ETV Bharat / state

പന്തീരങ്കാവ് യുഎപിഎ കേസ് പ്രത്യേക എൻ.ഐ.എ കോടതി ഇന്ന് പരിഗണിക്കും

author img

By

Published : Jan 21, 2020, 9:52 AM IST

പ്രതികളെ കസ്റ്റഡിയിൽ വിട്ട് നൽകണമെന്ന എൻ.ഐ.എയുടെ അപേക്ഷയിൽ ജനുവരി പതിനേഴിന് വാദം പൂർത്തിയാക്കി വിധി പറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

special NIA court  Pantheerankavu UPA case  പന്തീരങ്കാവ് യുഎപിഎ കേസ്  പ്രത്യേക എൻ.ഐ.എ കോടതി  എറണാകുളം  Ernakulam
പന്തീരങ്കാവ് യുഎപിഎ കേസ് പ്രത്യേക എൻ.ഐ.എ കോടതി ഇന്ന് പരിഗണിക്കും

എറണാകുളം: പന്തീരങ്കാവ് യുഎപിഎ കേസ് കൊച്ചിയിലെ പ്രത്യേക എൻ.ഐ.എ കോടതി ഇന്ന് പരിഗണിക്കും. പ്രതികളെ കസ്റ്റഡിയിൽ വിട്ടു നൽകണമെന്ന ദേശീയ അന്വേഷണ ഏജൻസിയുടെ അപേക്ഷയിലാണ് കോടതി ഇന്ന് വിധി പറയുക. അലനെയും, താഹയെയും കസ്റ്റഡിയിൽ വേണമെന്ന എൻ.ഐ.എയുടെ അപേക്ഷയിൽ ജനുവരി പതിനേഴിന് വാദം പൂർത്തിയാക്കി വിധി പറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഏഴ് ദിവസത്തെ കസ്റ്റഡി അനുവദിക്കണമെന്നായിരുന്നു എൻഐഎ ആവശ്യപ്പെട്ടത്.

പ്രതികളുടെ മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്നതിനുള്ള രേഖകൾ കിട്ടിയിട്ടുണ്ട്. ഇവ പ്രതികളുടെ സാന്നിധ്യത്തിൽ പരിശോധിക്കണം. ഡിജിറ്റൽ രേഖകളുടെ അടിസ്ഥാനത്തിൽ പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എൻഐഎ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ പുതിയ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അതിനാൽ കസ്റ്റഡി അനുവദിക്കരുതെന്നുമാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്.

പന്തീരാങ്കാവ് പൊലീസ് യുഎപിഎ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസ്, എൻഐഎ നേരിട്ട് ഏറ്റെടുക്കുകയായിരുന്നു. നിലവിൽ അടുത്ത മാസം പതിനാല് വരെ പ്രതികളെ കോടതി റിമാന്‍റ് ചെയ്തിരിക്കുകയാണ്. അതീവ സുരക്ഷയിൽ പ്രതികളെ താമസിപ്പിക്കണമെന്ന കോടതി നിർദ്ദേശപ്രകാരം പ്രതികൾ തൃശൂർ ജയിലിലാണുള്ളത്.

എറണാകുളം: പന്തീരങ്കാവ് യുഎപിഎ കേസ് കൊച്ചിയിലെ പ്രത്യേക എൻ.ഐ.എ കോടതി ഇന്ന് പരിഗണിക്കും. പ്രതികളെ കസ്റ്റഡിയിൽ വിട്ടു നൽകണമെന്ന ദേശീയ അന്വേഷണ ഏജൻസിയുടെ അപേക്ഷയിലാണ് കോടതി ഇന്ന് വിധി പറയുക. അലനെയും, താഹയെയും കസ്റ്റഡിയിൽ വേണമെന്ന എൻ.ഐ.എയുടെ അപേക്ഷയിൽ ജനുവരി പതിനേഴിന് വാദം പൂർത്തിയാക്കി വിധി പറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഏഴ് ദിവസത്തെ കസ്റ്റഡി അനുവദിക്കണമെന്നായിരുന്നു എൻഐഎ ആവശ്യപ്പെട്ടത്.

പ്രതികളുടെ മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്നതിനുള്ള രേഖകൾ കിട്ടിയിട്ടുണ്ട്. ഇവ പ്രതികളുടെ സാന്നിധ്യത്തിൽ പരിശോധിക്കണം. ഡിജിറ്റൽ രേഖകളുടെ അടിസ്ഥാനത്തിൽ പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എൻഐഎ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ പുതിയ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അതിനാൽ കസ്റ്റഡി അനുവദിക്കരുതെന്നുമാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്.

പന്തീരാങ്കാവ് പൊലീസ് യുഎപിഎ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസ്, എൻഐഎ നേരിട്ട് ഏറ്റെടുക്കുകയായിരുന്നു. നിലവിൽ അടുത്ത മാസം പതിനാല് വരെ പ്രതികളെ കോടതി റിമാന്‍റ് ചെയ്തിരിക്കുകയാണ്. അതീവ സുരക്ഷയിൽ പ്രതികളെ താമസിപ്പിക്കണമെന്ന കോടതി നിർദ്ദേശപ്രകാരം പ്രതികൾ തൃശൂർ ജയിലിലാണുള്ളത്.

Intro:Body:പന്തീരങ്കാവ് യുഎപിഎ കേസ് കൊച്ചിയിലെ പ്രത്യേക എൻ.ഐ കോടതി ഇന്ന് പരിഗണിക്കും. പ്രതികളെ കസ്റ്റഡിയിൽ വിട്ടു നൽകണമെന്ന ദേശീയ അന്വേഷണ ഏജൻസിയുടെ അപേക്ഷയിൽ കോടതി വിധി പറയും. അലനെയും, താഹയെയും കസ്റ്റഡിയിൽ വേണമെന്ന എൻ.ഐ.എയുടെ അപേക്ഷയിൽ ജനുവരി പതിനേഴിന് വാദം പൂർത്തിയാക്കി വിധി പറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.ഏഴ് ദിവസത്തെ കസ്റ്റഡി അനുവദിക്കണമെന്നായിരുന്നു എൻഐഎ ആവശ്യപ്പെട്ടത്. പ്രതികളുടെ മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്നതിനുള്ള രേഖകൾ കിട്ടിയിട്ടുണ്ട്. ഇവ പ്രതികളുടെ സാന്നിധ്യത്തിൽ പരിശോധിക്കണം. ഡിജിറ്റൽ രേഖകളുടെ അടിസ്ഥാനത്തിൽ പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എൻഐഎ കോടതിയെ അറിയിച്ചിരുന്നു.
എന്നാൽ പുതിയ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അതിനാൽ കസ്റ്റഡി അനുവദിക്കരുതെന്നാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്.പന്തീരാങ്കാവ് പൊലീസ് യുഎപിഎ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസ് ,എൻഐഎ നേരിട്ട് ഏറ്റെടുക്കുകയായിരുന്നു. നിലവിൽ അടുത്ത മാസം പതിനാല് വരെ പ്രതികളെ കോടതി റിമാന്‍റ് ചെയ്തിരിക്കുകയാണ്. അതീവ സുരക്ഷയിൽ പ്രതികളെ താമസിപ്പിക്കണമെന്ന കോടതി നിർദ്ദേശപ്രകാരം പ്രതികൾ തൃശൂർ ജയിലിലാണുള്ളത്.

Etv Bharat
KochiConclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.