ETV Bharat / state

കോതമംഗലം ക്‌ണാച്ചേരിയിൽ വീണ്ടും ഉരുൾപൊട്ടൽ സാധ്യത

author img

By

Published : Aug 20, 2019, 11:55 PM IST

പ്രദേശത്തുനിന്നും ഒഴിഞ്ഞു പോയത് 60ഓളം കുടുംബങ്ങള്‍. ദുരന്തങ്ങള്‍ തുടര്‍കഥയാകുമ്പോഴും നടപടിയെടുക്കാതെ അധികൃതര്‍

കോതമംഗലത്തെ ക്‌ണാച്ചേരിയിൽ വീണ്ടും ഉരുൾപൊട്ടൽ സാധ്യത

കോതമംഗലം: ഉരുൾപൊട്ടി വൻനാശനഷ്‌ടമുണ്ടായ കോതമംഗലത്തെ ക്‌ണാച്ചേരി വീണ്ടും ഉരുൾപൊട്ടല്‍ ഭീഷണിയില്‍. കഴിഞ്ഞ വര്‍ഷം ഉരുൾപൊട്ടിയ വനത്തിന് സമീപം കിലോമീറ്ററുകൾ നീളത്തിലാണ് വിള്ളൽ രൂപപ്പെട്ടിരിക്കുന്നത്. ചിലയിടങ്ങളിൽ ആറടിയോളം താഴ്‌ചയിലാണ് വിള്ളല്‍. ഇതോടെ പ്രദേശത്തുനിന്നും 60ഓളം കുടുംബങ്ങള്‍ ഒഴിഞ്ഞു പോയി. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കുട്ടമ്പുഴ പഞ്ചായത്തിലെ ക്‌ണാച്ചേരി വനത്തിൽ ഉരുൾപൊട്ടലുണ്ടായത്. അന്ന് 400 അടിയോളം ഉയരത്തിൽ നിന്ന് മരങ്ങളും പാറക്കല്ലുകളുമുല്‍പ്പെടെ ജനവാസകേന്ദ്രത്തിലേക്ക് പതിച്ചിരുന്നു. കൃഷിയിടമുൾപ്പെടെ ആറ് ഏക്കർ സ്ഥലമാണ് ഒലിച്ചുപോയത്. സമീപത്തെ നാല് കുടുംബങ്ങൾ കനത്ത നാശനഷ്ടമായിരുന്നു ഉരുൾപൊട്ടലില്‍ നേരിട്ടത്.

പ്രദേശത്തു നിന്നും ഒഴിഞ്ഞു പോകുന്നവരില്‍ പലരും വാടക വീടുകളിലും മറ്റുമായാണ് കഴിയുന്നത്. ജനപ്രതിനിധികളും വകുപ്പുതല ഉദ്യോഗസ്ഥരും പ്രദേശത്ത് സന്ദർശനം നടത്തിയെങ്കിലും ഒരു സഹായവും ലഭിച്ചില്ലെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. വിള്ളലുകൾ രൂപപ്പെട്ട വിവരം അധികാരികളെ അറിയിച്ചെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്. സുരക്ഷ മുന്‍നിര്‍ത്തി പ്രദേശവാസികളുടെ പുനരധിവാസമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

കോതമംഗലം ക്‌ണാച്ചേരിയിൽ വീണ്ടും ഉരുൾപൊട്ടൽ സാധ്യത

കോതമംഗലം: ഉരുൾപൊട്ടി വൻനാശനഷ്‌ടമുണ്ടായ കോതമംഗലത്തെ ക്‌ണാച്ചേരി വീണ്ടും ഉരുൾപൊട്ടല്‍ ഭീഷണിയില്‍. കഴിഞ്ഞ വര്‍ഷം ഉരുൾപൊട്ടിയ വനത്തിന് സമീപം കിലോമീറ്ററുകൾ നീളത്തിലാണ് വിള്ളൽ രൂപപ്പെട്ടിരിക്കുന്നത്. ചിലയിടങ്ങളിൽ ആറടിയോളം താഴ്‌ചയിലാണ് വിള്ളല്‍. ഇതോടെ പ്രദേശത്തുനിന്നും 60ഓളം കുടുംബങ്ങള്‍ ഒഴിഞ്ഞു പോയി. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കുട്ടമ്പുഴ പഞ്ചായത്തിലെ ക്‌ണാച്ചേരി വനത്തിൽ ഉരുൾപൊട്ടലുണ്ടായത്. അന്ന് 400 അടിയോളം ഉയരത്തിൽ നിന്ന് മരങ്ങളും പാറക്കല്ലുകളുമുല്‍പ്പെടെ ജനവാസകേന്ദ്രത്തിലേക്ക് പതിച്ചിരുന്നു. കൃഷിയിടമുൾപ്പെടെ ആറ് ഏക്കർ സ്ഥലമാണ് ഒലിച്ചുപോയത്. സമീപത്തെ നാല് കുടുംബങ്ങൾ കനത്ത നാശനഷ്ടമായിരുന്നു ഉരുൾപൊട്ടലില്‍ നേരിട്ടത്.

പ്രദേശത്തു നിന്നും ഒഴിഞ്ഞു പോകുന്നവരില്‍ പലരും വാടക വീടുകളിലും മറ്റുമായാണ് കഴിയുന്നത്. ജനപ്രതിനിധികളും വകുപ്പുതല ഉദ്യോഗസ്ഥരും പ്രദേശത്ത് സന്ദർശനം നടത്തിയെങ്കിലും ഒരു സഹായവും ലഭിച്ചില്ലെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. വിള്ളലുകൾ രൂപപ്പെട്ട വിവരം അധികാരികളെ അറിയിച്ചെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്. സുരക്ഷ മുന്‍നിര്‍ത്തി പ്രദേശവാസികളുടെ പുനരധിവാസമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

കോതമംഗലം ക്‌ണാച്ചേരിയിൽ വീണ്ടും ഉരുൾപൊട്ടൽ സാധ്യത
Intro:Body:packege

കോതമംഗലം - ഉരുൾപൊട്ടൽ ഉണ്ടായി വൻ നാശനഷ്ടമുണ്ടായ കോതമംഗലത്തെ ക്ണാച്ചേരിയിൽ വീണ്ടും ഉരുൾപൊട്ടൽ സാധ്യത; ഉരുൾപൊട്ടിയ സ്ഥലത്തിന് സമീപം കിലോമീറ്ററുകൾ നീളത്തിൽ വിള്ളൽ രൂപപ്പെട്ടത് പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കി.

കഴിഞ്ഞ വർഷം ആഗസ്റ്റ് മാസത്തിലാണ് കുട്ടമ്പുഴ പഞ്ചായത്തിലെ
ക്ണാച്ചേരി വനത്തിൽ ഉരുൾപൊട്ടൽ ഉണ്ടായത്. 400 അടിയോളം ഉയരത്തിൽ നിന്ന് പടുകൂറ്റൻ മരങ്ങളും പാറക്കല്ലുകളുമാണ് ചെളിവെള്ളത്തിനൊപ്പം ജനവാസകേന്ദ്രത്തിലേക്ക് പതിച്ചത്. നാല് കുടുംബങ്ങളുടെ ഏക വരുമാനമാർഗമായിരുന്ന കൃഷിയിടം ഉൾപ്പെടെ ആറ് ഏക്കർ സ്ഥലമാണ് ഒലിച്ചുപോയത്. കാട്ടുമരങ്ങളും മറ്റും ഇവിടെ നിന്ന് നീക്കം ചെയ്യാനാകാതെ ചെളിയിൽ അടിഞ്ഞ് കൂടി കിടക്കുന്നത് കാരണം കൃഷിയിറക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ് സ്ഥല ഉടമകൾക്ക്.

ക്ണാച്ചേരി പ്രദേശത്ത് 60- ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്. വനത്തിൽ വിള്ളൽ രൂപപ്പെട്ടതോടെ താഴവാരയിലുള്ള നിരവധി കുടുംബങ്ങൾ ഇവിടെ നിന്ന് ഒഴിഞ്ഞു പോയിക്കൊണ്ടിരിക്കുകയാണ്. പലരും വാടക വീടുകളിൽ കഴിയുകയാണ് .



വിവിധ ജനപ്രതിനിധികളും വകുപ്പ് തല ഉദ്യോഗസ്ഥരും ദുരന്തബാധിത പ്രദേശത്ത് സന്ദർശനം നടത്തിയെങ്കിലും ഒരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ല. ഉദ്യോഗസ്ഥൻമാർ വന്ന് പോകുന്നതല്ലാതെ

തുടർ നടപടികൾ ഒന്നും തന്നെ സ്വീകരിക്കുന്നില്ലന്ന പരാതിയാണ് നാട്ടുകാർക്കുള്ളത്
ഇനിയൊരു ദുരന്തം ഉണ്ടായതിന് ശേഷം നടപടി എടുക്കാനാണോ ഉദ്യോഗസ്ഥർ കാത്തിരിക്കുന്നത് എന്ന ചോദ്യമാണ് ഇവർ ഉന്നയിക്കുന്നത്

ഉരുൾപൊട്ടലുണ്ടായ സ്ഥലത്തിന് സമീപം വനത്തിൽ വിള്ളലുകൾ രൂപപ്പെട്ട വിവരം അധികാരികളെ അറിയിച്ചെങ്കിലും ആരും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. വനത്തിനുള്ളിലെ വിള്ളലുകൾ ചിലയിടങ്ങളിൽ ആറടിയോളം താഴ്ച്ചയിലാണ് രൂപപ്പെട്ടിരിക്കുന്നത്.

താഴ് വരയിലുള്ളവരെ മാറ്റിപ്പാർപ്പിക്കാനോ, സഹായമെത്തിക്കാനോ, ജാഗ്രതാ നിർദ്ദേശം നൽകാനോ, വിള്ളൽ നേരിൽക്കണ് വിലയിരുത്താനോ സർക്കാർ തലത്തിൽ യാതൊരു നടപടിയും ഈ പ്രളയകാലത്ത് ഉണ്ടായില്ലന്ന്
നാട്ടുകാർ ആരോപിച്ചു.



ബൈറ്റ് - 1 - ജോയി ( പ്രദേശവാസി )


ബൈറ്റ് - 2 - രാധാമണി ( പ്രദേശവാസി )

ബൈറ്റ് - 3 - അനീഷ് (പ്രദേശവാസി )

ഇതിന്റെ കൂടെ 2018ൽ ഉരുൾപൊട്ടിയ file വിഷ്വലും , ജിയോളജി വകുപ്പ് പരിശോധിക്കുന്ന വിഷ്വലും അയക്കുന്നുണ്ട്

etv bharat- kothamangalamConclusion:etv bharat- kothamangalam

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.