ETV Bharat / state

അവിശ്വാസം പരാജയപ്പെട്ടു: എൽഡിഎഫ് അംഗം വീണ്ടും പെരുമ്പാവൂർ നഗരസഭാ അധ്യക്ഷ

യുഡിഎഫും ബിജെപിയും ചേർന്ന് അവിശ്വാസത്തിന് ശ്രമിച്ചെങ്കിലും യുഡിഎഫ് വിട്ടുനിന്നതോടെ എൽഡിഎഫ് നാടകീയമായി അധികാരത്തില്‍ തുടരുകയായിരുന്നു.

author img

By

Published : Aug 1, 2019, 4:34 PM IST

Updated : Aug 1, 2019, 5:02 PM IST

പെരുമ്പാവൂർ നഗരസഭാ അധ്യക്ഷൻ

കൊച്ചി: അവിശ്വാസത്തിലൂടെ പുറത്താക്കിയ പെരുമ്പാവൂർ നഗരസഭ ചെയര്‍പേഴ്‌സണ്‍ നാടകീയതകള്‍ക്കൊടുവില്‍ വീണ്ടും ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫ് അംഗം സതി ജയകൃഷ്ണനാണ് വീണ്ടും നഗരസഭാ അധ്യക്ഷയായത്. രാവിലെ പതിനൊന്നിന് നടന്ന തെരഞ്ഞെടുപ്പിൽ 27 അംഗങ്ങളിൽ 18 അംഗങ്ങൾ ഹാജരായി ഒമ്പത് യുഡിഎഫ് അംഗങ്ങൾ വിട്ടു നിന്നു. സതി ജയകൃഷണന് 11 വോട്ടുകൾ ലഭിച്ചപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി ഓമന സുബ്രഹ്മണ്യന് മൂന്ന് വോട്ടുകളാണ് ലഭിച്ചത്. എൽഡിഎഫിലെ രണ്ട് വോട്ടുകൾ അസാധുവായി. സജീന ഹസ്സൻ, നിഷ വിനയൻ എന്നിവരുടെ വോട്ടുകളാണ് അസാധുവായത്. പിഡിപി അംഗവും സ്വതന്ത്ര അംഗവും തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു.

യുഡിഎഫും ബിജെപിയും ചേർന്ന് അവിശ്വാസത്തിന് ശ്രമിച്ചെങ്കിലും യുഡിഎഫ് വിട്ടുനിന്നതോടെ എൽഡിഎഫ് നാടകീയമായി അധികാരത്തില്‍ തുടരുകയായിരുന്നു. തുടക്കത്തിൽ 15 അംഗങ്ങളോടെ എൽഡിഎഫ് അധികാരത്തിലെത്തിയെങ്കിലും ഒരംഗം യുഡിഎഫിനെ പിന്തുണക്കുകയും സ്വതന്ത്ര അംഗം പിന്തുണ പിൻവലിക്കുകയും ചെയ്തു. ഇതോടെയാണ് അവിശ്വാസത്തിന് കളമൊരുങ്ങിയത്. എല്‍ഡിഎഫിലെ ഭിന്നത മുതലാക്കാന്‍ ബിജെപിക്കും യുഡിഎഫിനുമായില്ല.

കൊച്ചി: അവിശ്വാസത്തിലൂടെ പുറത്താക്കിയ പെരുമ്പാവൂർ നഗരസഭ ചെയര്‍പേഴ്‌സണ്‍ നാടകീയതകള്‍ക്കൊടുവില്‍ വീണ്ടും ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫ് അംഗം സതി ജയകൃഷ്ണനാണ് വീണ്ടും നഗരസഭാ അധ്യക്ഷയായത്. രാവിലെ പതിനൊന്നിന് നടന്ന തെരഞ്ഞെടുപ്പിൽ 27 അംഗങ്ങളിൽ 18 അംഗങ്ങൾ ഹാജരായി ഒമ്പത് യുഡിഎഫ് അംഗങ്ങൾ വിട്ടു നിന്നു. സതി ജയകൃഷണന് 11 വോട്ടുകൾ ലഭിച്ചപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി ഓമന സുബ്രഹ്മണ്യന് മൂന്ന് വോട്ടുകളാണ് ലഭിച്ചത്. എൽഡിഎഫിലെ രണ്ട് വോട്ടുകൾ അസാധുവായി. സജീന ഹസ്സൻ, നിഷ വിനയൻ എന്നിവരുടെ വോട്ടുകളാണ് അസാധുവായത്. പിഡിപി അംഗവും സ്വതന്ത്ര അംഗവും തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു.

യുഡിഎഫും ബിജെപിയും ചേർന്ന് അവിശ്വാസത്തിന് ശ്രമിച്ചെങ്കിലും യുഡിഎഫ് വിട്ടുനിന്നതോടെ എൽഡിഎഫ് നാടകീയമായി അധികാരത്തില്‍ തുടരുകയായിരുന്നു. തുടക്കത്തിൽ 15 അംഗങ്ങളോടെ എൽഡിഎഫ് അധികാരത്തിലെത്തിയെങ്കിലും ഒരംഗം യുഡിഎഫിനെ പിന്തുണക്കുകയും സ്വതന്ത്ര അംഗം പിന്തുണ പിൻവലിക്കുകയും ചെയ്തു. ഇതോടെയാണ് അവിശ്വാസത്തിന് കളമൊരുങ്ങിയത്. എല്‍ഡിഎഫിലെ ഭിന്നത മുതലാക്കാന്‍ ബിജെപിക്കും യുഡിഎഫിനുമായില്ല.

കൊച്ചി: അവിശ്വാസത്തിലൂടെ പുറത്താക്കിയ പെരുമ്പാവൂർ നഗരസഭ ചെയർ പേഴ്സൻ നാടകീയതക്കൊടുവിൽ വീണ്ടും  ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു. എൽ ഡി എഫ് അംഗം സതി ജയകൃഷ്ണനാണ് വീണ്ടും നഗരസഭാ അധ്യക്ഷയായത്.   രാവിലെ 11ന് നടന്ന തെരഞ്ഞെടുപ്പിൽ 27 അംഗങ്ങളിൽ 18 അംഗങ്ങൾ ഹാജരായി. 9 യു ഡി എഫ്  അംഗങ്ങൾ വിട്ടു നിന്നു.  ജയകൃഷണന് 11 വോട്ടുകൾ ലഭിച്ചു. ബിജെപി നിർത്തിയ ഓമന സുബ്രഹ്മണ്യന് 3 വോട്ടുകളും ലഭിച്ചു. എൽ ഡി എഫിലെ രണ്ട് വോട്ടുകൾ അസാധുവായി, 
പി ഡി പി അംഗവും, സ്വതന്ത്ര അംഗവും തിരഞ്ഞെടുപ്പിൽ നിന്ന്  വിട്ടുനിന്നു. എൽ ഡി എഫിലെ സജീന ഹസ്സൻ,നിഷ വിനയൻ എന്നിവരുടെ വോട്ടുകളാണ് അസാധുവായത്.
യു ഡി എഫും ബി ജെ പിയും മറ്റുള്ളവരും ചേർന്നാണ് സതി ജയകൃഷ്ണനെ അവിശ്വാസത്തിലൂടെ പുറത്താക്കിയത് എന്നാൽ യു.ഡി എഫിന് അധികാരത്തിൽ കയറാൻ കഴിയാത്തവണ്ണം  തമ്മിൽ  പ്രശ്നങ്ങളായിരുന്നു. ഇതോടെയാണ് സതി ജയകൃഷ്ണൻ തന്നെ നാടകീയമായി അധികാരത്തിൽ തിരിച്ചെത്തിയത്. ഭരണ തുടക്കത്തിൽ 15 അംഗങ്ങളോടെ എൽ ഡി എഫ് അധികാരത്തിലെത്തിയെങ്കിലും ഒരംഗം യുഡിഎഫിനെ പിന്തുണക്കുകയും സ്വതന്ത്ര അംഗം പിന്തുണ പിൻവലിക്കുകയും ചെയ്തു എൽ ഡി എഫിലെ രണ്ട് അംഗങ്ങൾ ചെയർപേഴ്സണെ മറിച്ച് തത്സ്ഥാനം കൈക്കലാക്കാനുള്ള കുതന്ത്രമാണ് അവിശ്വാസത്തിന് കളമൊരുങ്ങിയത്
Last Updated : Aug 1, 2019, 5:02 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.