ETV Bharat / sports

പാകിസ്ഥാനേക്കാള്‍ മികച്ച ക്രിക്കറ്റ് കളിച്ചത് അഫ്‌ഗാന്‍ : ഷോയിബ് മാലിക്

author img

By ETV Bharat Kerala Team

Published : Nov 11, 2023, 3:01 PM IST

Shoaib Malik Praised Afghanistan Team: ഏകദിന ലോകകപ്പില്‍ അഫ്‌ഗാനിസ്ഥാന്‍റെ പ്രകടനങ്ങളെ പ്രശംസിച്ച് പാകിസ്ഥാന്‍ മുന്‍ താരങ്ങള്‍

Cricket World Cup 2023  Cricket World Cup 2023 Afghanistan Team  Afghanistan Team In Cricket World Cup 2023  Shoaib Malik Praised Afghanistan Team  Wasim Akram Praised Praised Afghanistan Team  ക്രിക്കറ്റ് ലോകകപ്പ് 2023  ഏകദിന ലോകകപ്പ്  പാകിസ്ഥാന്‍ അഫ്‌ഗാനിസ്ഥാന്‍  ഷോയിബ് മാലിക്  അഫ്‌ഗാന്‍ ടീമിനെ പ്രശംസിച്ച് ഷോയിബ് മാലിക്
Shoaib Malik Praised Afghanistan Team

ലാഹോര്‍ : ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) പാകിസ്ഥാനേക്കാള്‍ മികച്ച ക്രിക്കറ്റ് കളിച്ചത് അഫ്‌ഗാനിസ്ഥാനാണെന്ന് പാക് മുന്‍ താരം ഷോയിബ് മാലിക് (Shoaib Malik). ദക്ഷിണാഫ്രിക്കയോട് തോറ്റ് ലോകകപ്പില്‍ അഫ്‌ഗാന്‍റെ സ്വപ്‌നക്കുതിപ്പ് അവസാനിച്ചതിന് പിന്നാലെയായിരുന്നു മാലിക്കിന്‍റെ പ്രതികരണം. ഈ ലോകകപ്പില്‍ 9 മത്സരം കളിച്ച അഫ്‌ഗാനിസ്ഥാന്‍ നാല് ജയമാണ് സ്വന്തമാക്കിയത്.

ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ലോകകപ്പില്‍ അഫ്‌ഗാന്‍ ടീം ഒന്നിലധികം മത്സരങ്ങളില്‍ ജയം പിടിക്കുന്നത്. 2015, 2019 വര്‍ഷങ്ങളില്‍ ലോകകപ്പില്‍ പോരടിച്ച അഫ്‌ഗാന്‍ സംഘം ആകെ ഒരു ജയം മാത്രമായിരുന്നു നേടിയിരുന്നത്. ഇത്തവണ രണ്ട് തുടര്‍ തോല്‍വികളോടെയായിരുന്നു അവരുടെ തുടക്കം.

ലോകകപ്പിലെ മൂന്നാമത്തെ മത്സരത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചായിരുന്നു അഫ്‌ഗാന്‍ ഇപ്രാവശ്യത്തെ ആദ്യ ജയം നേടിയത്. പിന്നാലെ പാകിസ്ഥാന്‍ (Pakistan), ശ്രീലങ്ക (Sri Lanka), നെതര്‍ലന്‍ഡ്‌സ് (Netherlands) എന്നീ ടീമുകളെയും പരാജയപ്പെടുത്താന്‍ അഫ്‌ഗാനായി. ചെന്നൈയില്‍ പാകിസ്ഥാനെതിരെ എട്ട് വിക്കറ്റിന്‍റെ ജയമായിരുന്നു അഫ്‌ഗാനിസ്ഥാന്‍ നേടിയത്.

മത്സരത്തില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ 283 റണ്‍സ് വിജയലക്ഷ്യം ഒരു ഓവര്‍ ശേഷിക്കെയായിരുന്നു അഫ്‌ഗാനിസ്ഥാന്‍ മറികടന്നത്. ക്രിക്കറ്റ് ചരിത്രത്തില്‍ പാകിസ്ഥാനെതിരായ അഫ്‌ഗാന്‍റെ ആദ്യ ജയം കൂടിയായിരുന്നു ഇത്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു ഷോയിബ് മാലിക്കിന്‍റെ പ്രതികരണം.

'ഈ ലോകകപ്പില്‍ ഞങ്ങളേക്കാള്‍ മികച്ച ക്രിക്കറ്റ് കളിച്ചത് അഫ്‌ഗാനിസ്ഥാനാണ്. ലോകകപ്പിലെ പ്രകടനങ്ങള്‍ പരിശോധിച്ചാല്‍ അക്കാര്യം വ്യക്തമാകും'- മാലിക് അഭിപ്രായപ്പെട്ടു. ഷോയിബ് മാലിക്കിന്‍റെ അതേ അഭിപ്രായമാണ് തനിക്കും ഉള്ളതെന്ന് പാകിസ്ഥാന്‍ പേസ് ഇതിഹാസം വസീം അക്രമും പറഞ്ഞു.

'പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനേക്കാള്‍ ലോകകപ്പില്‍ കൂടുതല്‍ ശക്തരായി കാണപ്പെട്ടത് അഫ്‌ഗാനിസ്ഥാനാണ്. അവരുടെ താരങ്ങള്‍ പാകിസ്ഥാനേക്കാള്‍ മികച്ച പ്രകടനം നടത്തി എന്നത് സംശയമില്ലാത്ത കാര്യമാണ്' - വസീം അക്രം പ്രതികരിച്ചു.

Also Read: 'നാട്ടിലെത്തിയ ശേഷം തീരുമാനം...' ബാബര്‍ അസം പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകസ്ഥാനം ഒഴിയുന്നതായി റിപ്പോര്‍ട്ട്

അതേസമയം, ലോകകപ്പിലെ പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തിനായി പാകിസ്ഥാന്‍ ടീം ഇന്നാണ് കളിക്കാനിറങ്ങുന്നത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ടാണ് പാകിസ്ഥാന്‍റെ എതിരാളി. എട്ട് കളിയില്‍ എട്ട് പോയിന്‍റുള്ള പാകിസ്ഥാന്‍ നിലവില്‍ പോയിന്‍റ് പട്ടികയിലെ അഞ്ചാം സ്ഥാനക്കാരാണ്. 10 പോയിന്‍റുമായി നിലവില്‍ നാലാമതുള്ള ന്യൂസിലന്‍ഡിനെ പിന്നിലാക്കി സെമി ഫൈനലിന് യോഗ്യത നേടാന്‍ പാകിസ്ഥാന് ഇംഗ്ലണ്ടിനെതിരെ 287 റണ്‍സ് മാര്‍ജിനിലുള്ള ജയമാണ് ആവശ്യം.

ലാഹോര്‍ : ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) പാകിസ്ഥാനേക്കാള്‍ മികച്ച ക്രിക്കറ്റ് കളിച്ചത് അഫ്‌ഗാനിസ്ഥാനാണെന്ന് പാക് മുന്‍ താരം ഷോയിബ് മാലിക് (Shoaib Malik). ദക്ഷിണാഫ്രിക്കയോട് തോറ്റ് ലോകകപ്പില്‍ അഫ്‌ഗാന്‍റെ സ്വപ്‌നക്കുതിപ്പ് അവസാനിച്ചതിന് പിന്നാലെയായിരുന്നു മാലിക്കിന്‍റെ പ്രതികരണം. ഈ ലോകകപ്പില്‍ 9 മത്സരം കളിച്ച അഫ്‌ഗാനിസ്ഥാന്‍ നാല് ജയമാണ് സ്വന്തമാക്കിയത്.

ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ലോകകപ്പില്‍ അഫ്‌ഗാന്‍ ടീം ഒന്നിലധികം മത്സരങ്ങളില്‍ ജയം പിടിക്കുന്നത്. 2015, 2019 വര്‍ഷങ്ങളില്‍ ലോകകപ്പില്‍ പോരടിച്ച അഫ്‌ഗാന്‍ സംഘം ആകെ ഒരു ജയം മാത്രമായിരുന്നു നേടിയിരുന്നത്. ഇത്തവണ രണ്ട് തുടര്‍ തോല്‍വികളോടെയായിരുന്നു അവരുടെ തുടക്കം.

ലോകകപ്പിലെ മൂന്നാമത്തെ മത്സരത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചായിരുന്നു അഫ്‌ഗാന്‍ ഇപ്രാവശ്യത്തെ ആദ്യ ജയം നേടിയത്. പിന്നാലെ പാകിസ്ഥാന്‍ (Pakistan), ശ്രീലങ്ക (Sri Lanka), നെതര്‍ലന്‍ഡ്‌സ് (Netherlands) എന്നീ ടീമുകളെയും പരാജയപ്പെടുത്താന്‍ അഫ്‌ഗാനായി. ചെന്നൈയില്‍ പാകിസ്ഥാനെതിരെ എട്ട് വിക്കറ്റിന്‍റെ ജയമായിരുന്നു അഫ്‌ഗാനിസ്ഥാന്‍ നേടിയത്.

മത്സരത്തില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ 283 റണ്‍സ് വിജയലക്ഷ്യം ഒരു ഓവര്‍ ശേഷിക്കെയായിരുന്നു അഫ്‌ഗാനിസ്ഥാന്‍ മറികടന്നത്. ക്രിക്കറ്റ് ചരിത്രത്തില്‍ പാകിസ്ഥാനെതിരായ അഫ്‌ഗാന്‍റെ ആദ്യ ജയം കൂടിയായിരുന്നു ഇത്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു ഷോയിബ് മാലിക്കിന്‍റെ പ്രതികരണം.

'ഈ ലോകകപ്പില്‍ ഞങ്ങളേക്കാള്‍ മികച്ച ക്രിക്കറ്റ് കളിച്ചത് അഫ്‌ഗാനിസ്ഥാനാണ്. ലോകകപ്പിലെ പ്രകടനങ്ങള്‍ പരിശോധിച്ചാല്‍ അക്കാര്യം വ്യക്തമാകും'- മാലിക് അഭിപ്രായപ്പെട്ടു. ഷോയിബ് മാലിക്കിന്‍റെ അതേ അഭിപ്രായമാണ് തനിക്കും ഉള്ളതെന്ന് പാകിസ്ഥാന്‍ പേസ് ഇതിഹാസം വസീം അക്രമും പറഞ്ഞു.

'പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനേക്കാള്‍ ലോകകപ്പില്‍ കൂടുതല്‍ ശക്തരായി കാണപ്പെട്ടത് അഫ്‌ഗാനിസ്ഥാനാണ്. അവരുടെ താരങ്ങള്‍ പാകിസ്ഥാനേക്കാള്‍ മികച്ച പ്രകടനം നടത്തി എന്നത് സംശയമില്ലാത്ത കാര്യമാണ്' - വസീം അക്രം പ്രതികരിച്ചു.

Also Read: 'നാട്ടിലെത്തിയ ശേഷം തീരുമാനം...' ബാബര്‍ അസം പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകസ്ഥാനം ഒഴിയുന്നതായി റിപ്പോര്‍ട്ട്

അതേസമയം, ലോകകപ്പിലെ പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തിനായി പാകിസ്ഥാന്‍ ടീം ഇന്നാണ് കളിക്കാനിറങ്ങുന്നത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ടാണ് പാകിസ്ഥാന്‍റെ എതിരാളി. എട്ട് കളിയില്‍ എട്ട് പോയിന്‍റുള്ള പാകിസ്ഥാന്‍ നിലവില്‍ പോയിന്‍റ് പട്ടികയിലെ അഞ്ചാം സ്ഥാനക്കാരാണ്. 10 പോയിന്‍റുമായി നിലവില്‍ നാലാമതുള്ള ന്യൂസിലന്‍ഡിനെ പിന്നിലാക്കി സെമി ഫൈനലിന് യോഗ്യത നേടാന്‍ പാകിസ്ഥാന് ഇംഗ്ലണ്ടിനെതിരെ 287 റണ്‍സ് മാര്‍ജിനിലുള്ള ജയമാണ് ആവശ്യം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.