ETV Bharat / state

കലക്‌ടർ അറിയണം, താങ്കളുടേത് വെറും വാക്കായിരുന്നു: ഈ കുടുംബം ഇന്നും വഴിയാധാരമാണ്

ഇവരെ പുനരധിവസിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജില്ല കലക്‌ടര്‍ ഉറപ്പ് നല്‍കിയെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല.

author img

By

Published : Oct 13, 2021, 9:08 PM IST

ചിന്നക്കനാല്‍ ആദിവാസി കുടുംബം വാര്‍ത്ത  ആദിവാസി കുടുംബം ദുരിതം വാര്‍ത്ത  ഇടുക്കി ആദിവാസി കുടുംബം ദുരിതം വാര്‍ത്ത  ആദിവാസി കുടുംബം ദുരിതം  പുനരധിവാസം ആദിവാസി കുടുംബം ദുരിതം വാര്‍ത്ത  chinnakanal tribal family  chinnakanal tribal family news  chinnakanal news
പുനരധിവാസമെന്ന കലക്‌ടറുടെ ഉറപ്പ് നടപ്പായില്ല; ദുരിത ജീവിതം നയിച്ച് ആദിവാസി കുടുംബം

ഇടുക്കി: അധികൃതരുടെ കനിവും കാത്ത് ചോര്‍ന്നൊലിക്കുന്ന കുടിലില്‍ കാട്ടാനയെ പേടിച്ച് ദുരിത ജീവിതം നയിക്കുകയാണ് ആദിവാസി കുടുംബം. സ്വന്തമായി ഒരു തുണ്ട് ഭൂമിയോ സമ്പാദ്യമോ ഇല്ല. സൗജന്യമായി ലഭിക്കുന്ന റേഷൻ അരി മാത്രമാണ് ഏകയാശ്രയം. ഇടുക്കി ചിന്നക്കനാല്‍ മുന്നൂറ്റിയൊന്ന് കോളനിക്ക് സമീപത്ത് ഒരു പതിറ്റാണ്ടായി കുടില്‍കെട്ടി കഴിയുന്ന ഇവരെ പുനരധിവസിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജില്ല കലക്‌ടര്‍ ഉറപ്പ് നല്‍കിയെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല.

മലയരയ ഗോത്ര വിഭാഗത്തില്‍പ്പെട്ട ഓമനയും പ്രായമായ മാതാപിതാക്കളും കഴിഞ്ഞ പത്ത് വര്‍ഷമായി ചിന്നക്കനാല്‍ മുന്നൂറ്റിയൊന്ന് കോളനിക്ക് സമീപത്ത് കുടില്‍ കെട്ടിയാണ് താമസിയ്ക്കുന്നത്. തകര ഷീറ്റുകള്‍ തുരുമ്പെടുത്ത് തുള വീണു. തോരാതെ പെയ്യുന്ന മഴ കുടിലിനകത്താണ് വീഴുന്നത്.

ദുരിത ജീവിതം നയിച്ച് ആദിവാസി കുടുംബം

കാട്ടാനയെ പേടിച്ച് രാത്രികളില്‍ ഉറക്കമില്ല. പ്രായമായ മാതാപിതാക്കള്‍ക്ക് തീ കത്തിച്ച് നല്‍കി ഓമനയും കൂടെ ഇരിയ്ക്കും. ആഴ്‌ചയില്‍ ഒന്നോ രണ്ടോ ദിവസം കൂലിപ്പണിയ്‌ക്ക് പോയാണ് കുടുംബം പുലര്‍ത്തിയിരുന്നത്. ഓമനയ്ക്ക് കാലിന് പരിക്ക് പറ്റിയതോടെ മുഴുപട്ടിണിയുടെ നടുവിലാണിവര്‍.

മുന്നൂറ്റിയൊന്ന് കോളനിയില്‍ ആദിവാസികളെ പുനരധിവസിപ്പിച്ചപ്പോള്‍ ഇവര്‍ക്ക് സ്ഥലം നല്‍കിയില്ല. പിന്നീട് ഇവിടെ കുടില്‍കെട്ടി താമസമാരംഭിച്ചു. കുടിയൊഴിപ്പിക്കാന്‍ വനം വകുപ്പ് ശ്രമിച്ചെങ്കിലും ഇവര്‍ കോടതിയെ സമീപിച്ചു. ഓമനയേയും കുടുംബത്തേയും പുനരധിവസിപ്പിക്കാതെ ഇവിടെ നിന്നും കുടിയിറക്കാന്‍ പാടില്ലെന്ന് കോടതി ഉത്തരവിടുകയും ചെയ്‌തു.

എന്നാല്‍ ഇതിന് ശേഷം ഇവരെ മാത്രം പുനരധിവസിപ്പിക്കുന്നതിന് അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല. ജില്ല കലക്‌ടര്‍ പരാതിയില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ ഉടുമ്പന്‍ ചോല എല്‍ആര്‍ തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.

പ്രായാധിക്യവും മറ്റ് രോഗങ്ങളും കൊണ്ട് ദുരിതമനുഭവിക്കുന്ന ഓമനയുടെ മാതാപിതാക്കള്‍ക്കും അടച്ചുറപ്പുള്ളൊരു വീട്ടില്‍ ഒരു ദിവസമെങ്കിലും അന്തിയുറങ്ങണമെന്ന ഒരാഗ്രഹം മാത്രമേയൊള്ളു.

Also read: താത്കാലിക ഷെഡില്‍ ബീനയുടെ ദുരിത ജീവിതം, സഹായം തേടി കുടുംബം

ഇടുക്കി: അധികൃതരുടെ കനിവും കാത്ത് ചോര്‍ന്നൊലിക്കുന്ന കുടിലില്‍ കാട്ടാനയെ പേടിച്ച് ദുരിത ജീവിതം നയിക്കുകയാണ് ആദിവാസി കുടുംബം. സ്വന്തമായി ഒരു തുണ്ട് ഭൂമിയോ സമ്പാദ്യമോ ഇല്ല. സൗജന്യമായി ലഭിക്കുന്ന റേഷൻ അരി മാത്രമാണ് ഏകയാശ്രയം. ഇടുക്കി ചിന്നക്കനാല്‍ മുന്നൂറ്റിയൊന്ന് കോളനിക്ക് സമീപത്ത് ഒരു പതിറ്റാണ്ടായി കുടില്‍കെട്ടി കഴിയുന്ന ഇവരെ പുനരധിവസിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജില്ല കലക്‌ടര്‍ ഉറപ്പ് നല്‍കിയെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല.

മലയരയ ഗോത്ര വിഭാഗത്തില്‍പ്പെട്ട ഓമനയും പ്രായമായ മാതാപിതാക്കളും കഴിഞ്ഞ പത്ത് വര്‍ഷമായി ചിന്നക്കനാല്‍ മുന്നൂറ്റിയൊന്ന് കോളനിക്ക് സമീപത്ത് കുടില്‍ കെട്ടിയാണ് താമസിയ്ക്കുന്നത്. തകര ഷീറ്റുകള്‍ തുരുമ്പെടുത്ത് തുള വീണു. തോരാതെ പെയ്യുന്ന മഴ കുടിലിനകത്താണ് വീഴുന്നത്.

ദുരിത ജീവിതം നയിച്ച് ആദിവാസി കുടുംബം

കാട്ടാനയെ പേടിച്ച് രാത്രികളില്‍ ഉറക്കമില്ല. പ്രായമായ മാതാപിതാക്കള്‍ക്ക് തീ കത്തിച്ച് നല്‍കി ഓമനയും കൂടെ ഇരിയ്ക്കും. ആഴ്‌ചയില്‍ ഒന്നോ രണ്ടോ ദിവസം കൂലിപ്പണിയ്‌ക്ക് പോയാണ് കുടുംബം പുലര്‍ത്തിയിരുന്നത്. ഓമനയ്ക്ക് കാലിന് പരിക്ക് പറ്റിയതോടെ മുഴുപട്ടിണിയുടെ നടുവിലാണിവര്‍.

മുന്നൂറ്റിയൊന്ന് കോളനിയില്‍ ആദിവാസികളെ പുനരധിവസിപ്പിച്ചപ്പോള്‍ ഇവര്‍ക്ക് സ്ഥലം നല്‍കിയില്ല. പിന്നീട് ഇവിടെ കുടില്‍കെട്ടി താമസമാരംഭിച്ചു. കുടിയൊഴിപ്പിക്കാന്‍ വനം വകുപ്പ് ശ്രമിച്ചെങ്കിലും ഇവര്‍ കോടതിയെ സമീപിച്ചു. ഓമനയേയും കുടുംബത്തേയും പുനരധിവസിപ്പിക്കാതെ ഇവിടെ നിന്നും കുടിയിറക്കാന്‍ പാടില്ലെന്ന് കോടതി ഉത്തരവിടുകയും ചെയ്‌തു.

എന്നാല്‍ ഇതിന് ശേഷം ഇവരെ മാത്രം പുനരധിവസിപ്പിക്കുന്നതിന് അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല. ജില്ല കലക്‌ടര്‍ പരാതിയില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ ഉടുമ്പന്‍ ചോല എല്‍ആര്‍ തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.

പ്രായാധിക്യവും മറ്റ് രോഗങ്ങളും കൊണ്ട് ദുരിതമനുഭവിക്കുന്ന ഓമനയുടെ മാതാപിതാക്കള്‍ക്കും അടച്ചുറപ്പുള്ളൊരു വീട്ടില്‍ ഒരു ദിവസമെങ്കിലും അന്തിയുറങ്ങണമെന്ന ഒരാഗ്രഹം മാത്രമേയൊള്ളു.

Also read: താത്കാലിക ഷെഡില്‍ ബീനയുടെ ദുരിത ജീവിതം, സഹായം തേടി കുടുംബം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.