ETV Bharat / state

ലോകപ്രശസ്ത പക്ഷി നിരീക്ഷകൻ ഡോ. സലിം അലിക്ക് 123ആം ജന്മദിനം - ഡോ. സലിം അലി വാർത്ത

പക്ഷിപ്രേമികൾ വിശുദ്ധ ഗ്രന്ഥമായി കരുതുന്ന ‘ദ ബുക്ക് ഓഫ് ഇന്ത്യൻ ബേഡ്സ് , ഹാന്‍ഡ്‌ബുക്ക് ഓഫ് ദി ബേഡ്‌സ് ഓഫ് ഇന്ത്യ ആന്‍റ് പാകിസ്ഥാന്‍ തുടങ്ങിയവ അദ്ദേഹത്തിൻ്റെ പ്രധാന രചനകളാണ്.

ലോകപ്രശസ്ത പക്ഷി നിരീക്ഷകൻ ഡോ. സലിം അലിക്ക് 123ആം ജന്മദിനം
author img

By

Published : Nov 15, 2019, 5:30 PM IST

Updated : Nov 15, 2019, 9:02 PM IST

എറണാകുളം:ലോകപ്രശസ്ത പക്ഷി നിരീക്ഷകന്‍ ഡോ. സലിം അലിയുടെ 123ആം ജന്മദിനമാണ് ഇന്ന്. പ്രകൃതിയെ തൊട്ടറിഞ്ഞ് പക്ഷികളെകുറിച്ചുളള ശാസ്ത്രീയപഠനത്തിന് വഴിതെളിയിച്ച വ്യക്തിയാണ് സലിം അലി. കേരളത്തിലെ തട്ടേക്കാട് പക്ഷി സങ്കേതം സലിം അലിയുടെ സ്മരണക്കായി പണിനിർമ്മിച്ചതാണ്. പക്ഷികളുടെ ചിറകടിയൊച്ചകള്‍ക്കൊപ്പം സഞ്ചരിച്ച സലിം പക്ഷി നിരീക്ഷണത്തില്‍ ശാസ്ത്രീയമായ പഠനത്തിന് വഴിതെളിയിച്ചു.

ലോകപ്രശസ്ത പക്ഷി നിരീക്ഷകൻ ഡോ. സലിം അലിക്ക് 123ആം ജന്മദിനം

'ഇന്ത്യയിലെ പക്ഷിമനുഷ്യൻ’ എന്ന് ലോകം ഓമനപ്പേരിട്ട് വിളിച്ച ഡോ. സലിം മൊഹിയുദ്ദീൻ അബ്ദുൾ അലി എന്ന സലിം അലി 1896ല്‍ മുബൈയിലാണ് ജനിച്ചത്. പന്ത്രണ്ടാം വയസ്സില്‍ അമ്മാവൻ്റെ കൂടെ നായാട്ടിന് പോയ കുഞ്ഞു സലിം ഒരു കുരുവിയെ വെടിവെച്ചിട്ടു.എന്നാൽ കുരുവിയുടെ കഴുത്തിലെ മഞ്ഞ വരയെക്കുറിച്ചുളള ചെറിയ സംശയവും കൗതുകവും സലിമിനെ കൊണ്ടുചെന്നെത്തിച്ചത് പക്ഷികളെക്കുറിച്ചുളള പഠനത്തിൻ്റെ വലിയ ലോകത്തേക്കായിരുന്നു. നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയിലെ മില്യാഡ്‌ സായ്പില്‍ നിന്നാണ് പക്ഷികളെക്കുറിച്ചുളള ബാലപാഠങ്ങള്‍ സലിം പഠിച്ചത്. മുംബൈയിലെ സെന്‍റ് സേവിയേഴ്സ്‌ കോളജിലും വിദേശത്തുമായി ഉന്നത പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം 1930ൽ ഹൈദരാബാദ്, ഗ്വാളിയാര്‍, ഭോപ്പാല്‍, തിരുവിതാംകൂര്‍ നാട്ടുരാജ്യങ്ങള്‍ക്കു വേണ്ടി പക്ഷിസര്‍വ്വേകള്‍ നടത്തി. പക്ഷിപ്രേമികൾ വിശുദ്ധ ഗ്രന്ഥമായി കരുതുന്ന ‘ദ ബുക്ക് ഓഫ് ഇന്ത്യൻ ബേഡ്സ് , ഹാന്‍ഡ്‌ബുക്ക് ഓഫ് ദി ബേഡ്സ് ഓഫ് ഇന്ത്യ ആന്‍റ് പാകിസ്ഥാന്‍ തുടങ്ങിയവ അദ്ദേഹത്തിൻ്റെ പ്രധാന രചനകളാണ്. അദ്ദേഹത്തിൻ്റെ ആത്മകഥയായ 'ഫാൾ ഓഫ് എ സ്പാരോ'യിൽ അനുഭവങ്ങളെയും യാത്രകളെയും കുറിച്ച് ഏറെ വിവരങ്ങൾ നൽകുന്നുണ്ട്.

പ്രകൃതിസ്നേഹിയായ അലിയുടെ സമയോചിതമായ ഇടപെടൽകൊണ്ടാണ്‌ ഭരത്പൂർ പക്ഷി സങ്കേതവും സൈലൻ്റ് വാലി നാഷണൽ പാർക്കും യാഥാർത്ഥ്യമായത്‌. നൂറ്‌ വർഷങ്ങൾക്ക് മുൻമ്പ് വംശനാശം സംഭവിച്ചുവെന്ന്‌ കരുതിയ “ബയാഫിൻ” പക്ഷിയെ കുമുയൂൺ കുന്നുകളിൽ നിന്നും കണ്ടെത്തിയതും സലിം അലിയാണ്‌. 1983ൽ സലിം അലിയുടെ ഓർമ്മ നിലനിർത്താനായി ആരംഭിച്ചതാണ് കേരളത്തിലെ തട്ടേക്കാട്‌ പക്ഷി സങ്കേതം. 1930കളിൽ തട്ടേക്കാട്‌ പ്രദേശത്ത്‌ എത്തിയ സലിം അലിയാണ് അപൂർവ്വ ഇനത്തിൽപ്പെട്ട ഒട്ടനവധി പക്ഷികൾ ഈ പ്രദേശത്തുണ്ടെന്ന്‌ ആദ്യമായി തിരിച്ചറിഞ്ഞത്.

തട്ടേക്കാടിന്‌ പുറമെ കേരളത്തിലെ മറയൂർ, പറമ്പിക്കുളം, ചാലക്കുടി തുടങ്ങിയ സ്ഥലങ്ങളിലും സലിം താമസിച്ച്‌ പഠനം നടത്തിയിട്ടുണ്ട്‌. ‘ദി ബേഡ്സ്‌ ഓഫ്‌ കേരള’ എന്ന പുസ്തകം കേരളത്തിൽ കാണപ്പെടുന്ന വിവിധയിനം പക്ഷികളെക്കുറിച്ചുള്ള പ്രമാണ രേഖയാണ്‌. 1958 പത്മഭൂഷണ്‍, 1976 ല്‍ പത്മവിഭൂഷണ്‍ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പക്ഷി നിരീക്ഷണത്തിനായി ലോകത്തിന് വഴിവെട്ടിത്തെളിച്ച പ്രതിഭാധനൻ 1987ലാണ് ഈ ലോകത്തോട്‌ വിടപറഞ്ഞത്.

എറണാകുളം:ലോകപ്രശസ്ത പക്ഷി നിരീക്ഷകന്‍ ഡോ. സലിം അലിയുടെ 123ആം ജന്മദിനമാണ് ഇന്ന്. പ്രകൃതിയെ തൊട്ടറിഞ്ഞ് പക്ഷികളെകുറിച്ചുളള ശാസ്ത്രീയപഠനത്തിന് വഴിതെളിയിച്ച വ്യക്തിയാണ് സലിം അലി. കേരളത്തിലെ തട്ടേക്കാട് പക്ഷി സങ്കേതം സലിം അലിയുടെ സ്മരണക്കായി പണിനിർമ്മിച്ചതാണ്. പക്ഷികളുടെ ചിറകടിയൊച്ചകള്‍ക്കൊപ്പം സഞ്ചരിച്ച സലിം പക്ഷി നിരീക്ഷണത്തില്‍ ശാസ്ത്രീയമായ പഠനത്തിന് വഴിതെളിയിച്ചു.

ലോകപ്രശസ്ത പക്ഷി നിരീക്ഷകൻ ഡോ. സലിം അലിക്ക് 123ആം ജന്മദിനം

'ഇന്ത്യയിലെ പക്ഷിമനുഷ്യൻ’ എന്ന് ലോകം ഓമനപ്പേരിട്ട് വിളിച്ച ഡോ. സലിം മൊഹിയുദ്ദീൻ അബ്ദുൾ അലി എന്ന സലിം അലി 1896ല്‍ മുബൈയിലാണ് ജനിച്ചത്. പന്ത്രണ്ടാം വയസ്സില്‍ അമ്മാവൻ്റെ കൂടെ നായാട്ടിന് പോയ കുഞ്ഞു സലിം ഒരു കുരുവിയെ വെടിവെച്ചിട്ടു.എന്നാൽ കുരുവിയുടെ കഴുത്തിലെ മഞ്ഞ വരയെക്കുറിച്ചുളള ചെറിയ സംശയവും കൗതുകവും സലിമിനെ കൊണ്ടുചെന്നെത്തിച്ചത് പക്ഷികളെക്കുറിച്ചുളള പഠനത്തിൻ്റെ വലിയ ലോകത്തേക്കായിരുന്നു. നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയിലെ മില്യാഡ്‌ സായ്പില്‍ നിന്നാണ് പക്ഷികളെക്കുറിച്ചുളള ബാലപാഠങ്ങള്‍ സലിം പഠിച്ചത്. മുംബൈയിലെ സെന്‍റ് സേവിയേഴ്സ്‌ കോളജിലും വിദേശത്തുമായി ഉന്നത പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം 1930ൽ ഹൈദരാബാദ്, ഗ്വാളിയാര്‍, ഭോപ്പാല്‍, തിരുവിതാംകൂര്‍ നാട്ടുരാജ്യങ്ങള്‍ക്കു വേണ്ടി പക്ഷിസര്‍വ്വേകള്‍ നടത്തി. പക്ഷിപ്രേമികൾ വിശുദ്ധ ഗ്രന്ഥമായി കരുതുന്ന ‘ദ ബുക്ക് ഓഫ് ഇന്ത്യൻ ബേഡ്സ് , ഹാന്‍ഡ്‌ബുക്ക് ഓഫ് ദി ബേഡ്സ് ഓഫ് ഇന്ത്യ ആന്‍റ് പാകിസ്ഥാന്‍ തുടങ്ങിയവ അദ്ദേഹത്തിൻ്റെ പ്രധാന രചനകളാണ്. അദ്ദേഹത്തിൻ്റെ ആത്മകഥയായ 'ഫാൾ ഓഫ് എ സ്പാരോ'യിൽ അനുഭവങ്ങളെയും യാത്രകളെയും കുറിച്ച് ഏറെ വിവരങ്ങൾ നൽകുന്നുണ്ട്.

പ്രകൃതിസ്നേഹിയായ അലിയുടെ സമയോചിതമായ ഇടപെടൽകൊണ്ടാണ്‌ ഭരത്പൂർ പക്ഷി സങ്കേതവും സൈലൻ്റ് വാലി നാഷണൽ പാർക്കും യാഥാർത്ഥ്യമായത്‌. നൂറ്‌ വർഷങ്ങൾക്ക് മുൻമ്പ് വംശനാശം സംഭവിച്ചുവെന്ന്‌ കരുതിയ “ബയാഫിൻ” പക്ഷിയെ കുമുയൂൺ കുന്നുകളിൽ നിന്നും കണ്ടെത്തിയതും സലിം അലിയാണ്‌. 1983ൽ സലിം അലിയുടെ ഓർമ്മ നിലനിർത്താനായി ആരംഭിച്ചതാണ് കേരളത്തിലെ തട്ടേക്കാട്‌ പക്ഷി സങ്കേതം. 1930കളിൽ തട്ടേക്കാട്‌ പ്രദേശത്ത്‌ എത്തിയ സലിം അലിയാണ് അപൂർവ്വ ഇനത്തിൽപ്പെട്ട ഒട്ടനവധി പക്ഷികൾ ഈ പ്രദേശത്തുണ്ടെന്ന്‌ ആദ്യമായി തിരിച്ചറിഞ്ഞത്.

തട്ടേക്കാടിന്‌ പുറമെ കേരളത്തിലെ മറയൂർ, പറമ്പിക്കുളം, ചാലക്കുടി തുടങ്ങിയ സ്ഥലങ്ങളിലും സലിം താമസിച്ച്‌ പഠനം നടത്തിയിട്ടുണ്ട്‌. ‘ദി ബേഡ്സ്‌ ഓഫ്‌ കേരള’ എന്ന പുസ്തകം കേരളത്തിൽ കാണപ്പെടുന്ന വിവിധയിനം പക്ഷികളെക്കുറിച്ചുള്ള പ്രമാണ രേഖയാണ്‌. 1958 പത്മഭൂഷണ്‍, 1976 ല്‍ പത്മവിഭൂഷണ്‍ ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പക്ഷി നിരീക്ഷണത്തിനായി ലോകത്തിന് വഴിവെട്ടിത്തെളിച്ച പ്രതിഭാധനൻ 1987ലാണ് ഈ ലോകത്തോട്‌ വിടപറഞ്ഞത്.

Intro:Body:
kothamangalam

ലോകപ്രശസ്ത പക്ഷി നിരീക്ഷകന്‍ ഡോ. സലിം അലിയുടെ 123ആം ജന്മദിനം


പ്രകൃതിയെ തൊട്ടറിഞ്ഞ് പക്ഷികളെകുറിച്ചുളള ശാസ്ത്രീയപഠനത്തിന് വഴിതെളിയിച്ച വ്യക്തിയാണ് സാലിം അലി.
ഇന്ത്യക്കാരുടെ അഭിമാനമായ സലിം അലിയുടെ സ്മരണക്കായി നമ്മുടെ കേരളത്തില്‍ തട്ടേക്കാട്

ഒരു പക്ഷി സങ്കേതം തന്നെയുണ്ട്.
----------------

പക്ഷികളുടെ ചിറകടിയൊച്ചകള്‍ക്കൊപ്പം സഞ്ചരിച്ച് പക്ഷി .നിരീക്ഷണത്തില്‍ ശാസ്ത്രീയമായ പഠനത്തിന് വഴിതെളിയിച്ച വ്യക്തിയാണ് ഡോ. സലീം അലി. ഇന്ത്യയിലെ പക്ഷിമനുഷ്യൻ’ എന്ന് ലോകം ഓമനപ്പേരിട്ട് വിളിച്ച ഡോ. സലിം മൊഹിയുദ്ദീൻ അബ്ദുൾ അലി എന്ന സാലിം അലി 1896ല്‍ മുബൈയിലാണ് ജനിച്ചത്.
പന്ത്രണ്ടാം വയസ്സില്‍ അമ്മാവന്റെ കൂടെ നായാട്ട് വിനോദത്തിന് പോയ കുഞ്ഞു സാലിം ഒരു കുരുവിയെ വെടിവിച്ചട്ടു. കുരുവിയുടെ കഴുത്തിലെ മഞ്ഞ വരയെക്കുറിച്ചുളള ചെറിയ സംശയയവും കൌതുകവും സാലിമിനെ കൊണ്ടുചെന്നെത്തിച്ചത് പക്ഷികളെക്കുറിച്ചുളള പഠനത്തിന്റെ വലിയ ലോകത്തായിരുന്നു.
നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയിലെ മില്യാഡ്‌ സായ്പില്‍ നിന്നാണ് പക്ഷികളെക്കുറിച്ചുളള ബാലപാഠങ്ങള്‍ പഠിച്ചത്. മുംബൈയിലെ സെന്റ്‌ സേവിയേഴ്സ്‌ കോളജിലും വിദേശത്തുമായി ഉന്നത പഠനം പൂര്‍ത്തിയാക്കി. 1930-ല്‍ ഹൈദരാബാദ്, ഗ്വാളിയാര്‍, ഭോപ്പാല്‍, തിരുവിതാംകൂര്‍ നാട്ടുരാജ്യങ്ങള്‍ക്കു വേണ്ടി പക്ഷിസര്‍വ്വേകള്‍ നടത്തി. പക്ഷിപ്രേമികൾ വിശുദ്ധ ഗ്രന്ഥമായി കരുതുന്ന ‘ദ ബുക്ക് ഓഫ് ഇന്ത്യൻ ബേർഡ്സ് , ഹാന്‍ഡ്‌ബുക്ക് ഓഫ് ദി ബേഡ്സ് ഓഫ് ഇന്ത്യ ആന്‍റ് പാകിസ്ഥാന്‍ തുടങ്ങിയവ പ്രധാന പുസ്തകങ്ങളാണ്. സാലിം അലിയുടെ അനുഭവങ്ങളെയും യാത്രകളെയും കുറിച്ച് ഏറെ വിവരങ്ങൾ നൽകുന്ന കൃതിയാണ് ആത്മകഥയായ ഫാൾ ഓഫ് എ സ്പാരോ. പ്രകൃതിസ്നേഹിയായ അലിയുടെ സമയോചിതമായ ഇടപെടൽകൊണ്ടാണ്‌ ഭരത്പൂർ പക്ഷി സങ്കേതവും സെയിലന്റ്‌ വാലി നാഷണൽ പാർക്കും യാഥാർത്ഥ്യമായത്‌. നൂറ്‌ വർഷം മുമ്പേ വംശനാശം സംഭവിച്ചുവെന്ന്‌ കരുതിയ “ബയാഫിൻ” പക്ഷിയെ കുമുയൂൺ കുന്നുകളിൽ നിന്നും കണ്ടെത്തിയതും സലിം അലിയാണ്‌.
കേരളത്തിൽ തട്ടേക്കാട്‌ പക്ഷി സങ്കേതം 1983ൽ സലിം അലിയുടെ ഓർമ്മ നിലനിർത്താനായി തുടങ്ങിയതാണ്‌. 1930 കളിൽ തന്നെ സലിം അലി തട്ടേക്കാട്‌ പ്രദേശത്ത്‌ എത്തിയിരുന്നു. അപൂർവ്വ ഇനത്തിൽപ്പെട്ട ഒട്ടനവധി പക്ഷികൾ ഈ പ്രദേശത്തുണ്ടെന്ന്‌ ആദ്യമായി തിരിച്ചറിഞ്ഞതും അലിതന്നെ.
തട്ടേയ്ക്കാടിന്‌ പുറമെ കേരളത്തിലെ മറയൂർ, പറമ്പിക്കുളം, ചാലക്കുടി തുടങ്ങിയ സ്ഥലങ്ങളിലും സലിം താമസിച്ച്‌ പഠനം നടത്തിയിട്ടുണ്ട്‌. ‘ദി ബേർഡ്സ്‌ ഓഫ്‌ കേരള’ എന്ന പുസ്തകം കേരളത്തിൽ കാണപ്പെടുന്ന വിവിധയിനം പക്ഷികളെക്കുറിച്ചുള്ള പ്രമാണ രേഖയാണ്‌. 1958 പത്മഭൂഷണ്‍, 1976 ല്‍ പത്മവിഭൂഷണ്‍ ഉള്‍പ്പെടെ
നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചു. പക്ഷി നിരീക്ഷണത്തിനായി ലോകത്തിന് വഴിവെട്ടിത്തെളിച്ച് 1987-ൽ സാലിം അലിയെന്ന പ്രതിഭാധനൻ ഈ ലോകത്തോട്‌ വിടപറഞ്ഞു.Conclusion:kothamangalam
Last Updated : Nov 15, 2019, 9:02 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.