ETV Bharat / state

പ്രളയത്തില്‍ വീട് നിലംപൊത്തി; ദുരിത ജീവിതം നയിച്ച് വിന്‍സന്‍റും കുടുംബവും - ഇടുക്കി

നഷ്ടപരിഹാരത്തിന് അപേക്ഷിച്ചെങ്കിലും തകര്‍ന്ന വീടിന് വീട്ടുനമ്പര്‍ ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടികാട്ടി ധനസഹായം നിരസിച്ചു

പ്രളയത്തില്‍ വീട് നിലം പൊത്തി; ദുരിത ജീവിതം നയിച്ച് വിന്‍സന്‍റും കുടുംബവും  vincent and family leads miserable life as their house demolishes in flood vincent and family leads miserable life  ഇടുക്കി  idukki latest news
ദുരിത ജീവിതം നയിച്ച് വിന്‍സന്‍റും കുടുംബവും
author img

By

Published : Jan 5, 2020, 3:05 PM IST

Updated : Jan 5, 2020, 3:58 PM IST

ഇടുക്കി: പ്രളയാനന്തരം ഒന്നരവര്‍ഷം പിന്നിടുമ്പോഴും ദുരിത ജീവിതം നയിച്ച് നായ്‌കുന്ന് സ്വദേശിയായ വിന്‍സന്‍റും കുടുംബവും. 2018 ല്‍ ഉണ്ടായ പ്രളയത്തിലാണ് കല്ലാര്‍കുട്ടി അണക്കെട്ടിന് സമീപം എട്ട് സെന്‍റില്‍ വിന്‍സന്‍റ് നിര്‍മിച്ച വീട് നിലംപൊത്തുന്നത്. പ്രളയത്തില്‍ ബലക്ഷയം സംഭവിച്ച വീടിന്‍റെ ഓട് നീക്കി താല്‍ക്കാലികമായി പടുതാ മൂടി കിടപ്പാടം ഒരുക്കി. നഷ്ടപരിഹാരത്തിന് അപേക്ഷിച്ചെങ്കിലും തകര്‍ന്ന വീടിന് വീട്ടുനമ്പര്‍ ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടികാട്ടി ധനസഹായം നിരസിച്ചു.

പ്രളയത്തില്‍ വീട് നിലംപൊത്തി; ദുരിത ജീവിതം നയിച്ച് വിന്‍സന്‍റും കുടുംബവും

ടാപ്പിങ് തൊഴിലാളിയായ വിന്‍സന്‍റിന്‍റെ വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി തങ്ങള്‍ ഇവിടെ താമസിക്കുന്നു. ദുരുതാവസ്ഥ അധികൃതരെ അറിയിച്ചിട്ടും ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നാണ് വിന്‍സന്‍റിന്‍റെ പരാതി. വീട് നിര്‍മിക്കാന്‍ സര്‍ക്കാര്‍ ധന സഹായം നല്‍കണമെന്നാണ് ഈ നിര്‍ധന കുടുംബത്തിന്‍റെ ആവശ്യം.

ഇടുക്കി: പ്രളയാനന്തരം ഒന്നരവര്‍ഷം പിന്നിടുമ്പോഴും ദുരിത ജീവിതം നയിച്ച് നായ്‌കുന്ന് സ്വദേശിയായ വിന്‍സന്‍റും കുടുംബവും. 2018 ല്‍ ഉണ്ടായ പ്രളയത്തിലാണ് കല്ലാര്‍കുട്ടി അണക്കെട്ടിന് സമീപം എട്ട് സെന്‍റില്‍ വിന്‍സന്‍റ് നിര്‍മിച്ച വീട് നിലംപൊത്തുന്നത്. പ്രളയത്തില്‍ ബലക്ഷയം സംഭവിച്ച വീടിന്‍റെ ഓട് നീക്കി താല്‍ക്കാലികമായി പടുതാ മൂടി കിടപ്പാടം ഒരുക്കി. നഷ്ടപരിഹാരത്തിന് അപേക്ഷിച്ചെങ്കിലും തകര്‍ന്ന വീടിന് വീട്ടുനമ്പര്‍ ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടികാട്ടി ധനസഹായം നിരസിച്ചു.

പ്രളയത്തില്‍ വീട് നിലംപൊത്തി; ദുരിത ജീവിതം നയിച്ച് വിന്‍സന്‍റും കുടുംബവും

ടാപ്പിങ് തൊഴിലാളിയായ വിന്‍സന്‍റിന്‍റെ വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി തങ്ങള്‍ ഇവിടെ താമസിക്കുന്നു. ദുരുതാവസ്ഥ അധികൃതരെ അറിയിച്ചിട്ടും ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നാണ് വിന്‍സന്‍റിന്‍റെ പരാതി. വീട് നിര്‍മിക്കാന്‍ സര്‍ക്കാര്‍ ധന സഹായം നല്‍കണമെന്നാണ് ഈ നിര്‍ധന കുടുംബത്തിന്‍റെ ആവശ്യം.

Intro:2018ലെ പ്രളയത്തില്‍ വീടു തകര്‍ന്നെങ്കിലും പ്രളയദുരിതാശ്വാസമോ വീടോ ലഭിക്കാതെ ജീവിതം തള്ളി നീക്കുകയാണ് നായ്കുന്ന് സ്വദേശി നെല്ലിക്കാത്തോട്ടത്തില്‍ വിന്‍സന്റും കുടുംബവും.ഒരു പെണ്‍കുട്ടി ഉള്‍പ്പെട്ട വിന്‍സന്റിന്റെ കുടുംബം പടുത മൂടിയ കൂരക്കുള്ളിലാണ് കഴിഞ്ഞ കൂടുന്നത്.Body:2018ലെ മഹാപ്രളയത്തിലായിരുന്നു വിന്‍സന്റിന്റെയും കുടുംബത്തിന്റെയും സമ്പാദ്യമായി ഉണ്ടായിരുന്ന മണ്‍കട്ട വച്ച ഓടിട്ട ചെറിയ വീടിന്റെ ഒരു ഭാഗം നിലം പതിച്ചത്.ബലക്ഷയം സംഭവിച്ച വീടിന്റെ ഓട് നീക്കി വിന്‍സന്റ് വീട് താല്‍ക്കാലികമായി പടുതാ മൂടി ഭാര്യയും പെണ്‍കുട്ടിയുമടങ്ങുന്ന കുടുംബത്തിന് കിടപ്പാടമൊരുക്കി.പക്ഷെ പ്രളയാനന്തരം ഒന്നര വര്‍ഷം പിന്നിട്ടിട്ടും അര്‍ഹമായ നഷ്ട പരിഹാരമോ അടച്ചുറപ്പുള്ള മറ്റൊരു വീടോ വിന്‍സന്റിനും കുടുംബത്തിനും ലഭിച്ചിട്ടില്ല.ഏത് നിമിഷവും നിലം പതിക്കാവുന്ന കൂരയില്‍ വേണ്ടവിധമൊന്ന് നിവര്‍ന്ന് നില്‍ക്കാന്‍ പോലുമാവാതെയാണ് ഈ കുടുംബത്തിന്റെ ജീവിതം.

ബൈറ്റ്

വിൻസന്റ്
കർഷകൻConclusion:കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ക്യാച്ച്‌മെന്റ് പ്രദേശത്തോട് ചേര്‍ന്നുള്ള 8 സെന്റ് ഭൂമിയിലാണ് വിന്‍സന്റിന്റെ കൂടില്‍ സ്ഥിതി ചെയ്യുന്നത്.തകര്‍ന്ന വീടിന് വീട്ടു നമ്പര്‍ ഉണ്ടായിരുന്നില്ലെന്ന കാരണത്താല്‍ ധനസഹായം നിഷേധിക്കപ്പെടുന്നുവെന്ന് വിന്‍സന്റ് വിഷമത്തോടെ പറഞ്ഞു.ടാപ്പിംഗ് തൊഴിലാളിയായ വിന്‍സന്റിന്റെ വരുമാനം കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഭാര്യയുടെ ചിക്തസക്കുമപ്പുറം ഒന്നിനും തികയില്ല.പലരും കുടില്‍ കണ്ട് മടങ്ങിയതല്ലാതെ മറ്റ് നടപടികള്‍ ഉണ്ടായിട്ടില്ലെന്ന് കുടുംബം പരാതി ഉന്നയിക്കുന്നു.കഴിഞ്ഞ 5 വര്‍ഷത്തിലധികമായി തങ്ങള്‍ താമസിച്ചു വരുന്ന 8 സെന്റില്‍ ഒരു വീട് വയ്ക്കാന്‍ സര്‍ക്കാര്‍ സഹായം ലഭിക്കണമെന്നാണ് ഈ നിര്‍ധന കുടുംബത്തിന്റെ ആവശ്യം.

അഖിൽ വി ആർ
ദേവികുളം
Last Updated : Jan 5, 2020, 3:58 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.