ETV Bharat / state

പത്മയുടെ ശരീര ഭാഗങ്ങള്‍ക്കായി ഇലന്തൂരിൽ വീണ്ടും പരിശോധന നടത്തും

author img

By

Published : Oct 31, 2022, 1:41 PM IST

Updated : Oct 31, 2022, 3:31 PM IST

അമ്പത്തിയാറ് കഷ്‌ണങ്ങളായി മുറിച്ച പത്മയുടെ ശരീരത്തില്‍ നിന്ന് സാമ്പിളുകള്‍ എടുത്താണ് ഡിന്‍എ പരിശോധനക്ക് അയച്ചത്. അതിനാലാണ് ഫലം വൈകുന്നതെന്നും ഡിഎന്‍എ ഫലം ലഭിക്കാതെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കാന്‍ കഴിയില്ലെന്നും കൊച്ചി ഡിസിപി എസ് ശശിധരൻ ഐപിഎസ് പറഞ്ഞു

human sacrifice case victim Padma  DCP S Sasidharan about Padma DNA test  human sacrifice  Pathanamthitta human sacrifice  ഇലന്തൂരിൽ വീണ്ടും പരിശോധന നടത്തും  ഇലന്തൂരിൽ വീണ്ടും പരിശോധന  കൊച്ചി ഡിസിപി എസ് ശശിധരൻ  കൊച്ചി ഡിസിപി  എസ് ശശിധരൻ ഐപിഎസ്  ഡിഎന്‍എ ഫലം  ഇലന്തൂര്‍ നരബലി
പത്മയുടെ ശരീര ഭാഗങ്ങള്‍ക്കായി ഇലന്തൂരിൽ വീണ്ടും പരിശോധന നടത്തും; കൊച്ചി ഡിസിപി എസ് ശശിധരൻ

എറണാകുളം: നരബലിക്ക് ഇരയായ പത്മയുടെ ശരീര ഭാഗങ്ങൾക്കു വേണ്ടി ഇലന്തൂരിൽ വീണ്ടും പരിശോധന നടത്തുമെന്ന് കൊച്ചി ഡിസിപി എസ് ശശിധരൻ ഐപിഎസ്. പത്മയുടെ മൃതദേഹം വിട്ടു നൽകുന്നതുമായി ബന്ധപ്പെട്ട കാലതാമസം സംബന്ധിച്ച് ബന്ധുക്കളെ കൃത്യമായി കാര്യങ്ങള്‍ അറിയിച്ചതായി കൊച്ചി ഡിസിപി പറഞ്ഞു. അമ്പത്തിയാറ് കഷണങ്ങളായി മുറിച്ച മൃതദേഹത്തിന്‍റെ സാമ്പിൾ എടുത്താണ് ഡിഎൻഎ പരിശോധനയ്ക്ക് അയച്ചത്. അതിനാലാണ് ഫലം വൈകുന്നത്.

ഡിസിപി എസ് ശശിധരൻ പ്രതികരിക്കുന്നു

രണ്ടാഴ്‌ച എങ്കിലും കഴിഞ്ഞേ മൃതദേഹം വിട്ടുനൽകാൻ കഴിയുകയുള്ളൂ എന്നാണ് കരുതുന്നത്. ഡിഎൻഎ ഫലം ലഭിക്കാതെ മൃതദേഹം വിട്ടു നൽകിയാൽ അത് കേസിനെ തന്നെ ബാധിക്കും. പരമാവധി വേഗത്തിൽ പരിശോധന പൂർത്തിയാക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

പത്മ കേസിൽ സാക്ഷികളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. ഷാഫിയെ പിടികൂടിയ ശേഷവും പ്രതിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ ഉപയോഗത്തിലുണ്ടായതും പരിശോധിക്കും. ഈ കേസിൽ സൈബർ പരിശോധന തുടരുകയാണെന്നും ഡിസിപി വ്യക്തമാക്കി.

ഗിരിനഗറിൽ യുവതിയെ കൊലപ്പെടുത്തി കൂടെ താമസിച്ചയാൾ രക്ഷപ്പെട്ട സംഭവത്തിൽ പ്രതിയെ തേടി അന്വേഷണം സംഘം പുറപ്പെട്ടിട്ടുണ്ട്. പ്രതി നേപ്പാൾ സ്വദേശിയെന്ന് സംശയിക്കുന്നതിനാൽ ആവശ്യമെങ്കിൽ നേപ്പാൾ പൊലീസിന്‍റെ സഹായം തേടും. യുവതിയുടെ ബന്ധുക്കളിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും എസ് ശശിധരൻ ഐപിഎസ് പറഞ്ഞു.

Also Read: ഇലന്തൂർ നരബലി: സർക്കാരിനെതിരെ വിമർശനവുമായി പത്മയുടെ കുടുംബം

എറണാകുളം: നരബലിക്ക് ഇരയായ പത്മയുടെ ശരീര ഭാഗങ്ങൾക്കു വേണ്ടി ഇലന്തൂരിൽ വീണ്ടും പരിശോധന നടത്തുമെന്ന് കൊച്ചി ഡിസിപി എസ് ശശിധരൻ ഐപിഎസ്. പത്മയുടെ മൃതദേഹം വിട്ടു നൽകുന്നതുമായി ബന്ധപ്പെട്ട കാലതാമസം സംബന്ധിച്ച് ബന്ധുക്കളെ കൃത്യമായി കാര്യങ്ങള്‍ അറിയിച്ചതായി കൊച്ചി ഡിസിപി പറഞ്ഞു. അമ്പത്തിയാറ് കഷണങ്ങളായി മുറിച്ച മൃതദേഹത്തിന്‍റെ സാമ്പിൾ എടുത്താണ് ഡിഎൻഎ പരിശോധനയ്ക്ക് അയച്ചത്. അതിനാലാണ് ഫലം വൈകുന്നത്.

ഡിസിപി എസ് ശശിധരൻ പ്രതികരിക്കുന്നു

രണ്ടാഴ്‌ച എങ്കിലും കഴിഞ്ഞേ മൃതദേഹം വിട്ടുനൽകാൻ കഴിയുകയുള്ളൂ എന്നാണ് കരുതുന്നത്. ഡിഎൻഎ ഫലം ലഭിക്കാതെ മൃതദേഹം വിട്ടു നൽകിയാൽ അത് കേസിനെ തന്നെ ബാധിക്കും. പരമാവധി വേഗത്തിൽ പരിശോധന പൂർത്തിയാക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

പത്മ കേസിൽ സാക്ഷികളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. ഷാഫിയെ പിടികൂടിയ ശേഷവും പ്രതിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ ഉപയോഗത്തിലുണ്ടായതും പരിശോധിക്കും. ഈ കേസിൽ സൈബർ പരിശോധന തുടരുകയാണെന്നും ഡിസിപി വ്യക്തമാക്കി.

ഗിരിനഗറിൽ യുവതിയെ കൊലപ്പെടുത്തി കൂടെ താമസിച്ചയാൾ രക്ഷപ്പെട്ട സംഭവത്തിൽ പ്രതിയെ തേടി അന്വേഷണം സംഘം പുറപ്പെട്ടിട്ടുണ്ട്. പ്രതി നേപ്പാൾ സ്വദേശിയെന്ന് സംശയിക്കുന്നതിനാൽ ആവശ്യമെങ്കിൽ നേപ്പാൾ പൊലീസിന്‍റെ സഹായം തേടും. യുവതിയുടെ ബന്ധുക്കളിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും എസ് ശശിധരൻ ഐപിഎസ് പറഞ്ഞു.

Also Read: ഇലന്തൂർ നരബലി: സർക്കാരിനെതിരെ വിമർശനവുമായി പത്മയുടെ കുടുംബം

Last Updated : Oct 31, 2022, 3:31 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.