ETV Bharat / state

മരട് ഫ്ലാറ്റ് കേസില്‍ അറസ്റ്റിലായവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും

author img

By

Published : Oct 16, 2019, 9:46 AM IST

Updated : Oct 16, 2019, 2:51 PM IST

ഹോളി ഫെയ്ത്ത് നിർമാണ കമ്പനി എംഡി സാനി ഫ്രാൻസിസ്, മരട് പഞ്ചായത്ത് മുൻ സെക്രട്ടറി മുഹമ്മദ് അഷ്റഫ്, മുൻ ജൂനിയർ സൂപ്രണ്ട് പി ഇ ജോസഫ് എന്നിവരാണ് അറസ്റ്റിലായത്

മരട് ഫ്ലാറ്റ്

എറണാകുളം: മരടിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് ഫ്ലാറ്റുകൾ നിർമിച്ച കേസിൽ അറസ്റ്റിലായ മൂന്നു പേരെയും ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും. ഹോളി ഫെയ്ത്ത് നിർമാണ കമ്പനി എംഡി സാനി ഫ്രാൻസിസ്, മരട് പഞ്ചായത്ത് മുൻ സെക്രട്ടറി മുഹമ്മദ് അഷ്റഫ്, മുൻ ജൂനിയർ സൂപ്രണ്ട് പി ഇ ജോസഫ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കുക. ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയ ഇവരെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.

ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് ക്രൈംബ്രാഞ്ച് മേധാവി തച്ചങ്കരി പറഞ്ഞിരുന്നു. മറ്റൊരു മുൻ പഞ്ചായത്ത് ജീവനക്കാരനായ ജയറാമിനെയും ക്രൈംബ്രാഞ്ച് അന്വേഷണസംഘം പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹത്തെയും വരും ദിവസങ്ങളിൽ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. അതേസമയം ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് പരിസരവാസികളുടെ ആശങ്ക അകറ്റാൻ ജെയിൻ, ആൽഫ ഫ്ലാറ്റുകളുടെ സമീപത്ത് താമസിക്കുന്നവരുടെ യോഗം ഇന്ന് രാവിലെ ചേരും. ഇതിനിടെ ഫ്ലാറ്റുകൾ പൊളിക്കുന്ന കമ്പനികൾക്ക് കൈമാറാൻ നഗരസഭ ഇതുവരെ അംഗീകാരവും നല്‍കിയിട്ടില്ല. ഇതിനായി നാളെ അടിയന്തര കൗൺസിൽ യോഗം വിളിക്കാനും നഗരസഭ അധികൃതർ ആലോചിക്കുന്നുണ്ട്. കൂടാതെ ഫ്ലാറ്റ് വിൽപന നടത്തിയതിന്‍റെ സത്യവാങ്മൂലം നൽകാൻ ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ കമ്മിറ്റി നിർദേശിച്ചിരിക്കുന്ന സമയപരിധി ഇന്ന് അവസാനിക്കും.

എറണാകുളം: മരടിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് ഫ്ലാറ്റുകൾ നിർമിച്ച കേസിൽ അറസ്റ്റിലായ മൂന്നു പേരെയും ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും. ഹോളി ഫെയ്ത്ത് നിർമാണ കമ്പനി എംഡി സാനി ഫ്രാൻസിസ്, മരട് പഞ്ചായത്ത് മുൻ സെക്രട്ടറി മുഹമ്മദ് അഷ്റഫ്, മുൻ ജൂനിയർ സൂപ്രണ്ട് പി ഇ ജോസഫ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കുക. ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയ ഇവരെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.

ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് ക്രൈംബ്രാഞ്ച് മേധാവി തച്ചങ്കരി പറഞ്ഞിരുന്നു. മറ്റൊരു മുൻ പഞ്ചായത്ത് ജീവനക്കാരനായ ജയറാമിനെയും ക്രൈംബ്രാഞ്ച് അന്വേഷണസംഘം പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹത്തെയും വരും ദിവസങ്ങളിൽ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. അതേസമയം ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് പരിസരവാസികളുടെ ആശങ്ക അകറ്റാൻ ജെയിൻ, ആൽഫ ഫ്ലാറ്റുകളുടെ സമീപത്ത് താമസിക്കുന്നവരുടെ യോഗം ഇന്ന് രാവിലെ ചേരും. ഇതിനിടെ ഫ്ലാറ്റുകൾ പൊളിക്കുന്ന കമ്പനികൾക്ക് കൈമാറാൻ നഗരസഭ ഇതുവരെ അംഗീകാരവും നല്‍കിയിട്ടില്ല. ഇതിനായി നാളെ അടിയന്തര കൗൺസിൽ യോഗം വിളിക്കാനും നഗരസഭ അധികൃതർ ആലോചിക്കുന്നുണ്ട്. കൂടാതെ ഫ്ലാറ്റ് വിൽപന നടത്തിയതിന്‍റെ സത്യവാങ്മൂലം നൽകാൻ ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ കമ്മിറ്റി നിർദേശിച്ചിരിക്കുന്ന സമയപരിധി ഇന്ന് അവസാനിക്കും.

Intro:


Body:മരടിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് ഫ്ലാറ്റുകൾ നിർമ്മിച്ച കേസിൽ അറസ്റ്റിലായ മൂന്നു പേരെയും ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.ഹോളി ഫെയ്ത്ത് നിർമ്മാണ കമ്പനി എംഡി സാനി ഫ്രാൻസിസ്, മരട് പഞ്ചായത്ത് മുൻ സെക്രട്ടറി മുഹമ്മദ് അഷ്റഫ്, മുൻ ജൂനിയർ സൂപ്രണ്ട് പി ഇ ജോസഫ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കുക.

ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയ ഇവരെ പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ എന്ന് ക്രൈംബ്രാഞ്ച് മേധാവി തച്ചങ്കരിയും പറഞ്ഞിരുന്നു. മറ്റൊരു മുൻ പഞ്ചായത്ത് ജീവനക്കാരനായ ജയറാമിനെയും ക്രൈംബ്രാഞ്ച് അന്വേഷണസംഘം പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹത്തെയും വരും ദിവസങ്ങളിൽ അറസ്റ്റ് ചെയ്യുമെന്നാണ് വിജിലൻസ് നൽകുന്ന സൂചന.

അതേസമയം ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് പരിസരവാസികളുടെ ആശങ്ക അകറ്റുന്നതിനായി ജെയിൻ, ആൽഫ ഫ്ലാറ്റുകളുടെ സമീപത്തുള്ളവരുടെ യോഗം ഇന്ന് രാവിലെ ചേരും. ഫ്ലാറ്റുകൾ പൊളിക്കുന്നതിനായി കമ്പനികൾക്ക് കൈമാറുന്നതിന് നഗരസഭയുടെ അംഗീകാരം വേണം. ഇതിനായി നാളെ അടിയന്തര കൗൺസിൽ യോഗം വിളിക്കാനും നഗരസഭ അധികൃതർ ആലോചിക്കുന്നുണ്ട്. കൂടാതെ ഫ്ലാറ്റ് ഉടമകൾക്ക് വിൽപന നടത്തിയതിന്റെ സത്യവാങ്മൂലം നൽകാൻ ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ കമ്മിറ്റി നിർദ്ദേശിച്ചിരിക്കുന്ന സമയപരിധി ഇന്ന് അവസാനിക്കും.

ETV Bharat
Kochi


Conclusion:
Last Updated : Oct 16, 2019, 2:51 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.