ETV Bharat / state

പറന്നെത്തിയ ഹൃദയം ഉണര്‍ന്നു, ഹരിനാരായണന്‍ ഹാപ്പിയാണ്; ഹൃദയം മാറ്റി വയ്‌ക്കൽ ശസ്ത്രക്രിയ വിജയകരം

author img

By ETV Bharat Kerala Team

Published : Nov 25, 2023, 9:50 PM IST

Updated : Nov 25, 2023, 10:21 PM IST

Heart transplantation successful : സർക്കാർ അനുവദിച്ച ഹെലികോപ്റ്ററിൽ നാല്‍പത് മിനുട്ട് കൊണ്ട് തിരുവനന്തപുരത്ത് നിന്ന് ഹൃദയം കൊച്ചിയിലെത്തിക്കാൻ കഴിഞ്ഞതിനാലാണ് ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞതെന്ന്‌ ഡോക്‌ടര്‍ ജോസ് ചാക്കോ

Heart transplantation successful  Harinarayanan  ഹൃദയ ശസ്ത്രക്രിയ വിജയകരം  Heart transplantation  organs transplantation  ഹരിനാരായണന്‍  air ambulance carries Organs  Organs transported through air ambulance  അവയവ ദാനം  Organ donation  ഹൃദയം മാറ്റി വെക്കൽ ശസ്ത്രക്രിയ വിജയകരം
Heart transplantation successful

ഹൃദയം മാറ്റി വെക്കൽ ശസ്ത്രക്രിയ വിജയകരം

എറണാകുളം: തിരുവനന്തപുരത്തു നിന്ന് ഹെലികോപ്റ്റർ മാർഗ്ഗം കൊച്ചിയിയിൽ എത്തിച്ച ഹൃദയം ഹരിനാരായണനിൽ (Harinarayanan) മിടിച്ചു തുടങ്ങി. ഹൃദയം മാറ്റി വെക്കൽ (Heart transplantation) ശസ്ത്രക്രിയ വിജയകരമെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ജോസ് ചാക്കോ പെരിയപുറം അറിയിച്ചു. സർക്കാർ അനുവദിച്ച ഹെലികോപ്റ്ററിൽ നാല്‍പത് മിനുട്ട് കൊണ്ട് തിരുവനന്തപുരത്ത് നിന്ന് ഹൃദയം കൊച്ചിയിലെത്തിക്കാൻ കഴിഞ്ഞതിനാലാണ് ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി (Organs transported through air ambulance).

പല കാരണങ്ങൾ കൊണ്ടും കേരളത്തിലെ അവയവ ദാനം മന്ദീഭവിച്ച സാഹചര്യത്തിലാണ് ഹൃദയം മാറ്റിവെക്കൻ ശസ്ത്രിക നടന്നത്. അവയവ ദാനത്തിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് വഴി അവയവദാനം നിലച്ച രീതിയിലായിരുന്നു. കഴിഞ്ഞ രണ്ട് മാസമായി ഹരി നാരായണൻ കാത്തിരിക്കുകയായിരുന്നു. ഒരു മാസം മുമ്പ് ചെന്നൈയിലേക്ക് മാറ്റുകയും അവിടെയുള്ള ചെലവ് താങ്ങാനാവാതെ തിരിച്ച് വരികയായിരുന്നു. അദ്ദേഹം വളരെ അവശനായിരിക്കുന്ന വേളയിലാണ് ഹൃദയ ശസ്ത്രക്രിയ പൂർത്തിയാക്കാൻ കഴിഞ്ഞത്.

ശസ്ത്രക്രിയ പൂർത്തിയാക്കിയ ഹരി നാരായണനെ അത്യാഹിത വിഭാഗത്തിലേക്ക് മറ്റിയിരിക്കുകയാണ്. 48 മണിക്കൂറിന് ശേഷമേ ഹൃദയ ശസ്ത്രക്രിയ പൂർണ്ണമായും വിജയകരമാണോയെന്ന് പറയാൻ കഴിയുകയുള്ളൂ വെന്നും ഡോ. ജോസ് ചാക്കോ പെരിയപുറം പറഞ്ഞു. ഏറ്റവും സങ്കീർണ്ണമായ ആദ്യ ഘട്ടം വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞു. സമൂഹത്തിലെ പ്രമുഖരായ ചില വ്യക്തികൾ അവയവ ദാനത്തിനെതിരായ സന്ദേശങ്ങൾ സമൂഹത്തിന് നൽകുന്നതും, ചില സിനിമകളും അവയവ ദാനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ചില ഡോക്‌ടർമാർ തന്നെ അവയവ മാറ്റത്തിനായി കൃത്രിമമായ മസ്‌തിഷ്ക്ക മരണം സൃഷ്‌ടിക്കുന്നതായുള്ള തെറ്റായ സന്ദേശം സമൂഹത്തിന് നൽകുന്നത് കൊണ്ടായിരിക്കാം അവയവ മാറ്റത്തെ പ്രതികൂലമായി ബാധിച്ചത്.

ഇതോടെ വീണ്ടും അവയവ മാറ്റ ശസ്ത്രക്രിയകൾ സജീവമാകുമെന്ന് ഡോ ജോസ് ചാക്കോ പ്രതീക്ഷ പ്രകടിപ്പിച്ചു. മസ്‌തിഷ്‌ക മരണം സ്ഥിരീകരിക്കുന്ന ഡോക്‌ടർമാരെ ഭയപ്പെടുത്തുന്ന രീതിയിലുള്ള ചില എഴുത്തുകൾ ലഭിച്ചിരുന്നു. ഇത് തങ്ങളുടെ മനോവീര്യം നഷ്ട്ടപെടുത്തുന്നതാണന്നും ഡോ. ജോസ് ചാക്കോ വെളിപ്പെടുത്തി. ഹൃദയം മാറ്റി വെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് ഹരി നാരായണന്‍റെ അമ്മ പറഞ്ഞു. രണ്ട് തവണകളായി മക്കളുടെ ഹൃദയ മാറ്റിവെക്കലിനായി എയർ ആംബുലൻസ് വിട്ട് തന്ന സർക്കാറിനും, ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോക്‌ടർമാർക്കും സഹായിച്ച എല്ലാവർക്കും നന്ദിയെന്നും അവർ പറഞ്ഞു

മസ്‌തിഷ്‌ക മരണമടഞ്ഞ തമിഴ്‌നാട് കന്യാകുമാരി വിളവിന്‍കോട് സ്വദേശി സെല്‍വിന്‍ ശേഖറിന്‍റെ (36) അവയവങ്ങളാണ് എയർ ആംബുലൻസ് വഴി രാവിലെ 11:10 ഓടെ കൊച്ചിയിലെത്തിച്ചത്. കായംകുളം സ്വദേശി ഹരിനാരായണനിലാണ് (16) ഹൃദയം മാറ്റി വെച്ചത്. 45 മിനിറ്റ് കൊണ്ടാണ് തിരുവനന്തപുരത്ത് നിന്ന് ഗ്രാന്‍റ്‌ ഹയാത്തിലെ ഹെലിപ്പാഡിൽ ഹൃദയവുമായി ഹെലികോപ്റ്റർ ഇറങ്ങിയത്. തുടർന്ന് അഞ്ച് മിനിറ്റിനകം റോഡ് മാർഗം ഹൃദയം ശസ്ത്രക്രിയ നടത്തുന്ന ലിസി ആശുപത്രിയിലെത്തിച്ചു. കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി ഗ്രീൻ ചാനൽ വഴിയാണ് അവയവങ്ങൾ ആശുപത്രികളിലെത്തിച്ചത്.

ലിസി ആശുപത്രി അധികൃതർ മന്ത്രി പി. രാജീവ് മുഖേന മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടതിനെ തുടർന്നാണ് ഹൃദയം കൊണ്ടുവരുവാൻ സർക്കാർ ഹെലികോപ്റ്റർ അനുവദിച്ചത്. ഡൈലേറ്റഡ് കാർഡിയോ മയോപതി എന്ന അസുഖമാണ് ഹരി നാരായണന് ഉണ്ടായിരുന്നത്. ഹരി നാരയണൻ്റെ സഹോദരൻ സൂര്യനാരായണൻ 2021 ൽ സമാനമായ അസുഖം മൂലം ലിസി ആശുപത്രിയിൽ ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അന്നും സംസ്ഥാന സർക്കാരിൻ്റെ ഹെലികോപ്റ്ററിൽ ആണ് തിരുവനന്തപുരത്തു നിന്നും ഹൃദയം എത്തിച്ചത്. ഡോ. ജോസ് ചാക്കോ പെരിയ പുറത്തിൻ്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്.

അവയവ ദാതാവായ സെൽവിൻ ശേഖറിന്‍റെ ഒരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്കും ഒരു വൃക്കയും പാന്‍ക്രിയാസും ആസ്റ്റര്‍ മെഡിസിറ്റിയിലെ രോഗികള്‍ക്കുമാണ് നല്‍കിയത്. കണ്ണുകള്‍ തിരുവനന്തപുരം കണ്ണാശുപത്രിയിലെ രണ്ട് രോഗികള്‍ക്ക് നല്‍കും. ഇതോടെ ആറു പേർക്ക് ജീവിതം പകുത്ത് നൽകിയാണ് സെൽവിൻ യാത്രയാവുന്നത്. തമിഴ്‌നാട്ടിലെ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്നു സെല്‍വിന്‍ ശേഖറും, ഭാര്യയും സ്റ്റാഫ് നഴ്‌സാണ്.

കടുത്ത തലവേദന വന്നതിനെ തുടര്‍ന്ന് അവിടത്തെ ആശുപത്രിയിലും നവംബര്‍ 21 ന് കിംസിലും സെല്‍വിന്‍ ശേഖര്‍ ചികിത്സ തേടിയിരുന്നു. പരിശോധനയില്‍ തലച്ചോറില്‍ രക്തസ്രാവമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ചികിത്സകള്‍ തുടരവേ നവംബര്‍ 24 ന് മസ്‌തിഷ്‌ക മരണമടയുകയായിരുന്നു. അവയവദാനത്തിന്‍റെ പ്രാധാന്യമറിയുന്ന ഭാര്യയാണ് അവയവദാനത്തിന് സന്നദ്ധതയറിയിച്ചത്. മരണാനന്തരം അവയവദാനം ഏകോപിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്‍റെ കെ സോട്ടോ വഴിയാണ് അവയവ ദാനം നിര്‍വഹിക്കുന്നത്.

ALSO READ: 'ഹൃദയപൂർവം സെല്‍വിൻ', തമിഴ്‌നാട് സ്വദേശിയുടെ അവയവങ്ങളുമായി എയര്‍ ആംബുലന്‍സ് കൊച്ചിയില്‍

ഹൃദയം മാറ്റി വെക്കൽ ശസ്ത്രക്രിയ വിജയകരം

എറണാകുളം: തിരുവനന്തപുരത്തു നിന്ന് ഹെലികോപ്റ്റർ മാർഗ്ഗം കൊച്ചിയിയിൽ എത്തിച്ച ഹൃദയം ഹരിനാരായണനിൽ (Harinarayanan) മിടിച്ചു തുടങ്ങി. ഹൃദയം മാറ്റി വെക്കൽ (Heart transplantation) ശസ്ത്രക്രിയ വിജയകരമെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ജോസ് ചാക്കോ പെരിയപുറം അറിയിച്ചു. സർക്കാർ അനുവദിച്ച ഹെലികോപ്റ്ററിൽ നാല്‍പത് മിനുട്ട് കൊണ്ട് തിരുവനന്തപുരത്ത് നിന്ന് ഹൃദയം കൊച്ചിയിലെത്തിക്കാൻ കഴിഞ്ഞതിനാലാണ് ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി (Organs transported through air ambulance).

പല കാരണങ്ങൾ കൊണ്ടും കേരളത്തിലെ അവയവ ദാനം മന്ദീഭവിച്ച സാഹചര്യത്തിലാണ് ഹൃദയം മാറ്റിവെക്കൻ ശസ്ത്രിക നടന്നത്. അവയവ ദാനത്തിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് വഴി അവയവദാനം നിലച്ച രീതിയിലായിരുന്നു. കഴിഞ്ഞ രണ്ട് മാസമായി ഹരി നാരായണൻ കാത്തിരിക്കുകയായിരുന്നു. ഒരു മാസം മുമ്പ് ചെന്നൈയിലേക്ക് മാറ്റുകയും അവിടെയുള്ള ചെലവ് താങ്ങാനാവാതെ തിരിച്ച് വരികയായിരുന്നു. അദ്ദേഹം വളരെ അവശനായിരിക്കുന്ന വേളയിലാണ് ഹൃദയ ശസ്ത്രക്രിയ പൂർത്തിയാക്കാൻ കഴിഞ്ഞത്.

ശസ്ത്രക്രിയ പൂർത്തിയാക്കിയ ഹരി നാരായണനെ അത്യാഹിത വിഭാഗത്തിലേക്ക് മറ്റിയിരിക്കുകയാണ്. 48 മണിക്കൂറിന് ശേഷമേ ഹൃദയ ശസ്ത്രക്രിയ പൂർണ്ണമായും വിജയകരമാണോയെന്ന് പറയാൻ കഴിയുകയുള്ളൂ വെന്നും ഡോ. ജോസ് ചാക്കോ പെരിയപുറം പറഞ്ഞു. ഏറ്റവും സങ്കീർണ്ണമായ ആദ്യ ഘട്ടം വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞു. സമൂഹത്തിലെ പ്രമുഖരായ ചില വ്യക്തികൾ അവയവ ദാനത്തിനെതിരായ സന്ദേശങ്ങൾ സമൂഹത്തിന് നൽകുന്നതും, ചില സിനിമകളും അവയവ ദാനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ചില ഡോക്‌ടർമാർ തന്നെ അവയവ മാറ്റത്തിനായി കൃത്രിമമായ മസ്‌തിഷ്ക്ക മരണം സൃഷ്‌ടിക്കുന്നതായുള്ള തെറ്റായ സന്ദേശം സമൂഹത്തിന് നൽകുന്നത് കൊണ്ടായിരിക്കാം അവയവ മാറ്റത്തെ പ്രതികൂലമായി ബാധിച്ചത്.

ഇതോടെ വീണ്ടും അവയവ മാറ്റ ശസ്ത്രക്രിയകൾ സജീവമാകുമെന്ന് ഡോ ജോസ് ചാക്കോ പ്രതീക്ഷ പ്രകടിപ്പിച്ചു. മസ്‌തിഷ്‌ക മരണം സ്ഥിരീകരിക്കുന്ന ഡോക്‌ടർമാരെ ഭയപ്പെടുത്തുന്ന രീതിയിലുള്ള ചില എഴുത്തുകൾ ലഭിച്ചിരുന്നു. ഇത് തങ്ങളുടെ മനോവീര്യം നഷ്ട്ടപെടുത്തുന്നതാണന്നും ഡോ. ജോസ് ചാക്കോ വെളിപ്പെടുത്തി. ഹൃദയം മാറ്റി വെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് ഹരി നാരായണന്‍റെ അമ്മ പറഞ്ഞു. രണ്ട് തവണകളായി മക്കളുടെ ഹൃദയ മാറ്റിവെക്കലിനായി എയർ ആംബുലൻസ് വിട്ട് തന്ന സർക്കാറിനും, ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോക്‌ടർമാർക്കും സഹായിച്ച എല്ലാവർക്കും നന്ദിയെന്നും അവർ പറഞ്ഞു

മസ്‌തിഷ്‌ക മരണമടഞ്ഞ തമിഴ്‌നാട് കന്യാകുമാരി വിളവിന്‍കോട് സ്വദേശി സെല്‍വിന്‍ ശേഖറിന്‍റെ (36) അവയവങ്ങളാണ് എയർ ആംബുലൻസ് വഴി രാവിലെ 11:10 ഓടെ കൊച്ചിയിലെത്തിച്ചത്. കായംകുളം സ്വദേശി ഹരിനാരായണനിലാണ് (16) ഹൃദയം മാറ്റി വെച്ചത്. 45 മിനിറ്റ് കൊണ്ടാണ് തിരുവനന്തപുരത്ത് നിന്ന് ഗ്രാന്‍റ്‌ ഹയാത്തിലെ ഹെലിപ്പാഡിൽ ഹൃദയവുമായി ഹെലികോപ്റ്റർ ഇറങ്ങിയത്. തുടർന്ന് അഞ്ച് മിനിറ്റിനകം റോഡ് മാർഗം ഹൃദയം ശസ്ത്രക്രിയ നടത്തുന്ന ലിസി ആശുപത്രിയിലെത്തിച്ചു. കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി ഗ്രീൻ ചാനൽ വഴിയാണ് അവയവങ്ങൾ ആശുപത്രികളിലെത്തിച്ചത്.

ലിസി ആശുപത്രി അധികൃതർ മന്ത്രി പി. രാജീവ് മുഖേന മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടതിനെ തുടർന്നാണ് ഹൃദയം കൊണ്ടുവരുവാൻ സർക്കാർ ഹെലികോപ്റ്റർ അനുവദിച്ചത്. ഡൈലേറ്റഡ് കാർഡിയോ മയോപതി എന്ന അസുഖമാണ് ഹരി നാരായണന് ഉണ്ടായിരുന്നത്. ഹരി നാരയണൻ്റെ സഹോദരൻ സൂര്യനാരായണൻ 2021 ൽ സമാനമായ അസുഖം മൂലം ലിസി ആശുപത്രിയിൽ ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അന്നും സംസ്ഥാന സർക്കാരിൻ്റെ ഹെലികോപ്റ്ററിൽ ആണ് തിരുവനന്തപുരത്തു നിന്നും ഹൃദയം എത്തിച്ചത്. ഡോ. ജോസ് ചാക്കോ പെരിയ പുറത്തിൻ്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്.

അവയവ ദാതാവായ സെൽവിൻ ശേഖറിന്‍റെ ഒരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്കും ഒരു വൃക്കയും പാന്‍ക്രിയാസും ആസ്റ്റര്‍ മെഡിസിറ്റിയിലെ രോഗികള്‍ക്കുമാണ് നല്‍കിയത്. കണ്ണുകള്‍ തിരുവനന്തപുരം കണ്ണാശുപത്രിയിലെ രണ്ട് രോഗികള്‍ക്ക് നല്‍കും. ഇതോടെ ആറു പേർക്ക് ജീവിതം പകുത്ത് നൽകിയാണ് സെൽവിൻ യാത്രയാവുന്നത്. തമിഴ്‌നാട്ടിലെ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്നു സെല്‍വിന്‍ ശേഖറും, ഭാര്യയും സ്റ്റാഫ് നഴ്‌സാണ്.

കടുത്ത തലവേദന വന്നതിനെ തുടര്‍ന്ന് അവിടത്തെ ആശുപത്രിയിലും നവംബര്‍ 21 ന് കിംസിലും സെല്‍വിന്‍ ശേഖര്‍ ചികിത്സ തേടിയിരുന്നു. പരിശോധനയില്‍ തലച്ചോറില്‍ രക്തസ്രാവമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ചികിത്സകള്‍ തുടരവേ നവംബര്‍ 24 ന് മസ്‌തിഷ്‌ക മരണമടയുകയായിരുന്നു. അവയവദാനത്തിന്‍റെ പ്രാധാന്യമറിയുന്ന ഭാര്യയാണ് അവയവദാനത്തിന് സന്നദ്ധതയറിയിച്ചത്. മരണാനന്തരം അവയവദാനം ഏകോപിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്‍റെ കെ സോട്ടോ വഴിയാണ് അവയവ ദാനം നിര്‍വഹിക്കുന്നത്.

ALSO READ: 'ഹൃദയപൂർവം സെല്‍വിൻ', തമിഴ്‌നാട് സ്വദേശിയുടെ അവയവങ്ങളുമായി എയര്‍ ആംബുലന്‍സ് കൊച്ചിയില്‍

Last Updated : Nov 25, 2023, 10:21 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.