്ത്യന്‍ വിഭവങ്ങളുമുണ്ട്; ദേശീയപാത നിര്‍മാണത്തൊഴിലാളികള്‍ക്ക് ഭക്ഷണം നേരിട്ട് സൈറ്റിലെത്തും

ഉത്തരമലബാറില്‍ ദേശീയപാതയ്ക്കായി സ്ഥലം ഏറ്റെടുത്തപ്പോൾ ഹോട്ടലുകൾ ഉൾപ്പെടെ മാറ്റി സ്ഥാപിക്കേണ്ടി വന്നു. ഇതോടെ രാപകല്‍ പണിയെടുക്കുന്ന നിര്‍മാണത്തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കാനുള്ള ചുമതല ആന്ധ്രയില്‍ നിന്നുള്ള കാറ്ററിങ് യൂണിറ്റിനായി.

author img

By

Published : Nov 15, 2022, 9:03 PM IST

national highway  construction workers food  kannur national highway construction  kannur nh construction workers food  kannur nh construction  ദേശീയപാത വികസനം  കണ്ണൂർ  kannur  വിശ്വസ മുദ്ര  ദേശീയപാത നിര്‍മാണം  ദേശീയപാത നിര്‍മാണത്തൊഴിലാളികള്‍ ഭക്ഷണം  കണ്ണൂർ ദേശീയപാത  തളിപ്പറമ്പ് ദേശീയപാത  മുഴുപ്പിലങ്ങാട് ദേശീയപാത  കാറ്ററിങ് യൂണിറ്റ്  താവക്കര  പുല്ലൂപ്പ  കാറ്ററിങ്  നിര്‍മാണത്തൊഴിലാളികള്‍ക്ക് ഭക്ഷണം  ദേശീയപാത
ഊണ് മാത്രമല്ല ഉത്തരേന്ത്യന്‍ വിഭവങ്ങളുമുണ്ട്; ദേശീയപാത നിര്‍മാണത്തൊഴിലാളികള്‍ക്ക് ഭക്ഷണം നേരിട്ട് സൈറ്റിലെത്തും

കണ്ണൂർ: ദേശീയപാത വികസനം അതിവേഗത്തിൽ പുരോഗമിക്കുകയാണ്. തളിപ്പറമ്പ് മുതൽ മുഴുപ്പിലങ്ങാട് വരെ 30 കിലോമീറ്റർ വിശ്വസ മുദ്ര എഞ്ചിനീയറിങ് വർക്ക്‌സിന്‍റെ നേതൃത്വത്തിലാണ് കണ്ണൂർ ജില്ലയിൽ പ്രവൃത്തി പുരോഗമിക്കുന്നത്. പാലം, അടിപ്പാത, മേൽപ്പാലം നിർമാണം എന്നിവയാണ് പ്രധാനമായും നടക്കുന്നത്.

നിര്‍മാണത്തൊഴിലാളികള്‍ക്ക് ഭക്ഷണം നേരിട്ട് സൈറ്റിലെത്തും

തൊഴിലാളികളും എഞ്ചിനീയർമാരുമായി 1,200 ഓളം പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. ദേശീയപാതയ്ക്കായി സ്ഥലം ഏറ്റെടുത്തപ്പോൾ ഹോട്ടലുകൾ ഉൾപ്പെടെ മാറ്റി സ്ഥാപിക്കേണ്ടി വന്നതോടെ ഇത്രയും പേർക്ക് ഭക്ഷണം നല്‍കുന്നത് എങ്ങനെയെന്ന ചോദ്യമുണ്ടായി. അങ്ങനെയാണ് ആന്ധ്രയില്‍ നിന്നുള്ള കാറ്ററിങ് യൂണിറ്റിനെ രംഗത്തിറക്കിയത്.

താവക്കരയിലും പുല്ലൂപ്പയിലും ഇവർക്ക് അടുക്കളയുണ്ട്. ഉത്തരേന്ത്യൻ വിഭവങ്ങൾക്കൊപ്പം ഇഡലി, ചട്‌നി, ഊത്തപ്പം, വെജിറ്റബിൾ കറി, ബിരിയാണി, ചപ്പാത്തി, ദാൽ, ബട്ടർ മിൽക്ക്, ഊണ് എന്നിവ ഇവിടെ തയ്യാറാണ്. വാഹനത്തിലാണ് ഭക്ഷണം സൈറ്റുകളിൽ എത്തിക്കുന്നത്. 2024ല്‍ ദേശീയപാത വികസനം പൂർത്തിയാകുന്നത് വരെ ഇത് തുടരും.

കണ്ണൂർ: ദേശീയപാത വികസനം അതിവേഗത്തിൽ പുരോഗമിക്കുകയാണ്. തളിപ്പറമ്പ് മുതൽ മുഴുപ്പിലങ്ങാട് വരെ 30 കിലോമീറ്റർ വിശ്വസ മുദ്ര എഞ്ചിനീയറിങ് വർക്ക്‌സിന്‍റെ നേതൃത്വത്തിലാണ് കണ്ണൂർ ജില്ലയിൽ പ്രവൃത്തി പുരോഗമിക്കുന്നത്. പാലം, അടിപ്പാത, മേൽപ്പാലം നിർമാണം എന്നിവയാണ് പ്രധാനമായും നടക്കുന്നത്.

നിര്‍മാണത്തൊഴിലാളികള്‍ക്ക് ഭക്ഷണം നേരിട്ട് സൈറ്റിലെത്തും

തൊഴിലാളികളും എഞ്ചിനീയർമാരുമായി 1,200 ഓളം പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. ദേശീയപാതയ്ക്കായി സ്ഥലം ഏറ്റെടുത്തപ്പോൾ ഹോട്ടലുകൾ ഉൾപ്പെടെ മാറ്റി സ്ഥാപിക്കേണ്ടി വന്നതോടെ ഇത്രയും പേർക്ക് ഭക്ഷണം നല്‍കുന്നത് എങ്ങനെയെന്ന ചോദ്യമുണ്ടായി. അങ്ങനെയാണ് ആന്ധ്രയില്‍ നിന്നുള്ള കാറ്ററിങ് യൂണിറ്റിനെ രംഗത്തിറക്കിയത്.

താവക്കരയിലും പുല്ലൂപ്പയിലും ഇവർക്ക് അടുക്കളയുണ്ട്. ഉത്തരേന്ത്യൻ വിഭവങ്ങൾക്കൊപ്പം ഇഡലി, ചട്‌നി, ഊത്തപ്പം, വെജിറ്റബിൾ കറി, ബിരിയാണി, ചപ്പാത്തി, ദാൽ, ബട്ടർ മിൽക്ക്, ഊണ് എന്നിവ ഇവിടെ തയ്യാറാണ്. വാഹനത്തിലാണ് ഭക്ഷണം സൈറ്റുകളിൽ എത്തിക്കുന്നത്. 2024ല്‍ ദേശീയപാത വികസനം പൂർത്തിയാകുന്നത് വരെ ഇത് തുടരും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.