ETV Bharat / state

നെടുങ്കണ്ടം റീപോസ്റ്റ്‌മോർട്ടം: പഴയ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടാത്ത പരിക്കുകള്‍ കണ്ടെത്തി - നെടുങ്കണ്ടം  ഉരുട്ടിക്കൊല

നെഞ്ചിലും വയറ്റിലും തുടയുടെ പിൻഭാഗത്തും പരിക്കുകൾ കണ്ടെത്തി. മർദ്ദനം മരണകാരണം ആയിട്ടുണ്ടോയെന്ന് അന്തിമ റിപ്പോർട്ടില്‍ വ്യക്തമാകും- ജസ്റ്റിസ് നാരായണ കുറുപ്പ്

നെടുങ്കണ്ടം  ഉരുട്ടിക്കൊല; പോസ്റ്റ്മോര്‍ട്ടം നടപടി ആരംഭിച്ചു
author img

By

Published : Jul 29, 2019, 2:24 PM IST

Updated : Jul 29, 2019, 11:24 PM IST

ഇടുക്കി/കോട്ടയം: നെടുങ്കണ്ടം ഉരുട്ടിക്കൊല കേസില്‍ റീപോസ്റ്റ്‌മോർട്ടം നടത്തി. കോട്ടയം മെഡിക്കൽ കോളജിലെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഉൾപ്പെടാത്ത നിരവധി പരിക്കുകളാണ് രാജ്‌കുമാറിന്‍റെ റീപോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയത്.

നെഞ്ചിലും വയറ്റിലും തുടയുടെ പിൻഭാഗത്തുമാണ് പുതിയ പരിക്കുകൾ കണ്ടെത്തിയത്. കാലുകൾ ബലമായി അകത്തിയതിന്‍റെ പരിക്കുകളും കണ്ടെത്തി. മർദ്ദനം മരണകാരണം ആയിട്ടുണ്ടോയെന്ന് അന്തിമ റിപ്പോർട്ടില്‍ വ്യക്തമാകുവെന്ന് ജുഡീഷ്യൽ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് നാരായണ കുറുപ്പ് വ്യക്തമാക്കി.

രാജ്‌കുമാറിന്‍റെ ആന്തരിക അവയവങ്ങൾ പരിശോധനക്കായി എടുത്തു. ന്യുമോണിയ സ്ഥിരീകരിക്കണമെങ്കിൽ ഇവയുടെ റിപ്പോർട്ട് ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. നാല് മണിയോടെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ആരംഭിച്ച പോസ്റ്റ്‌മോർട്ടം ഏഴ് മണി വരെ നീണ്ടു. സീനിയർ പൊലീസ് സർജൻമാരായ പിബി ഗുജ്‌റാള്‍, കെ പ്രസന്നന്‍, ഡോ എ കെ ഉൻമേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്‌മോർട്ടം.

ഇതിനിടെ റീപോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഹാജരാക്കണമെന്ന് സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. ഇതിനായി രണ്ടാഴ്ച സമയം അനുവദിച്ചു. കേസിലെ ഒന്നാം പ്രതി എസ്ഐ കെ എ സാബു സമർപ്പിച്ച ജാമ്യാപേക്ഷയിൽ സർക്കാരിനോട് വിശദീകരണം നല്‍കാനും കോടതി നിർദ്ദേശിച്ചു.

ഇടുക്കി/കോട്ടയം: നെടുങ്കണ്ടം ഉരുട്ടിക്കൊല കേസില്‍ റീപോസ്റ്റ്‌മോർട്ടം നടത്തി. കോട്ടയം മെഡിക്കൽ കോളജിലെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഉൾപ്പെടാത്ത നിരവധി പരിക്കുകളാണ് രാജ്‌കുമാറിന്‍റെ റീപോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയത്.

നെഞ്ചിലും വയറ്റിലും തുടയുടെ പിൻഭാഗത്തുമാണ് പുതിയ പരിക്കുകൾ കണ്ടെത്തിയത്. കാലുകൾ ബലമായി അകത്തിയതിന്‍റെ പരിക്കുകളും കണ്ടെത്തി. മർദ്ദനം മരണകാരണം ആയിട്ടുണ്ടോയെന്ന് അന്തിമ റിപ്പോർട്ടില്‍ വ്യക്തമാകുവെന്ന് ജുഡീഷ്യൽ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് നാരായണ കുറുപ്പ് വ്യക്തമാക്കി.

രാജ്‌കുമാറിന്‍റെ ആന്തരിക അവയവങ്ങൾ പരിശോധനക്കായി എടുത്തു. ന്യുമോണിയ സ്ഥിരീകരിക്കണമെങ്കിൽ ഇവയുടെ റിപ്പോർട്ട് ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. നാല് മണിയോടെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ആരംഭിച്ച പോസ്റ്റ്‌മോർട്ടം ഏഴ് മണി വരെ നീണ്ടു. സീനിയർ പൊലീസ് സർജൻമാരായ പിബി ഗുജ്‌റാള്‍, കെ പ്രസന്നന്‍, ഡോ എ കെ ഉൻമേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്‌മോർട്ടം.

ഇതിനിടെ റീപോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഹാജരാക്കണമെന്ന് സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. ഇതിനായി രണ്ടാഴ്ച സമയം അനുവദിച്ചു. കേസിലെ ഒന്നാം പ്രതി എസ്ഐ കെ എ സാബു സമർപ്പിച്ച ജാമ്യാപേക്ഷയിൽ സർക്കാരിനോട് വിശദീകരണം നല്‍കാനും കോടതി നിർദ്ദേശിച്ചു.

Intro:Body:

നെടുങ്കണ്ടം  ഉരുട്ടിക്കൊല; പോസ്റ്റ്മോര്‍ട്ടം നടപടി ആരംഭിച്ചു



Summery രാജ്കുമാറിന്റെ മൃതദേഹം പുറത്തെടുക്കുന്നത്   37-ാം ദിവസം. സംസ്കാരം ഇന്നു തന്നെ 



ഇടുക്കി: നെടുങ്കണ്ടം  ഉരുട്ടിക്കൊല  കേസില്‍ റീപോസ്റ്റ്മോര്‍ട്ടത്തിനുള്ള നടപടികൾ ആരംഭിച്ചു. രാജ്‌കുമാറിന്റെ മൃതദേഹം പുറത്തെടുത്ത് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.  വാഗമണിലെ സെന്റ് സെബാസ്ററ്യൻസ് പള്ളി സെമിത്തേരിയിൽ ജൂൺ 22ന് സംസ്ക്കരിച്ച രാജ്കുമാറിന്റെ മൃതദേഹം  37-ാം ദിവസമാണ്  പുറത്തെടുത്തത്.

നിശ്ചയിച്ചതിലും ഒന്നര മണിക്കൂർ വൈകിയാണ് റീ പോസ്റ്റുമാർട്ടം ആരംഭിച്ചത്. രാജ്‌കുമാറിന്റെ കുടുംബാംഗങ്ങൾ, ജുഡീഷ്യൽ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് നാരായണക്കുറുപ്പ്, ഇടുക്കി ആർ.ഡി.ഒ പീരുമേട് മജിസ്‌ട്രേറ്റ്, ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം  എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നടപടികൾ. 

പി.ബി.ഗുജ്‌റാള്‍,കെ.പ്രസന്നന്‍ എന്നീ സീനിയര്‍ പോലീസ് സര്‍ജ്ജന്മാരും, ഡോ.ഉന്‍മേഷും ചേര്‍ന്നാണ് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ റീ പോസ്റ്റുമോര്‍ട്ടം നടത്തുന്നത്. റീപോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കേസ് അന്വേഷണത്തില്‍ നിര്‍ണ്ണായകമാകുമെന്ന് അന്വേഷണ സംഘം. രാജ്‌കുമാറിന്റെ  വാരിയെല്ല് പൊട്ടിയത് പൊലീസ് മര്‍ദനമേറ്റിട്ടാണൊയെന്നും രാജ്കുമാറിന്റെ ശരീരത്തില്‍ ഉണ്ടായിരുന്ന മുറിവുകളുടെ പഴക്കം  കണ്ടെത്താനുണ്ടെന്നും  ജസ്റ്റിസ് നാരായണ കുറുപ്പ് പറഞ്ഞു. ന്യുമോണിയയാണ് മരണകാരണമെന്ന്  ആദ്യ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയെങ്കിലും അതിൽ സംശയം ഉണ്ടെന്നു ജുഡീഷ്യൽ കമ്മീഷൻ വിലയിരുത്തിയിരുന്നു. റീപോസ്റ്മോര്ട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്നു തന്നെ സംസ്കരിക്കും.


Conclusion:
Last Updated : Jul 29, 2019, 11:24 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.