ETV Bharat / sports

'എന്‍റെ കുടുംബമാണ് എനിക്ക് എല്ലാം'; 29-ാം വയസിൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് പാഡഴിച്ച് ഡി കോക്ക്

author img

By

Published : Dec 31, 2021, 12:28 PM IST

കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതിനായാണ് ഡി കോക്ക് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.

South Africa's Quinton de Kock retires from Test cricket  India vs south africa update  SA wicketkeeper retires from tests with immediate effect  Cricket South Africa update  CSA statement on Quinton de Kock  de Kock retirement news  ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് പാഡഴിച്ച് ഡി കോക്ക്  ക്വിന്‍റൻ ഡി കോക്ക് ടെസ്റ്റിൽ നിന്ന് വിരമിച്ചു  ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റർ ഡി കോക്ക് ടെസ്റ്റിൽ വിരമിച്ചു  ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര  ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയം
'എന്‍റെ കുടുംബമാണ് എനിക്ക് എല്ലാം'; 29-ാം വയസിൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് പാഡഴിച്ച് ഡി കോക്ക്

സെഞ്ചൂറിയൻ: സെഞ്ചൂറിയനിലെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ തോൽവിക്ക് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റർ ക്വിന്‍റൻ ഡി കോക്ക്. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതിനായാണ് 29 കാരനായ താരം വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. ടെസ്റ്റിൽ നിന്ന് വിരമിച്ചെങ്കിലും ഏകദിന, ടി20 ഫോർമാറ്റുകളിൽ താരം തുടർന്നും കളിക്കും.

ആദ്യത്തെ കുഞ്ഞിന്‍റെ ജനനവുമായി ബന്ധപ്പെട്ട് ഡി കോക്ക് ഇന്ത്യക്കെതിരായ രണ്ടും മൂന്നും ടെസ്റ്റുകൾ കളിച്ചേക്കില്ലെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനിടയിലാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് താരം അപ്രതീക്ഷിത വിടവാങ്ങൽ പ്രഖ്യാപിച്ചത്.

'ഇത് ഞാൻ വളരെ പെട്ടന്ന് കൈക്കൊണ്ട തീരുമാനമല്ല. ഭാവിയെക്കുറിച്ച് വളരെ ദീർഘമായി ആലോചിച്ചു. ജീവിതത്തിൽ എന്തിനൊക്കെയാണ് പ്രാധാന്യം നൽകേണ്ടതെന്നും ചിന്തിച്ചു. എന്‍റെ കുടുംബത്തിന്‍റെ ഭാവിക്ക് വേണ്ടിയാണ് ഞാൻ ഈ തീരുമാനമെടുത്തത്.

എന്‍റെയും സാഷയുടേയും ജീവിതത്തിൽ പുതിയൊരു അതിഥി കൂടി എത്തുകയാണ്. അതിനാൽ ഞങ്ങളുടെ ജീവിതം കുറച്ചുകൂടി വിപുലമാവുകയാണ്. എന്‍റെ കുടുംബമാണ് എനിക്ക് എല്ലാം. ഞങ്ങളുടെ ജീവിതത്തിലെ ഈ പുതിയ അധ്യായത്തിൽ അവരോടൊപ്പം ഉണ്ടാകാൻ ഞാൻ ആഗ്രഹിക്കുന്നു'. ഡി കോക്ക് പറഞ്ഞു.

'ഞാൻ ടെസ്റ്റ് ക്രിക്കറ്റിനെ ഇഷ്‌ടപ്പെടുന്നു. എന്‍റെ രാജ്യത്തെ പ്രതിനിധീകരിക്കാൻ ഞാൻ ഇഷ്‌ടപ്പെടുന്നു. ഉയർച്ച താഴ്ചകളും ആഘോഷങ്ങളും നിരാശകളും പോലും ഞാൻ ആസ്വദിച്ചു. എന്നാൽ അതിലും പ്രാധാന്യമുള്ള ഒന്നാണ് എന്‍റെ ജീവിതത്തിൽ കടന്ന് വരാൻ പോകുന്നത്.

ജീവിതത്തിൽ സമയം ഒഴികെയുള്ള എല്ലാം നിങ്ങൾക്ക് വാങ്ങാൻ കഴിയും. അതിനാൽ ഇപ്പോൾ എന്‍റെ ജീവതത്തെ ഏറ്റവും അർധമാക്കുന്ന ആളുകളുമായി ചെലവഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു', ഡി കോക്ക് പറഞ്ഞു.

ALSO READ: Ind vs SA : സെഞ്ചൂറിയനില്‍ മുട്ടുമടക്കി ദക്ഷിണാഫ്രിക്ക; ഇന്ത്യയ്‌ക്ക് 113 റണ്‍സ് വിജയം

'തുടക്കം മുതൽ എന്‍റെ ടെസ്റ്റ് ക്രിക്കറ്റ് യാത്രയുടെ ഭാഗമായ എല്ലാവരോടും നന്ദി പറയാൻ ഈ അവസരത്തിൽ ഞാൻ ആഗ്രഹിക്കുന്നു. എന്‍റെ പരിശീലകരോടും ടീമംഗങ്ങളോടും വിവിധ മാനേജ്‌മെന്‍റ് ടീമുകളോടും എന്‍റെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും.

നിങ്ങളുടെ പിന്തുണയില്ലാതെ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ഇത് എന്‍റെ കരിയറിന്‍റെ അവസാനമല്ല. വൈറ്റ്-ബോൾ ക്രിക്കറ്റിനോട് ഞാൻ പൂർണ്ണമായും പ്രതിജ്ഞാബദ്ധനാണ്. ഭാവിയിൽ കഴിവിന്‍റെ പരമാവധി എന്‍റെ രാജ്യത്തിന് ഞാൻ നൽകും, ഡി കോക്ക് കൂട്ടിച്ചേർത്തു.

2014ൽ ഓസ്ട്രേലിയക്കെതിരെയായിരുന്നു ഡി കോക്കിന്‍റെ ടെസ്റ്റ് അരങ്ങേറ്റം. ഇതുവരെ 54 ടെസ്റ്റുകളിൽ നിന്ന് ആറ് സെഞ്ച്വറികളുടെ അകമ്പടിയോടെ 38.82 ശരാശരിയിൽ 3300 റണ്‍സ് താരം നേടിയിട്ടുണ്ട്. നാല് ടെസ്റ്റുകളിൽ ദക്ഷിണാഫ്രിക്കയെ ഡി കോക്ക് നയിച്ചിട്ടുമുണ്ട്.

ഇതിൽ ശ്രീലങ്കക്കെതിരെ 2-0 ന് പരമ്പര നേടിയെങ്കിലും പാകിസ്ഥാനെതിരെ ഇതേ മാർജിനിൽ തോൽവി വഴങ്ങിയിരുന്നു.

സെഞ്ചൂറിയൻ: സെഞ്ചൂറിയനിലെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ തോൽവിക്ക് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റർ ക്വിന്‍റൻ ഡി കോക്ക്. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതിനായാണ് 29 കാരനായ താരം വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. ടെസ്റ്റിൽ നിന്ന് വിരമിച്ചെങ്കിലും ഏകദിന, ടി20 ഫോർമാറ്റുകളിൽ താരം തുടർന്നും കളിക്കും.

ആദ്യത്തെ കുഞ്ഞിന്‍റെ ജനനവുമായി ബന്ധപ്പെട്ട് ഡി കോക്ക് ഇന്ത്യക്കെതിരായ രണ്ടും മൂന്നും ടെസ്റ്റുകൾ കളിച്ചേക്കില്ലെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനിടയിലാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് താരം അപ്രതീക്ഷിത വിടവാങ്ങൽ പ്രഖ്യാപിച്ചത്.

'ഇത് ഞാൻ വളരെ പെട്ടന്ന് കൈക്കൊണ്ട തീരുമാനമല്ല. ഭാവിയെക്കുറിച്ച് വളരെ ദീർഘമായി ആലോചിച്ചു. ജീവിതത്തിൽ എന്തിനൊക്കെയാണ് പ്രാധാന്യം നൽകേണ്ടതെന്നും ചിന്തിച്ചു. എന്‍റെ കുടുംബത്തിന്‍റെ ഭാവിക്ക് വേണ്ടിയാണ് ഞാൻ ഈ തീരുമാനമെടുത്തത്.

എന്‍റെയും സാഷയുടേയും ജീവിതത്തിൽ പുതിയൊരു അതിഥി കൂടി എത്തുകയാണ്. അതിനാൽ ഞങ്ങളുടെ ജീവിതം കുറച്ചുകൂടി വിപുലമാവുകയാണ്. എന്‍റെ കുടുംബമാണ് എനിക്ക് എല്ലാം. ഞങ്ങളുടെ ജീവിതത്തിലെ ഈ പുതിയ അധ്യായത്തിൽ അവരോടൊപ്പം ഉണ്ടാകാൻ ഞാൻ ആഗ്രഹിക്കുന്നു'. ഡി കോക്ക് പറഞ്ഞു.

'ഞാൻ ടെസ്റ്റ് ക്രിക്കറ്റിനെ ഇഷ്‌ടപ്പെടുന്നു. എന്‍റെ രാജ്യത്തെ പ്രതിനിധീകരിക്കാൻ ഞാൻ ഇഷ്‌ടപ്പെടുന്നു. ഉയർച്ച താഴ്ചകളും ആഘോഷങ്ങളും നിരാശകളും പോലും ഞാൻ ആസ്വദിച്ചു. എന്നാൽ അതിലും പ്രാധാന്യമുള്ള ഒന്നാണ് എന്‍റെ ജീവിതത്തിൽ കടന്ന് വരാൻ പോകുന്നത്.

ജീവിതത്തിൽ സമയം ഒഴികെയുള്ള എല്ലാം നിങ്ങൾക്ക് വാങ്ങാൻ കഴിയും. അതിനാൽ ഇപ്പോൾ എന്‍റെ ജീവതത്തെ ഏറ്റവും അർധമാക്കുന്ന ആളുകളുമായി ചെലവഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു', ഡി കോക്ക് പറഞ്ഞു.

ALSO READ: Ind vs SA : സെഞ്ചൂറിയനില്‍ മുട്ടുമടക്കി ദക്ഷിണാഫ്രിക്ക; ഇന്ത്യയ്‌ക്ക് 113 റണ്‍സ് വിജയം

'തുടക്കം മുതൽ എന്‍റെ ടെസ്റ്റ് ക്രിക്കറ്റ് യാത്രയുടെ ഭാഗമായ എല്ലാവരോടും നന്ദി പറയാൻ ഈ അവസരത്തിൽ ഞാൻ ആഗ്രഹിക്കുന്നു. എന്‍റെ പരിശീലകരോടും ടീമംഗങ്ങളോടും വിവിധ മാനേജ്‌മെന്‍റ് ടീമുകളോടും എന്‍റെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും.

നിങ്ങളുടെ പിന്തുണയില്ലാതെ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ഇത് എന്‍റെ കരിയറിന്‍റെ അവസാനമല്ല. വൈറ്റ്-ബോൾ ക്രിക്കറ്റിനോട് ഞാൻ പൂർണ്ണമായും പ്രതിജ്ഞാബദ്ധനാണ്. ഭാവിയിൽ കഴിവിന്‍റെ പരമാവധി എന്‍റെ രാജ്യത്തിന് ഞാൻ നൽകും, ഡി കോക്ക് കൂട്ടിച്ചേർത്തു.

2014ൽ ഓസ്ട്രേലിയക്കെതിരെയായിരുന്നു ഡി കോക്കിന്‍റെ ടെസ്റ്റ് അരങ്ങേറ്റം. ഇതുവരെ 54 ടെസ്റ്റുകളിൽ നിന്ന് ആറ് സെഞ്ച്വറികളുടെ അകമ്പടിയോടെ 38.82 ശരാശരിയിൽ 3300 റണ്‍സ് താരം നേടിയിട്ടുണ്ട്. നാല് ടെസ്റ്റുകളിൽ ദക്ഷിണാഫ്രിക്കയെ ഡി കോക്ക് നയിച്ചിട്ടുമുണ്ട്.

ഇതിൽ ശ്രീലങ്കക്കെതിരെ 2-0 ന് പരമ്പര നേടിയെങ്കിലും പാകിസ്ഥാനെതിരെ ഇതേ മാർജിനിൽ തോൽവി വഴങ്ങിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.