ETV Bharat / state

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്‌ : സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിന്‍റെ ചോദ്യം ചെയ്യൽ പൂർത്തിയായി

ED questioning mm varghese : കരുവന്നൂർ ബാങ്ക് കള്ളപ്പണക്കേസിൽ ഇഡി ആവശ്യപ്പെട്ടാൽ വീണ്ടും ഹാജരാകുമെന്ന് സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസ് അറിയിച്ചു

author img

By ETV Bharat Kerala Team

Published : Nov 24, 2023, 11:06 PM IST

Karuvannur bank scam  ed questioning mm varghese completed  Karuvannur bank scam ed questioning  Karuvannur bank scam latest news  Karuvannur bank scam in ed  കരുവന്നൂർ ബാങ്ക് കേസ്‌  എംഎം വർഗീസിന്‍റെ ചോദ്യം ചെയ്യൽ പൂർത്തിയായി  സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി കരുവന്നൂർ കേസിൽ  കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസ്‌  നോട്ടിസ് നൽകി വിളിച്ച് വരുത്തി ഇഡി  ഇഡി ചോദ്യം ചെയ്യൽ
Karuvannur bank

എറണാകുളം: കരുവന്നൂർ ബാങ്ക് കള്ളപ്പണക്കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിന്‍റെ ചോദ്യം ചെയ്യൽ പൂർത്തിയായി. എൻഫോഴ്സ്മെന്‍റ്‌ ഡയറക്‌ടറേറ്റ് (ഇഡി) ഒമ്പത് മണിക്കൂറോളമാണ് അദ്ദേഹത്തെ ചോദ്യം ചെയ്‌തത്. ഇഡി ആവശ്യപ്പെട്ടാൽ വീണ്ടും ഹാജരാകുമെന്ന് എംഎം വർഗീസ് വ്യക്തമാക്കി (Karuvannur bank scam ed questioning mm varghese completed).

നോട്ടിസ് നൽകി വിളിച്ച് വരുത്തിയാണ് എംഎം വർഗീസിനെ ഇഡി ചോദ്യം ചെയ്‌തത്. ചോദ്യം ചെയ്യലിൽ ആശങ്കയില്ലെന്നും കരുവന്നൂർ കേസുമായി ബന്ധമില്ലന്നും എംഎം വർഗീസ് ഇഡി ഓഫിസിലെത്തിയപ്പോൾ പ്രതികരിച്ചിരുന്നു.

ബാങ്ക് സ്‌റ്റേറ്റ്‌മെന്‍റ്‌ ഉൾപ്പടെയുള്ള രേഖകൾ ആവശ്യപ്പെട്ടിട്ടില്ല. അന്വേഷണവുമായി സഹകരിക്കും. ഇന്ന് ഹാജരാകുന്നതിൽ സാവകാശം ചോദിച്ചെങ്കിലും അവർ അംഗീകരിച്ചില്ല. അവർ എന്താണ് ചോദിക്കുന്നത് എന്ന് നോക്കട്ടെയെന്നായിരുന്നു എംഎം വർഗീസ് വ്യക്തമാക്കിയത്.

കരുവന്നൂർ ബാങ്ക് കള്ളപ്പണക്കേസിൽ ആദ്യ ഘട്ട കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് ഇഡി പ്രമുഖ നേതാക്കളിലേക്കും അന്വേഷണം വ്യാപിപ്പിച്ചത്. സാക്ഷിയെന്ന നിലയിലാണ് എംഎം വർഗീസിനെ ചോദ്യം ചെയ്‌തത്.

കരുവന്നൂർ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസിൽ ഉന്നതരുടെ പങ്ക് അന്വേഷിക്കുകയാണെന്ന് ഇഡി കോടതിയെ അറിയിച്ചിരുന്നു. കരുവന്നൂർ കേസിൽ മുൻമന്ത്രിയും എംഎൽഎയുമായ എസി മൊയ്‌തീൻ, കേരള ബാങ്ക് വൈസ് പ്രസിഡന്‍റ്‌ എംകെ കണ്ണൻ എന്നിവരെ ഇഡി നേരത്തെ ചോദ്യം ചെയ്‌തിരുന്നു.

സിപിഎം പ്രദേശിക നേതാവും വടക്കാഞ്ചേരി നഗരസഭ കാൺസിലറുമായ പിആർ അരവിന്ദാക്ഷൻ ഈ കേസിൽ പതിനഞ്ചാം പ്രതിയായി ജയിലിൽ കഴിയുകയാണ്. ആദ്യ അറസ്‌റ്റ്‌ രേഖപ്പെടുത്തി 58-ാം ദിവസമാണ് കരുവന്നൂർ കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചത്. പ്രതികൾക്ക് സ്വാഭാവിക ജാമ്യം കിട്ടുന്നത് തടയുന്നതിനായിരുന്നു 60 ദിവസം പൂർത്തിയാകുന്നതിന് മുമ്പ് കുറ്റപത്രം സമർപ്പിച്ചത്.

ഇതുവരെ ഇഡി നടത്തിയ അന്വേഷണങ്ങളുടെ അടിസ്ഥാനത്തിലുളള പ്രാഥമിക കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. വിശദമായ ആദ്യഘട്ട കുറ്റപത്രത്തില്‍ ഇതുവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍ തെളിയിക്കുന്ന വ്യകതമായ തെളിവുകളും കണ്ടൈത്തലുകളുമുള്ളതായാണ് ഇഡിയുടെ വിലയിരുത്തൽ. ഇഡി ആദ്യം അറസ്‌റ്റ്‌ ചെയ്‌ത മുഖ്യപ്രതിയെന്ന് കരുതിയിരുന്ന പി സതീഷ്‌കുമാർ 14-ാം പ്രതിയാണ്.

അതേ സമയം റബേക്കാ ഏജന്‍റ്‌ ആയിരുന്ന എ.കെ ബിജോയ് ആണ് ഒന്നാം പ്രതി. കരുവന്നൂർ കേസിലെ മുഖ്യ സൂത്രധാരൻ എകെ ബിജോയി ആണെന്നാണ് എൻഫോഴ്സ്മെന്‍റ്‌ ഡയറക്‌ടറേറ്റിന്‍റെ കണ്ടെത്തൽ. ഇതോടെയാണ് ബിജോയെ ഒന്നാം പ്രതിയാക്കി ഇഡി കുറ്റപത്രം സമർപ്പിച്ചത്.

പന്ത്രണ്ടായിരത്തിൽ അധിക പേജുള്ള കുറ്റപത്രത്തിൽ 50 വ്യക്തികളും അഞ്ച് സ്ഥാപനങ്ങളും ഉൾപ്പെടുന്നു. എകെ ബിജോയുടെ മൂന്ന് സ്ഥാപനങ്ങളും കേസിലെ മറ്റൊരു പ്രതിയായ പിപി കിരണിന്‍റെ രണ്ട് സ്ഥാപനങ്ങളും പ്രതി പട്ടികയിൽ ഉണ്ട്. സെപ്‌റ്റംബർ നാലിന് ഇഡി കസ്‌റ്റഡിയിലെടുത്ത് നിലവിൽ റിമാന്‍ഡിൽ കഴിയുന്ന പിപി കിരൺ ഒമ്പതാം പ്രതിയാണ്.

കരുവന്നൂർ ബാങ്കിലെ മുൻ അക്കൗണ്ടന്‍റ്‌ സികെ ജിൽസ് 16-ാം പ്രതിയും കൊച്ചിയിലെ വ്യവസായി ദീപക് സത്യപാലൻ കേസിൽ 32-ാം പ്രതിയുമാണ്. ബാങ്ക് ഭരണസമിതി അംഗങ്ങളും തട്ടിപ്പ് നടത്തിയവരും അടക്കം മൊത്തത്തിൽ 50 പേരാണ് പ്രതി പട്ടികയിൽ ഉള്ളത്. ആറ് വലിയ പെട്ടികളിലായാണ് പന്ത്രണ്ടായിരത്തിലേറെ പേജുകൾ വരുന്ന കുറ്റപത്രം കലൂരിലെ പ്രത്യേക കോടതിയിൽ എത്തിച്ചത്.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് പ്രതിചേർക്കപ്പെട്ട ആദ്യ 12 പേരും ഇഡി യുടെ പ്രതിപട്ടികയിലും ഉണ്ട്. കേസിലെ ഉന്നത രാഷ്ട്രീയ നേതാക്കളുടെ പങ്കിനെ കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. തുടരന്വേഷണ റിപ്പോർട്ടും കോടതിയിൽ സമർപ്പിക്കും.

കള്ളപ്പണം വെളുപ്പിച്ചതിൽ പ്രതികൾക്കെതിരെ കൃത്യമായ തെളിവുകൾ ഉണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്. 90 കോടിയുടെ കള്ളപ്പണ ഇടപാട് കണ്ടെത്തിയതായും കേസുമായി ബന്ധപ്പെട്ട് ഇതുവരെ 87.75 കോടിയുടെ സ്വത്ത് കണ്ടെത്തിയതായും ഇഡി വ്യക്തമാക്കിയിരുന്നു

എറണാകുളം: കരുവന്നൂർ ബാങ്ക് കള്ളപ്പണക്കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിന്‍റെ ചോദ്യം ചെയ്യൽ പൂർത്തിയായി. എൻഫോഴ്സ്മെന്‍റ്‌ ഡയറക്‌ടറേറ്റ് (ഇഡി) ഒമ്പത് മണിക്കൂറോളമാണ് അദ്ദേഹത്തെ ചോദ്യം ചെയ്‌തത്. ഇഡി ആവശ്യപ്പെട്ടാൽ വീണ്ടും ഹാജരാകുമെന്ന് എംഎം വർഗീസ് വ്യക്തമാക്കി (Karuvannur bank scam ed questioning mm varghese completed).

നോട്ടിസ് നൽകി വിളിച്ച് വരുത്തിയാണ് എംഎം വർഗീസിനെ ഇഡി ചോദ്യം ചെയ്‌തത്. ചോദ്യം ചെയ്യലിൽ ആശങ്കയില്ലെന്നും കരുവന്നൂർ കേസുമായി ബന്ധമില്ലന്നും എംഎം വർഗീസ് ഇഡി ഓഫിസിലെത്തിയപ്പോൾ പ്രതികരിച്ചിരുന്നു.

ബാങ്ക് സ്‌റ്റേറ്റ്‌മെന്‍റ്‌ ഉൾപ്പടെയുള്ള രേഖകൾ ആവശ്യപ്പെട്ടിട്ടില്ല. അന്വേഷണവുമായി സഹകരിക്കും. ഇന്ന് ഹാജരാകുന്നതിൽ സാവകാശം ചോദിച്ചെങ്കിലും അവർ അംഗീകരിച്ചില്ല. അവർ എന്താണ് ചോദിക്കുന്നത് എന്ന് നോക്കട്ടെയെന്നായിരുന്നു എംഎം വർഗീസ് വ്യക്തമാക്കിയത്.

കരുവന്നൂർ ബാങ്ക് കള്ളപ്പണക്കേസിൽ ആദ്യ ഘട്ട കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് ഇഡി പ്രമുഖ നേതാക്കളിലേക്കും അന്വേഷണം വ്യാപിപ്പിച്ചത്. സാക്ഷിയെന്ന നിലയിലാണ് എംഎം വർഗീസിനെ ചോദ്യം ചെയ്‌തത്.

കരുവന്നൂർ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസിൽ ഉന്നതരുടെ പങ്ക് അന്വേഷിക്കുകയാണെന്ന് ഇഡി കോടതിയെ അറിയിച്ചിരുന്നു. കരുവന്നൂർ കേസിൽ മുൻമന്ത്രിയും എംഎൽഎയുമായ എസി മൊയ്‌തീൻ, കേരള ബാങ്ക് വൈസ് പ്രസിഡന്‍റ്‌ എംകെ കണ്ണൻ എന്നിവരെ ഇഡി നേരത്തെ ചോദ്യം ചെയ്‌തിരുന്നു.

സിപിഎം പ്രദേശിക നേതാവും വടക്കാഞ്ചേരി നഗരസഭ കാൺസിലറുമായ പിആർ അരവിന്ദാക്ഷൻ ഈ കേസിൽ പതിനഞ്ചാം പ്രതിയായി ജയിലിൽ കഴിയുകയാണ്. ആദ്യ അറസ്‌റ്റ്‌ രേഖപ്പെടുത്തി 58-ാം ദിവസമാണ് കരുവന്നൂർ കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചത്. പ്രതികൾക്ക് സ്വാഭാവിക ജാമ്യം കിട്ടുന്നത് തടയുന്നതിനായിരുന്നു 60 ദിവസം പൂർത്തിയാകുന്നതിന് മുമ്പ് കുറ്റപത്രം സമർപ്പിച്ചത്.

ഇതുവരെ ഇഡി നടത്തിയ അന്വേഷണങ്ങളുടെ അടിസ്ഥാനത്തിലുളള പ്രാഥമിക കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. വിശദമായ ആദ്യഘട്ട കുറ്റപത്രത്തില്‍ ഇതുവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍ തെളിയിക്കുന്ന വ്യകതമായ തെളിവുകളും കണ്ടൈത്തലുകളുമുള്ളതായാണ് ഇഡിയുടെ വിലയിരുത്തൽ. ഇഡി ആദ്യം അറസ്‌റ്റ്‌ ചെയ്‌ത മുഖ്യപ്രതിയെന്ന് കരുതിയിരുന്ന പി സതീഷ്‌കുമാർ 14-ാം പ്രതിയാണ്.

അതേ സമയം റബേക്കാ ഏജന്‍റ്‌ ആയിരുന്ന എ.കെ ബിജോയ് ആണ് ഒന്നാം പ്രതി. കരുവന്നൂർ കേസിലെ മുഖ്യ സൂത്രധാരൻ എകെ ബിജോയി ആണെന്നാണ് എൻഫോഴ്സ്മെന്‍റ്‌ ഡയറക്‌ടറേറ്റിന്‍റെ കണ്ടെത്തൽ. ഇതോടെയാണ് ബിജോയെ ഒന്നാം പ്രതിയാക്കി ഇഡി കുറ്റപത്രം സമർപ്പിച്ചത്.

പന്ത്രണ്ടായിരത്തിൽ അധിക പേജുള്ള കുറ്റപത്രത്തിൽ 50 വ്യക്തികളും അഞ്ച് സ്ഥാപനങ്ങളും ഉൾപ്പെടുന്നു. എകെ ബിജോയുടെ മൂന്ന് സ്ഥാപനങ്ങളും കേസിലെ മറ്റൊരു പ്രതിയായ പിപി കിരണിന്‍റെ രണ്ട് സ്ഥാപനങ്ങളും പ്രതി പട്ടികയിൽ ഉണ്ട്. സെപ്‌റ്റംബർ നാലിന് ഇഡി കസ്‌റ്റഡിയിലെടുത്ത് നിലവിൽ റിമാന്‍ഡിൽ കഴിയുന്ന പിപി കിരൺ ഒമ്പതാം പ്രതിയാണ്.

കരുവന്നൂർ ബാങ്കിലെ മുൻ അക്കൗണ്ടന്‍റ്‌ സികെ ജിൽസ് 16-ാം പ്രതിയും കൊച്ചിയിലെ വ്യവസായി ദീപക് സത്യപാലൻ കേസിൽ 32-ാം പ്രതിയുമാണ്. ബാങ്ക് ഭരണസമിതി അംഗങ്ങളും തട്ടിപ്പ് നടത്തിയവരും അടക്കം മൊത്തത്തിൽ 50 പേരാണ് പ്രതി പട്ടികയിൽ ഉള്ളത്. ആറ് വലിയ പെട്ടികളിലായാണ് പന്ത്രണ്ടായിരത്തിലേറെ പേജുകൾ വരുന്ന കുറ്റപത്രം കലൂരിലെ പ്രത്യേക കോടതിയിൽ എത്തിച്ചത്.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് പ്രതിചേർക്കപ്പെട്ട ആദ്യ 12 പേരും ഇഡി യുടെ പ്രതിപട്ടികയിലും ഉണ്ട്. കേസിലെ ഉന്നത രാഷ്ട്രീയ നേതാക്കളുടെ പങ്കിനെ കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. തുടരന്വേഷണ റിപ്പോർട്ടും കോടതിയിൽ സമർപ്പിക്കും.

കള്ളപ്പണം വെളുപ്പിച്ചതിൽ പ്രതികൾക്കെതിരെ കൃത്യമായ തെളിവുകൾ ഉണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്. 90 കോടിയുടെ കള്ളപ്പണ ഇടപാട് കണ്ടെത്തിയതായും കേസുമായി ബന്ധപ്പെട്ട് ഇതുവരെ 87.75 കോടിയുടെ സ്വത്ത് കണ്ടെത്തിയതായും ഇഡി വ്യക്തമാക്കിയിരുന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.