ETV Bharat / state

പട്ടയ നിഷേധം; നവകേരള സദസിലും പരിഹാരമില്ല, 73 കാരിയുടെ ഒറ്റയാൾ സമരം

author img

By ETV Bharat Kerala Team

Published : Jan 18, 2024, 7:47 PM IST

Ammini Amma on Strike: വര്‍ഷങ്ങളായി താമസിക്കുന്ന ഭൂമിയില്‍ പകുതിയും അയല്‍ക്കാരി കയ്യേറി. പട്ടയം നല്‍കാതെ വട്ടം കറക്കി അധികൃതരും. ഒടുവില്‍ ഒറ്റയാള്‍ സമരവുമായി വയോധിക.

Amminiaama protest in taluk office  Refused Ownership of land  നവകേരള സദസിൽ പരാതി  അമ്മിണിയമ്മയ്ക്ക് പട്ടയമില്ല
Amminiaama protest in front of taluk office
73 കാരിയുടെ ഒറ്റയാൾ സമരം

ഇടുക്കി: കൈവശമുള്ള വസ്തുവിന് പട്ടയം നിഷേധിച്ചതിൽ നവകേരള സദസിൽ പരാതി നൽകിയിട്ടും പരിഹാരമാകാത്തതിൽ തൊടുപുഴയിൽ 73 കാരിയുടെ ഒറ്റയാൾ സമരം. തൊടുപുഴ കുറിച്ചിപാടം സ്വദേശി അമ്മിണിയാണ് തൊടുപുഴ താലുക്ക് ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്(Amminiaama protest in front of taluk office).

1975 മുതൽ കലയന്താനി പാത്തിക്കപ്പാറ ഭാഗത്ത് സർക്കാർ തരിശ് ഭൂമിയിൽ കുടിൽകെട്ടി താമസിച്ചുവന്നിരുന്നതാണ് അമ്മിണി(Refused Ownership of land). ആദ്യം 10 സെന്‍റ് ഉണ്ടായിരുന്നു. ഇപ്പോൾ അത് നാല് സെന്‍റിലേക്ക് ചുരുങ്ങി. ബാക്കി സ്ഥലം അയല്‍പക്കത്തുള്ള സർക്കാർ ഉദ്യോഗസ്ഥ കൈയ്യേറിയെന്ന് അമ്മിണി പറയുന്നു(Grand old woman begins strike). 1995 ൽ വെള്ളിയാമറ്റം പഞ്ചായത്തിൽ നിന്ന് ചെറിയ വീടും ഈ സ്ഥലത്ത് നിർമിച്ച് നൽകിയിട്ടുണ്ട്. വൈദ്യുതി കണക്ഷനും വീട്ടു നമ്പറിൽ റേഷൻകാർഡും അമ്മിണിക്കുണ്ട്. എന്നാൽ വസ്തുവിന് പട്ടയം നൽകുവാനുള്ള അപേക്ഷനിരസിക്കപ്പെടുകയാണെന്നാണ് അമ്മിണിയുടെ പരാതി.

അമ്മിണിയുടെ പരാതിക്ക് പിന്നാലെ തൊടുപുഴ തഹസീൽദാർ സ്ഥലം സന്ദർശിച്ചു. ആരെങ്കിലും ഭൂമി കെയ്യെറിയിട്ടുണ്ടെങ്കിൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തഹസിൽദാർ പറഞ്ഞു.

ഇതിനിടെ അമ്മിണിയുടെ സ്ഥലം കയ്യേറിയ വസ്തുവിന് എതിർകക്ഷിക്ക് പട്ടയം നൽകിയതായും അമ്മിണി ആരോപിച്ചു. ഇക്കാര്യം ഉന്നയിച്ച് നവകേരള സദസിൽ ഉൾപ്പെടെ പരാതി നൽകിയിട്ടും നടപടി ആകാത്തതിൽ പ്രതിഷേധിച്ചാണ്‌ ഈ 73 കാരി സമരം ആരംഭിച്ചത്.

Also Read: ഭൂമി കൈയേറ്റത്തിന് അനുകൂല സാഹചര്യം, പട്ടയം നേടുന്നത് വോട്ട് ബാങ്കിന്‍റെ ബലത്തിൽ; വിമർശിച്ച് ഹൈക്കോടതി

73 കാരിയുടെ ഒറ്റയാൾ സമരം

ഇടുക്കി: കൈവശമുള്ള വസ്തുവിന് പട്ടയം നിഷേധിച്ചതിൽ നവകേരള സദസിൽ പരാതി നൽകിയിട്ടും പരിഹാരമാകാത്തതിൽ തൊടുപുഴയിൽ 73 കാരിയുടെ ഒറ്റയാൾ സമരം. തൊടുപുഴ കുറിച്ചിപാടം സ്വദേശി അമ്മിണിയാണ് തൊടുപുഴ താലുക്ക് ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്(Amminiaama protest in front of taluk office).

1975 മുതൽ കലയന്താനി പാത്തിക്കപ്പാറ ഭാഗത്ത് സർക്കാർ തരിശ് ഭൂമിയിൽ കുടിൽകെട്ടി താമസിച്ചുവന്നിരുന്നതാണ് അമ്മിണി(Refused Ownership of land). ആദ്യം 10 സെന്‍റ് ഉണ്ടായിരുന്നു. ഇപ്പോൾ അത് നാല് സെന്‍റിലേക്ക് ചുരുങ്ങി. ബാക്കി സ്ഥലം അയല്‍പക്കത്തുള്ള സർക്കാർ ഉദ്യോഗസ്ഥ കൈയ്യേറിയെന്ന് അമ്മിണി പറയുന്നു(Grand old woman begins strike). 1995 ൽ വെള്ളിയാമറ്റം പഞ്ചായത്തിൽ നിന്ന് ചെറിയ വീടും ഈ സ്ഥലത്ത് നിർമിച്ച് നൽകിയിട്ടുണ്ട്. വൈദ്യുതി കണക്ഷനും വീട്ടു നമ്പറിൽ റേഷൻകാർഡും അമ്മിണിക്കുണ്ട്. എന്നാൽ വസ്തുവിന് പട്ടയം നൽകുവാനുള്ള അപേക്ഷനിരസിക്കപ്പെടുകയാണെന്നാണ് അമ്മിണിയുടെ പരാതി.

അമ്മിണിയുടെ പരാതിക്ക് പിന്നാലെ തൊടുപുഴ തഹസീൽദാർ സ്ഥലം സന്ദർശിച്ചു. ആരെങ്കിലും ഭൂമി കെയ്യെറിയിട്ടുണ്ടെങ്കിൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തഹസിൽദാർ പറഞ്ഞു.

ഇതിനിടെ അമ്മിണിയുടെ സ്ഥലം കയ്യേറിയ വസ്തുവിന് എതിർകക്ഷിക്ക് പട്ടയം നൽകിയതായും അമ്മിണി ആരോപിച്ചു. ഇക്കാര്യം ഉന്നയിച്ച് നവകേരള സദസിൽ ഉൾപ്പെടെ പരാതി നൽകിയിട്ടും നടപടി ആകാത്തതിൽ പ്രതിഷേധിച്ചാണ്‌ ഈ 73 കാരി സമരം ആരംഭിച്ചത്.

Also Read: ഭൂമി കൈയേറ്റത്തിന് അനുകൂല സാഹചര്യം, പട്ടയം നേടുന്നത് വോട്ട് ബാങ്കിന്‍റെ ബലത്തിൽ; വിമർശിച്ച് ഹൈക്കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.