ETV Bharat / state

ശാന്തൻപാറ കൊലപാതകം; പ്രതികൾക്കായി തെരച്ചില്‍ ശക്തമാക്കി - search for defendants intensified

ഇന്നലെ വൈകിട്ടോടെയായിരുന്നു പ്രതി വസീമിന്‍റെ കുറ്റ സമ്മതം നടത്തിയുള്ള വീഡിയോ ദൃശ്യം പൊലീസിന് ലഭിക്കുന്നത്

ശാന്തൻപാറ കൊലപാതകം; പ്രതികൾക്കായി തെരച്ചില്‍ ഊർജ്ജിതം
author img

By

Published : Nov 8, 2019, 4:46 PM IST

Updated : Nov 8, 2019, 7:05 PM IST

ഇടുക്കി: ശാന്തൻപാറ കഴുതക്കുളംമേട്ടില്‍ യുവാവിനെ കൊലപ്പെടുത്തി കുഴിച്ച് മൂടിയ സംഭവത്തില്‍ പ്രതികൾക്കായുള്ള തെരച്ചില്‍ ശക്തമാക്കി അന്വേഷണ സംഘം. പ്രതി വസീം കൊല്ലപ്പെട്ട റെജീഷിന്‍റെ ഭാര്യ ലിജി, മകൾ എന്നിവർക്കായാണ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. വസീം കുറ്റസമ്മതം നടത്തി വീഡിയോ സന്ദേശം അയച്ചതിന് ശേഷവും ഇവർ എവിടെയെന്ന് കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. അതേസമയം, ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയ വസീമിന്‍റെ സഹോദരനെയും സുഹൃത്തിനെയും പൊലീസ് വിട്ടയച്ചിട്ടില്ല.

ശാന്തൻപാറ കൊലപാതകം; പ്രതികൾക്കായി തെരച്ചില്‍ ശക്തമാക്കി

ഇന്നലെ വൈകിട്ടോടെയായിരുന്നു പ്രതി വസീമിന്‍റെ കുറ്റ സമ്മതം നടത്തിയുള്ള വീഡിയോ ദൃശ്യം പൊലീസിന് ലഭിക്കുന്നത്. ഇതേ തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സിം ഓഫ് ചെയ്ത് വൈഫൈ ഉപയോഗിച്ചാണ് വീഡിയോ ദൃശ്യം അയച്ചതെന്ന് വ്യക്തമായി. വൈഫൈയുടെ ഐ.പി അഡ്രസ് കണ്ടെത്തുന്നതിനുള്ള ശ്രമം തുടരുകയാണ്. ഇതിനിടെ ഇരുവരെയും പാലായില്‍ വച്ച് കണ്ടതായി സ്വകാര്യ ബസ് ജീവനക്കാരന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ബന്ധുക്കളുടേയും സുഹൃത്തുകളുടേയും ഫോണ്‍ കോളുകള്‍ നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍ പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടികൂടാന്‍ കഴിയുമെന്നുമാണ് പൊലീസിന്‍റെ വിശദീകരണം.

ഇടുക്കി: ശാന്തൻപാറ കഴുതക്കുളംമേട്ടില്‍ യുവാവിനെ കൊലപ്പെടുത്തി കുഴിച്ച് മൂടിയ സംഭവത്തില്‍ പ്രതികൾക്കായുള്ള തെരച്ചില്‍ ശക്തമാക്കി അന്വേഷണ സംഘം. പ്രതി വസീം കൊല്ലപ്പെട്ട റെജീഷിന്‍റെ ഭാര്യ ലിജി, മകൾ എന്നിവർക്കായാണ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്. വസീം കുറ്റസമ്മതം നടത്തി വീഡിയോ സന്ദേശം അയച്ചതിന് ശേഷവും ഇവർ എവിടെയെന്ന് കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. അതേസമയം, ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയ വസീമിന്‍റെ സഹോദരനെയും സുഹൃത്തിനെയും പൊലീസ് വിട്ടയച്ചിട്ടില്ല.

ശാന്തൻപാറ കൊലപാതകം; പ്രതികൾക്കായി തെരച്ചില്‍ ശക്തമാക്കി

ഇന്നലെ വൈകിട്ടോടെയായിരുന്നു പ്രതി വസീമിന്‍റെ കുറ്റ സമ്മതം നടത്തിയുള്ള വീഡിയോ ദൃശ്യം പൊലീസിന് ലഭിക്കുന്നത്. ഇതേ തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സിം ഓഫ് ചെയ്ത് വൈഫൈ ഉപയോഗിച്ചാണ് വീഡിയോ ദൃശ്യം അയച്ചതെന്ന് വ്യക്തമായി. വൈഫൈയുടെ ഐ.പി അഡ്രസ് കണ്ടെത്തുന്നതിനുള്ള ശ്രമം തുടരുകയാണ്. ഇതിനിടെ ഇരുവരെയും പാലായില്‍ വച്ച് കണ്ടതായി സ്വകാര്യ ബസ് ജീവനക്കാരന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ബന്ധുക്കളുടേയും സുഹൃത്തുകളുടേയും ഫോണ്‍ കോളുകള്‍ നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍ പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടികൂടാന്‍ കഴിയുമെന്നുമാണ് പൊലീസിന്‍റെ വിശദീകരണം.

Intro:ഇടുക്കി ശാന്തമ്പാറ കഴുതക്കുളം മേട്ടില്‍ യുവാവിനെ കൊലപ്പെടുത്തി കുഴിച്ച് മൂടിയ സംഭവത്തില്‍ പ്രതി വസീമിനും കാണാതായ റെജീഷിന്റെ ഭാര്യലിജിക്കും മകള്‍ക്കകുമായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കി. വസീം കുറ്റസമ്മതം നടത്തി വീഡിയോ സന്ദേശം അയയച്ചതിന് ശേഷം എവിടെയെന്ന് കണ്ടെത്താനായിട്ടില്ല. അതേസമയം ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയ വസീമിന്റെ സഹോദരനെയും സുഹൃത്തിനെയും പൊലീസ് വിട്ടയച്ചിട്ടില്ല.Body:ഇന്നലെ വൈകിട്ടോടെയായിരുന്നു പ്രതി വസീമിന്റെ കുറ്റ സമ്മതം നടത്തിയുള്ള വീഡിയോ ദൃശ്യം പൊലീസിന് ലഭിക്കുന്നത്. ഇതേ തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സിം ഓഫ് ചെയ്ത് വൈഫൈ ഉപയോഗിച്ചാണ് വീഡിയോ ദൃശ്യം അയച്ചതെന്ന് വ്യക്തമായി. വൈഫൈയുടെ ഐ പി അഡ്രസ് കണ്ടെത്തുന്നതിനുള്ള പരിശ്രമവും പൊലീസ് നടത്തിവരികയാണ്. ഇതിനിടെ ഇരുവരെയും പാലായില്‍ വച്ച് കണ്ടിരുന്നുവെന്ന് സ്വകാര്യ ബസ് ജീവനക്കാരന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ബന്ധുക്കളുടേയും സുഹൃത്തുകളുടേയും ഫോണ്‍ കോളുകള്‍ നീരീക്ഷിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. അതേ സമയം ചോദ്യം ചെയ്യലിനായി വിളിച്ച് വരുത്തിയ വസീമിന്റെ സഹോദരനെയും സുഹൃത്തിനേയും വിട്ടയച്ചിട്ടില്ല. എന്നാല്‍ പ്രതികളെ കുറിച്ച് വ്യക്തമായയ സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടികൂടാന്‍ കഴിയുമെന്നതാണ് പൊലീസ് നല്‍കുന്ന വിശദീകരണം.Conclusion:E tv bharath idukki
Last Updated : Nov 8, 2019, 7:05 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.