ETV Bharat / state

എറണാകുളത്ത് മത്സരിക്കാൻ കേരളത്തിലെ ആദ്യ ഭിന്നലിംഗ സ്ഥാനാർഥി - എറണാകുളം

നോമിനേഷന് മുൻപുള്ള വിജയമായി കണക്കാക്കുന്നുവെന്ന് കേരളത്തിലെ ആദ്യത്തെ ഭിന്നലിംഗ സ്ഥാനാർഥി അശ്വതി രാജപ്പൻ.

കേരളത്തിലെ ആദ്യ ഭിന്നലിംഗ സ്ഥാനാർഥി അശ്വതി രാജപ്പൻ
author img

By

Published : Apr 18, 2019, 4:52 PM IST

കൊച്ചി: എറണാകുളം മണ്ഡലത്തിൽ ഇത്തവണ മത്സരം പൊടിപാറും. കേരളത്തിലെ ആദ്യത്തെ ഭിന്നലിംഗ സ്ഥാനാർഥിയെന്ന് അവകാശപ്പെടുന്ന ചിഞ്ചു അശ്വതി എന്ന അശ്വതി രാജപ്പൻ കൂടി രംഗത്ത് എത്തിയതോടെ ശക്തമായ മത്സരത്തിനാണ് എറണാകുളം സാക്ഷിയാകുന്നത്. ഭരണഘടന അനുശാസിക്കുന്ന എല്ലാ അവകാശങ്ങളും ഭിന്നലിംഗ വിഭാഗത്തിൽപ്പെടുന്നവർക്ക് ഉണ്ടെന്നും അത് സമൂഹത്തിന് മുന്നിൽ തുറന്ന് കാട്ടാനുമാണ് തന്‍റെ ശ്രമമെന്നും അശ്വതി ഇടിവി ഭാരതിനോട് പറഞ്ഞു.

എറണാകുളം മണ്ഡലത്തിൽ മത്സരിക്കാനൊരുങ്ങി കേരളത്തിലെ ആദ്യ ഭിന്നലിംഗ സ്ഥാനാർഥി

അങ്കമാലി മഞ്ഞപ്ര സ്വദേശിയാണ് എറണാകുളം ലോക്സഭാ മണ്ഡലം സ്വതന്ത്ര സ്ഥാനാർഥി അശ്വതി. 2017 ൽ ട്രാൻസ്ജെൻഡർ പേഴ്സൺ പ്രൊട്ടക്ഷൻ ഓഫ് റൈറ്റ് ബില്ലിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി മുന്നിലുണ്ടായിരുന്നു. തന്നെപ്പോലെ സമൂഹത്തിൽ അവഗണനകൾ നേരിടുന്ന ഒരുകൂട്ടം ജനങ്ങളുടെ സ്ഥാനാർഥിയാണ് താനെന്ന് അശ്വതി വ്യക്തമാക്കി. പല ദളിത് ആക്ടിവിസ്റ്റുകളായിട്ടും ദളിത് മൂവ്മെന്‍റുകളുമായും നിരവധി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. ഇപ്പോൾ തന്‍റെ രാഷ്ട്രീയം ഏതെന്ന് ചോദിച്ചാൽ 'ഞാൻ ദളിതാണ്' എന്ന ഒറ്റ ഉത്തരമേയുള്ളൂ.

എറണാകുളം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥിയായി തന്നെ പരിഗണിച്ചതിലൂടെ ഫലപ്രഖ്യാപനം വരുന്നതിനു മുമ്പ് ഇവിടെ വിജയിച്ചതായും അശ്വതി കൂട്ടിച്ചേർത്തു. തന്‍റെ രാഷ്ട്രീയമോ ഭിന്നമോ നോക്കാതെ സമൂഹം തന്നെ അംഗീകരിച്ചു എന്നതിനുള്ള വലിയ തെളിവായി ഇതിനെ കാണുന്നതായും, അതുകൊണ്ടുതന്നെ നോമിനേഷന് മുൻപുള്ള വിജയമായി ഇതിനെ കണക്കാക്കുന്നുവെന്നും അശ്വതി പറഞ്ഞു.

കൊച്ചി: എറണാകുളം മണ്ഡലത്തിൽ ഇത്തവണ മത്സരം പൊടിപാറും. കേരളത്തിലെ ആദ്യത്തെ ഭിന്നലിംഗ സ്ഥാനാർഥിയെന്ന് അവകാശപ്പെടുന്ന ചിഞ്ചു അശ്വതി എന്ന അശ്വതി രാജപ്പൻ കൂടി രംഗത്ത് എത്തിയതോടെ ശക്തമായ മത്സരത്തിനാണ് എറണാകുളം സാക്ഷിയാകുന്നത്. ഭരണഘടന അനുശാസിക്കുന്ന എല്ലാ അവകാശങ്ങളും ഭിന്നലിംഗ വിഭാഗത്തിൽപ്പെടുന്നവർക്ക് ഉണ്ടെന്നും അത് സമൂഹത്തിന് മുന്നിൽ തുറന്ന് കാട്ടാനുമാണ് തന്‍റെ ശ്രമമെന്നും അശ്വതി ഇടിവി ഭാരതിനോട് പറഞ്ഞു.

എറണാകുളം മണ്ഡലത്തിൽ മത്സരിക്കാനൊരുങ്ങി കേരളത്തിലെ ആദ്യ ഭിന്നലിംഗ സ്ഥാനാർഥി

അങ്കമാലി മഞ്ഞപ്ര സ്വദേശിയാണ് എറണാകുളം ലോക്സഭാ മണ്ഡലം സ്വതന്ത്ര സ്ഥാനാർഥി അശ്വതി. 2017 ൽ ട്രാൻസ്ജെൻഡർ പേഴ്സൺ പ്രൊട്ടക്ഷൻ ഓഫ് റൈറ്റ് ബില്ലിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി മുന്നിലുണ്ടായിരുന്നു. തന്നെപ്പോലെ സമൂഹത്തിൽ അവഗണനകൾ നേരിടുന്ന ഒരുകൂട്ടം ജനങ്ങളുടെ സ്ഥാനാർഥിയാണ് താനെന്ന് അശ്വതി വ്യക്തമാക്കി. പല ദളിത് ആക്ടിവിസ്റ്റുകളായിട്ടും ദളിത് മൂവ്മെന്‍റുകളുമായും നിരവധി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. ഇപ്പോൾ തന്‍റെ രാഷ്ട്രീയം ഏതെന്ന് ചോദിച്ചാൽ 'ഞാൻ ദളിതാണ്' എന്ന ഒറ്റ ഉത്തരമേയുള്ളൂ.

എറണാകുളം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥിയായി തന്നെ പരിഗണിച്ചതിലൂടെ ഫലപ്രഖ്യാപനം വരുന്നതിനു മുമ്പ് ഇവിടെ വിജയിച്ചതായും അശ്വതി കൂട്ടിച്ചേർത്തു. തന്‍റെ രാഷ്ട്രീയമോ ഭിന്നമോ നോക്കാതെ സമൂഹം തന്നെ അംഗീകരിച്ചു എന്നതിനുള്ള വലിയ തെളിവായി ഇതിനെ കാണുന്നതായും, അതുകൊണ്ടുതന്നെ നോമിനേഷന് മുൻപുള്ള വിജയമായി ഇതിനെ കണക്കാക്കുന്നുവെന്നും അശ്വതി പറഞ്ഞു.

Intro:


Body: ഹൈബി ഈഡൻ, പി രാജീവ്, അൽഫോൺസ് കണ്ണന്താനം തുടങ്ങിയ പ്രമുഖരായ സ്ഥാനാർത്ഥികളെ കൊണ്ട് സമ്പന്നമാണ് എറണാകുളം ലോക്സഭാ മണ്ഡലം. എന്നാൽ ഇവരെ കൂടാതെ വ്യത്യസ്തമായ ഒരു സ്ഥാനാർത്ഥി കൂടെ എറണാകുളത്ത് രംഗത്തുണ്ട്. ഇന്ത്യയിലെ ആദ്യ ഇന്ത്യൻ സെക്സ് സ്ഥാനാർത്ഥി എന്ന് അവകാശപ്പെടുന്ന ചിഞ്ചു അശ്വതി എന്ന സുഹൃത്തുക്കളുടെ ഇടയിൽ അറിയപ്പെടുന്ന അശ്വതി രാജപ്പൻ. hold visuals അശ്വതിയുടെ മിശ്ര ലിംഗ ഐഡൻഡിറ്റി പുറത്തുകൊണ്ടുവരുന്നതിനും, ഭരണഘടന അനുശാസിക്കുന്ന എല്ലാ അവകാശങ്ങളും ഇൻറർ സെക്സ് വിഭാഗത്തിൽപ്പെടുന്നവർക്ക് ഉണ്ടെന്നും അത് സമൂഹത്തിനു മുന്നിൽ തുറന്നു കാട്ടുകയാണ് സ്ഥാനാർത്ഥിത്വം ലഭിച്ചതിലൂടെ താൻ കണക്കാക്കുന്നതെന്നും അശ്വതി ഇ ടി വി ഭാരതിനോട് പറഞ്ഞു. Byte 2016 മുതൽ ഇൻറർ സെക്സ് ഐഡൻറിറ്റി വെളിപ്പെടുത്തിയ വ്യക്തിത്വമാണ് അശ്വതി. ആരെങ്കിലും തന്റെ സെക്സ് ചോദിച്ചാൽ ഇൻറർ സെക്സ് എന്ന് പറയാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും അശ്വതി പറയുന്നു. 2017 ൽ ട്രാൻസ്ജെൻഡർ പേഴ്സൺ പ്രൊട്ടക്ഷൻ ഓഫ് റൈറ്റ് ബിൽ വന്നപ്പോൾ അതിലെ പോരായ്മകൾ ചൂണ്ടിക്കാണിച്ച് സമൂഹത്തിനു മുന്നിൽ വന്ന വ്യക്തിത്വങ്ങളിൽ ഒരാളാണ് എറണാകുളം ലോക്സഭാ മണ്ഡലം സ്വതന്ത്ര സ്ഥാനാർത്ഥി അശ്വതി. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശബ്ദം പാർലമെൻറിൽ ഉയരണമെന്ന ആഗ്രഹിച്ചാണ് അശ്വതി തെരഞ്ഞെടുപ്പ് രംഗത്ത് ഇറങ്ങാൻ കാരണം. തന്നെപ്പോലെ സമൂഹത്തിൽ അവഗണനകൾ നേരിടുന്ന ഒരുകൂട്ടം ജനങ്ങളുടെ സ്ഥാനാർത്ഥിയാണ് താനെന്നും അശ്വതി ചൂണ്ടിക്കാട്ടുന്നു. എറണാകുളം അങ്കമാലി മഞ്ഞപ്ര സ്വദേശിയായ അശ്വതി കോളേജിൽ പഠിക്കുന്ന സമയത്ത് എസ്എഫ്ഐ യൂണിറ്റ് പ്രസിഡണ്ട് ആയിരുന്ന വ്യക്തിയാണ്. അന്ന് പല ദളിത് ആക്ടിവിസ്റ്റുകളായിട്ടും ദളിത് മൂവ്മെൻറുകളുമായും നിരവധി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. ഇപ്പോൾ തന്റെ രാഷ്ട്രീയം ഏതെന്ന് അശ്വതിയോട് ചോദിച്ചാൽ അതിനു ഒറ്റ ഉത്തരമേയുള്ളൂ. അതെ ഞാൻ ദളിതാണ്. എറണാകുളം ലോക്സഭാ മണ്ഡലത്തിലെ ഒരു സ്ഥാനാർത്ഥിയായി തന്നെ പരിഗണിച്ചതിലൂടെ ഫലപ്രഖ്യാപനം വരുന്നതിനു മുൻപ് ഇവിടെ വിജയിച്ചതായി അശ്വതി പറയുന്നു. നോമിനേഷൻ നൽകുന്നതിലൂടെ താൻ എന്താണ് ഉദ്ദേശിച്ചത് അത് താൻ നേടിയെടുത്തു. തൻറെ രാഷ്ട്രീയമോ സെക്സോ നോക്കാതെ സമൂഹം തന്നെ അംഗീകരിച്ചു എന്നതിനുള്ള വലിയ തെളിവായി ഇതിനെ കാണുന്നതായും, അതുകൊണ്ടുതന്നെ നോമിനേഷനും മുൻപുള്ള വിജയമായി ഇതിനെ കണക്കാക്കുന്നു എന്നും അശ്വതി പറയുന്നു. Adarsh Jacob ETV Bharat Kochi


Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.