ETV Bharat / state

പാലാരിവട്ടം പാലം അറ്റകുറ്റപ്പണികള്‍ക്ക് പത്തുമാസം വേണമെന്ന് മുഖ്യമന്ത്രി

author img

By

Published : Jul 5, 2019, 5:31 PM IST

42 കോടി മുടക്കി നിര്‍മിച്ച പാലത്തിന്‍റെ അറ്റകുറ്റപ്പണികള്‍ക്കായി 18.5 കോടി രൂപ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി. ഇ ശ്രീധരന്‍റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ അതീവ ഗുരുതരമായ ക്രമക്കേടുകളാണ് കണ്ടെത്തിയത്

പാലാരിവട്ടം പാലം അറ്റകുറ്റപ്പണികള്‍ക്ക് പത്തുമാസം വേണ്ടിവരും ; മുഖ്യമന്ത്രി

തിരുവനന്തപുരം: പാലാരിവട്ടം മേല്‍പാലം അറ്റകുറ്റപ്പണികള്‍ക്കായി പത്തുമാസം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 42 കോടി മുടക്കി നിര്‍മിച്ച പാലത്തിന്‍റെ അറ്റകുറ്റപ്പണികള്‍ക്കായി 18.5 കോടി രൂപ വേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡല്‍ഹി മെട്രോ പ്രിന്‍സിപ്പല്‍ അഡ്വൈസര്‍ ഇ ശ്രീധരന്‍റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ അതീവ ഗുരുതരമായ ക്രമക്കേടുകളാണ് കണ്ടെത്തിയത്.

പാലത്തിന് 102 ആര്‍സിസി ഗര്‍ഡറുകളാണ് ഉള്ളത്. അതില്‍ 97 എണ്ണത്തിലും വിള്ളല്‍ വീണു. പ്രത്യേകതരം പെയിന്‍റിംങ് നടത്തിയതുകൊണ്ട് വിള്ളലിന്‍റെ തീവ്രത കണക്കാക്കാനായില്ല. പാലം നിര്‍മാണത്തിന് ഉപയോഗിച്ച കോണ്‍ക്രീറ്റ് നിലവാരമില്ലാത്തതാണ്. പാലത്തിന് 100 വര്‍ഷമെങ്കിലും ആയുസുവേണം. എന്നാല്‍ പാലാരിവട്ടം മേല്‍പാലം 20 വര്‍ഷത്തിനുള്ളില്‍ ഇല്ലാതാകുന്ന അപാകതയാണ് കണ്ടെത്തിയത്. ഡിസൈനിങില്‍ തന്നെ അപാകതയുണ്ട്. നിര്‍മാണ സാമഗ്രഹികള്‍ക്ക് ആവശ്യമായ സിമന്‍റും കമ്പിയും ആവശ്യത്തിന് ഉപയോഗിച്ചില്ല. കോണ്‍ക്രീറ്റിന് ഉറപ്പില്ല. ബീമുകള്‍ ഉറപ്പിച്ച ലോഹ ബെയറിങ് മുഴുവനും കേടായി. പാലത്തില്‍ 18 പിയര്‍ ക്യാപുകളാണ് ഉള്ളത്. ഇതില്‍ 16 എണ്ണത്തിലും വിള്ളല്‍ കണ്ടെത്തി. മൂന്നെണ്ണം അങ്ങേയറ്റത്തെ അപകട നിലയിലാണ്. എല്ലാ പിയര്‍ ക്യാപുകളും കോണ്‍ക്രീറ്റ് ജാക്കറ്റുകൊണ്ട് ബലപ്പെടുത്തണം. അള്‍ട്രാ സൗണ്ട് പള്‍സ് വെലോസിറ്റി ടെസ്റ്റ് നടത്തിയാണ് കോണ്‍ക്രീറ്റിന്‍റെ ശോച്യാവസ്ഥ കണ്ടത്തിയത്. പാലത്തിന്‍റെ അടിത്തറയ്ക്ക് പ്രശ്നമില്ല. കോണ്‍ക്രീറ്റ് സ്പാന്‍ മാറ്റണം. പാലം പൂര്‍വസ്ഥിതിയിലാക്കാന്‍ പത്തുമാസം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

42 കോടി ചെലവിലാണ് പാലം നിര്‍മിച്ചത്. രണ്ടര വര്‍ഷം കൊണ്ട് ഉപയോഗ ശൂന്യമായി. പാലത്തിന്‍റെ അറ്റകുറ്റപ്പണിക്ക് 18 കോടിയാണ് ചെലവ് കണക്കാക്കുന്നത്. നിര്‍മാണത്തിലെ ഈ പിഴവ് മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ലെന്നും സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിര്‍മാണത്തിലെ വീഴ്ചകളെ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. തുടര്‍ നടപടിക്ക് പി ഡബ്ലിയുഡിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: പാലാരിവട്ടം മേല്‍പാലം അറ്റകുറ്റപ്പണികള്‍ക്കായി പത്തുമാസം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 42 കോടി മുടക്കി നിര്‍മിച്ച പാലത്തിന്‍റെ അറ്റകുറ്റപ്പണികള്‍ക്കായി 18.5 കോടി രൂപ വേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡല്‍ഹി മെട്രോ പ്രിന്‍സിപ്പല്‍ അഡ്വൈസര്‍ ഇ ശ്രീധരന്‍റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ അതീവ ഗുരുതരമായ ക്രമക്കേടുകളാണ് കണ്ടെത്തിയത്.

പാലത്തിന് 102 ആര്‍സിസി ഗര്‍ഡറുകളാണ് ഉള്ളത്. അതില്‍ 97 എണ്ണത്തിലും വിള്ളല്‍ വീണു. പ്രത്യേകതരം പെയിന്‍റിംങ് നടത്തിയതുകൊണ്ട് വിള്ളലിന്‍റെ തീവ്രത കണക്കാക്കാനായില്ല. പാലം നിര്‍മാണത്തിന് ഉപയോഗിച്ച കോണ്‍ക്രീറ്റ് നിലവാരമില്ലാത്തതാണ്. പാലത്തിന് 100 വര്‍ഷമെങ്കിലും ആയുസുവേണം. എന്നാല്‍ പാലാരിവട്ടം മേല്‍പാലം 20 വര്‍ഷത്തിനുള്ളില്‍ ഇല്ലാതാകുന്ന അപാകതയാണ് കണ്ടെത്തിയത്. ഡിസൈനിങില്‍ തന്നെ അപാകതയുണ്ട്. നിര്‍മാണ സാമഗ്രഹികള്‍ക്ക് ആവശ്യമായ സിമന്‍റും കമ്പിയും ആവശ്യത്തിന് ഉപയോഗിച്ചില്ല. കോണ്‍ക്രീറ്റിന് ഉറപ്പില്ല. ബീമുകള്‍ ഉറപ്പിച്ച ലോഹ ബെയറിങ് മുഴുവനും കേടായി. പാലത്തില്‍ 18 പിയര്‍ ക്യാപുകളാണ് ഉള്ളത്. ഇതില്‍ 16 എണ്ണത്തിലും വിള്ളല്‍ കണ്ടെത്തി. മൂന്നെണ്ണം അങ്ങേയറ്റത്തെ അപകട നിലയിലാണ്. എല്ലാ പിയര്‍ ക്യാപുകളും കോണ്‍ക്രീറ്റ് ജാക്കറ്റുകൊണ്ട് ബലപ്പെടുത്തണം. അള്‍ട്രാ സൗണ്ട് പള്‍സ് വെലോസിറ്റി ടെസ്റ്റ് നടത്തിയാണ് കോണ്‍ക്രീറ്റിന്‍റെ ശോച്യാവസ്ഥ കണ്ടത്തിയത്. പാലത്തിന്‍റെ അടിത്തറയ്ക്ക് പ്രശ്നമില്ല. കോണ്‍ക്രീറ്റ് സ്പാന്‍ മാറ്റണം. പാലം പൂര്‍വസ്ഥിതിയിലാക്കാന്‍ പത്തുമാസം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

42 കോടി ചെലവിലാണ് പാലം നിര്‍മിച്ചത്. രണ്ടര വര്‍ഷം കൊണ്ട് ഉപയോഗ ശൂന്യമായി. പാലത്തിന്‍റെ അറ്റകുറ്റപ്പണിക്ക് 18 കോടിയാണ് ചെലവ് കണക്കാക്കുന്നത്. നിര്‍മാണത്തിലെ ഈ പിഴവ് മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ലെന്നും സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിര്‍മാണത്തിലെ വീഴ്ചകളെ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. തുടര്‍ നടപടിക്ക് പി ഡബ്ലിയുഡിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Intro:കൊച്ചിയിലെ പാലാരിവട്ടം പാലം ഗതാഗതയോഗ്യമാക്കുന്നതിന് 10 മാസം സമയമെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . 18.5 കോടി രൂപ ഇതിനായി ചെലവഴിക്കേണ്ടി വരും


Body:42 കോടി മുടക്കി നിർമ്മിച്ച പാലാരിവട്ടം പാലം കേടുപാടുകൾ മാറ്റി ഗതാഗതയോഗ്യമാക്കാൻ 18.5 കോടി രൂപയും പത്ത് മാസത്തെ സമയവും ആവശ്യമായി വരുമെന്ന് മുഖ്യമന്ത്രി. ഡൽഹി മെട്രോ പ്രിൻസിപ്പൽ അഡ്വൈസർ ഇ.ശ്രീധരൻ്റെ നേതൃത്വത്തിൽ വിദഗ്ധ സംഘം പാലത്തിൻറെ കേടുപാടുകൾ സംബന്ധിച്ച് പഠനം നടത്തി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അതീവഗുരുതര ക്രമക്കേടുകളാണ് പാലത്തിൻറെ നിർമാണത്തിൽ ഉണ്ടായിട്ടുള്ളതെന്ന് ചൂണ്ടി കാണിക്കുന്നതാണ് ഈ റിപ്പോർട്ട് . പാലത്തിലെ 102 ആർ.സി.സി ഗർഡറുകളിൽ 97 എണ്ണത്തിലും വിള്ളലുണ്ട് . എന്നാൽ പ്രത്യേകതരംപെയിന്റ് ഉപയോഗിച്ചിരിക്കുന്നതിനാൽ തീവ്രത കണക്കാക്കിയിട്ടില്ല. 18 പിയർ ക്യാപ്പുകളിൽ 16 എണ്ണത്തിലും വിള്ളലുണ്ട്. എല്ലാ പിയർ ക്യാഫ്പുകളും കോൺക്രീറ്റ് ജാക്കറ്റ് കൊണ്ട് ബലപ്പെടുത്തണം. അതോടൊപ്പം കോൺക്രീറ്റ് സ്പാൻ മാറ്റണം. ബീമുകൾ ഉറപ്പിച്ച് ലോഹ ബെയറിങ്ങ മുഴുവനും കേടായി. കോൺക്രീറ്റിന് ഉറപ്പില്ല. ആവശ്യത്തിന് സിമൻറ് കമ്പനി ഉപയോഗിക്കാതെയാണ് കോൺക്രീറ്റ് ചെയ്ത്. അൾട്രാസൗണ്ട് പൾസ് വെലോസിറ്റി ടെസ്റ്റ് നടത്തിയാണ് കോൺക്രീറ്റിൻ്റെ ശോച്യാവസ്ഥ കണ്ടെത്തിയത്. 42 കോടി മുടക്കിയ പാലത്തിന് നൂറ് വർഷമെങ്കിലും ആയുസ്സ് വേണം എന്നാൽ രണ്ടര വർഷം കൊണ്ട് ഉപയോഗശൂന്യമായ സ്ഥിതിവിശേഷമാണ്. ഈ പിഴവ് സംസ്ഥാന ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബൈറ്റ്

ഈ വിഷയത്തിൽ സർക്കാർ തുടർ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇത് സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്. തുടർനടപടി സ്വീകരിക്കാൻ പിഡബ്ല്യുഡിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു


Conclusion:ഇടിവി ഭാരത്, തിരുവനന്തപുരം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.