ETV Bharat / state

ലൈഫ് മിഷന്‍ കേസ്: എം ശിവശങ്കരനെ സി.ബി.ഐ ചോദ്യം ചെയ്യും, ചോദ്യം ചെയ്യലിന് സ്വപ്‌ന ഇന്ന് ഹാജരായില്ല

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്ലാറ്റ് നിര്‍മാണ കേസില്‍ തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷ്, സരിത്ത്, സന്ദീപ് നായർ എന്നിവരെ നേരത്തെ സി.ബി.ഐ ചോദ്യം ചെയ്‌തിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണസംഘം നിര്‍ദേശം നല്‍കിയത്.

author img

By

Published : Jul 21, 2022, 4:19 PM IST

life mission case  wadakkanchery flat case  life mission flat wadakkancherry  ലൈഫ് മിഷന്‍ കേസ്  എം ശിവശങ്കരന്‍  ലൈഫ് മിഷന്‍ കേസ് സിബിഐ അന്വേഷണം
ലൈഫ് മിഷന്‍ കേസ്: എം ശിവശങ്കരനെ സി.ബി.ഐ ചോദ്യം ചെയ്യും, ചോദ്യം ചെയ്യലിന് സ്വപ്‌ന ഇന്ന് ഹാജരായില്ല

എറണാകുളം: ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കരനെ സി.ബി.ഐ ചോദ്യം ചെയ്യും. വടക്കാഞ്ചേരി ഫ്ലാറ്റ് നിര്‍മാണകേസില്‍ തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷ്, സരിത്ത്, സന്ദീപ് നായർ എന്നിവരെ കേന്ദ്ര അന്വേഷണ ഏജന്‍സി ചോദ്യം ചെയ്‌തിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ശിവശങ്കറിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

തന്‍റെ ലോക്കറിൽ നിന്നും പിടിച്ചെടുത്ത ഒരു കോടി രൂപ എം.ശിവശങ്കറിന് ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് ലഭിച്ച കമ്മിഷനാണെന്ന് സ്വപ്‌ന സി.ബി.ഐക്ക് മൊഴി നൽകിയിരുന്നു. ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4.48 കോടി രൂപ കമ്മിഷനായി നൽകിയെന്ന് കേസിൽ അറസ്റ്റിലായ യൂനിടാക് എം.ഡി സന്തോഷ് ഈപ്പനും സി.ബി.ഐക്ക് മൊഴി നൽകി. യു.എ.ഇ കോൺസുലേറ്റിലെ അക്കൗണ്ട്‌സ്‌ ഓഫിസറായിരുന്ന ഈജിപ്‌ഷ്യൻ പൗരൻ ഖാലിദിനാണ് തുക നൽകിയതെന്നാണ് സന്തോഷ് ഈപ്പൻ വ്യക്തമാക്കിയത്.

കേസുമായി ബന്ധപ്പെട്ട് നേരത്തെ രണ്ട് തവണ ചോദ്യം ചെയ്‌ത സ്വപ്‌ന സുരേഷിനോട് ഇന്ന്(21.07.2022) വീണ്ടും ഹാജരാകാൻ സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അസൗകര്യം ചൂണ്ടിക്കാട്ടി സ്വപ്‌ന അന്വേഷണ സംഘത്തിന് മുന്നില്‍ ഇന്ന് ഹാജരായില്ല.

ലൈഫ് മിഷൻ കേസിൽ വിജിലൻസ് അന്വേഷണം ചൂണ്ടിക്കാണിച്ച് സി.ബി.ഐ അന്വേഷണത്തെ ശക്തമായി സർക്കാർ എതിർത്തിരുന്നു. എന്നാൽ സി.ബി.ഐ അന്വേഷണം തുടരാൻ കോടതി അനുമതി നൽകി. ലൈഫ് മിഷന്‍റെ ഫ്ലാറ്റ് സമുച്ചയം നിർമിക്കാൻ ചട്ടം ലംഘിച്ച് വിദേശ ഫണ്ട് സ്വീകരിച്ചു, നിർമാണ കരാർ യൂനിടാക്കിന് നൽകിയതിൽ അഴിമതി നടന്നു തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് ലഭിച്ച പരാതിയിലായിരുന്നു സി.ബി.ഐ കേസ് എടുത്ത് അന്വേഷണം തുടങ്ങിയത്.

എറണാകുളം: ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കരനെ സി.ബി.ഐ ചോദ്യം ചെയ്യും. വടക്കാഞ്ചേരി ഫ്ലാറ്റ് നിര്‍മാണകേസില്‍ തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷ്, സരിത്ത്, സന്ദീപ് നായർ എന്നിവരെ കേന്ദ്ര അന്വേഷണ ഏജന്‍സി ചോദ്യം ചെയ്‌തിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ശിവശങ്കറിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

തന്‍റെ ലോക്കറിൽ നിന്നും പിടിച്ചെടുത്ത ഒരു കോടി രൂപ എം.ശിവശങ്കറിന് ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് ലഭിച്ച കമ്മിഷനാണെന്ന് സ്വപ്‌ന സി.ബി.ഐക്ക് മൊഴി നൽകിയിരുന്നു. ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4.48 കോടി രൂപ കമ്മിഷനായി നൽകിയെന്ന് കേസിൽ അറസ്റ്റിലായ യൂനിടാക് എം.ഡി സന്തോഷ് ഈപ്പനും സി.ബി.ഐക്ക് മൊഴി നൽകി. യു.എ.ഇ കോൺസുലേറ്റിലെ അക്കൗണ്ട്‌സ്‌ ഓഫിസറായിരുന്ന ഈജിപ്‌ഷ്യൻ പൗരൻ ഖാലിദിനാണ് തുക നൽകിയതെന്നാണ് സന്തോഷ് ഈപ്പൻ വ്യക്തമാക്കിയത്.

കേസുമായി ബന്ധപ്പെട്ട് നേരത്തെ രണ്ട് തവണ ചോദ്യം ചെയ്‌ത സ്വപ്‌ന സുരേഷിനോട് ഇന്ന്(21.07.2022) വീണ്ടും ഹാജരാകാൻ സി.ബി.ഐ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അസൗകര്യം ചൂണ്ടിക്കാട്ടി സ്വപ്‌ന അന്വേഷണ സംഘത്തിന് മുന്നില്‍ ഇന്ന് ഹാജരായില്ല.

ലൈഫ് മിഷൻ കേസിൽ വിജിലൻസ് അന്വേഷണം ചൂണ്ടിക്കാണിച്ച് സി.ബി.ഐ അന്വേഷണത്തെ ശക്തമായി സർക്കാർ എതിർത്തിരുന്നു. എന്നാൽ സി.ബി.ഐ അന്വേഷണം തുടരാൻ കോടതി അനുമതി നൽകി. ലൈഫ് മിഷന്‍റെ ഫ്ലാറ്റ് സമുച്ചയം നിർമിക്കാൻ ചട്ടം ലംഘിച്ച് വിദേശ ഫണ്ട് സ്വീകരിച്ചു, നിർമാണ കരാർ യൂനിടാക്കിന് നൽകിയതിൽ അഴിമതി നടന്നു തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് ലഭിച്ച പരാതിയിലായിരുന്നു സി.ബി.ഐ കേസ് എടുത്ത് അന്വേഷണം തുടങ്ങിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.