ETV Bharat / state

കാട്ടാന ശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ഡിസിസിയുടെ നിരാഹാര സമരം; 7 ദിവസം പിന്നിട്ടു

author img

By

Published : Feb 7, 2023, 11:50 AM IST

യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് കെ എസ് അരുണാണ് നിരാഹാര സമരം അനുഷ്‌ഠിക്കുന്നത്. കാട്ടാന ശല്യത്തിന് സർക്കാർ പരിഹാരം കാണാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടാണ് ഇടുക്കി ഡിസിസിയുടേത്. കഴിഞ്ഞ 31-ാം തീയതിയാണ് നിരാഹാര സമരം ആരംഭിച്ചത്.

idukki dcc hunger strike updation  idukki dcc hunger strike  hunger strike  idukki dcc  wild life attack idukki  നിരാഹാര സമരം  നിരാഹാരം  നിരാഹാര സമരം ഇടുക്കി  യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ്  കാട്ടാന ശല്യത്തിൽ നിരാഹാര സമരം  ഇടുക്കി ഡിസിസി  ഇടുക്കി ഡിസിസി നിരാഹാര സമരം  കെ എസ് അരുൺ
നിരാഹാര സമരം
ഇടുക്കി ഡിസിസി പ്രസിഡന്‍റ് മാധ്യമങ്ങളോട്

ഇടുക്കി: കാട്ടാന ശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് ഇടുക്കി ഡിസിസിയുടെ നേതൃത്വത്തിൽ പൂപ്പാറയിൽ നടത്തിവരുന്ന നിരാഹാര സമരം ഏഴു ദിവസം പിന്നിട്ടു. നിരാഹാരം അനുഷ്‌ഠിക്കുന്ന കെ എസ് അരുണിന്‍റെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആരോഗ്യവകുപ്പ് പരിശോധന നടത്തി ആശുപത്രിയിലേക്ക് മാറ്റാനുള്ള നീക്കം കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. ആരോഗ്യനില സംബന്ധിച്ച റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിനു ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

ഹൈറേഞ്ചിലെ കാട്ടാനശല്യത്തിന് പരിഹാരം കാണണമെന്നും ആക്രമണകാരികളായ കാട്ടാനകളെ പിടിച്ചു മാറ്റണമെന്നും ആവശ്യപ്പെട്ട് ഇടുക്കി ഡിസിസിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 31-ാം തീയതിയാണ് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് കെ എസ് അരുൺ പൂപ്പാറ ടൗണിൽ നിരാഹാര സമരം ആരംഭിച്ചത്. അരുണിന്‍റെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആരോഗ്യവിഭാഗം എത്തി പരിശോധന നടത്തി സ്ഥിതി മോശമാണെന്നും അരുണിനെ ആശുപത്രിയിലേക്ക് മാറ്റണമെന്നും മെഡിക്കൽ ഓഫിസർ അറിയിച്ചു.

ആശുപത്രിയിലേക്ക് മാറ്റുന്നതിന് ആംബുലൻസ് അടക്കം എത്തിച്ചിരുന്നെങ്കിലും പൊലീസിനെ വേദിയിലേക്ക് കയറ്റാതെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധമുയർത്തി. തുടർന്ന് നിലവിലെ ആരോഗ്യസ്ഥിതി സംബന്ധിച്ച റിപ്പോർട്ട് നൽകാൻ ശാന്തൻപാറ പൊലീസ് ആവശ്യപ്പെട്ടു. ഇത് കിട്ടിയതിനുശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് പൊലീസിന്‍റെ തീരുമാനം.

അതേസമയം, കാട്ടാന വിഷയത്തിൽ പരിഹാരം ഉണ്ടാകുന്നത് വരെ ശക്തമായ സമരവുമായി മുന്നോട്ടു പോകുവാനാണ് ഡിസിസിയുടെ തീരുമാനമെന്നും സർക്കാരിനെതിരെ വലിയ പ്രക്ഷോഭം ഉയർത്തിക്കൊണ്ടു വരുമെന്നും ഡിസിസി പ്രസിഡന്‍റ് സി പി മാത്യു പറഞ്ഞു. മെഡിക്കൽ സംഘത്തിന്‍റെ റിപ്പോർട്ട് കിട്ടിയതിനുശേഷം ഇന്ന് അറസ്റ്റ് ചെയ്‌ത് അരുണിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ പൊലീസിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നാണ് സൂചന. അരുണിനെ അറസ്റ്റ് ചെയ്‌ത് മാറ്റിയാലും മറ്റൊരാൾ നിരാഹാര സമരം തുടരാനാണ് സാധ്യത.

ഇടുക്കി ഡിസിസി പ്രസിഡന്‍റ് മാധ്യമങ്ങളോട്

ഇടുക്കി: കാട്ടാന ശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് ഇടുക്കി ഡിസിസിയുടെ നേതൃത്വത്തിൽ പൂപ്പാറയിൽ നടത്തിവരുന്ന നിരാഹാര സമരം ഏഴു ദിവസം പിന്നിട്ടു. നിരാഹാരം അനുഷ്‌ഠിക്കുന്ന കെ എസ് അരുണിന്‍റെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആരോഗ്യവകുപ്പ് പരിശോധന നടത്തി ആശുപത്രിയിലേക്ക് മാറ്റാനുള്ള നീക്കം കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. ആരോഗ്യനില സംബന്ധിച്ച റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിനു ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

ഹൈറേഞ്ചിലെ കാട്ടാനശല്യത്തിന് പരിഹാരം കാണണമെന്നും ആക്രമണകാരികളായ കാട്ടാനകളെ പിടിച്ചു മാറ്റണമെന്നും ആവശ്യപ്പെട്ട് ഇടുക്കി ഡിസിസിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 31-ാം തീയതിയാണ് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് കെ എസ് അരുൺ പൂപ്പാറ ടൗണിൽ നിരാഹാര സമരം ആരംഭിച്ചത്. അരുണിന്‍റെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആരോഗ്യവിഭാഗം എത്തി പരിശോധന നടത്തി സ്ഥിതി മോശമാണെന്നും അരുണിനെ ആശുപത്രിയിലേക്ക് മാറ്റണമെന്നും മെഡിക്കൽ ഓഫിസർ അറിയിച്ചു.

ആശുപത്രിയിലേക്ക് മാറ്റുന്നതിന് ആംബുലൻസ് അടക്കം എത്തിച്ചിരുന്നെങ്കിലും പൊലീസിനെ വേദിയിലേക്ക് കയറ്റാതെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധമുയർത്തി. തുടർന്ന് നിലവിലെ ആരോഗ്യസ്ഥിതി സംബന്ധിച്ച റിപ്പോർട്ട് നൽകാൻ ശാന്തൻപാറ പൊലീസ് ആവശ്യപ്പെട്ടു. ഇത് കിട്ടിയതിനുശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് പൊലീസിന്‍റെ തീരുമാനം.

അതേസമയം, കാട്ടാന വിഷയത്തിൽ പരിഹാരം ഉണ്ടാകുന്നത് വരെ ശക്തമായ സമരവുമായി മുന്നോട്ടു പോകുവാനാണ് ഡിസിസിയുടെ തീരുമാനമെന്നും സർക്കാരിനെതിരെ വലിയ പ്രക്ഷോഭം ഉയർത്തിക്കൊണ്ടു വരുമെന്നും ഡിസിസി പ്രസിഡന്‍റ് സി പി മാത്യു പറഞ്ഞു. മെഡിക്കൽ സംഘത്തിന്‍റെ റിപ്പോർട്ട് കിട്ടിയതിനുശേഷം ഇന്ന് അറസ്റ്റ് ചെയ്‌ത് അരുണിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ പൊലീസിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നാണ് സൂചന. അരുണിനെ അറസ്റ്റ് ചെയ്‌ത് മാറ്റിയാലും മറ്റൊരാൾ നിരാഹാര സമരം തുടരാനാണ് സാധ്യത.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.