ETV Bharat / state

അരിക്കൊമ്പൻ മടങ്ങിവരാന്‍ ഇടയില്ലേയെന്ന് ഹൈക്കോടതി, നിരീക്ഷിക്കണമെന്ന് നിര്‍ദേശം ; സാധ്യതകൾ അറിയിച്ച് വനംവകുപ്പ്

അരിക്കൊമ്പൻ ദൗത്യത്തിൽ പങ്കാളികളായ മുഴുവൻ അംഗങ്ങളെയും അഭിസംബോധന ചെയ്‌ത് ജസ്‌റ്റിസ് ജയശങ്കരൻ നമ്പ്യാര്‍ അഭിനന്ദന കത്തയച്ചു

author img

By

Published : May 3, 2023, 9:15 PM IST

arikomban  arikomban mission  highcourt appreciates  chinnakanal  munnar  chakkakomban  latest news in idukkki  highcourt of kerala  അരിക്കൊമ്പൻ  ഹൈക്കോടതി  വനംവകുപ്പ്  ജസ്‌റ്റിസ് ജയശങ്കരൻ നമ്പ്യാര്‍  ചിന്നക്കനാല്‍  ചക്കക്കൊമ്പന്‍  അരിക്കൊമ്പന്‍ ദൗത്യം  ഇടുക്കി ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
അരിക്കൊമ്പൻ മടങ്ങി വരുമോയെന്ന് ഹൈക്കോടതി; സാധ്യതകൾ അറിയിച്ച് വനംവകുപ്പ്

ഇടുക്കി : കാടിനുള്ളിൽ തുറന്നുവിട്ട അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക് തിരികെ വരാൻ സാധ്യത ഇല്ലേയെന്ന് ഹൈക്കോടതി. പുതിയ ഭക്ഷണരീതി ശീലമാകും വരെ ഇത്തരം സാധ്യത മുന്നിൽ കാണണമെന്ന് നിരീക്ഷിച്ച കോടതി കൃത്യമായ നിരീക്ഷണം തുടരണമെന്നും വനം വകുപ്പിന് നിർദേശം നൽകി. അരിക്കൊമ്പനെ പിടികൂടിയ ദൗത്യ സംഘത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം.

അരിക്കൊമ്പൻ ദൗത്യത്തിൽ തൃപ്‌തി രേഖപ്പെടുത്തിയ ഹൈക്കോടതി, ദൗത്യ സംഘത്തിലെ മുഴുവൻ അംഗങ്ങളെയും അഭിനന്ദിച്ച് കത്തയച്ചു. മനുഷ്യ- മൃഗ സംഘർങ്ങൾ പരിഹരിക്കാൻ വിദഗ്‌ധ സമിതി രൂപീകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. അരിക്കൊമ്പൻ ദൗത്യത്തിൽ പങ്കാളികളായ മുഴുവൻ അംഗങ്ങളെയും അഭിസംബോധന ചെയ്‌താണ് ജസ്‌റ്റിസ് ജയശങ്കരൻ നമ്പ്യാര്‍ അഭിനന്ദന കത്തയച്ചത്.

അരിക്കൊമ്പന്‍ മടങ്ങിയെത്താനുള്ള സാധ്യതയുണ്ടെന്ന് കോടതി : സഹാനുഭൂതിയോടെ ദൗത്യം നിറവേറ്റിയത് മനുഷ്യത്വപരമായ അടയാളമായെന്ന് ദൗത്യസേനയ്ക്ക്‌ നന്ദി പറഞ്ഞുള്ള കത്തിൽ ജസ്‌റ്റിസ് വ്യക്തമാക്കി. എന്നാൽ, വെള്ളവും ഭക്ഷണവും തേടി അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക് തിരികെ വരാനുള്ള സാധ്യത കോടതി വിശദമായി ആരാഞ്ഞു. പുതിയ ആവാസ വ്യവസ്ഥയോട് ശീലമാകും വരെ റേഷൻ കടകൾ തേടി കൊമ്പൻ ഇറങ്ങാനുള്ള സാധ്യത ഉള്ളതിനാൽ പ്രത്യേക നിരീക്ഷണം ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.

റേഡിയോ കോളർ വഴി നിരീക്ഷണം ഉറപ്പ് വരുത്തുന്നുണ്ടെന്നും തമിഴ്‌നാട് വനാതിർത്തിയിലാണ് അരിക്കൊമ്പന്‍ നിലവിലുള്ളതെന്നും വനം വകുപ്പ് കോടതിയെ അറിയിച്ചു. വിഷയത്തിൽ ദീർഘകാല പരിഹാരമാണ് വേണ്ടതെന്നും നിയമവിരുദ്ധമായ കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കാനും, മൃഗങ്ങളുടെ ആവാസ വ്യവസ്ഥ നിലനിർത്താനും ശ്രമങ്ങൾ ഉണ്ടാകണമെന്നും കോടതി വീണ്ടും ഓർമിപ്പിച്ചു. ഇതിനായി ടാസ്‌ക് ഫോഴ്‌സ് സംബന്ധിച്ച് പഠിക്കാൻ വിദഗ്‌ധ സമിതി രൂപീകരിക്കണമെന്നും കോടതി പറഞ്ഞു.

നിലവിലെ കേസിന്‍റെ അമിക്കസ് ക്യൂറി രമേശ് ബാബുവാകും സമിതി അദ്ധ്യക്ഷൻ. മറ്റ് അംഗങ്ങളെ ശുപാർശ ചെയ്യാനും സർക്കാരിന് ഡിവിഷൻ ബഞ്ച് നിർദേശം നൽകി. പ്രശ്‌നങ്ങളുണ്ടാകുമ്പോൾ മൃഗങ്ങളെ ആവാസ വ്യവസ്ഥയിൽ നിന്ന് മാറ്റുന്നതല്ല പരിഹാരമെന്നും കോടതി ഇന്നും ആവർത്തിച്ചു.അരിക്കൊമ്പനെ മാറ്റിയതിന് ശേഷവും ചക്കക്കൊമ്പന്‍റെ ആക്രമണം എടുത്ത് പറഞ്ഞായിരുന്നു ഇക്കാര്യം കോടതി ചൂണ്ടിക്കാട്ടിയത്.

പഞ്ചായത്ത് പ്രസിഡന്‍റിനെ വിമര്‍ശിച്ച് കോടതി : ദൗത്യ സംഘവുമായി സഹകരിക്കാത്ത പഞ്ചായത്ത് പ്രസിഡന്‍റിനെ കോടതി വിമർശിച്ചു. ടാസ്‌ക് ഫോഴ്‌സ് യോഗത്തിന്‍റെ മിനുട്ട്‌സ് കിട്ടിയില്ലെന്ന ശാന്തൻപാറ പ്രസിഡന്‍റിന്‍റെ പരാതിയിലാണ് കോടതി പരാമർശം. ജനപ്രതിനിധികൾ രാഷ്ട്രീയം കളിക്കരുതെന്നും പ്രശ്‌നങ്ങൾ കൃത്യമായി കോടതിയെ ബോധ്യപ്പെടുത്തണമെന്നും ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാര്‍ താക്കീത് നൽകി.

പ്രദേശത്ത് മാലിന്യനീക്കത്തിൽ വീഴ്‌ച വരുത്തുന്നതും മൃഗങ്ങൾ നാടിറങ്ങാനുള്ള കാരണമെന്നും കോടതി പറഞ്ഞു. ഭക്ഷണാവശിഷ്‌ടങ്ങളിൽ ആകൃഷ്‌ടരായി മൃഗങ്ങൾ എത്തുന്ന സാഹചര്യം ഒഴിവാക്കാൻ നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു.കേസ് രണ്ടാഴ്‌ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.

അതേസമയം, ചിന്നക്കനാലില്‍ നിന്ന് അരിക്കൊമ്പനെ മാറ്റിയെങ്കിലും മതികെട്ടാന്‍ ചോലയ്‌ക്ക് സമീപമുള്ളവര്‍ക്ക് കാട്ടാന ഭീതി ഇതുവരെ ഒഴിഞ്ഞിട്ടില്ല. മേഖലയില്‍ ഭീതി പരത്തി വിഹരിക്കുകയാണ് ചക്കക്കൊമ്പന്‍. കഴിഞ്ഞ ദിവസം വൈകുന്നേരം സിമന്‍റ് പാലത്തെ റോഡരികില്‍ തമ്പിടിച്ച കാട്ടാനക്കൂട്ടത്തില്‍ ഈ ആനയും ഉണ്ടായിരുന്നു.

ഇടുക്കി : കാടിനുള്ളിൽ തുറന്നുവിട്ട അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക് തിരികെ വരാൻ സാധ്യത ഇല്ലേയെന്ന് ഹൈക്കോടതി. പുതിയ ഭക്ഷണരീതി ശീലമാകും വരെ ഇത്തരം സാധ്യത മുന്നിൽ കാണണമെന്ന് നിരീക്ഷിച്ച കോടതി കൃത്യമായ നിരീക്ഷണം തുടരണമെന്നും വനം വകുപ്പിന് നിർദേശം നൽകി. അരിക്കൊമ്പനെ പിടികൂടിയ ദൗത്യ സംഘത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം.

അരിക്കൊമ്പൻ ദൗത്യത്തിൽ തൃപ്‌തി രേഖപ്പെടുത്തിയ ഹൈക്കോടതി, ദൗത്യ സംഘത്തിലെ മുഴുവൻ അംഗങ്ങളെയും അഭിനന്ദിച്ച് കത്തയച്ചു. മനുഷ്യ- മൃഗ സംഘർങ്ങൾ പരിഹരിക്കാൻ വിദഗ്‌ധ സമിതി രൂപീകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. അരിക്കൊമ്പൻ ദൗത്യത്തിൽ പങ്കാളികളായ മുഴുവൻ അംഗങ്ങളെയും അഭിസംബോധന ചെയ്‌താണ് ജസ്‌റ്റിസ് ജയശങ്കരൻ നമ്പ്യാര്‍ അഭിനന്ദന കത്തയച്ചത്.

അരിക്കൊമ്പന്‍ മടങ്ങിയെത്താനുള്ള സാധ്യതയുണ്ടെന്ന് കോടതി : സഹാനുഭൂതിയോടെ ദൗത്യം നിറവേറ്റിയത് മനുഷ്യത്വപരമായ അടയാളമായെന്ന് ദൗത്യസേനയ്ക്ക്‌ നന്ദി പറഞ്ഞുള്ള കത്തിൽ ജസ്‌റ്റിസ് വ്യക്തമാക്കി. എന്നാൽ, വെള്ളവും ഭക്ഷണവും തേടി അരിക്കൊമ്പൻ ചിന്നക്കനാലിലേക്ക് തിരികെ വരാനുള്ള സാധ്യത കോടതി വിശദമായി ആരാഞ്ഞു. പുതിയ ആവാസ വ്യവസ്ഥയോട് ശീലമാകും വരെ റേഷൻ കടകൾ തേടി കൊമ്പൻ ഇറങ്ങാനുള്ള സാധ്യത ഉള്ളതിനാൽ പ്രത്യേക നിരീക്ഷണം ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.

റേഡിയോ കോളർ വഴി നിരീക്ഷണം ഉറപ്പ് വരുത്തുന്നുണ്ടെന്നും തമിഴ്‌നാട് വനാതിർത്തിയിലാണ് അരിക്കൊമ്പന്‍ നിലവിലുള്ളതെന്നും വനം വകുപ്പ് കോടതിയെ അറിയിച്ചു. വിഷയത്തിൽ ദീർഘകാല പരിഹാരമാണ് വേണ്ടതെന്നും നിയമവിരുദ്ധമായ കൈയ്യേറ്റങ്ങൾ ഒഴിപ്പിക്കാനും, മൃഗങ്ങളുടെ ആവാസ വ്യവസ്ഥ നിലനിർത്താനും ശ്രമങ്ങൾ ഉണ്ടാകണമെന്നും കോടതി വീണ്ടും ഓർമിപ്പിച്ചു. ഇതിനായി ടാസ്‌ക് ഫോഴ്‌സ് സംബന്ധിച്ച് പഠിക്കാൻ വിദഗ്‌ധ സമിതി രൂപീകരിക്കണമെന്നും കോടതി പറഞ്ഞു.

നിലവിലെ കേസിന്‍റെ അമിക്കസ് ക്യൂറി രമേശ് ബാബുവാകും സമിതി അദ്ധ്യക്ഷൻ. മറ്റ് അംഗങ്ങളെ ശുപാർശ ചെയ്യാനും സർക്കാരിന് ഡിവിഷൻ ബഞ്ച് നിർദേശം നൽകി. പ്രശ്‌നങ്ങളുണ്ടാകുമ്പോൾ മൃഗങ്ങളെ ആവാസ വ്യവസ്ഥയിൽ നിന്ന് മാറ്റുന്നതല്ല പരിഹാരമെന്നും കോടതി ഇന്നും ആവർത്തിച്ചു.അരിക്കൊമ്പനെ മാറ്റിയതിന് ശേഷവും ചക്കക്കൊമ്പന്‍റെ ആക്രമണം എടുത്ത് പറഞ്ഞായിരുന്നു ഇക്കാര്യം കോടതി ചൂണ്ടിക്കാട്ടിയത്.

പഞ്ചായത്ത് പ്രസിഡന്‍റിനെ വിമര്‍ശിച്ച് കോടതി : ദൗത്യ സംഘവുമായി സഹകരിക്കാത്ത പഞ്ചായത്ത് പ്രസിഡന്‍റിനെ കോടതി വിമർശിച്ചു. ടാസ്‌ക് ഫോഴ്‌സ് യോഗത്തിന്‍റെ മിനുട്ട്‌സ് കിട്ടിയില്ലെന്ന ശാന്തൻപാറ പ്രസിഡന്‍റിന്‍റെ പരാതിയിലാണ് കോടതി പരാമർശം. ജനപ്രതിനിധികൾ രാഷ്ട്രീയം കളിക്കരുതെന്നും പ്രശ്‌നങ്ങൾ കൃത്യമായി കോടതിയെ ബോധ്യപ്പെടുത്തണമെന്നും ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാര്‍ താക്കീത് നൽകി.

പ്രദേശത്ത് മാലിന്യനീക്കത്തിൽ വീഴ്‌ച വരുത്തുന്നതും മൃഗങ്ങൾ നാടിറങ്ങാനുള്ള കാരണമെന്നും കോടതി പറഞ്ഞു. ഭക്ഷണാവശിഷ്‌ടങ്ങളിൽ ആകൃഷ്‌ടരായി മൃഗങ്ങൾ എത്തുന്ന സാഹചര്യം ഒഴിവാക്കാൻ നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു.കേസ് രണ്ടാഴ്‌ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.

അതേസമയം, ചിന്നക്കനാലില്‍ നിന്ന് അരിക്കൊമ്പനെ മാറ്റിയെങ്കിലും മതികെട്ടാന്‍ ചോലയ്‌ക്ക് സമീപമുള്ളവര്‍ക്ക് കാട്ടാന ഭീതി ഇതുവരെ ഒഴിഞ്ഞിട്ടില്ല. മേഖലയില്‍ ഭീതി പരത്തി വിഹരിക്കുകയാണ് ചക്കക്കൊമ്പന്‍. കഴിഞ്ഞ ദിവസം വൈകുന്നേരം സിമന്‍റ് പാലത്തെ റോഡരികില്‍ തമ്പിടിച്ച കാട്ടാനക്കൂട്ടത്തില്‍ ഈ ആനയും ഉണ്ടായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.