ETV Bharat / state

പെണ്‍ പാദം തൊട്ട ഫിറ്റ്‌നസ് കേന്ദ്രങ്ങള്‍; പുരുഷന്‍മാര്‍ക്ക് മാത്രമല്ല സ്‌ത്രീകള്‍ക്കും വേണം 'ഫിറ്റ് ആന്‍ഡ് ഹെല്‍ത്തി ബോഡി'

author img

By ETV Bharat Kerala Team

Published : Dec 23, 2023, 8:38 PM IST

Women friendly fitness centers in Kochi: ഫിറ്റ്‌നസ് കേന്ദ്രങ്ങളില്‍ എത്തുന്ന സ്‌ത്രീകള്‍ ഏറെ. ഇവരില്‍ വിദ്യാര്‍ഥികള്‍ മുതല്‍ പ്രായമായവര്‍ വരെ. മാനസിക, ശാരീരിക ആരോഗ്യത്തെ കുറിച്ച് ഇവര്‍ക്കും ചിലത് പറയാനുണ്ട്.

Women friendly fitness centers in Kochi  entry of women in fitness field  പെണ്‍ പാദം തൊട്ട ഫിറ്റ്‌നസ് കേന്ദ്രങ്ങള്‍  ഫിറ്റ്‌നസ് മേഖലയിലെ സ്‌ത്രീ സാന്നിധ്യം  കൊച്ചിയിലെ സ്‌ത്രീ സൗഹൃദ ജിമ്മുകള്‍  ലേഡീസ് ജിം കൊച്ചി  കേരളത്തില്‍ ലേഡീസ് ജിമ്മുകള്‍
women-friendly-fitness-centers-in-kochi
ഫിറ്റ്‌ ആകാനുറച്ച് സ്‌ത്രീകള്‍...

എറണാകുളം : ജിമ്മും ഫിറ്റ്നസ് സെന്‍ററുകളും ഒരു കാലത്ത് പുരുഷൻമാരുടെ മാത്രം തട്ടകമായിരുന്നുവെങ്കിൽ, ഇന്ന് കാലാനുസൃതമായ മാറ്റത്തിന്‍റെ പാതയിലാണ് ഇത്തരം കേന്ദ്രങ്ങൾ (Women friendly fitness centers in Kochi). നിരവധി സ്ത്രീകളാണ് പ്രായഭേദമന്യേ ഫിറ്റ്നസ് കേന്ദ്രങ്ങളിലെത്തുന്നത്. സമൂഹത്തിന്‍റെ കാഴ്‌ചപ്പാടുകളും സ്ത്രീകൾക്കിടയിലുള്ള തെറ്റായ ധാരണകളുമായിരുന്നു സ്ത്രീകളെ ഫിറ്റ്നസ് കേന്ദ്രങ്ങളിൽ നിന്നും ഒരു പരിധിവരെ അകറ്റി നിർത്തിയിരുന്നത്.

എന്നാൽ മെട്രോ നഗരമായ കൊച്ചിയിൽ സ്ത്രീ സൗഹൃദമായ ഫിറ്റ്നസ് കേന്ദ്രങ്ങൾ പ്രവർത്തനം തുടങ്ങിയതോടെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സ്‌കൂൾ, കോളജ് വിദ്യാർഥിനികൾ മുതൽ പ്രായമായവര്‍ വരെയാണ് കൊച്ചിയിലെ ഫിറ്റ്നസ് കേന്ദ്രങ്ങളിൽ എത്തുന്നത്. വിദ്യാർഥിനികളും ഓഫിസ് ജോലികൾ ചെയ്യുന്ന സ്ത്രീകളും വീട്ടമ്മമാരും പ്രധാനമായും അതി രാവിലെയാണ് ഫിറ്റ്നസ് കേന്ദ്രങ്ങളിലെത്തുന്നത്. രാവിലെ ചെയ്യുന്ന വ്യായാമം ഒരു ദിവസം മുഴുവൻ തങ്ങൾക്ക് ഊർജം പകരുന്നുവെന്നാണ് ഇവർ പറയുന്നത്.

പലരും ശരീര ഭാരം കുറയ്ക്കാനാണ് ജിമ്മുകളിലെത്തുന്നതെങ്കിലും പിന്നീടത് ശാരീരിക ക്ഷമത നില നിർത്താനുള്ള സ്ഥിരം വ്യായമായി സ്വീകരിക്കുകയാണ്. സാധാരണ സ്ത്രീകൾ ഉന്നയിക്കാറുളള സ്വാഭാവികമായ സംശയങ്ങൾക്കും ഫിറ്റ്നസ് കേന്ദ്രങ്ങളിലെത്തുന്ന സ്ത്രീകൾക്ക് അനുഭവത്തിന്‍റെ അടിസ്ഥാനത്തിൽ മറുപടി ഉണ്ട്. പുരുഷൻമാരുടെ ശരീര ഘടനയിലേക്ക് മാറി പോകുമോ, ഗർഭാശയത്തെയും ഗർഭധാരണത്തെയും വ്യായാമം പ്രതികൂലമായി ബാധിക്കുമോ തുടങ്ങിയ സംശയങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാന്‍ പ്രാപ്‌തരാണ് ഈ സ്‌ത്രീകള്‍.

സ്ത്രീകളുടെ ഫിറ്റ്നസ് നിലനിർത്തുനതിന് ആവശ്യമായ വ്യായാമ മുറകളെ കുറിച്ചുള്ള ശാസ്ത്രീയമായ അറിവുള്ള പരിശീലകൻമാർക്ക് കീഴിൽ മാത്രമേ വ്യായാമം ചെയ്യാൻ പാടുള്ളൂ എന്നും ഇവർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇതുവരെ കണ്ടിരുന്നത് ഹെവി ലിഫ്റ്റിങ് ചെയ്യാൻ കഴിയുന്ന ഒരു ഉപകരണങ്ങളുള്ള ജിമ്മുകളായിരുന്നു. ഈയടുത്താണ് ഫംഗ്ഷണൽ ട്രൈനിങ്ങുകൾക്കും, ബോഡി വെറ്റ് എക്‌സൈസുകൾക്കും പ്രാധാന്യം നൽകുന്ന ഫിറ്റ്നസ് സെന്‍ററുകള്‍ പ്രവർത്തനം തുടങ്ങിയത്.

ഒരോരുത്തർക്കും അവരുടെ ലക്ഷ്യത്തിനനുസരിച്ചും ശരീരത്തിനനുസരിച്ചുമുള്ള ഫിറ്റ്നസ് പരിശീലനമാണ് ഇപ്പോൾ നൽകുന്നതെന്ന് ഫിറ്റ്നസ് പരിശീലകനും കൊച്ചി പനമ്പിളളി നഗറിലെ ബൗൺസ് ഫിറ്റ്നസ് സ്‌റ്റുഡിയോ ഉടമയുമായമായ അലക്‌സാണ്ടർ പറഞ്ഞു. കഴിഞ്ഞ ഇരുപത് വർഷമായി ഫിറ്റ്നസ് മേഖലയിൽ പ്രവർത്തിക്കുന്ന തന്‍റെ അനുഭവത്തിൽ കഴിഞ്ഞ അഞ്ച് വർഷമായി ഫിറ്റ്നസ് കേന്ദ്രത്തിലെത്തുന്ന സ്ത്രീകളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായെതെന്നും അദ്ദേഹം വ്യക്തമാക്കി.

ആരോഗ്യകരമായ ജീവിത ശൈലിയാണ് സ്ത്രീകൾ പൊതുവെ താത്‌പര്യപ്പെടുന്നത്. പ്രസവ ശേഷം ശരീരത്തിൽ സംഭവിക്കുന്ന ഹോർമോൺ വ്യതിയാനങ്ങൾ സ്വീകരിച്ച് ഭാരം കൂടി അവരിൽ തൈറോയിഡ്, പിസിഒഡി, ആർത്രൈറ്റ്സ് ഉൾപ്പടെയുള്ള രോഗങ്ങളുടെ ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്‌ത്രീകള്‍ ഏറെയായിരുന്നു. ഇപ്പോൾ അതൊക്കെ സ്ത്രീകൾ തിരിച്ചറിഞ്ഞ് അവരവരുടെ ശരീരത്തിനനുസരിച്ചുള്ള വ്യായാമ മുറകൾ ചെയ്യുന്നതിനായി ഫിറ്റ്നസ് കേന്ദ്രങ്ങളില്‍ എത്തുകയാണന്നും അലക്‌സാണ്ടര്‍ പറഞ്ഞു. വ്യായാമത്തോടൊപ്പം ആരോഗ്യകരമായ ഭക്ഷണ ശൈലിയും സ്ത്രീകൾ ഉൾപ്പെടെ എല്ലാവരും പിന്തുടരണമെന്നും അദേഹം ഓർമപ്പെടുത്തി.

കഴിഞ്ഞ മൂന്ന് വർഷമായി സ്ഥിരമായി ഫിറ്റ്നസ് സെന്‍ററിൽ വരുന്ന ആളാണ് വൈശാഖി. ഇതിപ്പോൾ തന്‍റെ ജീവിതത്തിന്‍റെ ഭാഗമായി മാറിയിരിക്കുകയാണ് എന്ന് വൈശാഖി പറയുന്നു. പ്രസവ ശേഷം ശരീര ഭാരം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജിമ്മിലെത്തിയതെങ്കിലും ഫിറ്റ്നസ് നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ വർഷങ്ങളായി വ്യായാമം തുടരുകയാണ്. പേശീ ശക്തി വർധിപ്പിക്കുന്നതിനുള്ള വ്യായാമ മുറകൾക്കാണ് പ്രാധാന്യം നൽകുന്നത്.

തന്‍റെ ശരീര ഭാരം കുറഞ്ഞത് കണ്ട് നിരവധി പേർ അന്വേഷിക്കുകയും അവരും ഫിറ്റ്നസ് സെന്‍ററിൽ എത്തുന്ന സാഹചര്യമുണ്ടായി എന്നും വൈശാഖി പറഞ്ഞു. വളരെ പെട്ടന്ന് ഭാരം കുറയ്ക്കുക എന്നതിന് പകരം ഘട്ടം ഘട്ടമായി ഭാരം കുറച്ച് നല്ലൊരു ശരീര പ്രകൃതി ജീവിത കാലം മുഴുവൻ നിലനിർത്താനാണ് ഇത്തരം ഫിറ്റ്നസ് കേന്ദ്രങ്ങൾ സഹായിക്കുന്നതെന്നും വൈശാഖി വ്യക്തമാക്കി.

ചാർട്ടേഡ് അക്കൗണ്ടന്‍റ് ആയ ശ്രീലക്ഷമിക്ക് പറയാനുള്ളത് ഫിറ്റ്നസ് കേന്ദ്രത്തിലെത്തി വ്യായാമം ചെയ്യുന്നതിലൂടെ മനസികമായ സമ്മർദം കുറയ്ക്കാനും മാനസികാരോഗ്യം നിലനിർത്താനും കഴിയുന്നുവെന്നാണ്. മൂന്ന് വർഷത്തിലധികമായി ജിമ്മിൽ വരുന്നുണ്ട്. ചിലർക്ക് ചെറിയ രീതിയിലുള്ള തെറ്റായ ധാരണകളുണ്ട്. എന്നാൽ ദീർഘകാലടിസ്ഥാനത്തിൽ നമ്മുടെ ശാരീരിക ക്ഷമത വർധിപ്പിക്കുകയാണ് ചെയ്യുന്നത്.

ഫിറ്റ്നസ് കേന്ദ്രത്തിലെത്തി കുറച്ച് കാലം വ്യായാമം ചെയ്‌തവർ നിർത്തി പോയാലും വീണ്ടും തിരിച്ച് വരുന്നതാണ് കാണാറുള്ളതെന്നും ശ്രീലക്ഷമി പറഞ്ഞു. ജീവിതത്തിൽ മാനസികമായും ശാരീരികമായും ഗുണപരമായ മാറ്റമാണ് ഫിറ്റ് നസ് കേന്ദ്രങ്ങൾ സമ്മാനിക്കുന്നതെന്നാണ് ഇത്തരം കേന്ദ്രങ്ങളിൽ സ്ഥിരമായി എത്തു സ്ത്രീകൾ പൊതുവെ അഭിപ്രായപ്പെടുന്നത്. എല്ലാ പ്രായത്തിലുള്ള സ്ത്രീകളും ഫിറ്റ്നസ് കേന്ദ്രത്തിലെത്തുന്നത് പുതിയ കാലത്തിന് അനുസരിച്ചുള്ള സ്ത്രീ സമൂഹത്തിന്‍റെ മാറ്റം തന്നെയാണ് പ്രതിഫലിപ്പിക്കുന്നത്.

ഫിറ്റ്‌ ആകാനുറച്ച് സ്‌ത്രീകള്‍...

എറണാകുളം : ജിമ്മും ഫിറ്റ്നസ് സെന്‍ററുകളും ഒരു കാലത്ത് പുരുഷൻമാരുടെ മാത്രം തട്ടകമായിരുന്നുവെങ്കിൽ, ഇന്ന് കാലാനുസൃതമായ മാറ്റത്തിന്‍റെ പാതയിലാണ് ഇത്തരം കേന്ദ്രങ്ങൾ (Women friendly fitness centers in Kochi). നിരവധി സ്ത്രീകളാണ് പ്രായഭേദമന്യേ ഫിറ്റ്നസ് കേന്ദ്രങ്ങളിലെത്തുന്നത്. സമൂഹത്തിന്‍റെ കാഴ്‌ചപ്പാടുകളും സ്ത്രീകൾക്കിടയിലുള്ള തെറ്റായ ധാരണകളുമായിരുന്നു സ്ത്രീകളെ ഫിറ്റ്നസ് കേന്ദ്രങ്ങളിൽ നിന്നും ഒരു പരിധിവരെ അകറ്റി നിർത്തിയിരുന്നത്.

എന്നാൽ മെട്രോ നഗരമായ കൊച്ചിയിൽ സ്ത്രീ സൗഹൃദമായ ഫിറ്റ്നസ് കേന്ദ്രങ്ങൾ പ്രവർത്തനം തുടങ്ങിയതോടെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സ്‌കൂൾ, കോളജ് വിദ്യാർഥിനികൾ മുതൽ പ്രായമായവര്‍ വരെയാണ് കൊച്ചിയിലെ ഫിറ്റ്നസ് കേന്ദ്രങ്ങളിൽ എത്തുന്നത്. വിദ്യാർഥിനികളും ഓഫിസ് ജോലികൾ ചെയ്യുന്ന സ്ത്രീകളും വീട്ടമ്മമാരും പ്രധാനമായും അതി രാവിലെയാണ് ഫിറ്റ്നസ് കേന്ദ്രങ്ങളിലെത്തുന്നത്. രാവിലെ ചെയ്യുന്ന വ്യായാമം ഒരു ദിവസം മുഴുവൻ തങ്ങൾക്ക് ഊർജം പകരുന്നുവെന്നാണ് ഇവർ പറയുന്നത്.

പലരും ശരീര ഭാരം കുറയ്ക്കാനാണ് ജിമ്മുകളിലെത്തുന്നതെങ്കിലും പിന്നീടത് ശാരീരിക ക്ഷമത നില നിർത്താനുള്ള സ്ഥിരം വ്യായമായി സ്വീകരിക്കുകയാണ്. സാധാരണ സ്ത്രീകൾ ഉന്നയിക്കാറുളള സ്വാഭാവികമായ സംശയങ്ങൾക്കും ഫിറ്റ്നസ് കേന്ദ്രങ്ങളിലെത്തുന്ന സ്ത്രീകൾക്ക് അനുഭവത്തിന്‍റെ അടിസ്ഥാനത്തിൽ മറുപടി ഉണ്ട്. പുരുഷൻമാരുടെ ശരീര ഘടനയിലേക്ക് മാറി പോകുമോ, ഗർഭാശയത്തെയും ഗർഭധാരണത്തെയും വ്യായാമം പ്രതികൂലമായി ബാധിക്കുമോ തുടങ്ങിയ സംശയങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാന്‍ പ്രാപ്‌തരാണ് ഈ സ്‌ത്രീകള്‍.

സ്ത്രീകളുടെ ഫിറ്റ്നസ് നിലനിർത്തുനതിന് ആവശ്യമായ വ്യായാമ മുറകളെ കുറിച്ചുള്ള ശാസ്ത്രീയമായ അറിവുള്ള പരിശീലകൻമാർക്ക് കീഴിൽ മാത്രമേ വ്യായാമം ചെയ്യാൻ പാടുള്ളൂ എന്നും ഇവർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇതുവരെ കണ്ടിരുന്നത് ഹെവി ലിഫ്റ്റിങ് ചെയ്യാൻ കഴിയുന്ന ഒരു ഉപകരണങ്ങളുള്ള ജിമ്മുകളായിരുന്നു. ഈയടുത്താണ് ഫംഗ്ഷണൽ ട്രൈനിങ്ങുകൾക്കും, ബോഡി വെറ്റ് എക്‌സൈസുകൾക്കും പ്രാധാന്യം നൽകുന്ന ഫിറ്റ്നസ് സെന്‍ററുകള്‍ പ്രവർത്തനം തുടങ്ങിയത്.

ഒരോരുത്തർക്കും അവരുടെ ലക്ഷ്യത്തിനനുസരിച്ചും ശരീരത്തിനനുസരിച്ചുമുള്ള ഫിറ്റ്നസ് പരിശീലനമാണ് ഇപ്പോൾ നൽകുന്നതെന്ന് ഫിറ്റ്നസ് പരിശീലകനും കൊച്ചി പനമ്പിളളി നഗറിലെ ബൗൺസ് ഫിറ്റ്നസ് സ്‌റ്റുഡിയോ ഉടമയുമായമായ അലക്‌സാണ്ടർ പറഞ്ഞു. കഴിഞ്ഞ ഇരുപത് വർഷമായി ഫിറ്റ്നസ് മേഖലയിൽ പ്രവർത്തിക്കുന്ന തന്‍റെ അനുഭവത്തിൽ കഴിഞ്ഞ അഞ്ച് വർഷമായി ഫിറ്റ്നസ് കേന്ദ്രത്തിലെത്തുന്ന സ്ത്രീകളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായെതെന്നും അദ്ദേഹം വ്യക്തമാക്കി.

ആരോഗ്യകരമായ ജീവിത ശൈലിയാണ് സ്ത്രീകൾ പൊതുവെ താത്‌പര്യപ്പെടുന്നത്. പ്രസവ ശേഷം ശരീരത്തിൽ സംഭവിക്കുന്ന ഹോർമോൺ വ്യതിയാനങ്ങൾ സ്വീകരിച്ച് ഭാരം കൂടി അവരിൽ തൈറോയിഡ്, പിസിഒഡി, ആർത്രൈറ്റ്സ് ഉൾപ്പടെയുള്ള രോഗങ്ങളുടെ ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്‌ത്രീകള്‍ ഏറെയായിരുന്നു. ഇപ്പോൾ അതൊക്കെ സ്ത്രീകൾ തിരിച്ചറിഞ്ഞ് അവരവരുടെ ശരീരത്തിനനുസരിച്ചുള്ള വ്യായാമ മുറകൾ ചെയ്യുന്നതിനായി ഫിറ്റ്നസ് കേന്ദ്രങ്ങളില്‍ എത്തുകയാണന്നും അലക്‌സാണ്ടര്‍ പറഞ്ഞു. വ്യായാമത്തോടൊപ്പം ആരോഗ്യകരമായ ഭക്ഷണ ശൈലിയും സ്ത്രീകൾ ഉൾപ്പെടെ എല്ലാവരും പിന്തുടരണമെന്നും അദേഹം ഓർമപ്പെടുത്തി.

കഴിഞ്ഞ മൂന്ന് വർഷമായി സ്ഥിരമായി ഫിറ്റ്നസ് സെന്‍ററിൽ വരുന്ന ആളാണ് വൈശാഖി. ഇതിപ്പോൾ തന്‍റെ ജീവിതത്തിന്‍റെ ഭാഗമായി മാറിയിരിക്കുകയാണ് എന്ന് വൈശാഖി പറയുന്നു. പ്രസവ ശേഷം ശരീര ഭാരം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജിമ്മിലെത്തിയതെങ്കിലും ഫിറ്റ്നസ് നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ വർഷങ്ങളായി വ്യായാമം തുടരുകയാണ്. പേശീ ശക്തി വർധിപ്പിക്കുന്നതിനുള്ള വ്യായാമ മുറകൾക്കാണ് പ്രാധാന്യം നൽകുന്നത്.

തന്‍റെ ശരീര ഭാരം കുറഞ്ഞത് കണ്ട് നിരവധി പേർ അന്വേഷിക്കുകയും അവരും ഫിറ്റ്നസ് സെന്‍ററിൽ എത്തുന്ന സാഹചര്യമുണ്ടായി എന്നും വൈശാഖി പറഞ്ഞു. വളരെ പെട്ടന്ന് ഭാരം കുറയ്ക്കുക എന്നതിന് പകരം ഘട്ടം ഘട്ടമായി ഭാരം കുറച്ച് നല്ലൊരു ശരീര പ്രകൃതി ജീവിത കാലം മുഴുവൻ നിലനിർത്താനാണ് ഇത്തരം ഫിറ്റ്നസ് കേന്ദ്രങ്ങൾ സഹായിക്കുന്നതെന്നും വൈശാഖി വ്യക്തമാക്കി.

ചാർട്ടേഡ് അക്കൗണ്ടന്‍റ് ആയ ശ്രീലക്ഷമിക്ക് പറയാനുള്ളത് ഫിറ്റ്നസ് കേന്ദ്രത്തിലെത്തി വ്യായാമം ചെയ്യുന്നതിലൂടെ മനസികമായ സമ്മർദം കുറയ്ക്കാനും മാനസികാരോഗ്യം നിലനിർത്താനും കഴിയുന്നുവെന്നാണ്. മൂന്ന് വർഷത്തിലധികമായി ജിമ്മിൽ വരുന്നുണ്ട്. ചിലർക്ക് ചെറിയ രീതിയിലുള്ള തെറ്റായ ധാരണകളുണ്ട്. എന്നാൽ ദീർഘകാലടിസ്ഥാനത്തിൽ നമ്മുടെ ശാരീരിക ക്ഷമത വർധിപ്പിക്കുകയാണ് ചെയ്യുന്നത്.

ഫിറ്റ്നസ് കേന്ദ്രത്തിലെത്തി കുറച്ച് കാലം വ്യായാമം ചെയ്‌തവർ നിർത്തി പോയാലും വീണ്ടും തിരിച്ച് വരുന്നതാണ് കാണാറുള്ളതെന്നും ശ്രീലക്ഷമി പറഞ്ഞു. ജീവിതത്തിൽ മാനസികമായും ശാരീരികമായും ഗുണപരമായ മാറ്റമാണ് ഫിറ്റ് നസ് കേന്ദ്രങ്ങൾ സമ്മാനിക്കുന്നതെന്നാണ് ഇത്തരം കേന്ദ്രങ്ങളിൽ സ്ഥിരമായി എത്തു സ്ത്രീകൾ പൊതുവെ അഭിപ്രായപ്പെടുന്നത്. എല്ലാ പ്രായത്തിലുള്ള സ്ത്രീകളും ഫിറ്റ്നസ് കേന്ദ്രത്തിലെത്തുന്നത് പുതിയ കാലത്തിന് അനുസരിച്ചുള്ള സ്ത്രീ സമൂഹത്തിന്‍റെ മാറ്റം തന്നെയാണ് പ്രതിഫലിപ്പിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.