ലണ്ടന്‍: ഇന്ത്യയ്ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ അവസാന ഇന്നിങ്സിനിടെ സമ്മർദം താങ്ങാനാവാതെ ബാത്ത് റൂമില്‍ ഒളിച്ചതായി ന്യൂസീലൻഡ് പേസർ കൈൽ ജാമിസൺ. ഇന്ത്യന്‍ സ്കോര്‍ പിന്തുടരുന്ന ക്യാപ്റ്റൻ കെയ്ൻ വില്യംസണിന്‍റേയും റോസ് ടെയ്‌ലറും ബാറ്റിങ് ടീമംഗങ്ങൾ കണ്ടത് ഡ്രസിങ് റൂമിലെ ടീവിയിലായിരുന്നു.
എന്നാൽ, പുറത്ത് ഓരോ തവണയും ഇന്ത്യൻ ആരാധകർ ആർത്ത് വിളിക്കുമ്പോളും വിക്കറ്റാണെന്ന് കരുതിയാണ് സമ്മർദം കൂടിയതെന്നും, അൽപം നിശ്ശബ്‌ദതയ്ക്കും ആശ്വാസത്തിനുമായാണ് ബാത്ത് റൂമില്‍ അടച്ചിരുന്നതെന്നും കൈൽ ജാമിസൺ വെളിപ്പെടുത്തി.
also read: ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടുന്ന ആദ്യ വനിത ഗോൾഫ് താരമായി അതിഥി അശോക്
അതേസമയം മത്സരത്തില്‍ ഏഴ് വിക്കറ്റ് നേടിയ ജാമിസണിന്‍റെ പ്രകടനം കിവീസിന്‍റെ വിജയത്തില്‍ നിര്‍ണായകമായിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വീരാട് കോലിയെ രണ്ട് തവണയും പുറത്താക്കിയത് മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട ജാമിസണ്‍ തന്നെയാണ്.