ETV Bharat / sports

ODI World Cup 2023 Virender Sehwag on Rohit Sharma 'ലോകകപ്പിലെ ആ റെക്കോഡ് ഹിറ്റ്‌മാന്‍ തൂക്കും'; സംശയം വേണ്ടെന്ന് വിരേന്ദര്‍ സെവാഗ്

author img

By ETV Bharat Kerala Team

Published : Aug 26, 2023, 9:13 PM IST

ODI World Cup 2023 ലോകകപ്പ് പോലുള്ള വലിയ ടൂർണമെന്‍റുകൾ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഊർജ്ജം കൂട്ടുമെന്ന് മുന്‍ താരം വിരേന്ദര്‍ സെവാഗ്.

ODI World Cup 2023  Virender Sehwag on Rohit Sharma  Virender Sehwag  Rohit Sharma  ഏകദിന ലോകകപ്പ്  വിരേന്ദര്‍ സെവാഗ്  രോഹിത് ശര്‍മ
ODI World Cup 2023 Virender Sehwag on Rohit Sharma

ദുബായ്‌: ഏകദിന ലോകകപ്പിന്‍റെ (ODI World Cup 2023) ആവേശത്തിലേക്ക് അമരുകയാണ് ക്രിക്കറ്റ് ലോകം. ഇന്ത്യ ആതിഥേയരാവുന്ന ടൂര്‍ണമെന്‍റില്‍ ആരാവും കിരീടം നേടുകയെന്ന ചര്‍ച്ചകള്‍ ഇതിനകം തന്നെ അരങ്ങ് തകര്‍ക്കുന്നുണ്ട്. ഇതിനിടെ ലോകകപ്പിലെ റണ്‍വേട്ടക്കാരനെ പ്രവചിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് താരം വിരേന്ദര്‍ സെവാഗ് (Virender Sehwag) .

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാവും (Rohit Sharma) വരുന്ന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് അടിക്കുന്ന താരമാവുകയെന്നാണ് സെവാഗ് പറയുന്നത്. ഇന്ത്യയിലെ മികച്ച പിച്ചുകള്‍ ഓപ്പണര്‍മാര്‍ക്ക് ഗുണം ചെയ്യുമെന്നും ഓപ്പണർ എന്ന നിലയിൽ രോഹിത്തിന്‍റെ റെക്കോഡ് മികച്ചതാണെന്നും വീരു അഭിപ്രായപ്പെട്ടു (Virender Sehwag on Rohit Sharma).

"ഇന്ത്യന്‍ പിച്ചുകള്‍ നല്ലതാണ്. അവിടെ ഓപ്പണർമാർക്ക് കൂടുതല്‍ റണ്‍സടിക്കാന്‍ കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്. ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നിലയില്‍ ഒരാളെ തിരഞ്ഞെടുക്കണമെങ്കിൽ, അത് രോഹിത് ശർമയാണ്.

മറ്റ് ഒന്ന് രണ്ട് പേരുകള്‍ കൂടിയുണ്ട്. പക്ഷേ ഞാൻ ഇന്ത്യക്കാരനാണ്, എനിക്ക് ഒരു ഇന്ത്യക്കാരനെ തിരഞ്ഞെടുക്കണം, അതിനാൽ തീര്‍ച്ചയായും എന്‍റെ ഉത്തരം രോഹിത് ശർമ എന്ന് തന്നെയാണ്"-വിരേന്ദർ സെവാഗ് പറഞ്ഞു.

ഐസിസിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ച വിഡിയോയില്‍ ഇതു സംബന്ധിച്ച ചോദ്യത്തോടാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ കൂടിയായ വിരേന്ദർ സെവാഗിന്‍റെ പ്രതികരണം. ലോകകപ്പ് പോലുള്ള വലിയ ടൂർണമെന്‍റുകൾ രോഹിത്തിന്‍റെ ഊർജം കൂട്ടുമെന്നും അത് താരത്തിന്‍റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുപ്പിക്കുമെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു.

ലോകകപ്പിന്‍റെ കഴിഞ്ഞ പതിപ്പില്‍ ഇന്ത്യയ്‌ക്കായി വമ്പന്‍ പ്രകടനമായിരുന്നു രോഹിത് നടത്തിയത്. ഇംഗ്ലണ്ടിൽ നടന്ന ടൂര്‍ണമെന്‍റിലെ ടോപ് സ്‌കോററായിരുന്നു രോഹിത്. അഞ്ച് മത്സരങ്ങളില്‍ നിന്നും 81 ശരാശരിയിൽ 648 റൺസായിരുന്നു ഹിറ്റ്‌മാന്‍ അടിച്ച് കൂട്ടിയത്. അഞ്ച് തകര്‍പ്പന്‍ സെഞ്ചുറികള്‍ ഉള്‍പ്പെടെയായിരുന്നു താരത്തിന്‍റെ പ്രകടനം. പക്ഷെ സെമിയില്‍ ന്യൂസിലന്‍ഡിനോടേറ്റ തോല്‍വി ഇന്ത്യയ്‌ക്ക് പുറത്തേക്കുള്ള വാതില്‍ തുറക്കുകയായിരുന്നു.

ALSO READ: Shubman Gill Surpasses Virat Kohli : കോലി വീണു, ആ വിളിപ്പേര് തൂക്കി ശുഭ്‌മാന്‍ ഗില്‍

അതേസമയം വീണ്ടുമൊരു ഐസിസി കിരീടത്തിനായി 10 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ് ഏകദിന ലോകകപ്പിലൂടെ അവസാനിപ്പിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിയുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 2013-ലെ ചാമ്പ്യന്‍സ് ട്രോഫി നേട്ടത്തിന് ശേഷം വീണ്ടുമൊരു ഐസിസി ട്രോഫി നേടാന്‍ ടീമിന് കഴിഞ്ഞിട്ടില്ല.

അവസാനമായി ലോകകപ്പ് വിജയിച്ചതാവട്ടെ 2011-ലാണ്. അന്ന് സ്വന്തം മണ്ണില്‍ എംഎസ്‌ ധോണിയുടെ നേതൃത്വത്തിലായിരുന്നു ഇന്ത്യ ചാമ്പ്യന്മാരായത്. ഇക്കാരണത്താല്‍ തന്നെ ഇത്തവണ സ്വന്തം മണ്ണില്‍ വീണ്ടുമൊരു ലോകകപ്പ് എത്തുമ്പോള്‍ രോഹിത്തിനും സംഘത്തിനും മേലുള്ള പ്രതീക്ഷ ഏറെയാണ്. ഒക്‌ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 17 വരെയാണ് ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കുക.

ALSO READ: Danish Kaneria on Yuzvendra Chahal l 'യുസ്‌വേന്ദ്ര ചാഹല്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനമര്‍ഹിക്കുന്നില്ല' ; കാരണം പറഞ്ഞ് ഡാനിഷ് കനേരിയ

ദുബായ്‌: ഏകദിന ലോകകപ്പിന്‍റെ (ODI World Cup 2023) ആവേശത്തിലേക്ക് അമരുകയാണ് ക്രിക്കറ്റ് ലോകം. ഇന്ത്യ ആതിഥേയരാവുന്ന ടൂര്‍ണമെന്‍റില്‍ ആരാവും കിരീടം നേടുകയെന്ന ചര്‍ച്ചകള്‍ ഇതിനകം തന്നെ അരങ്ങ് തകര്‍ക്കുന്നുണ്ട്. ഇതിനിടെ ലോകകപ്പിലെ റണ്‍വേട്ടക്കാരനെ പ്രവചിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് താരം വിരേന്ദര്‍ സെവാഗ് (Virender Sehwag) .

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാവും (Rohit Sharma) വരുന്ന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് അടിക്കുന്ന താരമാവുകയെന്നാണ് സെവാഗ് പറയുന്നത്. ഇന്ത്യയിലെ മികച്ച പിച്ചുകള്‍ ഓപ്പണര്‍മാര്‍ക്ക് ഗുണം ചെയ്യുമെന്നും ഓപ്പണർ എന്ന നിലയിൽ രോഹിത്തിന്‍റെ റെക്കോഡ് മികച്ചതാണെന്നും വീരു അഭിപ്രായപ്പെട്ടു (Virender Sehwag on Rohit Sharma).

"ഇന്ത്യന്‍ പിച്ചുകള്‍ നല്ലതാണ്. അവിടെ ഓപ്പണർമാർക്ക് കൂടുതല്‍ റണ്‍സടിക്കാന്‍ കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്. ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നിലയില്‍ ഒരാളെ തിരഞ്ഞെടുക്കണമെങ്കിൽ, അത് രോഹിത് ശർമയാണ്.

മറ്റ് ഒന്ന് രണ്ട് പേരുകള്‍ കൂടിയുണ്ട്. പക്ഷേ ഞാൻ ഇന്ത്യക്കാരനാണ്, എനിക്ക് ഒരു ഇന്ത്യക്കാരനെ തിരഞ്ഞെടുക്കണം, അതിനാൽ തീര്‍ച്ചയായും എന്‍റെ ഉത്തരം രോഹിത് ശർമ എന്ന് തന്നെയാണ്"-വിരേന്ദർ സെവാഗ് പറഞ്ഞു.

ഐസിസിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ച വിഡിയോയില്‍ ഇതു സംബന്ധിച്ച ചോദ്യത്തോടാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ കൂടിയായ വിരേന്ദർ സെവാഗിന്‍റെ പ്രതികരണം. ലോകകപ്പ് പോലുള്ള വലിയ ടൂർണമെന്‍റുകൾ രോഹിത്തിന്‍റെ ഊർജം കൂട്ടുമെന്നും അത് താരത്തിന്‍റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുപ്പിക്കുമെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു.

ലോകകപ്പിന്‍റെ കഴിഞ്ഞ പതിപ്പില്‍ ഇന്ത്യയ്‌ക്കായി വമ്പന്‍ പ്രകടനമായിരുന്നു രോഹിത് നടത്തിയത്. ഇംഗ്ലണ്ടിൽ നടന്ന ടൂര്‍ണമെന്‍റിലെ ടോപ് സ്‌കോററായിരുന്നു രോഹിത്. അഞ്ച് മത്സരങ്ങളില്‍ നിന്നും 81 ശരാശരിയിൽ 648 റൺസായിരുന്നു ഹിറ്റ്‌മാന്‍ അടിച്ച് കൂട്ടിയത്. അഞ്ച് തകര്‍പ്പന്‍ സെഞ്ചുറികള്‍ ഉള്‍പ്പെടെയായിരുന്നു താരത്തിന്‍റെ പ്രകടനം. പക്ഷെ സെമിയില്‍ ന്യൂസിലന്‍ഡിനോടേറ്റ തോല്‍വി ഇന്ത്യയ്‌ക്ക് പുറത്തേക്കുള്ള വാതില്‍ തുറക്കുകയായിരുന്നു.

ALSO READ: Shubman Gill Surpasses Virat Kohli : കോലി വീണു, ആ വിളിപ്പേര് തൂക്കി ശുഭ്‌മാന്‍ ഗില്‍

അതേസമയം വീണ്ടുമൊരു ഐസിസി കിരീടത്തിനായി 10 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ് ഏകദിന ലോകകപ്പിലൂടെ അവസാനിപ്പിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിയുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 2013-ലെ ചാമ്പ്യന്‍സ് ട്രോഫി നേട്ടത്തിന് ശേഷം വീണ്ടുമൊരു ഐസിസി ട്രോഫി നേടാന്‍ ടീമിന് കഴിഞ്ഞിട്ടില്ല.

അവസാനമായി ലോകകപ്പ് വിജയിച്ചതാവട്ടെ 2011-ലാണ്. അന്ന് സ്വന്തം മണ്ണില്‍ എംഎസ്‌ ധോണിയുടെ നേതൃത്വത്തിലായിരുന്നു ഇന്ത്യ ചാമ്പ്യന്മാരായത്. ഇക്കാരണത്താല്‍ തന്നെ ഇത്തവണ സ്വന്തം മണ്ണില്‍ വീണ്ടുമൊരു ലോകകപ്പ് എത്തുമ്പോള്‍ രോഹിത്തിനും സംഘത്തിനും മേലുള്ള പ്രതീക്ഷ ഏറെയാണ്. ഒക്‌ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 17 വരെയാണ് ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കുക.

ALSO READ: Danish Kaneria on Yuzvendra Chahal l 'യുസ്‌വേന്ദ്ര ചാഹല്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനമര്‍ഹിക്കുന്നില്ല' ; കാരണം പറഞ്ഞ് ഡാനിഷ് കനേരിയ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.