ETV Bharat / state

കരിപ്പൂർ സ്വർണക്കടത്ത്; അർജുൻ ആയങ്കിക്ക് കർശന ഉപാധികളോടെ ജാമ്യം

author img

By

Published : Aug 31, 2021, 1:08 PM IST

മൂന്ന് മാസത്തേക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുത്, കേരളം വിട്ട് പുറത്ത് പോകാൻ പാടില്ല, പാസ്പോർട്ട് വിചാരണ കോടതിയിൽ സമർപ്പിക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

Bail  Arjun Ayanki  Karipur Gold Smuggling case  Kerala High Court  കരിപ്പൂർ സ്വർണക്കടത്ത്  അർജുൻ ആയങ്കി  ജാമ്യം  കസ്റ്റംസ്  ഹൈക്കോടതി
കരിപ്പൂർ സ്വർണക്കടത്ത്; അർജുൻ ആയങ്കിക്ക് കർശന ഉപാധികളോടെ ജാമ്യം

എറണാകുളം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകൻ അര്‍ജുന്‍ ആയങ്കിക്ക് കർശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. മൂന്ന് മാസത്തേക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുത്, കേരളം വിട്ട് പുറത്ത് പോകാൻ പാടില്ല, പാസ്പോർട്ട് വിചാരണ കോടതിയിൽ സമർപ്പിക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയും ജില്ല സെഷൻസ് കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് അർജുൻ ഹൈക്കോടതിയെ സമീപിച്ചത്. ആയങ്കിയുടെ ജാമ്യാപേക്ഷ കസ്റ്റംസ് എതിർത്തിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതിയായ അർജുൻ ആയങ്കിക്ക് കണ്ണൂർ കേന്ദ്രീകരിച്ച് വൻ കള്ളക്കടത്ത് സംഘമുണ്ടെന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കുമെന്നുമായിരുന്നു നേരത്തെ ജാമ്യ ഹര്‍ജി പരിഗണിച്ചിരുന്നപ്പോള്‍ കസ്റ്റംസ് വ്യക്തമാക്കിയിരുന്നത്.

Also Read: നാദാപുരത്ത് 8 സ്റ്റീൽ ബോംബുകൾ കണ്ടെത്തി

ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ജയിലിൽ കഴിയുന്ന രണ്ട് പ്രതികളുടെ പേര് ഉപയോഗിച്ച് അർജുൻ ആളുകളെ ഭീഷണിപ്പെടുത്തി വിവിധ വിമാനത്താവളങ്ങൾ വഴി സ്വർണ കള്ളക്കടത്തു നടത്തിയെന്നാണ് കസ്റ്റംസിന്‍റെ ആരോപണം. ഇത് തെളിയിക്കുന്ന സാക്ഷിമൊഴികളും ശാസ്ത്രീയമായ തെളിവുകൾ ലഭിച്ചുവെന്നും കസ്റ്റംസ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ജൂണ്‍ 28നാണ് കസ്റ്റംസ് അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്തത്.

എറണാകുളം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകൻ അര്‍ജുന്‍ ആയങ്കിക്ക് കർശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. മൂന്ന് മാസത്തേക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുത്, കേരളം വിട്ട് പുറത്ത് പോകാൻ പാടില്ല, പാസ്പോർട്ട് വിചാരണ കോടതിയിൽ സമർപ്പിക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയും ജില്ല സെഷൻസ് കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് അർജുൻ ഹൈക്കോടതിയെ സമീപിച്ചത്. ആയങ്കിയുടെ ജാമ്യാപേക്ഷ കസ്റ്റംസ് എതിർത്തിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതിയായ അർജുൻ ആയങ്കിക്ക് കണ്ണൂർ കേന്ദ്രീകരിച്ച് വൻ കള്ളക്കടത്ത് സംഘമുണ്ടെന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കുമെന്നുമായിരുന്നു നേരത്തെ ജാമ്യ ഹര്‍ജി പരിഗണിച്ചിരുന്നപ്പോള്‍ കസ്റ്റംസ് വ്യക്തമാക്കിയിരുന്നത്.

Also Read: നാദാപുരത്ത് 8 സ്റ്റീൽ ബോംബുകൾ കണ്ടെത്തി

ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ജയിലിൽ കഴിയുന്ന രണ്ട് പ്രതികളുടെ പേര് ഉപയോഗിച്ച് അർജുൻ ആളുകളെ ഭീഷണിപ്പെടുത്തി വിവിധ വിമാനത്താവളങ്ങൾ വഴി സ്വർണ കള്ളക്കടത്തു നടത്തിയെന്നാണ് കസ്റ്റംസിന്‍റെ ആരോപണം. ഇത് തെളിയിക്കുന്ന സാക്ഷിമൊഴികളും ശാസ്ത്രീയമായ തെളിവുകൾ ലഭിച്ചുവെന്നും കസ്റ്റംസ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ജൂണ്‍ 28നാണ് കസ്റ്റംസ് അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.