ETV Bharat / state

12ആം മൈല്‍ പാലത്തിന്‍റെ പുനർനിർമാണം ആവശ്യപ്പെട്ട് നാട്ടുകാർ

author img

By

Published : Jun 27, 2021, 6:02 AM IST

ഒഴുകി പോയ പാലത്തിന്‍റെ മധ്യ ഭാഗത്ത് നാട്ടുകാര്‍ ചേര്‍ന്ന് കമുക് വെട്ടിയിട്ട് നിർമിച്ച താല്‍ക്കാലിക സംവിധാനത്തിന് മുകളിലൂടെയാണ് പ്രായമായവരുടെയും കുട്ടികളുടെയും സത്രീകളുടെയുമെല്ലാം ഇപ്പോഴത്തെ യാത്ര.

bridge issue in idukki  idukki news  idukki flood news  ഇടുക്കി വാർത്തകള്‍  12ആം മൈല്‍ പാലം  2018 പ്രളയം
12ആം മൈല്‍ പാലം

ഇടുക്കി: പ്രളയത്തില്‍ തകര്‍ന്ന അടിമാലി 12-ാംമൈലിലെ പാലം പുനര്‍ നിര്‍മ്മിക്കാന്‍ ഇനിയും നടപടിയില്ല. പാലത്തിന്‍റെ തകര്‍ന്ന ഭാഗത്ത് താല്‍ക്കാലിക തടിപ്പാലമൊരുക്കിയാണ് നാട്ടുകാര്‍ സഞ്ചാരം സാധ്യമാക്കിയിട്ടുള്ളത്. ബന്ധപ്പെട്ടവര്‍ അടിയന്തിര ഇടപെടല്‍ നടത്തി പാലം പുനര്‍നിര്‍മ്മിച്ച് പ്രദേശവാസികളുടെ യാത്ര സുഗമമാക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുകയാണ്.

പരാതിയുന്നയിച്ച് നാട്ടുകാർ

അടിമാലി ഗ്രാമപഞ്ചായത്തിലെ 12-ാം മൈലിനേയും മെഴുകുംചാലിനേയും തമ്മില്‍ ബന്ധിപ്പിച്ച് ദേവിയാര്‍ പുഴക്കു കുറുകെ നിര്‍മ്മിച്ചിരുന്ന പാലത്തിന്‍റെ മധ്യഭാഗം 2018ലെ പ്രളയത്തിലായിരുന്നു ഒഴുകി പോയത്. മെഴുകും ചാല്‍ മേഖലയിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയിലേക്കെത്തിയിരുന്നത് തകര്‍ന്ന ഈ പാലത്തിലൂടെയായിരുന്നു. പുതിയപാലം നിര്‍മ്മിക്കണമെന്ന് നിരന്തരം ആവശ്യമുന്നയിച്ചിട്ടും പാലം പുനര്‍ നിര്‍മ്മിക്കുന്നതിനോ യാത്രാ ക്ലേശം പരിഹരിക്കുന്നതിനോ നടപടിയുണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.

also read: ഇടുക്കി കൂട്ടാര്‍ പാലത്തിന് കൈവരി നിര്‍മിക്കണമെന്ന ആവശ്യം ശക്തം

ഒഴുകി പോയ പാലത്തിന്‍റെ മധ്യ ഭാഗത്ത് നാട്ടുകാര്‍ ചേര്‍ന്ന്് കമുക് വെട്ടിയിട്ട് താല്‍ക്കാലിക യാത്രാ സംവിധാനമൊരുക്കിയിട്ടുണ്ട്. ഉറപ്പൊന്നുമില്ലാത്ത ഈ താല്‍ക്കാലിക സംവിധാനത്തിന് മുകളിലൂടെയാണ് പ്രായമായവരുടെയും കുട്ടികളുടെയും സത്രീകളുടെയുമെല്ലാം ഇപ്പോഴത്തെ യാത്ര.

കൈവരിപോലുമില്ലാത്ത ഈ പാലത്തില്‍ നിന്നും കാലൊന്ന് വഴുതിയാല്‍ അത് ദുരന്തത്തിന് വഴിയൊരുക്കും. കാലവര്‍ഷമാരംഭിച്ചതോടെ പുഴയിലെ ഒഴുക്ക് വര്‍ധിച്ചു. ബന്ധപ്പെട്ടവര്‍ അടിയന്തിര ഇടപെടല്‍ നടത്തി പാലം പുനര്‍നിര്‍മ്മിച്ച് പ്രദേശവാസികളുടെ യാത്ര സുഗമമാക്കണമെന്നാണ് ഉയരുന്ന ആവശ്യം.

ഇടുക്കി: പ്രളയത്തില്‍ തകര്‍ന്ന അടിമാലി 12-ാംമൈലിലെ പാലം പുനര്‍ നിര്‍മ്മിക്കാന്‍ ഇനിയും നടപടിയില്ല. പാലത്തിന്‍റെ തകര്‍ന്ന ഭാഗത്ത് താല്‍ക്കാലിക തടിപ്പാലമൊരുക്കിയാണ് നാട്ടുകാര്‍ സഞ്ചാരം സാധ്യമാക്കിയിട്ടുള്ളത്. ബന്ധപ്പെട്ടവര്‍ അടിയന്തിര ഇടപെടല്‍ നടത്തി പാലം പുനര്‍നിര്‍മ്മിച്ച് പ്രദേശവാസികളുടെ യാത്ര സുഗമമാക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുകയാണ്.

പരാതിയുന്നയിച്ച് നാട്ടുകാർ

അടിമാലി ഗ്രാമപഞ്ചായത്തിലെ 12-ാം മൈലിനേയും മെഴുകുംചാലിനേയും തമ്മില്‍ ബന്ധിപ്പിച്ച് ദേവിയാര്‍ പുഴക്കു കുറുകെ നിര്‍മ്മിച്ചിരുന്ന പാലത്തിന്‍റെ മധ്യഭാഗം 2018ലെ പ്രളയത്തിലായിരുന്നു ഒഴുകി പോയത്. മെഴുകും ചാല്‍ മേഖലയിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയിലേക്കെത്തിയിരുന്നത് തകര്‍ന്ന ഈ പാലത്തിലൂടെയായിരുന്നു. പുതിയപാലം നിര്‍മ്മിക്കണമെന്ന് നിരന്തരം ആവശ്യമുന്നയിച്ചിട്ടും പാലം പുനര്‍ നിര്‍മ്മിക്കുന്നതിനോ യാത്രാ ക്ലേശം പരിഹരിക്കുന്നതിനോ നടപടിയുണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.

also read: ഇടുക്കി കൂട്ടാര്‍ പാലത്തിന് കൈവരി നിര്‍മിക്കണമെന്ന ആവശ്യം ശക്തം

ഒഴുകി പോയ പാലത്തിന്‍റെ മധ്യ ഭാഗത്ത് നാട്ടുകാര്‍ ചേര്‍ന്ന്് കമുക് വെട്ടിയിട്ട് താല്‍ക്കാലിക യാത്രാ സംവിധാനമൊരുക്കിയിട്ടുണ്ട്. ഉറപ്പൊന്നുമില്ലാത്ത ഈ താല്‍ക്കാലിക സംവിധാനത്തിന് മുകളിലൂടെയാണ് പ്രായമായവരുടെയും കുട്ടികളുടെയും സത്രീകളുടെയുമെല്ലാം ഇപ്പോഴത്തെ യാത്ര.

കൈവരിപോലുമില്ലാത്ത ഈ പാലത്തില്‍ നിന്നും കാലൊന്ന് വഴുതിയാല്‍ അത് ദുരന്തത്തിന് വഴിയൊരുക്കും. കാലവര്‍ഷമാരംഭിച്ചതോടെ പുഴയിലെ ഒഴുക്ക് വര്‍ധിച്ചു. ബന്ധപ്പെട്ടവര്‍ അടിയന്തിര ഇടപെടല്‍ നടത്തി പാലം പുനര്‍നിര്‍മ്മിച്ച് പ്രദേശവാസികളുടെ യാത്ര സുഗമമാക്കണമെന്നാണ് ഉയരുന്ന ആവശ്യം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.