ETV Bharat / state

വിധി തളർത്തിയവർക്ക് സാന്ത്വനപരിചരണമൊരുക്കി 'പീസ് വാലി'

author img

By

Published : Jul 31, 2019, 4:19 AM IST

Updated : Jul 31, 2019, 6:24 AM IST

വർഷങ്ങളായി നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി കഴിഞ്ഞിരുന്ന ഏഴ് പേർക്കാണ് പീസ് വാലിയിലെ മൂന്ന് മാസത്തെ പരിചരണത്തിലൂടെ പുതു ജീവിതം സാധ്യമായത്.

പീസ് വാലി

കൊച്ചി: നട്ടെല്ലിന്‌ ക്ഷതമേറ്റ് കിടപ്പിലായവരെ ജീവിതത്തിലേക്ക് വഴി നടത്തുകയാണ് എറണാകുളം നെല്ലിക്കുഴിയിൽ പ്രവർത്തിക്കുന്ന പീസ് വാലിയെന്ന കാരുണ്യ സ്ഥാപനം. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് നട്ടെല്ലിന് ക്ഷതമേറ്റ നിരവധി പേരാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. ഭക്ഷണവും ചികിത്സയും ഉൾപ്പടെ എല്ലാം സൗജന്യമായാണ് ഇവിടെ നൽകുന്നത്.

വിധി തളർത്തിയവർക്ക് സാന്ത്വനപരിചരണമൊരുക്കി 'പീസ് വാലി'

വർഷങ്ങളായി നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി കഴിഞ്ഞിരുന്ന ഏഴ് പേർക്കാണ് മൂന്ന് മാസത്തെ പരിചരണത്തിലൂടെ പുതു ജീവിതം സാധ്യമായത്. ജീവിതത്തിൽ എഴുന്നേറ്റ് നടക്കുക എന്നത് ഇവർക്ക് സ്വപനം മാത്രമായിരുന്നു. എഴുന്നേറ്റ് നടക്കാൻ കഴിഞ്ഞതിന്‍റെ സന്തോഷം പങ്കുവെക്കുകയാണ് പീസ് വാലിയിലെ ചികിത്സയിലൂടെ നടക്കാൻ തുടങ്ങിയവർ. കഴിഞ്ഞ പത്തു വർഷമായി കിടപ്പിലായിരുന്ന സിജൊ പീസ് വാലിയിലെ മൂന്ന് മാസത്തെ ചികിത്സയിലൂടെയാണ് നടക്കാൻ തുടങ്ങിയത്.

കാസർകോട് സ്വദേശി അബ്‌ദുറഹ്മാൻ പരസഹായമില്ലാതെ ഒന്നിനും കഴിയുമായിരുന്നില്ല. ഭാവിയിൽ ജോലി ചെയ്‌ത് ജീവിക്കാമെന്ന പ്രതീക്ഷയോടെയാണ് ചികിത്സ പൂർത്തിയാക്കി അദ്ദേഹം മടങ്ങുന്നത്. ചികിത്സ തേടിയ ആദ്യ ബാച്ചിലെ ഏഴ് പേരും മൂന്ന് മാസങ്ങൾക്ക് മുമ്പ് നെല്ലിക്കുഴിയിലെ പീസ് വാലിയിൽ എത്തിയതോടെയാണ് പ്രതീക്ഷയോടെ ചുവടുവെച്ച് തുടങ്ങിയത്. പത്തു മാസം മുതൽ പത്തു വർഷം വരെയായി അരക്ക് താഴെ ചലന ശേഷി നഷ്‌ടപ്പെട്ടവർ പീസ് വാലിയിലെ പാരാ പ്ലീജിയ പുനരധിവാസ കേന്ദ്രത്തിലെ പരിചരണം വഴി സ്വന്തം കാലുകളിൽ എഴുന്നേറ്റ് നിൽക്കുവാനും നടക്കുവാനും പ്രാപ്‌തരായി. ആദ്യ ബാച്ചിൽ പ്രവേശനം നേടിയ കാസർകോട്, ഇടുക്കി, എറണാകുളം ജില്ലകളിൽ നിന്നുള്ളവർക്ക് പീസ് വാലിയിൽ യാത്രയയപ്പ് ചടങ്ങും സംഘടിപ്പിച്ചു. ആന്‍റണി ജോൺ എംഎൽഎ, കോതമംഗലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ടി ബി ഫസീല, ട്രസ്റ്റ് ചെയർമാൻ പി എം അബുബക്കർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

കൊച്ചി: നട്ടെല്ലിന്‌ ക്ഷതമേറ്റ് കിടപ്പിലായവരെ ജീവിതത്തിലേക്ക് വഴി നടത്തുകയാണ് എറണാകുളം നെല്ലിക്കുഴിയിൽ പ്രവർത്തിക്കുന്ന പീസ് വാലിയെന്ന കാരുണ്യ സ്ഥാപനം. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് നട്ടെല്ലിന് ക്ഷതമേറ്റ നിരവധി പേരാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. ഭക്ഷണവും ചികിത്സയും ഉൾപ്പടെ എല്ലാം സൗജന്യമായാണ് ഇവിടെ നൽകുന്നത്.

വിധി തളർത്തിയവർക്ക് സാന്ത്വനപരിചരണമൊരുക്കി 'പീസ് വാലി'

വർഷങ്ങളായി നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി കഴിഞ്ഞിരുന്ന ഏഴ് പേർക്കാണ് മൂന്ന് മാസത്തെ പരിചരണത്തിലൂടെ പുതു ജീവിതം സാധ്യമായത്. ജീവിതത്തിൽ എഴുന്നേറ്റ് നടക്കുക എന്നത് ഇവർക്ക് സ്വപനം മാത്രമായിരുന്നു. എഴുന്നേറ്റ് നടക്കാൻ കഴിഞ്ഞതിന്‍റെ സന്തോഷം പങ്കുവെക്കുകയാണ് പീസ് വാലിയിലെ ചികിത്സയിലൂടെ നടക്കാൻ തുടങ്ങിയവർ. കഴിഞ്ഞ പത്തു വർഷമായി കിടപ്പിലായിരുന്ന സിജൊ പീസ് വാലിയിലെ മൂന്ന് മാസത്തെ ചികിത്സയിലൂടെയാണ് നടക്കാൻ തുടങ്ങിയത്.

കാസർകോട് സ്വദേശി അബ്‌ദുറഹ്മാൻ പരസഹായമില്ലാതെ ഒന്നിനും കഴിയുമായിരുന്നില്ല. ഭാവിയിൽ ജോലി ചെയ്‌ത് ജീവിക്കാമെന്ന പ്രതീക്ഷയോടെയാണ് ചികിത്സ പൂർത്തിയാക്കി അദ്ദേഹം മടങ്ങുന്നത്. ചികിത്സ തേടിയ ആദ്യ ബാച്ചിലെ ഏഴ് പേരും മൂന്ന് മാസങ്ങൾക്ക് മുമ്പ് നെല്ലിക്കുഴിയിലെ പീസ് വാലിയിൽ എത്തിയതോടെയാണ് പ്രതീക്ഷയോടെ ചുവടുവെച്ച് തുടങ്ങിയത്. പത്തു മാസം മുതൽ പത്തു വർഷം വരെയായി അരക്ക് താഴെ ചലന ശേഷി നഷ്‌ടപ്പെട്ടവർ പീസ് വാലിയിലെ പാരാ പ്ലീജിയ പുനരധിവാസ കേന്ദ്രത്തിലെ പരിചരണം വഴി സ്വന്തം കാലുകളിൽ എഴുന്നേറ്റ് നിൽക്കുവാനും നടക്കുവാനും പ്രാപ്‌തരായി. ആദ്യ ബാച്ചിൽ പ്രവേശനം നേടിയ കാസർകോട്, ഇടുക്കി, എറണാകുളം ജില്ലകളിൽ നിന്നുള്ളവർക്ക് പീസ് വാലിയിൽ യാത്രയയപ്പ് ചടങ്ങും സംഘടിപ്പിച്ചു. ആന്‍റണി ജോൺ എംഎൽഎ, കോതമംഗലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ടി ബി ഫസീല, ട്രസ്റ്റ് ചെയർമാൻ പി എം അബുബക്കർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Intro:Body:നട്ടെല്ലിന്‌ ക്ഷതമേറ്റ് കിടപ്പിലായ ഹതഭാഗ്യരെ ജീവിതത്തിലേക്ക് വഴി നടത്തുകയാണ് എറണാകുളം നെല്ലിക്കുഴിയിൽ പ്രവർത്തിക്കുന്ന പീസ് വാലിയെന്ന കാരുണ്യ സ്ഥാപനം. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന്, നട്ടെല്ലിന് ക്ഷതമേറ്റ നിരവധി പേരാണ് ഇവിടെ ചിക്തസ തേടിയെത്തുന്നത്. ഭക്ഷണവും ചിക്തസയും ഉൾപ്പടെ എല്ലാം സൗജന്യമായാണ് ഇവിടെ നൽകുന്നത്.( ബൈറ്റ്, സാബിത്ത് ഉമർ പീസ് വാലി പ്രൊജക്ട്ട് കോ-ഓർഡിനേറ്റർ)

വർഷങ്ങളായി
നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിയിരുന്ന ഏഴ് പേർക്കാണ് മൂന്ന് മാസത്തെ പരിചരണത്തിലൂടെ പുതു ജീവിതം സാധ്യമാക്കിയത്.ജീവിതത്തിൽ എഴുന്നേറ്റ് നടക്കുക എന്നത് ഇവർക്ക് സ്വപനം മാത്രമായിരുന്നു . എഴുന്നേറ്റ് നടക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെക്കുകയാണ് പീസ് വാലിയിലെ ചിക്തസയിലൂടെ നടക്കാൻ തുടങ്ങിയവർ. കഴിഞ്ഞ പത്തു വർഷമായി കിടപ്പിലായിരുന്ന സിജൊ പീസ് വാലിയിലെ മൂന്ന് മാസത്തെ ചിക്തസയിലൂടെയാണ് നടക്കാൻ തുടങ്ങിയത് (ബൈറ്റ് ,സിജൊ )

കസർകോഡ് സ്വദേശി അബൂബക്കറിന് പരസഹായമില്ലാതെ ഒന്നിനും കഴിയുമായിരുന്നില്ല. ഭാവിയിൽ ജോലി ചെയ്ത് ജീവിക്കാമെന്ന പ്രതീക്ഷയോടെയാണ് ചിക്തസ പൂർത്തിയാക്കി അദ്ദേഹം മടങ്ങുന്നത് (ബൈറ്റ് അബൂബക്കർ )

ചിക്തസ തേടിയ ആദ്യ ബാച്ചിലെ ഏഴ് പേരും
മൂന്ന് മാസങ്ങൾക്ക് മുമ്പ് നെല്ലിക്കുഴിയിലെ പീസ് വാലിയിൽ എത്തിയതോടെയാണ് പ്രതീക്ഷയോടെ ചുവടുവെച്ച് തുടങ്ങിയത്. പത്തു മാസം മുതൽ പത്തു വർഷം വരെയായി അരക്കു താഴെ ചലന ശേഷി നഷ്ടപെട്ടവർ പീസ് വാലിയിലെ പാരാ പ്ലീജിയ പുനരധിവാസ കേന്ദ്രത്തിലെ പരിചരണം വഴി സ്വന്തം കാലുകളിൽ ഏഴുന്നേറ്റ് നിൽക്കുവാനും നടക്കുവാനും പ്രാപ്തരായി.ആദ്യ ബാച്ചിൽ പ്രവേശനം നേടിയ
കാസർക്കോഡ്, ഇടുക്കി, എറണാകുളം ജില്ലകളിൽ നിന്നുള്ളവർക്ക് പീസ് വാലിയിൽ യാത്രയയപ്പ് ചടങ്ങും സംഘടിപ്പിച്ചു.
ആൻ്റണി ജോൺ എം.എൽ.എ, കോതമംഗലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ടി.ബി.ഫസീല ട്രസ്റ്റ് ചെയർമാൻ പി.എം.അബുബക്കർ തുടങ്ങിയവർ സംബന്ധിച്ചു.

Etv Bharat
Kochi

https://drive.google.com/a/etvbharat.com/file/d/1VJV86yL64SzoGLbZpLC-kCgXqr72wN-q/view?usp=drivesdk


https://drive.google.com/a/etvbharat.com/file/d/1VYlBIFOMj02EFWlwQI6xGkZcfGwVbMx_/view?usp=drivesdk


https://drive.google.com/a/etvbharat.com/file/d/1VsHCVh2NCI2d95LJQeWRL48MRcOiMEK8/view?usp=drivesdkConclusion:
Last Updated : Jul 31, 2019, 6:24 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.