ETV Bharat / state

മരടിലെ രണ്ട് ഫ്ലാറ്റുകള്‍ ഇന്ന് പൊളിച്ചുനീക്കും; കൊച്ചി അതീവ ജാഗ്രതയില്‍

author img

By

Published : Jan 11, 2020, 2:01 AM IST

Updated : Jan 11, 2020, 7:58 AM IST

രാവിലെ 11 മണിക്കാണ് ആദ്യ നിയന്ത്രിത സ്‌ഫോടനം നടക്കുക. ഹോളി ഫെയ്‌ത്ത്, ആല്‍ഫാ സെറീന്‍ എന്നീ ഫ്ലാറ്റുകളാണ് ഇന്ന് പൊളിച്ചുനീക്കുക.

marad flats will be demolished today marad flats news മരട് ഫ്ലാറ്റ് കൊച്ചി വാര്‍ത്തകള്‍
മരടിലെ രണ്ട് ഫ്ലാറ്റുകള്‍ ഇന്ന് പൊളിച്ചുനീക്കും; കൊച്ചി അതീവജാഗ്രതയില്‍

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ചതിന്‍റെ പേരിൽ സുപ്രീം കോടതി പൊളിക്കാൻ ഉത്തരവിട്ട കൊച്ചി മരടിലെ രണ്ട് ഫ്ലാറ്റ്‌ സമുച്ചയങ്ങള്‍ ഇന്ന് പൊളിച്ചു നീക്കും. രാവിലെ 11 മണിക്ക് ഹോളി ഫെയ്ത്ത് എച്ച്‌ടുഒ ഫ്ലാറ്റാണ് നിയന്ത്രിത സ്ഫോടനം വഴി ആദ്യം തകർക്കുന്നത്. പത്ത് മിനുട്ടിന് ശേഷം ഇരട്ട സമുച്ചയങ്ങളുള്ള ആല്‍ഫാ സെറീന്‍ ഫ്ലാറ്റും നിലംപൊത്തും. രാവിലെ എട്ട് മണി മുതൽ സ്ഥലത്ത് ജില്ലാ കലക്‌ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ഒമ്പത് മണിക്ക് മുമ്പ് ഹോളി ഫെയ്ത്ത്, ആൽഫ സെറീൻ ഫ്ലാറ്റുകൾക്ക് 200 മീറ്റർ ചുറ്റളവിലുള്ളവരെ ഒഴിപ്പിക്കും.സ്ഫോടനത്തിന്‍റെ ഓരോ ഘട്ടങ്ങളും സൈറണ്‍ മുഴക്കി പൊതുജനങ്ങളെ അറിയിക്കും. സ്ഫോടനം നടത്തുന്നതിന് അരമണിക്കൂർ മുമ്പ് ആദ്യ സൈറൺ പുറപ്പെടുവിക്കും. 10.30ന് പുറപ്പെടുവിക്കുന്ന ഈ സൈറണ്‍ സമീപവാസികൾ പൂർണമായും സ്ഥലത്ത് നിന്ന് ഒഴിഞ്ഞുവെന്ന് ഉറപ്പുവരുത്തുന്നതിനാണ്. പിന്നീട് 10.55ന് രണ്ടാമത്തെ സൈറൺ മുഴങ്ങുന്നതോടെ 200 മീറ്റർ ചുറ്റളവിലെ പ്രധാന റോഡുകൾ ട്രാഫിക് നിയന്ത്രണത്തിലാകും. 10.59 മൂന്നാം സൈറണ്‍ മുഴങ്ങും. സൈറൺ മുഴങ്ങി കൃത്യം ഒരു മിനിറ്റ് ആകുമ്പോഴേക്കും 100 മീറ്റർ മാറി കുണ്ടന്നൂർ-തേവര പാലത്തിനടിയിൽ സ്ഥാപിച്ചിരിക്കുന്ന ബ്ലാസ്റ്റിങ്ങ് ഷെഡ്ഡിൽ നിന്ന് സ്ഫോടനം നടത്തും. സ്ഫോടനം അവസാനിക്കും വരെ സൈറണ്‍ നീണ്ടുനിൽക്കും.

എക്സ്പ്ലോസീവ് സോണിൽ നിന്ന് ആളുകൾ ഒഴിഞ്ഞതിന് പിന്നാലെ പൊലീസ് വീടുകളിൽ പരിശോധന നടത്തും. സ്ഫോടനം നടത്തുന്നതിന് പത്ത് മിനിറ്റ് മുമ്പ് ഹൈവേ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഫ്ലാറ്റുകളുടെ ഇരുന്നൂറ് മീറ്റര്‍ പരിധിക്കുള്ളില്‍ ആര്‍ക്കും പ്രവേശനം അനുവധിക്കില്ല. സ്ഫോടന സമയങ്ങളിൽ ആംബുലൻസ്, എയർഫോഴ്‌സ് എന്നിവയുടെ പൂർണ സേവനം പരിസരങ്ങളിൽ ഒരുക്കും.

ഇതുകൂടാതെ വീടുകളിൽ നിന്നും ഒഴിഞ്ഞു പോകുന്ന പ്രദേശവാസികൾ കെട്ടിടങ്ങളുടെ ജനലുകളും വാതിലുകളും കൃത്യമായി അടക്കണമെന്നും എയർകണ്ടീഷണറുകൾ ഉൾപ്പെടെയുളള വൈദ്യുതി ഉപകരണങ്ങളുടെ ബന്ധം വിച്ഛേദിച്ചതിന് ശേഷം, മെയിൻ സ്വിച്ച് ഓഫ് ചെയ്യണമെന്നും നഗരസഭ നിർദേശം നൽകിയിട്ടുണ്ട്. വീടുകളിൽ വയോജനങ്ങൾ ഉണ്ടെങ്കിൽ അവരെ സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും വളർത്തുമൃഗങ്ങളെ ഉൾപ്പെടെ സുരക്ഷിതമായി പാർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായി ഹോളി ഫെയ്ത്ത്, ആൽഫ സെറീൻ സമുച്ചയങ്ങളിൽ ഇന്നലെ മോക്‌ഡ്രില്‍ നടത്തിയിരുന്നു. നിയന്ത്രിത സ്ഫോടനം വഴി ഇത്രയും ഫ്ലാറ്റുകൾ പൊളിച്ചു നീക്കുന്നത് രാജ്യത്തുതന്നെ ആദ്യമായാണ്. അതിനാൽ തന്നെ ഫ്ലാറ്റുകളുടെ 200 മീറ്റർ പരിധിയിൽ ശക്തമായ സുരക്ഷയാണ് അധികൃതർ ഒരുക്കിയിട്ടുള്ളത്. ഫ്ലാറ്റുകൾ പൊളിക്കുന്ന മേഖലയിൽ ഒരുകാരണവശാലും ഡ്രോൺ പറത്തരുതെന്നും അനധികൃതമായി ഡ്രോൺ പറത്തിയാൽ അവ വെടിവെച്ചിടുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ ഐജി വിജയ് സാക്കറെ അറിയിച്ചിട്ടുണ്ട്.

കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ചതിന്‍റെ പേരിൽ സുപ്രീം കോടതി പൊളിക്കാൻ ഉത്തരവിട്ട കൊച്ചി മരടിലെ രണ്ട് ഫ്ലാറ്റ്‌ സമുച്ചയങ്ങള്‍ ഇന്ന് പൊളിച്ചു നീക്കും. രാവിലെ 11 മണിക്ക് ഹോളി ഫെയ്ത്ത് എച്ച്‌ടുഒ ഫ്ലാറ്റാണ് നിയന്ത്രിത സ്ഫോടനം വഴി ആദ്യം തകർക്കുന്നത്. പത്ത് മിനുട്ടിന് ശേഷം ഇരട്ട സമുച്ചയങ്ങളുള്ള ആല്‍ഫാ സെറീന്‍ ഫ്ലാറ്റും നിലംപൊത്തും. രാവിലെ എട്ട് മണി മുതൽ സ്ഥലത്ത് ജില്ലാ കലക്‌ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ഒമ്പത് മണിക്ക് മുമ്പ് ഹോളി ഫെയ്ത്ത്, ആൽഫ സെറീൻ ഫ്ലാറ്റുകൾക്ക് 200 മീറ്റർ ചുറ്റളവിലുള്ളവരെ ഒഴിപ്പിക്കും.സ്ഫോടനത്തിന്‍റെ ഓരോ ഘട്ടങ്ങളും സൈറണ്‍ മുഴക്കി പൊതുജനങ്ങളെ അറിയിക്കും. സ്ഫോടനം നടത്തുന്നതിന് അരമണിക്കൂർ മുമ്പ് ആദ്യ സൈറൺ പുറപ്പെടുവിക്കും. 10.30ന് പുറപ്പെടുവിക്കുന്ന ഈ സൈറണ്‍ സമീപവാസികൾ പൂർണമായും സ്ഥലത്ത് നിന്ന് ഒഴിഞ്ഞുവെന്ന് ഉറപ്പുവരുത്തുന്നതിനാണ്. പിന്നീട് 10.55ന് രണ്ടാമത്തെ സൈറൺ മുഴങ്ങുന്നതോടെ 200 മീറ്റർ ചുറ്റളവിലെ പ്രധാന റോഡുകൾ ട്രാഫിക് നിയന്ത്രണത്തിലാകും. 10.59 മൂന്നാം സൈറണ്‍ മുഴങ്ങും. സൈറൺ മുഴങ്ങി കൃത്യം ഒരു മിനിറ്റ് ആകുമ്പോഴേക്കും 100 മീറ്റർ മാറി കുണ്ടന്നൂർ-തേവര പാലത്തിനടിയിൽ സ്ഥാപിച്ചിരിക്കുന്ന ബ്ലാസ്റ്റിങ്ങ് ഷെഡ്ഡിൽ നിന്ന് സ്ഫോടനം നടത്തും. സ്ഫോടനം അവസാനിക്കും വരെ സൈറണ്‍ നീണ്ടുനിൽക്കും.

എക്സ്പ്ലോസീവ് സോണിൽ നിന്ന് ആളുകൾ ഒഴിഞ്ഞതിന് പിന്നാലെ പൊലീസ് വീടുകളിൽ പരിശോധന നടത്തും. സ്ഫോടനം നടത്തുന്നതിന് പത്ത് മിനിറ്റ് മുമ്പ് ഹൈവേ റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഫ്ലാറ്റുകളുടെ ഇരുന്നൂറ് മീറ്റര്‍ പരിധിക്കുള്ളില്‍ ആര്‍ക്കും പ്രവേശനം അനുവധിക്കില്ല. സ്ഫോടന സമയങ്ങളിൽ ആംബുലൻസ്, എയർഫോഴ്‌സ് എന്നിവയുടെ പൂർണ സേവനം പരിസരങ്ങളിൽ ഒരുക്കും.

ഇതുകൂടാതെ വീടുകളിൽ നിന്നും ഒഴിഞ്ഞു പോകുന്ന പ്രദേശവാസികൾ കെട്ടിടങ്ങളുടെ ജനലുകളും വാതിലുകളും കൃത്യമായി അടക്കണമെന്നും എയർകണ്ടീഷണറുകൾ ഉൾപ്പെടെയുളള വൈദ്യുതി ഉപകരണങ്ങളുടെ ബന്ധം വിച്ഛേദിച്ചതിന് ശേഷം, മെയിൻ സ്വിച്ച് ഓഫ് ചെയ്യണമെന്നും നഗരസഭ നിർദേശം നൽകിയിട്ടുണ്ട്. വീടുകളിൽ വയോജനങ്ങൾ ഉണ്ടെങ്കിൽ അവരെ സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും വളർത്തുമൃഗങ്ങളെ ഉൾപ്പെടെ സുരക്ഷിതമായി പാർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായി ഹോളി ഫെയ്ത്ത്, ആൽഫ സെറീൻ സമുച്ചയങ്ങളിൽ ഇന്നലെ മോക്‌ഡ്രില്‍ നടത്തിയിരുന്നു. നിയന്ത്രിത സ്ഫോടനം വഴി ഇത്രയും ഫ്ലാറ്റുകൾ പൊളിച്ചു നീക്കുന്നത് രാജ്യത്തുതന്നെ ആദ്യമായാണ്. അതിനാൽ തന്നെ ഫ്ലാറ്റുകളുടെ 200 മീറ്റർ പരിധിയിൽ ശക്തമായ സുരക്ഷയാണ് അധികൃതർ ഒരുക്കിയിട്ടുള്ളത്. ഫ്ലാറ്റുകൾ പൊളിക്കുന്ന മേഖലയിൽ ഒരുകാരണവശാലും ഡ്രോൺ പറത്തരുതെന്നും അനധികൃതമായി ഡ്രോൺ പറത്തിയാൽ അവ വെടിവെച്ചിടുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ ഐജി വിജയ് സാക്കറെ അറിയിച്ചിട്ടുണ്ട്.

Intro:Body:

marad flats will be demolished today


Conclusion:
Last Updated : Jan 11, 2020, 7:58 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.