ETV Bharat / state

Aluva Girl Murder | ആലുവ കൊലപാതകം : അസ്‌ഫാക്കില്‍ നിന്ന് നിര്‍ണായക വിവരം ലഭിച്ചെന്ന് പൊലീസ്, 6 സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തും

author img

By

Published : Aug 4, 2023, 10:26 AM IST

അന്വേഷണത്തിന്‍റെ ഭാഗമായി പ്രതി അസ്‌ഫാക്ക് ആലമിന്‍റെ സ്വദേശമായ ബിഹാറിലേക്കും ഡല്‍ഹിയിലേക്കും പൊലീസ് സംഘം യാത്ര തിരിക്കും. ഉദ്യോഗസ്ഥരെ തീരുമാനിച്ചതായി ഡിഐജി എസ് ശ്രീനിവാസ്

DIG S Srinivas about Aluva Girl murder case  DIG S Srinivas  Aluva Girl murder case  Aluva Girl murder  ആലുവ കൊലപാതകം  സാക്ഷികളുടെ രഹസ്യമൊഴി  അസ്‌ഫാക്ക്  ഡിഐജി എസ് ശ്രീനിവാസ്
ഡിഐജി എസ് ശ്രീനിവാസ്
ഡിഐജി എസ് ശ്രീനിവാസ് പ്രതികരിക്കുന്നു

എറണാകുളം : ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ആറ് സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തും. കേസ് അന്വേഷണത്തിന്‍റെ ഭാഗമായി പ്രതിയുടെ സ്വദേശമായ ബിഹാറിലേക്കും ഡൽഹിയിലേക്കും പൊലീസ് സംഘം ഉടൻ യാത്ര തിരിക്കും. പ്രതി അസ്‌ഫാക്ക് ആലം ചോദ്യംചെയ്യലിൽ കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ നൽകിയതായാണ് അന്വേഷണസംഘം നൽകുന്ന വിവരം.

പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം പ്രതി കൈകഴുകുന്നത് കണ്ട സാക്ഷിയെ കണ്ടെത്താനായെന്നും മധ്യമേഖല ഡിഐജി എസ് ശ്രീനിവാസ് വ്യക്തമാക്കി. ശാസ്‌ത്രീയമായ ചോദ്യം ചെയ്യലിൽ നിരവധി കാര്യങ്ങൾ പ്രതി വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതി കുട്ടിയെയും കൂട്ടി കുറ്റകൃത്യം നടത്താൻ പോകുന്നത് കണ്ട സാക്ഷികളെ ലഭിച്ചിരുന്നു.

കുറ്റകൃത്യത്തിന് ശേഷം പ്രതി അസ്‌ഫാക്ക് മടങ്ങി പോകുന്നത് കണ്ടവരെയും കൊലയ്ക്ക് ശേഷം കൈകഴുകുന്നത് നേരിൽ കണ്ട സാക്ഷികളെയും ലഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും കിട്ടി. പോസ്റ്റ്‌മോർട്ടം ചെയ്‌ത സർജനെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. ബിഹാറിലേക്കും ഡൽഹിയിലേക്കും പോകേണ്ട സംഘത്തെ തീരുമാനിച്ചിട്ടുണ്ടെന്നും അടുത്ത ദിവസം തന്നെ ഇവർ യാത്രതിരിക്കുമെന്നും ഡിഐജി വ്യക്തമാക്കി.

സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനുളള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ആറ് സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് കോടതിയിൽ അപേക്ഷ നൽകുക. തെളിവെടുപ്പിനിടെ സംഭവസ്ഥലത്ത് നിന്ന് കുട്ടിയുടെ ഒരു ചെരിപ്പും ധരിച്ച വസ്ത്രത്തിന്‍റെ ഭാഗവും കണ്ടെത്തിയിട്ടുണ്ട്. പ്രതിയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുകയാണ്. നിലവിൽ ഡൽഹിയിലാണ് പ്രതിക്ക് മറ്റൊരു കേസ് ഉള്ളത്. തെളിവെടുപ്പ് അന്വേഷണ പുരോഗതി അനുസരിച്ച് തുടരും. ഡൽഹിയിലെ കേസുമായി ബന്ധപ്പെട്ട രേഖകൾ ശേഖരിക്കുമെന്നും ഡിഐജി എസ് ശ്രീനിവാസ് അറിയിച്ചു.

പ്രതി അസ്‌ഫാക്ക് ആലമിനെ കുറ്റകൃത്യം നടന്ന ആലുവ മാർക്കറ്റിലെ പറമ്പിൽ എത്തിച്ചാണ് ഇന്നലെ തെളിവെടുപ്പ് നടത്തിയത്. പ്രതി 10-ാം തീയതി വരെ പൊലീസ് കസ്റ്റഡിയിലാണ്. കഴിഞ്ഞ വെള്ളിയാഴ്‌ച വൈകുന്നേരമാണ് ആലുവ തായിക്കാട്ടുക്കരയിൽ താമസിക്കുന്ന ബിഹാർ സ്വദേശികളുടെ അഞ്ചുവയസുള്ള മകളെ ബിഹാർ സ്വദേശിയായ അസ്‌ഫാക്ക് ആലം തട്ടിക്കൊണ്ടുപോയത്. ജ്യൂസ് വാങ്ങി നൽകാമെന്ന് പറഞ്ഞായിരുന്നു പ്രതി കുട്ടിയെ കടത്തിക്കൊണ്ടുപോയത്.

വൈകുന്നേരം അഞ്ചുമണിയോടെയാണ് കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതിപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അസ്‌ഫാക്ക് ആലം കുട്ടിയുമായി പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്. ഇതോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്‌തെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല.

ശനിയാഴ്‌ച രാവിലെയാണ് പ്രതി ചോദ്യം ചെയ്യലുമായി സഹകരിക്കാൻ തയ്യാറായത്. ആദ്യ ഘട്ടത്തിൽ അന്വേഷണം വഴിതെറ്റിക്കാൻ കുട്ടിയെ മറ്റൊരാൾക്ക് കൈമാറിയതായി പ്രതി മൊഴി നൽകിയിരുന്നു. ഇതിനിടെ കുട്ടിയുമായി പ്രതി ആലുവ മാർക്കറ്റിലൂടെ നടന്നുപോകുന്നത് കണ്ടുവെന്ന് ദൃക്‌സാക്ഷിയായ തൊഴിലാളി പൊലീസിനെ അറിയിച്ചു. ഇതോടെയാണ് പ്രതി കുട്ടിയെ കൊലപ്പെടുത്തി മാർക്കറ്റിലെ ആളൊഴിഞ്ഞ മാലിന്യം നിക്ഷേപിക്കുന്ന പറമ്പില്‍ ഉപേക്ഷിച്ചതായി സമ്മതിച്ചത്.

ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയും ചെയ്‌തു. കളമശ്ശേരി മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായതായും കഴുത്ത് ഞെരിച്ചാണ് കൊല നടത്തിയതെന്നും വ്യക്തമായി. ഞായറാഴ്‌ച കുട്ടി പഠിച്ച തായിക്കാട്ടുകര എൽപി സ്‌കൂളിൽ പൊതു ദർശനത്തിന് വച്ച ശേഷം വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു മൃതദേഹം കീഴ്‌മാട് പൊതു ശ്‌മശാനത്തിൽ സംസ്‌കരിച്ചത്.

ഡിഐജി എസ് ശ്രീനിവാസ് പ്രതികരിക്കുന്നു

എറണാകുളം : ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ആറ് സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തും. കേസ് അന്വേഷണത്തിന്‍റെ ഭാഗമായി പ്രതിയുടെ സ്വദേശമായ ബിഹാറിലേക്കും ഡൽഹിയിലേക്കും പൊലീസ് സംഘം ഉടൻ യാത്ര തിരിക്കും. പ്രതി അസ്‌ഫാക്ക് ആലം ചോദ്യംചെയ്യലിൽ കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ നൽകിയതായാണ് അന്വേഷണസംഘം നൽകുന്ന വിവരം.

പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം പ്രതി കൈകഴുകുന്നത് കണ്ട സാക്ഷിയെ കണ്ടെത്താനായെന്നും മധ്യമേഖല ഡിഐജി എസ് ശ്രീനിവാസ് വ്യക്തമാക്കി. ശാസ്‌ത്രീയമായ ചോദ്യം ചെയ്യലിൽ നിരവധി കാര്യങ്ങൾ പ്രതി വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതി കുട്ടിയെയും കൂട്ടി കുറ്റകൃത്യം നടത്താൻ പോകുന്നത് കണ്ട സാക്ഷികളെ ലഭിച്ചിരുന്നു.

കുറ്റകൃത്യത്തിന് ശേഷം പ്രതി അസ്‌ഫാക്ക് മടങ്ങി പോകുന്നത് കണ്ടവരെയും കൊലയ്ക്ക് ശേഷം കൈകഴുകുന്നത് നേരിൽ കണ്ട സാക്ഷികളെയും ലഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും കിട്ടി. പോസ്റ്റ്‌മോർട്ടം ചെയ്‌ത സർജനെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. ബിഹാറിലേക്കും ഡൽഹിയിലേക്കും പോകേണ്ട സംഘത്തെ തീരുമാനിച്ചിട്ടുണ്ടെന്നും അടുത്ത ദിവസം തന്നെ ഇവർ യാത്രതിരിക്കുമെന്നും ഡിഐജി വ്യക്തമാക്കി.

സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനുളള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ആറ് സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് കോടതിയിൽ അപേക്ഷ നൽകുക. തെളിവെടുപ്പിനിടെ സംഭവസ്ഥലത്ത് നിന്ന് കുട്ടിയുടെ ഒരു ചെരിപ്പും ധരിച്ച വസ്ത്രത്തിന്‍റെ ഭാഗവും കണ്ടെത്തിയിട്ടുണ്ട്. പ്രതിയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം തുടരുകയാണ്. നിലവിൽ ഡൽഹിയിലാണ് പ്രതിക്ക് മറ്റൊരു കേസ് ഉള്ളത്. തെളിവെടുപ്പ് അന്വേഷണ പുരോഗതി അനുസരിച്ച് തുടരും. ഡൽഹിയിലെ കേസുമായി ബന്ധപ്പെട്ട രേഖകൾ ശേഖരിക്കുമെന്നും ഡിഐജി എസ് ശ്രീനിവാസ് അറിയിച്ചു.

പ്രതി അസ്‌ഫാക്ക് ആലമിനെ കുറ്റകൃത്യം നടന്ന ആലുവ മാർക്കറ്റിലെ പറമ്പിൽ എത്തിച്ചാണ് ഇന്നലെ തെളിവെടുപ്പ് നടത്തിയത്. പ്രതി 10-ാം തീയതി വരെ പൊലീസ് കസ്റ്റഡിയിലാണ്. കഴിഞ്ഞ വെള്ളിയാഴ്‌ച വൈകുന്നേരമാണ് ആലുവ തായിക്കാട്ടുക്കരയിൽ താമസിക്കുന്ന ബിഹാർ സ്വദേശികളുടെ അഞ്ചുവയസുള്ള മകളെ ബിഹാർ സ്വദേശിയായ അസ്‌ഫാക്ക് ആലം തട്ടിക്കൊണ്ടുപോയത്. ജ്യൂസ് വാങ്ങി നൽകാമെന്ന് പറഞ്ഞായിരുന്നു പ്രതി കുട്ടിയെ കടത്തിക്കൊണ്ടുപോയത്.

വൈകുന്നേരം അഞ്ചുമണിയോടെയാണ് കുട്ടിയെ കാണാനില്ലെന്ന് കുടുംബം പരാതിപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അസ്‌ഫാക്ക് ആലം കുട്ടിയുമായി പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്. ഇതോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്‌തെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല.

ശനിയാഴ്‌ച രാവിലെയാണ് പ്രതി ചോദ്യം ചെയ്യലുമായി സഹകരിക്കാൻ തയ്യാറായത്. ആദ്യ ഘട്ടത്തിൽ അന്വേഷണം വഴിതെറ്റിക്കാൻ കുട്ടിയെ മറ്റൊരാൾക്ക് കൈമാറിയതായി പ്രതി മൊഴി നൽകിയിരുന്നു. ഇതിനിടെ കുട്ടിയുമായി പ്രതി ആലുവ മാർക്കറ്റിലൂടെ നടന്നുപോകുന്നത് കണ്ടുവെന്ന് ദൃക്‌സാക്ഷിയായ തൊഴിലാളി പൊലീസിനെ അറിയിച്ചു. ഇതോടെയാണ് പ്രതി കുട്ടിയെ കൊലപ്പെടുത്തി മാർക്കറ്റിലെ ആളൊഴിഞ്ഞ മാലിന്യം നിക്ഷേപിക്കുന്ന പറമ്പില്‍ ഉപേക്ഷിച്ചതായി സമ്മതിച്ചത്.

ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയും ചെയ്‌തു. കളമശ്ശേരി മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായതായും കഴുത്ത് ഞെരിച്ചാണ് കൊല നടത്തിയതെന്നും വ്യക്തമായി. ഞായറാഴ്‌ച കുട്ടി പഠിച്ച തായിക്കാട്ടുകര എൽപി സ്‌കൂളിൽ പൊതു ദർശനത്തിന് വച്ച ശേഷം വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു മൃതദേഹം കീഴ്‌മാട് പൊതു ശ്‌മശാനത്തിൽ സംസ്‌കരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.