ETV Bharat / state

MA Baby On Media Office Raid 'അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റം; മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് പാതയിലേക്ക് നീങ്ങുന്നു': എംഎ ബേബി

author img

By ETV Bharat Kerala Team

Published : Oct 4, 2023, 6:34 AM IST

Raid On Media Office In Delhi : ഡല്‍ഹിയിലെ മാധ്യമ സ്ഥാപനത്തിലെ റെയ്‌ഡില്‍ പ്രതികരിച്ച് എംഎ ബേബി. മാധ്യമങ്ങളോടുള്ള ഇത്തരം സമീപനം അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണെന്നും എംഎ ബേബി.

MA Baby About Raid On Media Office  മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് പാതയിലേക്ക് നീങ്ങുന്നു  MA Baby About Raid On Media Office  മാധ്യമ സ്ഥാപനത്തിലെ റെയ്‌ഡ്  മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് പാതയിലേക്ക് നീങ്ങുന്നു  എംഎ ബേബി  എംഎ ബേബി
MA Baby About Raid On Media Office In Delhi
എംഎ ബേബി മാധ്യമങ്ങളോട്

എറണാകുളം: നരേന്ദ്ര മോദി സർക്കാർ നഗ്നമായി ഫാസിസ്റ്റ് പാതയിലേക്ക് നീങ്ങുന്നതിന്‍റെ തെളിവാണ് ഡൽഹിയിലെ മാധ്യമ സ്ഥാപനത്തിലെ റെയ്‌ഡെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗമായ എംഎ ബേബി (MA Baby About Media Office Raid In Delhi). ഭരണഘടന ഉറപ്പ് നൽകുന്ന അഭിപ്രായ പ്രകടന സ്വാത്വന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റമാണിതെന്നും കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ എംഎ ബേബി പറഞ്ഞു.

റെയ്‌ഡ് നടത്തിയ സ്ഥാപനത്തിന് നേരെ മുമ്പും കേന്ദ്ര സർക്കാർ വൈരാഗ്യത്തോടെ വിവിധ അന്വേഷണ ഏജൻസികളെ കെട്ടഴിച്ച് വിട്ടിരുന്നു. അടിയന്തരാവസ്ഥ കാലത്ത് ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിലുളള കോൺഗ്രസ് സേച്ഛാധിപത്യ ഗവൺമെന്‍റ് അറസ്റ്റ് ചെയ്‌ത് പീഡിപ്പിച്ച പ്രമുഖ മാധ്യമ പ്രവർത്തകൻ ഡോ. പ്രബീർ പുര്‍കായസ്‌തയാണ് ന്യൂസ് ക്ലിക്ക് സ്ഥാപകൻ. ചോദ്യം ചെയ്യൽ എന്ന പേരിൽ അദ്ദേഹത്തെ മാസങ്ങളോളം പീഡനത്തിന് ഇരയാക്കി. ഇതേ മാധ്യമ സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന ഒരു വ്യക്തിയുടെ പിതാവ് താമസിക്കുന്നത് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ താമസ സ്ഥലത്താണ്. അവിടെയും റെയ്‌ഡ് പ്രഹസനം നടത്തുകയുണ്ടായെന്നും എംഎ ബേബി കുറ്റപ്പെടുത്തി.

മാധ്യമ പ്രവർത്തനം സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും ഈ അതിക്രമത്തിനെതിരെ ശബ്‌ദമുയർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മാധ്യമങ്ങൾ വിശേഷിച്ചും ഇക്കാര്യത്തില്‍ അവരുടെ പ്രതികരണം അറിയിക്കുമെന്ന് പ്രതീക്ഷിക്കുകയാണ്. മോദിയെയും അമിത് ഷായെയും അനുകൂലിക്കുന്നവരാണ് മാധ്യമങ്ങളിൽ നല്ലൊരു ഭാഗവും. അവര്‍ക്കെതിരെ വിമർശനപരമായ നിലപാട് എടുക്കുന്ന കുറച്ച് മാധ്യമങ്ങൾ മാത്രമേയുള്ളൂ. അത്തരം മാധ്യമങ്ങളെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനുള്ള ശ്രമമാണ് നിലവില്‍ നടക്കുന്നത്. ഇതൊരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും എംഎ ബേബി വ്യക്തമാക്കി.

ഹിജാബ് വിവാദത്തിലും പ്രതികരണം: അഡ്വ. അനില്‍കുമാറിന്‍റെ ഹിജാബ് വിഷയത്തിലെ പ്രസ്‌താവന എംഎ ബേബി തള്ളി. ഏതെങ്കിലും മതാചാരത്തിന്‍റെ ഭാഗമായുള്ള വസ്ത്ര ധാരണത്തിനുള്ള അവകാശത്തിന് നേരെ മുഖ്യമായും ആർഎസ്എസിന്‍റെ ഭാഗത്ത് നിന്നാണ് ഭീഷണിയും കയ്യേറ്റവും ഉള്ളത്. മുസ്‌ലിം വസ്ത്രധാരണ രീതി അംഗീകരിക്കില്ലെന്ന് പറഞ്ഞുള്ള അതിക്രമങ്ങളും കായികാക്രമണങ്ങളും നേരിടേണ്ടി വന്ന സംഭവങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ട്. അത്തരം സാഹചര്യങ്ങളിൽ അവരുടെ അവകാശത്തെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിട്ടുള്ളത്.

കേരളത്തില്‍ ഹിജാബ് ധരിക്കുന്നവരും മറ്റ് രീതിയില്‍ വസ്‌ത്രം ധരിക്കുന്നവരും ഉണ്ട്. അതൊന്നും പാടില്ലെന്ന് പറയാനാകില്ലെന്നും എംഎ ബേബി പറഞ്ഞു. വസ്ത്രത്തിനൊരു രാഷ്ട്രീയമുണ്ട്. സവർണാധിപത്യത്തിന്‍റെ കാലഘട്ടത്തിലുള്ള ജാതീയതയുടെ ഭാഗമായി ഒരു വിഭാഗം സ്ത്രീകൾക്ക് ശരീരം മറച്ച് വസ്ത്രം ധരിക്കാൻ അവകാശമുണ്ടായിരുന്നില്ല.

വസ്ത്രം ധരിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള പോരാട്ടം സാമൂഹ്യ നവോത്ഥാനത്തിന്‍റെ ഭാഗമാണ്. എങ്ങനെയാണ് വസ്ത്രം ധരിക്കേണ്ടത് എന്നത് ഒരോ വ്യക്തിയുടെയും മൗലികാവകാശമാണ്. സിപിഎം ജനറൽ സെക്രട്ടറിയായിരുന്ന ഹർകിഷൻ സിങ് സുർജിത്ത് തലപ്പാവും താടിയും തുടരുകയായിരുന്നു. താൻ ഉൾക്കൊള്ളുന്ന സമുദായത്തിന്‍റെ ആചാരത്തെ ആദരിക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. സിപിഎം മതാചാരങ്ങൾ പിന്തുടരുന്നതിന് എതിരല്ലെന്നും എംഎ ബേബി വ്യക്തമാക്കി.

also read: VD Satheesan About Anil Kumar's Hijab Statement : അനില്‍ കുമാറിന്‍റേത് അസംബന്ധ പരാമര്‍ശം, സിപിഎം എരിതീയില്‍ എണ്ണയൊഴിക്കുന്നു : വിഡി സതീശന്‍

എംഎ ബേബി മാധ്യമങ്ങളോട്

എറണാകുളം: നരേന്ദ്ര മോദി സർക്കാർ നഗ്നമായി ഫാസിസ്റ്റ് പാതയിലേക്ക് നീങ്ങുന്നതിന്‍റെ തെളിവാണ് ഡൽഹിയിലെ മാധ്യമ സ്ഥാപനത്തിലെ റെയ്‌ഡെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗമായ എംഎ ബേബി (MA Baby About Media Office Raid In Delhi). ഭരണഘടന ഉറപ്പ് നൽകുന്ന അഭിപ്രായ പ്രകടന സ്വാത്വന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റമാണിതെന്നും കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ എംഎ ബേബി പറഞ്ഞു.

റെയ്‌ഡ് നടത്തിയ സ്ഥാപനത്തിന് നേരെ മുമ്പും കേന്ദ്ര സർക്കാർ വൈരാഗ്യത്തോടെ വിവിധ അന്വേഷണ ഏജൻസികളെ കെട്ടഴിച്ച് വിട്ടിരുന്നു. അടിയന്തരാവസ്ഥ കാലത്ത് ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിലുളള കോൺഗ്രസ് സേച്ഛാധിപത്യ ഗവൺമെന്‍റ് അറസ്റ്റ് ചെയ്‌ത് പീഡിപ്പിച്ച പ്രമുഖ മാധ്യമ പ്രവർത്തകൻ ഡോ. പ്രബീർ പുര്‍കായസ്‌തയാണ് ന്യൂസ് ക്ലിക്ക് സ്ഥാപകൻ. ചോദ്യം ചെയ്യൽ എന്ന പേരിൽ അദ്ദേഹത്തെ മാസങ്ങളോളം പീഡനത്തിന് ഇരയാക്കി. ഇതേ മാധ്യമ സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന ഒരു വ്യക്തിയുടെ പിതാവ് താമസിക്കുന്നത് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ താമസ സ്ഥലത്താണ്. അവിടെയും റെയ്‌ഡ് പ്രഹസനം നടത്തുകയുണ്ടായെന്നും എംഎ ബേബി കുറ്റപ്പെടുത്തി.

മാധ്യമ പ്രവർത്തനം സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും ഈ അതിക്രമത്തിനെതിരെ ശബ്‌ദമുയർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മാധ്യമങ്ങൾ വിശേഷിച്ചും ഇക്കാര്യത്തില്‍ അവരുടെ പ്രതികരണം അറിയിക്കുമെന്ന് പ്രതീക്ഷിക്കുകയാണ്. മോദിയെയും അമിത് ഷായെയും അനുകൂലിക്കുന്നവരാണ് മാധ്യമങ്ങളിൽ നല്ലൊരു ഭാഗവും. അവര്‍ക്കെതിരെ വിമർശനപരമായ നിലപാട് എടുക്കുന്ന കുറച്ച് മാധ്യമങ്ങൾ മാത്രമേയുള്ളൂ. അത്തരം മാധ്യമങ്ങളെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനുള്ള ശ്രമമാണ് നിലവില്‍ നടക്കുന്നത്. ഇതൊരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും എംഎ ബേബി വ്യക്തമാക്കി.

ഹിജാബ് വിവാദത്തിലും പ്രതികരണം: അഡ്വ. അനില്‍കുമാറിന്‍റെ ഹിജാബ് വിഷയത്തിലെ പ്രസ്‌താവന എംഎ ബേബി തള്ളി. ഏതെങ്കിലും മതാചാരത്തിന്‍റെ ഭാഗമായുള്ള വസ്ത്ര ധാരണത്തിനുള്ള അവകാശത്തിന് നേരെ മുഖ്യമായും ആർഎസ്എസിന്‍റെ ഭാഗത്ത് നിന്നാണ് ഭീഷണിയും കയ്യേറ്റവും ഉള്ളത്. മുസ്‌ലിം വസ്ത്രധാരണ രീതി അംഗീകരിക്കില്ലെന്ന് പറഞ്ഞുള്ള അതിക്രമങ്ങളും കായികാക്രമണങ്ങളും നേരിടേണ്ടി വന്ന സംഭവങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ട്. അത്തരം സാഹചര്യങ്ങളിൽ അവരുടെ അവകാശത്തെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിട്ടുള്ളത്.

കേരളത്തില്‍ ഹിജാബ് ധരിക്കുന്നവരും മറ്റ് രീതിയില്‍ വസ്‌ത്രം ധരിക്കുന്നവരും ഉണ്ട്. അതൊന്നും പാടില്ലെന്ന് പറയാനാകില്ലെന്നും എംഎ ബേബി പറഞ്ഞു. വസ്ത്രത്തിനൊരു രാഷ്ട്രീയമുണ്ട്. സവർണാധിപത്യത്തിന്‍റെ കാലഘട്ടത്തിലുള്ള ജാതീയതയുടെ ഭാഗമായി ഒരു വിഭാഗം സ്ത്രീകൾക്ക് ശരീരം മറച്ച് വസ്ത്രം ധരിക്കാൻ അവകാശമുണ്ടായിരുന്നില്ല.

വസ്ത്രം ധരിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള പോരാട്ടം സാമൂഹ്യ നവോത്ഥാനത്തിന്‍റെ ഭാഗമാണ്. എങ്ങനെയാണ് വസ്ത്രം ധരിക്കേണ്ടത് എന്നത് ഒരോ വ്യക്തിയുടെയും മൗലികാവകാശമാണ്. സിപിഎം ജനറൽ സെക്രട്ടറിയായിരുന്ന ഹർകിഷൻ സിങ് സുർജിത്ത് തലപ്പാവും താടിയും തുടരുകയായിരുന്നു. താൻ ഉൾക്കൊള്ളുന്ന സമുദായത്തിന്‍റെ ആചാരത്തെ ആദരിക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. സിപിഎം മതാചാരങ്ങൾ പിന്തുടരുന്നതിന് എതിരല്ലെന്നും എംഎ ബേബി വ്യക്തമാക്കി.

also read: VD Satheesan About Anil Kumar's Hijab Statement : അനില്‍ കുമാറിന്‍റേത് അസംബന്ധ പരാമര്‍ശം, സിപിഎം എരിതീയില്‍ എണ്ണയൊഴിക്കുന്നു : വിഡി സതീശന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.