എറണാകുളം: മസ്‌തകത്തിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന അതിരപ്പിള്ളിയിലെ കൊമ്പന്‍ ചരിഞ്ഞു. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. മസ്‌തകത്തിലെ അണുബാധ തുമ്പിക്കയ്യിലേക്ക് ബാധിച്ചിരുന്നു. ആനകൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഉണ്ടായ ആഴത്തിലുള്ള മുറിവ് ആണ് മരണത്തിലേക്ക് നയിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഡോ. അരുണ്‍ കുമാരിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ആനക്ക് ചികിത്സ നൽകിയിരുന്നത്. മയക്കുവെടി വച്ച് പിടികൂടിയ ആനയെ എറണാകുളം ജില്ലയിലെ കോടനാടുള്ള കപ്രിക്കാട് അഭയാരണ്യത്തിലേക്ക് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു.
Also Read:'കാട്ടുകൊമ്പൻ്റെ മസ്‌തകത്തിലെ മുറിവിൽ നിറയെ പുഴുക്കൾ'; രണ്ട് ദിവസം നിർണായകമെന്ന് ഡോ. അരുൺ സക്കറിയ