ആലപ്പുഴ: പാലക്കാട് അട്ടപ്പാടിയിൽ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ സംഭവത്തിൽ സിപിഐയുടെ നിലപാട് കഴുതയുടെ സ്വഭാവം പോലെയാണെന്ന് കെപിസിസി മുൻ പ്രസിഡന്റ് എം.എം.ഹസൻ. സിപിഐ സംഭവത്തെ അപലപിക്കുകയല്ല, കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെടുകയാണ് വേണ്ടതെന്നും ഹസൻ വിമർശിച്ചു.
പ്രധാനമന്ത്രിക്ക് കത്തയച്ചതിന്റെ പേരിൽ അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ള സാംസ്‌കാരിക നായകരുടെ പേരിൽ കേസെടുത്ത ബീഹാർ പൊലീസും, മാവോയിസ്റ്റ് ലഘുലേഖ കൈവശം വച്ചതിന് യുഎപിഎ ചുമത്തിയ പിണറായിയുടെ പൊലീസും തമ്മിൽ വിത്യാസമില്ലെന്നും എം.എം.ഹസൻ ആരോപിച്ചു.