ETV Bharat / state

വിദ്യാലയങ്ങളിലെ ലഹരി; കര്‍ശന നടപടിയുമായി സര്‍ക്കാര്‍

"ഒരു അധ്യാപകന്‍റെ കീഴിൽ പത്ത് കുട്ടികളുടെ വരെ ചുമതല ഏൽപ്പിക്കും. ജനമൈത്രി പൊലീസിന്‍റെ സേവനം ലഹരി മാഫിയക്കെതിരെ ഉപയോഗപ്പെടുത്തും. ഡോക്ടർമാരുടെ കുറിപ്പില്ലാതെ ലഹരി സംബന്ധമായ ഉൽപ്പന്നങ്ങൾ ഫാർമസികൾ നൽകരുത്"

author img

By

Published : Jun 3, 2019, 7:59 PM IST

Updated : Jun 3, 2019, 8:45 PM IST

ഫയൽ ചിത്രം

തിരുവനന്തപുരം: വിദ്യാലയങ്ങളിൽ ലഹരിവസ്തുക്കൾ എത്തുന്നത് തടയാൻ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിർത്തി വഴിയുള്ള ലഹരിവസ്തുക്കളുടെ ഒഴുക്ക് തടയാൻ പൊലീസും എക്സൈസും പ്രത്യേക സംവിധാനം ഉണ്ടാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലഹരി വസ്തുക്കളുടെ വ്യാപനം തടയുന്നതിനായി തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയിരുന്നു അദ്ദേഹം.

വിദ്യാലയങ്ങളിലെ ലഹരി ഉപയോഗം തടയാൻ കർശന നടപടിയുമായി സർക്കാർ

വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ മേധാവികള്‍ യോഗത്തില്‍ പങ്കെടുത്തു. ലഹരി വില്‍പന തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. ഒരു അധ്യാപകന്‍റെ കീഴിൽ പത്ത് കുട്ടികളുടെ വരെ ചുമതല ഏൽപ്പിക്കും. ജനമൈത്രി പൊലീസിന്‍റെ സേവനം ലഹരി മാഫിയക്കെതിരെ ഉപയോഗപ്പെടുത്തും. ഡോക്ടർമാരുടെ കുറിപ്പില്ലാതെ ലഹരി സംബന്ധമായ ഉൽപ്പന്നങ്ങൾ ഫാർമസികൾ നൽകരുത്.

കഴിഞ്ഞവർഷം 12,000 കേസുകളാണ് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉണ്ടായതെന്ന് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിങ് പറഞ്ഞു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട പരാതികൾ ശ്രദ്ധയിൽപ്പെടുത്താൻ എല്ലാ സ്കൂളുകളിലും പരാതിപ്പെട്ടികൾ സ്ഥാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറിയും അറിയിച്ചു.

തിരുവനന്തപുരം: വിദ്യാലയങ്ങളിൽ ലഹരിവസ്തുക്കൾ എത്തുന്നത് തടയാൻ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിർത്തി വഴിയുള്ള ലഹരിവസ്തുക്കളുടെ ഒഴുക്ക് തടയാൻ പൊലീസും എക്സൈസും പ്രത്യേക സംവിധാനം ഉണ്ടാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലഹരി വസ്തുക്കളുടെ വ്യാപനം തടയുന്നതിനായി തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയിരുന്നു അദ്ദേഹം.

വിദ്യാലയങ്ങളിലെ ലഹരി ഉപയോഗം തടയാൻ കർശന നടപടിയുമായി സർക്കാർ

വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ മേധാവികള്‍ യോഗത്തില്‍ പങ്കെടുത്തു. ലഹരി വില്‍പന തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. ഒരു അധ്യാപകന്‍റെ കീഴിൽ പത്ത് കുട്ടികളുടെ വരെ ചുമതല ഏൽപ്പിക്കും. ജനമൈത്രി പൊലീസിന്‍റെ സേവനം ലഹരി മാഫിയക്കെതിരെ ഉപയോഗപ്പെടുത്തും. ഡോക്ടർമാരുടെ കുറിപ്പില്ലാതെ ലഹരി സംബന്ധമായ ഉൽപ്പന്നങ്ങൾ ഫാർമസികൾ നൽകരുത്.

കഴിഞ്ഞവർഷം 12,000 കേസുകളാണ് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉണ്ടായതെന്ന് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിങ് പറഞ്ഞു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട പരാതികൾ ശ്രദ്ധയിൽപ്പെടുത്താൻ എല്ലാ സ്കൂളുകളിലും പരാതിപ്പെട്ടികൾ സ്ഥാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറിയും അറിയിച്ചു.

Intro:വിദ്യാലയങ്ങളിൽ ലഹരിവസ്തുക്കൾ എത്തുന്നത് തടയാൻ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിർത്തി വഴിയുള്ള ലഹരിവസ്തുക്കളുടെ ഒഴുക്ക് തടയാൻ പോലീസും എക്സൈസും പ്രത്യേക സംവിധാനം ഉണ്ടാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലഹരി വസ്തുക്കളുടെ വ്യാപനം തടയുന്നതിനായി തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയിരുന്നു അദ്ദേഹം.


Body:ഗ്രാമപ്രദേശങ്ങളിൽ ഉള്ള സ്കൂളുകളിൽ ഉൾപ്പെടെ ലഹരിവസ്തുക്കൾ വ്യാപിക്കുന്നത് ഗുരുതര സ്ഥിതിവിശേഷമാണെന്ന് യോഗം വിലയിരുത്തി. കുട്ടികളെ ലഹരിപദാർത്ഥങ്ങളിൽ നിന്ന് അകറ്റി നിർത്തുന്നതിനുള്ള മുൻകരുതലുകളെക്കുറിച്ചും യോഗം ചർച്ച ചെയ്തു. എല്ലാ സ്കൂളുകളിലും പിടിഐ വക സെക്യൂരിറ്റി ഗാർഡ് മാരെ നിയമിക്കണം. പ്രവർത്തി സമയത്ത് ഒരാളും അനാവശ്യമായി സ്കൂളിൽ പ്രവേശിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ചുറ്റുമതിൽ ഇല്ലാത്ത സ്കൂളുകളിൽ ചുറ്റുമതിൽ നിർമ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഒരു അധ്യാപകൻറെ കീഴിൽ പത്ത് കുട്ടികളുടെ വരെ ചുമതല ഏൽപ്പിക്കും. കൊഴിഞ്ഞു പോകുന്ന വിദ്യാർഥികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികൾ ആലോചിക്കണം. ജനമൈത്രി പോലീസിൻറെ സേവനം ലഹരി മാഫിയക്കെതിരെ ഉപയോഗപ്പെടുത്തും. സംസ്ഥാന അതിർത്തി വഴി ലഹരിവസ്തുക്കൾ കടത്തുന്നത് തടയാൻ പ്രത്യേക സംവിധാനം ഉണ്ടാക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകി. ഇതിന് പോലീസ്, എക്സൈസ് വകുപ്പുകളുടെ കൂട്ടായ പരിശ്രമം ഉണ്ടാകണം. ഡോക്ടർമാരുടെ കുറിപ്പില്ലാതെ ലഹരി സംബന്ധമായ ഉൽപ്പന്നങ്ങൾ ഫാർമസികൾ നൽകരുത്. പാഠപുസ്തകങ്ങളിലൂടെ ബോധവൽക്കരണം നടത്തണം എന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞവർഷം 12000 കേസുകളാണ് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉണ്ടായതെന്ന് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിങ് വ്യക്തമാക്കി. വിമുക്തി പദ്ധതിയുടെ ഭാഗമായി ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട പരാതികൾ ശ്രദ്ധയിൽപ്പെടുത്താൻ എല്ലാ സ്കൂളുകളിലും പരാതിപ്പെട്ടികൾ സ്ഥാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു. പോലീസ് എക്സൈസ്, ആരോഗ്യം , വിദ്യാഭ്യാസം, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പുകൾ ചേർന്ന് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് സംയുക്ത സമിതി ഉണ്ടാക്കാൻ യോഗം തീരുമാനിച്ചു. ഈ സംയുക്ത പ്രവർത്തക സമിതിക്ക് ആയിരിക്കും തുടർ പ്രവർത്തനങ്ങളുടെ ഏകോപനം.

ഇ ടി വി ഭാരത്
തിരുവനന്തപുരം.



Conclusion:
Last Updated : Jun 3, 2019, 8:45 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.