ETV Bharat / sports

ഏകദിന ലോകകപ്പ്: രണ്ട് ഇന്ത്യൻ നഗരങ്ങളിൽ കളിക്കാന്‍ പാകിസ്ഥാന്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ട്

author img

By

Published : Apr 11, 2023, 8:25 PM IST

ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ കളിക്കാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം എത്തുമോയെന്ന കാര്യം ഉറപ്പായിട്ടില്ല. എന്നാല്‍ ഇന്ത്യയിലെത്തുകയാണെങ്കില്‍ രണ്ട് നഗരങ്ങളില്‍ തങ്ങളുടെ മത്സരങ്ങള്‍ കളിക്കാന്‍ പാകിസ്ഥാന്‍ ഇഷ്‌ടപ്പെടുന്നുവെന്ന് ഐസിസിയിലെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സി.

ODI World Cup  ODI World Cup 2023  Pakistan cricket board  India vs Pakistan  BCCI  Asia cup  എഷ്യ കപ്പ് 2023  പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്  പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം  ഏകദിന ലോകകപ്പ്
രണ്ട് ഇന്ത്യൻ നഗരങ്ങളിൽ കളിക്കാന്‍ പാകിസ്ഥാന്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ട്

ദുബായ്‌: എഷ്യ കപ്പ് വേദിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തിന്‍റെ പേരില്‍ ഏകദിന ലോകകപ്പ് കളിക്കാന്‍ പാക് ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തില്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പലതവണ പ്രതികരിച്ചിരുന്നു. ഏഷ്യ കപ്പിന് ആതിഥേയത്വം വഹിക്കാന്‍ പാകിസ്ഥാനെയാണ് നേരത്തെ തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ സുരക്ഷ പ്രശ്‌നങ്ങളാല്‍ ഇന്ത്യന്‍ ടീമിനെ രാജ്യത്തേക്ക് അയയ്‌ക്കില്ലെന്ന് ബിസിസിഐ നിലപാട് എടുത്തിരുന്നു.

ഈ സാഹചര്യത്തിലാണ് എഷ്യ കപ്പിനായി ഇന്ത്യ പാക് മണ്ണിലേക്ക് വന്നില്ലെങ്കില്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനായി തങ്ങളും എത്തില്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഭീഷണി മുഴക്കിയത്. എന്നാല്‍ 2023-ലെ ഏകദിന ലോകകപ്പ് മത്സരങ്ങള്‍ കളിക്കുന്നതിനായി പാകിസ്ഥാൻ ക്രിക്കറ്റ് ടീം താത്‌പര്യപ്പെടുന്ന ഇന്ത്യയിലെ വേദിയുടെ വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. ഐസിസിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ പിടിഐയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.

ഏകദിന ലോകപ്പിലെ തങ്ങളുടെ മത്സരങ്ങളില്‍ ഭൂരിഭാഗവും ചെന്നൈയിലും കൊൽക്കത്തയിലും കളിക്കാനാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം താത്‌പര്യപ്പെടുന്നതെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്. ടീമിന്‍റെ മുൻ പര്യടനങ്ങളിൽ സുരക്ഷിതമെന്ന് തോന്നിയ രണ്ട് വേദികളാണിത്.

"ബിസിസിഐയും ഇന്ത്യൻ സർക്കാരും എന്ത് തീരുമാനിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും കാര്യങ്ങള്‍ നടക്കുക. എന്നാല്‍ ഒരു തെരഞ്ഞെടുപ്പിന് അവസരം നല്‍കിയാല്‍ ഏകദിന ലോകകപ്പിലെ തങ്ങളുടെ ഭൂരിഭാഗം മത്സരങ്ങളും കൊൽക്കത്തയിലും ചെന്നൈയിലും കളിക്കാനാണ് പാകിസ്ഥാന്‍ ടീം ആഗ്രഹിക്കുന്നത്.

കൊൽക്കത്തയിലാണ് 2016ൽ പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ ടി20 ലോകകപ്പ് മത്സരം കളിച്ചത്. അവിടെ ലഭിച്ച സുരക്ഷയിൽ കളിക്കാർ വളരെ സന്തോഷത്തിലായിരുന്നു. അതുപോലെ ചെന്നൈ ഒരു വേദി എന്ന നിലയിൽ പാകിസ്ഥാന് അവിസ്‌മരണീയമായി തുടരുന്നു.

പാക് ടീമിന് സുരക്ഷിതത്വം അനുഭവപ്പെടുന്ന വേദിയെക്കുറിച്ചാണ് ഞാന്‍ സാംസാരിക്കുന്നത്", ഐസിസിയോട് അടുത്ത ഒരാള്‍ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. വ്യക്തിഗത വിവരങ്ങള്‍ പുറത്ത് വിടില്ലെന്ന ഉറപ്പിലാണ് അദ്ദേഹം പ്രതികരണത്തിന് തയ്യാറായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഇന്ത്യയില്‍ ഒക്‌ടോബര്‍- നവംബര്‍ മാസങ്ങളിലാണ് ഏകദിന ലോകകപ്പ് നടക്കുക. ഫൈനല്‍ ഉള്‍പ്പെടെയുള്ള 46 മത്സരങ്ങള്‍ അഹമ്മദാബാദ്, ലഖ്‌നൗ, മുംബൈ, രാജ്‌കോട്ട്, ബെംഗളൂരു, ഡൽഹി, ഇൻഡോർ, മൊഹാലി, ഗുവാഹത്തി, ഹൈദരാബാദ് എന്നിവയുൾപ്പെടെ 12 ഇന്ത്യൻ നഗരങ്ങളിലായാവും നടക്കുക. വിഷയവുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിലെ വമ്പന്മാർ ഐസിസിയുടെ ഉന്നത തലത്തിലുള്ള എക്‌സിക്യൂട്ടീവുമായി ചർച്ച നടത്തുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം പാകിസ്ഥാന്‍ ഇന്ത്യയില്‍ കളിക്കാന്‍ എത്തുകയാണെങ്കില്‍ ഇരു ടീമുകളും തമ്മിലുള്ള മത്സരം 1,32,000 ശേഷിയുള്ള അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്നത് ഐസിസിയെ സംബന്ധിച്ച് മികച്ച ലാഭം നേടാനുള്ള അവസരമാണ്. എന്നാല്‍ ലോകകപ്പ് ഫൈനലിന്‍റെ ആതിഥേയത്വം അഹമ്മദാബാദ് ഇതിനകം തന്നെ ഉറപ്പിച്ചിട്ടുണ്ട്. അതിനാൽ ഇന്ത്യ-പാക് മത്സരത്തിന് മറ്റൊരു വേദി ആതിഥേയത്വം വഹിച്ചേക്കാം.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പാകിസ്ഥാന്‍ ഇന്ത്യയില്‍ കളിക്കാന്‍ എത്തുമോയെന്ന കാര്യം ഉറപ്പിക്കാനായിട്ടില്ല. റൗണ്ട് റോബിൻ ഫോർമാറ്റിൽ നടക്കുന്ന ലീഗ് ഘട്ടത്തിൽ ഓരോ ടീമും ഒമ്പത് മത്സരങ്ങൾ വീതമാണ് കളിക്കുക.

ALSO READ: IPL 2023 | ലഖ്‌നൗവിനെതിരായ വെടിക്കെട്ട്; ഫിഞ്ചിനെ പൊളിച്ച് ടി20 എലൈറ്റ് ലിസ്റ്റില്‍ കുതിച്ച് കോലി

ദുബായ്‌: എഷ്യ കപ്പ് വേദിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തിന്‍റെ പേരില്‍ ഏകദിന ലോകകപ്പ് കളിക്കാന്‍ പാക് ക്രിക്കറ്റ് ടീം ഇന്ത്യയിലെത്തില്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പലതവണ പ്രതികരിച്ചിരുന്നു. ഏഷ്യ കപ്പിന് ആതിഥേയത്വം വഹിക്കാന്‍ പാകിസ്ഥാനെയാണ് നേരത്തെ തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ സുരക്ഷ പ്രശ്‌നങ്ങളാല്‍ ഇന്ത്യന്‍ ടീമിനെ രാജ്യത്തേക്ക് അയയ്‌ക്കില്ലെന്ന് ബിസിസിഐ നിലപാട് എടുത്തിരുന്നു.

ഈ സാഹചര്യത്തിലാണ് എഷ്യ കപ്പിനായി ഇന്ത്യ പാക് മണ്ണിലേക്ക് വന്നില്ലെങ്കില്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനായി തങ്ങളും എത്തില്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഭീഷണി മുഴക്കിയത്. എന്നാല്‍ 2023-ലെ ഏകദിന ലോകകപ്പ് മത്സരങ്ങള്‍ കളിക്കുന്നതിനായി പാകിസ്ഥാൻ ക്രിക്കറ്റ് ടീം താത്‌പര്യപ്പെടുന്ന ഇന്ത്യയിലെ വേദിയുടെ വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. ഐസിസിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ പിടിഐയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.

ഏകദിന ലോകപ്പിലെ തങ്ങളുടെ മത്സരങ്ങളില്‍ ഭൂരിഭാഗവും ചെന്നൈയിലും കൊൽക്കത്തയിലും കളിക്കാനാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം താത്‌പര്യപ്പെടുന്നതെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്. ടീമിന്‍റെ മുൻ പര്യടനങ്ങളിൽ സുരക്ഷിതമെന്ന് തോന്നിയ രണ്ട് വേദികളാണിത്.

"ബിസിസിഐയും ഇന്ത്യൻ സർക്കാരും എന്ത് തീരുമാനിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും കാര്യങ്ങള്‍ നടക്കുക. എന്നാല്‍ ഒരു തെരഞ്ഞെടുപ്പിന് അവസരം നല്‍കിയാല്‍ ഏകദിന ലോകകപ്പിലെ തങ്ങളുടെ ഭൂരിഭാഗം മത്സരങ്ങളും കൊൽക്കത്തയിലും ചെന്നൈയിലും കളിക്കാനാണ് പാകിസ്ഥാന്‍ ടീം ആഗ്രഹിക്കുന്നത്.

കൊൽക്കത്തയിലാണ് 2016ൽ പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ ടി20 ലോകകപ്പ് മത്സരം കളിച്ചത്. അവിടെ ലഭിച്ച സുരക്ഷയിൽ കളിക്കാർ വളരെ സന്തോഷത്തിലായിരുന്നു. അതുപോലെ ചെന്നൈ ഒരു വേദി എന്ന നിലയിൽ പാകിസ്ഥാന് അവിസ്‌മരണീയമായി തുടരുന്നു.

പാക് ടീമിന് സുരക്ഷിതത്വം അനുഭവപ്പെടുന്ന വേദിയെക്കുറിച്ചാണ് ഞാന്‍ സാംസാരിക്കുന്നത്", ഐസിസിയോട് അടുത്ത ഒരാള്‍ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. വ്യക്തിഗത വിവരങ്ങള്‍ പുറത്ത് വിടില്ലെന്ന ഉറപ്പിലാണ് അദ്ദേഹം പ്രതികരണത്തിന് തയ്യാറായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഇന്ത്യയില്‍ ഒക്‌ടോബര്‍- നവംബര്‍ മാസങ്ങളിലാണ് ഏകദിന ലോകകപ്പ് നടക്കുക. ഫൈനല്‍ ഉള്‍പ്പെടെയുള്ള 46 മത്സരങ്ങള്‍ അഹമ്മദാബാദ്, ലഖ്‌നൗ, മുംബൈ, രാജ്‌കോട്ട്, ബെംഗളൂരു, ഡൽഹി, ഇൻഡോർ, മൊഹാലി, ഗുവാഹത്തി, ഹൈദരാബാദ് എന്നിവയുൾപ്പെടെ 12 ഇന്ത്യൻ നഗരങ്ങളിലായാവും നടക്കുക. വിഷയവുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിലെ വമ്പന്മാർ ഐസിസിയുടെ ഉന്നത തലത്തിലുള്ള എക്‌സിക്യൂട്ടീവുമായി ചർച്ച നടത്തുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം പാകിസ്ഥാന്‍ ഇന്ത്യയില്‍ കളിക്കാന്‍ എത്തുകയാണെങ്കില്‍ ഇരു ടീമുകളും തമ്മിലുള്ള മത്സരം 1,32,000 ശേഷിയുള്ള അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്നത് ഐസിസിയെ സംബന്ധിച്ച് മികച്ച ലാഭം നേടാനുള്ള അവസരമാണ്. എന്നാല്‍ ലോകകപ്പ് ഫൈനലിന്‍റെ ആതിഥേയത്വം അഹമ്മദാബാദ് ഇതിനകം തന്നെ ഉറപ്പിച്ചിട്ടുണ്ട്. അതിനാൽ ഇന്ത്യ-പാക് മത്സരത്തിന് മറ്റൊരു വേദി ആതിഥേയത്വം വഹിച്ചേക്കാം.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പാകിസ്ഥാന്‍ ഇന്ത്യയില്‍ കളിക്കാന്‍ എത്തുമോയെന്ന കാര്യം ഉറപ്പിക്കാനായിട്ടില്ല. റൗണ്ട് റോബിൻ ഫോർമാറ്റിൽ നടക്കുന്ന ലീഗ് ഘട്ടത്തിൽ ഓരോ ടീമും ഒമ്പത് മത്സരങ്ങൾ വീതമാണ് കളിക്കുക.

ALSO READ: IPL 2023 | ലഖ്‌നൗവിനെതിരായ വെടിക്കെട്ട്; ഫിഞ്ചിനെ പൊളിച്ച് ടി20 എലൈറ്റ് ലിസ്റ്റില്‍ കുതിച്ച് കോലി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.