ETV Bharat / state

'അവള്‍ ആരെയും കൊന്നിട്ടില്ല, ആ സഹോദരന്‍റെ കുടുംബത്തെ കണ്ട് അപേക്ഷിക്കണം': കണ്ണീരോടെ നിമിഷ പ്രിയയുടെ അമ്മ

author img

By ETV Bharat Kerala Team

Published : Dec 8, 2023, 5:05 PM IST

Updated : Dec 9, 2023, 11:47 AM IST

Nimisha Priya's mother sought permission to visit her in Delhi HC: നിമിഷ പ്രിയയുടെ മകളോടൊത്ത് യമനിലെത്തി നിമിഷയുടെ മോചനത്തിന് ശ്രമിക്കാനാണ് അമ്മ പ്രേമകുമാരിയുടെ തീരുമാനം. കൊല്ലപ്പെട്ട യമന്‍ പൗരന്‍റെ കുടുംബത്തെ കാണണമെന്നും നിമിഷയുടെ അമ്മ.

Kerala nurse on death row in Yamen Nimisha Priya  Nimisha Priya s mother s plea to visit her  Nimisha Priya Kerala nurse on death row in Yamen  Nimisha Priya s mother sought permission  നിമിഷ പ്രിയയുടെ അമ്മ  യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസ്  Delhi HC  Delhi HC Nimisha Priya case  നിമിഷ പ്രിയ കേസ്  നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ
Nimisha Priya Kerala nurse on death row in Yamen
നിമിഷ പ്രിയയുടെ അമ്മ ഇടിവി ഭാരതിനോട് പ്രതികരിക്കുന്നു

എറണാകുളം : യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ചേർക്കുകയും വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ചെയ്‌ത നിമിഷ പ്രിയയുടെ (Nimisha Priya Kerala nurse on death row in Yamen) അമ്മ, മകളുടെ മോചനത്തിനായി കണ്ണീരോടെ കാത്തിരിക്കുകയാണ്. സൻആയിലെ ജയിലിൽ കഴിഞ്ഞ അഞ്ചു വർഷമായി കഴിയുന്ന മകളെ കാണണം. കൊലപ്പെടുത്തിയെന്ന് പറയപ്പെടുന്ന സഹോദരന്‍റെ കുടുംബത്തെ കാണണം. അവർ തന്‍റെ മകൾക്ക് മാപ്പ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രേമകുമാരി ഇടിവി ഭാരതിനോട് പറഞ്ഞു.

യമനിലേക്ക് പോകാൻ അനുവാദം നൽകണമെന്ന അമ്മയുടെയും നിമിഷ പ്രിയ സേവ് ഫോറത്തിന്‍റെയും അപേക്ഷ കേന്ദ്ര സർക്കാർ തള്ളിയിരുന്നു. ഇതേ തുടർന്നായിരുന്നു മകളുടെ ജീവൻ രക്ഷിക്കാൻ സഹായമഭ്യർഥിച്ചും യമനിൽ പോകാൻ അനുമതി തേടിയും അമ്മ പ്രേമകുമാരി ഡൽഹി ഹൈക്കോടതിയെ സമീപിച്ചത് (Kerala nurse on death row in Yamen Nimisha Priya s mother s plea to visit her). കേന്ദ്ര സർക്കാർ ഇതിനെ എതിർത്തെങ്കിലും അമ്മയുടെ വാദം പരിഗണിച്ച് യമനിൽ പോകുന്നവരുടെ പട്ടിക നൽകാൻ കോടതി നിർദേശം നൽകിയിരുന്നു.

കോടതിയുടെ ഈ ഇടപെടലിലും നിമിഷ പ്രിയയുടെ അമ്മ പ്രതീക്ഷ പുലർത്തുകയാണ്. കോടതി അനുവാദം നൽകിയാൽ താനും നിമിഷയുടെ പതിനൊന്ന് വയസുള്ള മകളും യമനിലേക്ക് പോകും. ആ കുടുംബം തന്നെയും മകളെയും കൈവിടില്ലെന്ന് പ്രതീക്ഷിക്കുകയാണ് അവർ.

'അവള്‍ ആരെയും കൊന്നിട്ടില്ല...': സ്വന്തം കിടപ്പാടം പോലും വിറ്റ് മകളുടെ മോചനത്തിനായി പോരാട്ടം തുടരുന്ന അമ്മ പ്രേമകുമാരിക്ക് പലപ്പോഴും വാക്കുകൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. കൊച്ചിയിൽ വീട്ടുജോലിക്കാരിയായി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ഈ അമ്മയുടെ നിസഹായവസ്ഥ ആരുടെയും കരളലയിപ്പിക്കുന്നതാണ്. കഴിഞ്ഞ അഞ്ച് വർഷമായി ഒരോ നിമിഷവും വധ ശിക്ഷയ്ക്ക് വിധിച്ച മകളെ കുറിച്ച് ഓർത്ത് മനസ് നീറി പുകയുകയാണ്.

മകൾ തന്നോട് പറഞ്ഞിട്ടുണ്ട് താൻ ആരെയും കൊന്നിട്ടില്ലെന്ന്. അവൾക്ക് ആരെയും കൊലപ്പെടുത്താൻ കഴിയില്ല. വിചാരണ കോടതിയിൽ ഒരു അഭിഭാഷകനെ വച്ച് തന്‍റെ നിരപരാധിത്വം തെളിയിക്കാൻ മകൾക്ക് കഴിഞ്ഞില്ല. അന്ന് അമ്പതിനായിരം രൂപ മകൾ ആവശ്യപ്പെട്ടെങ്കിലും നൽകാൻ കഴിയാത്തത് ദുഃഖത്തോടെ അമ്മ ഓർമിക്കുകയാണ്.

സത്യത്തിൽ എന്താണ് സംഭവിച്ചതെന്ന് തനിക്കിപ്പോഴും അറിയില്ല. ഈയൊരു സമയത്ത് തന്‍റെ മകളെ ന്യായീകരിക്കാൻ തയാറാകുന്നില്ല. യമനിലെത്തിയാൽ തന്‍റെ മകളെ കാണുന്നതിന് മുമ്പ് കൊലചെയ്യപ്പെട്ട സഹോദരന്‍റെ കുടുംബത്തെ കാണണം. ഇത്രയും നാൾ തന്‍റെ മകൾക്ക് ജീവിക്കാൻ അവസരം നൽകിയ യമൻ എന്ന രാജ്യത്തോടും തനിക്ക് കടപ്പാടുണ്ടെന്ന് വേദനകൾ കടിച്ചിറക്കി ഹൃദയം പൊട്ടുന്ന വേദനയിൽ പ്രേമകുമാരി പറഞ്ഞു.

താൻ വിഷമിക്കുന്നത് കാണാൻ ചെറുപ്പം മുതൽ മകൾക്ക് ഇഷ്ട്ടമായിരുന്നില്ല. അതിനാൽ യമനിൽ നിന്നും അവൾ അനുഭവിക്കേണ്ടി വന്ന പീഡനങ്ങളും തന്നിൽ നിന്നും മറച്ചുവക്കുകയായിരുന്നു. ഏറ്റവും അവസാനമായി വിളിച്ചപ്പോൾ പറഞ്ഞത് ഏറെ വിഷമത്തിലാണെന്നാണ്. മരിക്കുകയാണെങ്കിലും താൻ നിരപരാധിയാണെന്ന സത്യം ലോകമറിയണമെന്നും നിമിഷ പ്രിയ പറഞ്ഞിരുന്നു.

തന്‍റെ അവസാനത്തെ ആഗ്രഹം കൊല്ലപ്പെട്ട യമൻ സഹോദരന്‍റെ കുടുംബത്തെ കാണുകയെന്നതാണ്. അവർ എന്ത് പറഞ്ഞാലും താൻ അനുസരിക്കുമെന്നും നിമിഷയുടെ അമ്മ പ്രേമകുമാരി പറയുന്നു. നിമിഷയുടെ മകൾക്ക് ഈ മാസം ഇരുപത്തിയേഴിന് പതിനൊന്ന് വയസ് തികയുകയാണ്. ആ കുഞ്ഞിന് വേണ്ടി മകളെ ജീവനോടെ തരണമെന്നാണ് താൻ അഭ്യർഥിക്കുന്നതെന്നും ഈ അമ്മ പറയുന്നു.

നവകേരള യാത്രയുമായി കൊച്ചിയിലുള്ള മുഖ്യമന്ത്രിയെ കാണുന്ന കാര്യം ആക്ഷൻ കൗൺസിലുമായി ബന്ധപ്പെട്ട് തീരുമാനിക്കുമെന്നും അവർ പറഞ്ഞു. തടസങ്ങളെല്ലാം നീങ്ങി യമനിൽ പോകാൻ കഴിയുമെന്നാണ് ഡൽഹിയിലെ അഭിഭാഷകൻ അവസാനമായി പറഞ്ഞതെന്നും അമ്മ പറഞ്ഞു. 2017 ലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷ പ്രിയക്കെതിരെയുള്ള കേസിന് ആസ്‌പദമായ സംഭവം. തലാൽ അബ്‌ദുല്‍ മഹ്ദിയെന്ന യമൻ സ്വദേശിയെ കൊലപ്പെടുത്തിയെന്നതാണ് കേസ്.

ജീവിതം തകിടം മറിച്ചത് ആ കൂട്ടുകച്ചവടം: വിവാഹ ശേഷം 2012ലാണ് നിമിഷ പ്രിയ വീണ്ടും യമനിൽ നഴ്‌സ് ആയി പോയത്. ഭർത്താവ് ടോമിയും യമനിൽ ജോലിക്കായി എത്തിയിരുന്നു. യമൻ പൗരൻ തലാല്‍ അബ്‌ദുല്‍ മഹ്ദിയുടെ പാർട്ടണർഷിപ്പിൽ ക്ലിനിക്ക് തുടങ്ങിയതാണ് നിമിഷയുടെ ജീവിതം കാരാഗൃഹത്തിലാകാന്‍ കാരണമായത്. ക്ലിനിക്ക് ആരംഭിച്ച ശേഷം ഭർത്താവും മകളും നാട്ടിലേക്ക് വന്നെങ്കിലും ഇതിനിടയിൽ യമനിൽ യുദ്ധം പൊട്ടി പുറപ്പെട്ടതിനാൽ നിമിഷക്ക് തിരിച്ച് വരാന്‍ കഴിഞ്ഞില്ല.

ഇതോടെയാണ് നിമിഷ യമൻ പൗരന്‍റെ കുരുക്കിൽ കുടുങ്ങിയത്. നിമിഷയും യമൻ സ്വദേശിയായ മറ്റൊരു പെൺകുട്ടിയും തലാല്‍ അബ്‌ദുല്‍ മഹ്ദിയുടെ ശാരീരികവും മാനസികമായ പീഡനത്തിനിരയാവുകയായിരുന്നു. ഇവരുടെ പാസ്പോർട്ട് ഉൾപ്പടെ തലാൽ പിടിച്ചെടുത്തു. ഇയാളുടെ ശല്യം സഹിക്കവയ്യാതെയാണ് മയക്ക് മരുന്ന് കുത്തിവച്ച് പാസ്പോർട്ടുമായി നിമിഷയും യമൻ വനിതയും രക്ഷപെട്ടത്.

എന്നാൽ പൊലീസ് പിടികൂടിയ ഇവരെ ജയിലിൽ അടച്ചു. ഇതിനിടെ താലാലിന്‍റെ മൃതദേഹം ഇവരുടെ ക്ലിനിക്കിൽ നിന്നും വെട്ടി മുറിച്ച നിലയിൽ ലഭിച്ചതോടെ കൊലക്കുറ്റം ചുമത്തി വിചാരണ ചെയ്യുകയായിരുന്നു. തലാലിനെ താൻ കൊലപ്പെടുത്തിയിട്ടില്ലെന്ന് യമൻ വിചാരണ കോടതിയെ ബോധ്യപ്പെടുത്താൻ നിമിഷയ്ക്ക് കഴിഞ്ഞില്ല. ഇതോടെയാണ് നിമിഷ പ്രിയയെ വധശിക്ഷയ്ക്കും യമനി വനിതയെ ജീവ പര്യന്തം തടവിനും ശിക്ഷിച്ചത്.

ഇതിനെതിരെ നിമിഷ നൽകിയ അപ്പീൽ വിചാരണ കോടതി തള്ളുകയായിരുന്നു. ഇതിനെതിരെ യമൻ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും സുപ്രീം കോടതിയും അപ്പീൽ തള്ളി. ഇതോടെയാണ് നിമിഷയുടെ ജീവിതം തന്നെ അപകടത്തിലായത്.

കൊല്ലപ്പെട്ട വ്യക്തിയുടെ അവകാശികൾ മാപ്പ് നൽകിയാൽ മാത്രമേ വധശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ നിമിഷ പ്രിയക്ക് കഴിയുള്ളൂ. കൊല്ലപ്പെട്ട വ്യക്തിയുടെ അവകാശികൾക് നഷ്‌ടപരിഹാരമായി ബ്ലഡ് മണി നൽകി മോചിപ്പിക്കാനുള്ള ചർച്ചകൾക്കായി യമനിൽ പോകണമെന്നാണ് അമ്മയും ആക്ഷൻ കമ്മിറ്റി ഭാരവാഹികളും പറയുന്നത്.

നിമിഷ പ്രിയയുടെ അമ്മ ഇടിവി ഭാരതിനോട് പ്രതികരിക്കുന്നു

എറണാകുളം : യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ചേർക്കുകയും വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ചെയ്‌ത നിമിഷ പ്രിയയുടെ (Nimisha Priya Kerala nurse on death row in Yamen) അമ്മ, മകളുടെ മോചനത്തിനായി കണ്ണീരോടെ കാത്തിരിക്കുകയാണ്. സൻആയിലെ ജയിലിൽ കഴിഞ്ഞ അഞ്ചു വർഷമായി കഴിയുന്ന മകളെ കാണണം. കൊലപ്പെടുത്തിയെന്ന് പറയപ്പെടുന്ന സഹോദരന്‍റെ കുടുംബത്തെ കാണണം. അവർ തന്‍റെ മകൾക്ക് മാപ്പ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രേമകുമാരി ഇടിവി ഭാരതിനോട് പറഞ്ഞു.

യമനിലേക്ക് പോകാൻ അനുവാദം നൽകണമെന്ന അമ്മയുടെയും നിമിഷ പ്രിയ സേവ് ഫോറത്തിന്‍റെയും അപേക്ഷ കേന്ദ്ര സർക്കാർ തള്ളിയിരുന്നു. ഇതേ തുടർന്നായിരുന്നു മകളുടെ ജീവൻ രക്ഷിക്കാൻ സഹായമഭ്യർഥിച്ചും യമനിൽ പോകാൻ അനുമതി തേടിയും അമ്മ പ്രേമകുമാരി ഡൽഹി ഹൈക്കോടതിയെ സമീപിച്ചത് (Kerala nurse on death row in Yamen Nimisha Priya s mother s plea to visit her). കേന്ദ്ര സർക്കാർ ഇതിനെ എതിർത്തെങ്കിലും അമ്മയുടെ വാദം പരിഗണിച്ച് യമനിൽ പോകുന്നവരുടെ പട്ടിക നൽകാൻ കോടതി നിർദേശം നൽകിയിരുന്നു.

കോടതിയുടെ ഈ ഇടപെടലിലും നിമിഷ പ്രിയയുടെ അമ്മ പ്രതീക്ഷ പുലർത്തുകയാണ്. കോടതി അനുവാദം നൽകിയാൽ താനും നിമിഷയുടെ പതിനൊന്ന് വയസുള്ള മകളും യമനിലേക്ക് പോകും. ആ കുടുംബം തന്നെയും മകളെയും കൈവിടില്ലെന്ന് പ്രതീക്ഷിക്കുകയാണ് അവർ.

'അവള്‍ ആരെയും കൊന്നിട്ടില്ല...': സ്വന്തം കിടപ്പാടം പോലും വിറ്റ് മകളുടെ മോചനത്തിനായി പോരാട്ടം തുടരുന്ന അമ്മ പ്രേമകുമാരിക്ക് പലപ്പോഴും വാക്കുകൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. കൊച്ചിയിൽ വീട്ടുജോലിക്കാരിയായി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ഈ അമ്മയുടെ നിസഹായവസ്ഥ ആരുടെയും കരളലയിപ്പിക്കുന്നതാണ്. കഴിഞ്ഞ അഞ്ച് വർഷമായി ഒരോ നിമിഷവും വധ ശിക്ഷയ്ക്ക് വിധിച്ച മകളെ കുറിച്ച് ഓർത്ത് മനസ് നീറി പുകയുകയാണ്.

മകൾ തന്നോട് പറഞ്ഞിട്ടുണ്ട് താൻ ആരെയും കൊന്നിട്ടില്ലെന്ന്. അവൾക്ക് ആരെയും കൊലപ്പെടുത്താൻ കഴിയില്ല. വിചാരണ കോടതിയിൽ ഒരു അഭിഭാഷകനെ വച്ച് തന്‍റെ നിരപരാധിത്വം തെളിയിക്കാൻ മകൾക്ക് കഴിഞ്ഞില്ല. അന്ന് അമ്പതിനായിരം രൂപ മകൾ ആവശ്യപ്പെട്ടെങ്കിലും നൽകാൻ കഴിയാത്തത് ദുഃഖത്തോടെ അമ്മ ഓർമിക്കുകയാണ്.

സത്യത്തിൽ എന്താണ് സംഭവിച്ചതെന്ന് തനിക്കിപ്പോഴും അറിയില്ല. ഈയൊരു സമയത്ത് തന്‍റെ മകളെ ന്യായീകരിക്കാൻ തയാറാകുന്നില്ല. യമനിലെത്തിയാൽ തന്‍റെ മകളെ കാണുന്നതിന് മുമ്പ് കൊലചെയ്യപ്പെട്ട സഹോദരന്‍റെ കുടുംബത്തെ കാണണം. ഇത്രയും നാൾ തന്‍റെ മകൾക്ക് ജീവിക്കാൻ അവസരം നൽകിയ യമൻ എന്ന രാജ്യത്തോടും തനിക്ക് കടപ്പാടുണ്ടെന്ന് വേദനകൾ കടിച്ചിറക്കി ഹൃദയം പൊട്ടുന്ന വേദനയിൽ പ്രേമകുമാരി പറഞ്ഞു.

താൻ വിഷമിക്കുന്നത് കാണാൻ ചെറുപ്പം മുതൽ മകൾക്ക് ഇഷ്ട്ടമായിരുന്നില്ല. അതിനാൽ യമനിൽ നിന്നും അവൾ അനുഭവിക്കേണ്ടി വന്ന പീഡനങ്ങളും തന്നിൽ നിന്നും മറച്ചുവക്കുകയായിരുന്നു. ഏറ്റവും അവസാനമായി വിളിച്ചപ്പോൾ പറഞ്ഞത് ഏറെ വിഷമത്തിലാണെന്നാണ്. മരിക്കുകയാണെങ്കിലും താൻ നിരപരാധിയാണെന്ന സത്യം ലോകമറിയണമെന്നും നിമിഷ പ്രിയ പറഞ്ഞിരുന്നു.

തന്‍റെ അവസാനത്തെ ആഗ്രഹം കൊല്ലപ്പെട്ട യമൻ സഹോദരന്‍റെ കുടുംബത്തെ കാണുകയെന്നതാണ്. അവർ എന്ത് പറഞ്ഞാലും താൻ അനുസരിക്കുമെന്നും നിമിഷയുടെ അമ്മ പ്രേമകുമാരി പറയുന്നു. നിമിഷയുടെ മകൾക്ക് ഈ മാസം ഇരുപത്തിയേഴിന് പതിനൊന്ന് വയസ് തികയുകയാണ്. ആ കുഞ്ഞിന് വേണ്ടി മകളെ ജീവനോടെ തരണമെന്നാണ് താൻ അഭ്യർഥിക്കുന്നതെന്നും ഈ അമ്മ പറയുന്നു.

നവകേരള യാത്രയുമായി കൊച്ചിയിലുള്ള മുഖ്യമന്ത്രിയെ കാണുന്ന കാര്യം ആക്ഷൻ കൗൺസിലുമായി ബന്ധപ്പെട്ട് തീരുമാനിക്കുമെന്നും അവർ പറഞ്ഞു. തടസങ്ങളെല്ലാം നീങ്ങി യമനിൽ പോകാൻ കഴിയുമെന്നാണ് ഡൽഹിയിലെ അഭിഭാഷകൻ അവസാനമായി പറഞ്ഞതെന്നും അമ്മ പറഞ്ഞു. 2017 ലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷ പ്രിയക്കെതിരെയുള്ള കേസിന് ആസ്‌പദമായ സംഭവം. തലാൽ അബ്‌ദുല്‍ മഹ്ദിയെന്ന യമൻ സ്വദേശിയെ കൊലപ്പെടുത്തിയെന്നതാണ് കേസ്.

ജീവിതം തകിടം മറിച്ചത് ആ കൂട്ടുകച്ചവടം: വിവാഹ ശേഷം 2012ലാണ് നിമിഷ പ്രിയ വീണ്ടും യമനിൽ നഴ്‌സ് ആയി പോയത്. ഭർത്താവ് ടോമിയും യമനിൽ ജോലിക്കായി എത്തിയിരുന്നു. യമൻ പൗരൻ തലാല്‍ അബ്‌ദുല്‍ മഹ്ദിയുടെ പാർട്ടണർഷിപ്പിൽ ക്ലിനിക്ക് തുടങ്ങിയതാണ് നിമിഷയുടെ ജീവിതം കാരാഗൃഹത്തിലാകാന്‍ കാരണമായത്. ക്ലിനിക്ക് ആരംഭിച്ച ശേഷം ഭർത്താവും മകളും നാട്ടിലേക്ക് വന്നെങ്കിലും ഇതിനിടയിൽ യമനിൽ യുദ്ധം പൊട്ടി പുറപ്പെട്ടതിനാൽ നിമിഷക്ക് തിരിച്ച് വരാന്‍ കഴിഞ്ഞില്ല.

ഇതോടെയാണ് നിമിഷ യമൻ പൗരന്‍റെ കുരുക്കിൽ കുടുങ്ങിയത്. നിമിഷയും യമൻ സ്വദേശിയായ മറ്റൊരു പെൺകുട്ടിയും തലാല്‍ അബ്‌ദുല്‍ മഹ്ദിയുടെ ശാരീരികവും മാനസികമായ പീഡനത്തിനിരയാവുകയായിരുന്നു. ഇവരുടെ പാസ്പോർട്ട് ഉൾപ്പടെ തലാൽ പിടിച്ചെടുത്തു. ഇയാളുടെ ശല്യം സഹിക്കവയ്യാതെയാണ് മയക്ക് മരുന്ന് കുത്തിവച്ച് പാസ്പോർട്ടുമായി നിമിഷയും യമൻ വനിതയും രക്ഷപെട്ടത്.

എന്നാൽ പൊലീസ് പിടികൂടിയ ഇവരെ ജയിലിൽ അടച്ചു. ഇതിനിടെ താലാലിന്‍റെ മൃതദേഹം ഇവരുടെ ക്ലിനിക്കിൽ നിന്നും വെട്ടി മുറിച്ച നിലയിൽ ലഭിച്ചതോടെ കൊലക്കുറ്റം ചുമത്തി വിചാരണ ചെയ്യുകയായിരുന്നു. തലാലിനെ താൻ കൊലപ്പെടുത്തിയിട്ടില്ലെന്ന് യമൻ വിചാരണ കോടതിയെ ബോധ്യപ്പെടുത്താൻ നിമിഷയ്ക്ക് കഴിഞ്ഞില്ല. ഇതോടെയാണ് നിമിഷ പ്രിയയെ വധശിക്ഷയ്ക്കും യമനി വനിതയെ ജീവ പര്യന്തം തടവിനും ശിക്ഷിച്ചത്.

ഇതിനെതിരെ നിമിഷ നൽകിയ അപ്പീൽ വിചാരണ കോടതി തള്ളുകയായിരുന്നു. ഇതിനെതിരെ യമൻ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും സുപ്രീം കോടതിയും അപ്പീൽ തള്ളി. ഇതോടെയാണ് നിമിഷയുടെ ജീവിതം തന്നെ അപകടത്തിലായത്.

കൊല്ലപ്പെട്ട വ്യക്തിയുടെ അവകാശികൾ മാപ്പ് നൽകിയാൽ മാത്രമേ വധശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ നിമിഷ പ്രിയക്ക് കഴിയുള്ളൂ. കൊല്ലപ്പെട്ട വ്യക്തിയുടെ അവകാശികൾക് നഷ്‌ടപരിഹാരമായി ബ്ലഡ് മണി നൽകി മോചിപ്പിക്കാനുള്ള ചർച്ചകൾക്കായി യമനിൽ പോകണമെന്നാണ് അമ്മയും ആക്ഷൻ കമ്മിറ്റി ഭാരവാഹികളും പറയുന്നത്.

Last Updated : Dec 9, 2023, 11:47 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.