ETV Bharat / state

ചട്ടപ്പടി സമരം നടത്തുന്ന കായികാധ്യാപകര്‍ പ്രതിഷേധ പ്രകടനം നടത്തി

author img

By

Published : Nov 10, 2019, 5:50 PM IST

Updated : Nov 10, 2019, 8:19 PM IST

റവന്യൂ ജില്ലാ കായിക മേള നടക്കുന്ന എം.എ. കോളജ് ഗ്രൗണ്ടിൽ സംയുക്ത കായികാധ്യാപക സമരസമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്

കായികാധ്യാപകർ

എറണാകുളം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ 163 ദിവസമായി ചട്ടപ്പടി സമരം നടത്തുന്ന കായികാധ്യാപകർ കോതമംഗലം എം.എ. കോളജ് ഗ്രൗണ്ടിൽ പ്രതിഷേധ പ്രകടനം നടത്തി. തുല്യ ജോലിക്ക് തുല്യവേതനം, യു.പിയിൽ കുട്ടികളുടെ എണ്ണം 200 ആയി കുറച്ച് കായികാധ്യാപക തസ്‌തിക അനുവദിക്കുക, ഹയർ സെക്കണ്ടറിയിൽ തസ്‌തിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. സംയുക്ത കായികാധ്യാപക സമര സമിതിയുടെ നേതൃത്വത്തിൽ ആണ് പ്രതിഷേധം സംഘടിപ്പിച്ചത്. ബെന്നി എം.പി., അലക്സ് ആന്‍റണി, ഷൈജു, സജീവ് ജോസഫ്, ജോൺ റാൽബിൻ, ജോസി വർഗ്ഗീസ്, റിബിൻ എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.

ചട്ടപ്പടി സമരം നടത്തുന്ന കായികാധ്യാപകര്‍ പ്രതിഷേധ പ്രകടനം നടത്തി

ആറ് പതിറ്റാണ്ടായി കേരളത്തിലെ കായികാധ്യാപകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ മാറി മാറി വരുന്ന സർക്കാരുകൾ ഇതുവരെ തയ്യാറായിട്ടില്ല. കേരളത്തിൽ ഗവൺമെന്‍റ് - എയ്‌ഡഡ് മേഖലയിൽ 5000 ത്തിലധികം വിദ്യാലയങ്ങൾ ഉണ്ട്. എന്നാൽ ആകെയുള്ള കായികാധ്യാപകരുടെ എണ്ണം വെറും 2034 മാത്രം. കായിക മേളകളിൽ ഏറ്റവും കൂടുതൽ കുട്ടികൾ പങ്കെടുക്കുന്ന ഹയർ സെക്കന്‍ററിയിൽ കായികാധ്യാപക തസ്‌തികയും അനുവദിച്ചിട്ടില്ല. യു.പി. വിഭാഗത്തിലാണെങ്കിൽ കായികാധ്യാപക തസ്‌തിക അനുവദിച്ചു കിട്ടണമെങ്കിൽ 500 കുട്ടികൾ വേണം. ഒരു കുട്ടിയുടെ കുറവുണ്ടെങ്കിൽ അവിടെയും തസ്‌തിക നഷ്ടപ്പെടും. 5 മുതൽ 10 വരെയുള്ള ക്ലാസുകളിൽ ആരോഗ്യ - കായിക വിദ്യാഭ്യാസത്തിന് പാഠപുസ്‌തകവും പരീക്ഷയും ഉണ്ടെങ്കിലും പഠിപ്പിക്കുവാൻ കായികാധ്യാപകരില്ലത്ത സ്ഥിതിയാണുള്ളത്.

കൂടാതെ ഹയർ സെക്കന്‍ററി വരെയുള്ള കുട്ടികളുടെ ആരോഗ്യ- കായിക വിദ്യാഭ്യാസവും ഒപ്പം കായിക മികവുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് മികച്ച പരിശീലനം നൽകേണ്ട ഭാരിച്ച ഉത്തരവാദിത്തം എന്നിവയെല്ലാം തന്നെ കായികാധ്യാപകനിൽ നിക്ഷിപ്‌തമാണ്. എന്നാൽ അവർക്ക് ലഭിക്കുന്നത് എൽ.പി. അധ്യാപകന്‍റെ വേതനവും.

എറണാകുളം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ 163 ദിവസമായി ചട്ടപ്പടി സമരം നടത്തുന്ന കായികാധ്യാപകർ കോതമംഗലം എം.എ. കോളജ് ഗ്രൗണ്ടിൽ പ്രതിഷേധ പ്രകടനം നടത്തി. തുല്യ ജോലിക്ക് തുല്യവേതനം, യു.പിയിൽ കുട്ടികളുടെ എണ്ണം 200 ആയി കുറച്ച് കായികാധ്യാപക തസ്‌തിക അനുവദിക്കുക, ഹയർ സെക്കണ്ടറിയിൽ തസ്‌തിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. സംയുക്ത കായികാധ്യാപക സമര സമിതിയുടെ നേതൃത്വത്തിൽ ആണ് പ്രതിഷേധം സംഘടിപ്പിച്ചത്. ബെന്നി എം.പി., അലക്സ് ആന്‍റണി, ഷൈജു, സജീവ് ജോസഫ്, ജോൺ റാൽബിൻ, ജോസി വർഗ്ഗീസ്, റിബിൻ എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.

ചട്ടപ്പടി സമരം നടത്തുന്ന കായികാധ്യാപകര്‍ പ്രതിഷേധ പ്രകടനം നടത്തി

ആറ് പതിറ്റാണ്ടായി കേരളത്തിലെ കായികാധ്യാപകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ മാറി മാറി വരുന്ന സർക്കാരുകൾ ഇതുവരെ തയ്യാറായിട്ടില്ല. കേരളത്തിൽ ഗവൺമെന്‍റ് - എയ്‌ഡഡ് മേഖലയിൽ 5000 ത്തിലധികം വിദ്യാലയങ്ങൾ ഉണ്ട്. എന്നാൽ ആകെയുള്ള കായികാധ്യാപകരുടെ എണ്ണം വെറും 2034 മാത്രം. കായിക മേളകളിൽ ഏറ്റവും കൂടുതൽ കുട്ടികൾ പങ്കെടുക്കുന്ന ഹയർ സെക്കന്‍ററിയിൽ കായികാധ്യാപക തസ്‌തികയും അനുവദിച്ചിട്ടില്ല. യു.പി. വിഭാഗത്തിലാണെങ്കിൽ കായികാധ്യാപക തസ്‌തിക അനുവദിച്ചു കിട്ടണമെങ്കിൽ 500 കുട്ടികൾ വേണം. ഒരു കുട്ടിയുടെ കുറവുണ്ടെങ്കിൽ അവിടെയും തസ്‌തിക നഷ്ടപ്പെടും. 5 മുതൽ 10 വരെയുള്ള ക്ലാസുകളിൽ ആരോഗ്യ - കായിക വിദ്യാഭ്യാസത്തിന് പാഠപുസ്‌തകവും പരീക്ഷയും ഉണ്ടെങ്കിലും പഠിപ്പിക്കുവാൻ കായികാധ്യാപകരില്ലത്ത സ്ഥിതിയാണുള്ളത്.

കൂടാതെ ഹയർ സെക്കന്‍ററി വരെയുള്ള കുട്ടികളുടെ ആരോഗ്യ- കായിക വിദ്യാഭ്യാസവും ഒപ്പം കായിക മികവുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് മികച്ച പരിശീലനം നൽകേണ്ട ഭാരിച്ച ഉത്തരവാദിത്തം എന്നിവയെല്ലാം തന്നെ കായികാധ്യാപകനിൽ നിക്ഷിപ്‌തമാണ്. എന്നാൽ അവർക്ക് ലഭിക്കുന്നത് എൽ.പി. അധ്യാപകന്‍റെ വേതനവും.

Intro:Body:
കോതമംഗലം:


കായികാധ്യാപകർ പ്രതിഷേധ മാർച്ച് നടത്തി.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ163 ദിവസമായി ചട്ടപ്പടി സമരം നടത്തുന്ന കായികാധ്യാപകർ റവന്യൂ ജില്ലാ കായിക മേള നടക്കുന്ന കോതമംഗലം എം.എ.കോളേജ് ഗ്രൗണ്ടിൽ പ്രതിഷേധ പ്രകടനം നടത്തി. ആറ് പതിറ്റാണ്ടായി കേരളത്തിലെ കായികാധ്യാപകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുവാൻ മാറി മാറി വരുന്ന സർക്കാരുകൾ ഇതുവരെ തയ്യാറായിട്ടില്ല. കേരളത്തിൽ ഗവൺമെന്റ് - എയ്ഡഡ് മേഖലയിൽ 5000 ത്തിലധികം വിദ്യാലയങ്ങൾ ഉണ്ട്. എന്നാൽ ആ കെയുള്ള കായികാധ്യാപകരുടെ എണ്ണം വെറും 2034 മാത്രം. കായിക മേളകളിൽ ഏറ്റവും കൂടുതൽ കുട്ടികൾ പങ്കെടുക്കുന്ന ഹയർ സെക്കണ്ടറിയിൽ കായികാധ്യാപക തസ്തികയും അനുവദിച്ചിട്ടില്ല. യു.പി.വിഭാഗത്തിലാണെങ്കിൽ കായികാധ്യാപക തസ്തിക അനുവദിച്ചു കിട്ടണമെങ്കിൽ 500 കുട്ടികൾ വേണം. ഒരു കുട്ടിയുടെ കുറവുണ്ടെങ്കിൽ അവിടെയും കായികാധ്യാപക തസ്തിക നഷ്ടപ്പെടും. 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ ആരോഗ്യ- കായിക വിദ്യാഭ്യാസത്തിന് പാഠപുസ്തകവും പരീക്ഷയും ഉണ്ടെങ്കിലും പഠിപ്പിക്കുവാൻ കായികാധ്യാപകരില്ലത്ത സ്ഥിതിയാണുള്ളത്.
മറ്റു വിഷയങ്ങൾക്ക് 35 കുട്ടികൾ ഉണ്ടെങ്കിൽ ഒരു തസ്തിക അനുവദിച്ചു കിട്ടുമ്പോൾ കായികാധ്യാപകരുടെ കാര്യത്തിൽ ഇതൊന്നും ബാധകമല്ലാത്ത സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. അതോടൊപ്പം ഹയർ സെക്കണ്ടറി വരെയുള്ള കുട്ടികളെ ആരോഗ്യ- കായിക വിദ്യാഭ്യാസം, കൂടാതെ അവിടെയുള്ള കായിക മികവുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് മികച്ച പരിശീലനം നല്കേണ്ട ഭാരിച്ച ഉത്തരവാദിത്വവും കായികാധ്യാപക നിൽ നിക്ഷിപ്തമാണ്. എന്നാൽ അവർക്ക് ലഭിക്കുന്നത് എൽ.പി. അധ്യാപകന്റെ വേതനവും.
തുല്യ ജോലിക്ക് തുല്യവേതനം, യു.പി.യിൽ കുട്ടികളുടെ എണ്ണം 200 ആയി കുറച്ച് കായികാധ്യാപക തസ്തിക അനുവദിക്കുക, ഹയർ സെക്കണ്ടറിയിൽ തസ്തിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കായികാധ്യാപകർ മേള നടക്കുന്ന ഗ്രൗണ്ടിൽ സംയുക്ത കായികാധ്യാപക സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചത്.ബെന്നി എം.പി., അലക്സ് ആൻറണി, ഷൈജു, സജീവ് ജോസഫ്, ജോൺ റാൽബിൻ, ജോസി വർഗ്ഗീസ്, റിബിൻ എന്നിവർ സമരസമിതി പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്കി.Conclusion:
Last Updated : Nov 10, 2019, 8:19 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.