ETV Bharat / sports

ODI WC Qualifier | കരീബിയന്‍ പവറിന് മുന്നില്‍ തകര്‍ന്ന് നേപ്പാള്‍, വമ്പന്‍ ജയത്തോടെ എ ഗ്രൂപ്പില്‍ ഒന്നാമതെത്തി വെസ്റ്റ് ഇന്‍ഡീസ്

author img

By

Published : Jun 23, 2023, 7:22 AM IST

ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നേപ്പാളിനെതിരെ 101 റണ്‍സിന്‍റെ ജയമാണ് വെസ്റ്റ് ഇന്‍ഡീസ് സ്വന്തമാക്കിയത്.

ODI WC Qualifier  west indies vs nepal  west indies vs nepal match result  odi wc qualifier match result  icc odi world cup  ODI World Cup Qualifier  വെസ്റ്റ് ഇന്‍ഡീസ്  നേപ്പാള്‍  ഏകദിന ലോകകപ്പ്‌ യോഗ്യത  ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്
ODI WC Qualifier

ഹരാരെ: ഏകദിന ലോകകപ്പ്‌ യോഗ്യത (ODI World Cup Qualifier) റൗണ്ടിൽ നേപ്പാളിനെതിരെ (Nepal) വമ്പൻ ജയം സ്വന്തമാക്കി വെസ്റ്റ് ഇൻഡീസ് (West Indies). ഗ്രൂപ്പ്‌ ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ 101 റൺസിന്‍റെ ജയമാണ് കരീബിയൻ പട നേടിയത്. യോഗ്യത റൗണ്ടിലെ തുടർച്ചയായ രണ്ടാം ജയത്തോടെ ഗ്രൂപ്പ്‌ എ യിൽ ഒന്നാം സ്ഥാനത്തും വിൻഡീസ് നിലയുറപ്പിച്ചു.

ഹരാരെ സ്പോർട്‌സ് ക്ലബ് (Harare Sports Club) സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത വെസ്റ്റ് ഇൻഡീസ് 339 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിൽ നേപ്പാളിന്‍റെ പോരാട്ടം 238 റൺസിൽ അവസാനിച്ചു. രണ്ട് പന്ത് ശേഷിക്കേ നേപ്പാളിന്‍റെ എല്ലാ ബാറ്റർമാരും പുറത്താകുകയായിരുന്നു.

340 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശാൻ ഇറങ്ങിയ നേപ്പാളിന് തുടക്കം തന്നെ പാളി. ആദ്യ അഞ്ച് ഓവറിനുള്ളിൽ തന്നെ അവർക്ക് രണ്ട് വിക്കറ്റ് നഷ്‌ടമായി. രണ്ടാം ഓവറിലെ നാലാം പന്തിൽ കുശാൽ ഭർട്ടൽ (Kushal Bhurtel) (5) ആണ് ആദ്യം മടങ്ങിയത്.

അൽസാരി ജോസഫ് (Alsari Joseph) ആണ് വിക്കറ്റ് വേട്ട തുടങ്ങിവച്ചത്. സ്കോർ 23-ൽ നിൽക്കെ രണ്ടാം വിക്കറ്റ് നേപ്പാളിന് നഷ്‌ടമായി. 7 പന്തിൽ 2 റൺസ് നേടിയ ഭിം ഷർക്കിയെ (Bhim Sharki) ജേസൺ ഹോൾഡർ (Jason Holder) ആണ് മടക്കിയത്. 12-ാം ഓവറിൽ ആണ് അവർക്ക് അടുത്ത ബാറ്ററെ നഷ്‌ടമായത്.

36 പന്തിൽ 28 റൺസ് അടിച്ച ആസിഫ് ഷെയ്ഖിനെ കീമോ പോൾ കെയ്ൽ മേയേഴ്‌സിന്‍റെ കൈകളിൽ എത്തിച്ചു. ഈ സമയം 48-3 എന്ന നിലയിലായിരുന്നു അവർ. പിന്നാലെ കരീബിയൻ കറുത്തിന് മുന്നിൽ പൊരുതി നോക്കിയ നായകൻ രോഹിത് പൗഡെലും മടങ്ങി.

20 ഓവറിലാണ് അവർക്ക് നായകനെ നഷ്‌ടമായത്. ആറാമനായി എത്തിയ കുശാൽ മല്ലയ്ക്കും ക്രീസിൽ നിലയുറപ്പിക്കാൻ ആയില്ല. അതിന് ശേഷം വന്ന ദീപേന്ദ്ര സിങ് ഐരേ 20 പന്തിൽ 22 റൺസ് നേടി മടങ്ങി. ഇതോടെ 129-6 എന്ന നിലയിലേക്ക് അവർ വീണു.

ആരിഫ് ഷെയ്‌ഖ് (Aarif Sheikh) ഗുല്‍സാന്‍ ത്സാ (Gulsan Jha) എന്നിവരുടെ ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണ് നേപ്പാളിന്‍റെ കൂട്ടത്തകര്‍ച്ച ഒഴിവാക്കിയത്. ഇരുവരും ചേര്‍ന്ന് 68 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 42 റണ്‍സ് നേടിയ ത്സായെ മടക്കി കീമോ പോളാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

അര്‍ധസെഞ്ച്വറി നേടിയ ആരിഫ് ഷെയ്‌ഖും (63) മടങ്ങിയതോടെ നേപ്പാളിന്‍റെ പോരാട്ടം ഏറെക്കുറെ അവസാനിച്ചിരുന്നു. പത്താമന്‍ കരണ്‍ കെസിയും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. സന്ദീപ് ലമിച്ചാനെ ഒരു റണ്‍സ് നേടി പുറത്തായപ്പോള്‍, ലളിത് രാജ്ബന്‍ഷി (0) പുറത്താകാതെ നിന്നു.

മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി ജേസണ്‍ ഹോള്‍ഡര്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. അല്‍സാരി ജോസഫ്, കീമോ പോള്‍, അക്കീല്‍ ഹൊസൈന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത വെസ്റ്റ് ഇന്‍ഡീസ് ഷായ് ഹോപ് (132) നിക്കോളസ് പുരാന്‍ (115) എന്നിവരുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തിലാണ് 339 എന്ന മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.

Also Read : WI vs IND | ' നായകന് വിശ്രമമില്ല'; വിന്‍ഡീസ് പര്യടനത്തിലും രോഹിത് തന്നെ നയിക്കുമെന്ന് ബിസിസിഐ പ്രതിനിധി

ഹരാരെ: ഏകദിന ലോകകപ്പ്‌ യോഗ്യത (ODI World Cup Qualifier) റൗണ്ടിൽ നേപ്പാളിനെതിരെ (Nepal) വമ്പൻ ജയം സ്വന്തമാക്കി വെസ്റ്റ് ഇൻഡീസ് (West Indies). ഗ്രൂപ്പ്‌ ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ 101 റൺസിന്‍റെ ജയമാണ് കരീബിയൻ പട നേടിയത്. യോഗ്യത റൗണ്ടിലെ തുടർച്ചയായ രണ്ടാം ജയത്തോടെ ഗ്രൂപ്പ്‌ എ യിൽ ഒന്നാം സ്ഥാനത്തും വിൻഡീസ് നിലയുറപ്പിച്ചു.

ഹരാരെ സ്പോർട്‌സ് ക്ലബ് (Harare Sports Club) സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത വെസ്റ്റ് ഇൻഡീസ് 339 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിൽ നേപ്പാളിന്‍റെ പോരാട്ടം 238 റൺസിൽ അവസാനിച്ചു. രണ്ട് പന്ത് ശേഷിക്കേ നേപ്പാളിന്‍റെ എല്ലാ ബാറ്റർമാരും പുറത്താകുകയായിരുന്നു.

340 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശാൻ ഇറങ്ങിയ നേപ്പാളിന് തുടക്കം തന്നെ പാളി. ആദ്യ അഞ്ച് ഓവറിനുള്ളിൽ തന്നെ അവർക്ക് രണ്ട് വിക്കറ്റ് നഷ്‌ടമായി. രണ്ടാം ഓവറിലെ നാലാം പന്തിൽ കുശാൽ ഭർട്ടൽ (Kushal Bhurtel) (5) ആണ് ആദ്യം മടങ്ങിയത്.

അൽസാരി ജോസഫ് (Alsari Joseph) ആണ് വിക്കറ്റ് വേട്ട തുടങ്ങിവച്ചത്. സ്കോർ 23-ൽ നിൽക്കെ രണ്ടാം വിക്കറ്റ് നേപ്പാളിന് നഷ്‌ടമായി. 7 പന്തിൽ 2 റൺസ് നേടിയ ഭിം ഷർക്കിയെ (Bhim Sharki) ജേസൺ ഹോൾഡർ (Jason Holder) ആണ് മടക്കിയത്. 12-ാം ഓവറിൽ ആണ് അവർക്ക് അടുത്ത ബാറ്ററെ നഷ്‌ടമായത്.

36 പന്തിൽ 28 റൺസ് അടിച്ച ആസിഫ് ഷെയ്ഖിനെ കീമോ പോൾ കെയ്ൽ മേയേഴ്‌സിന്‍റെ കൈകളിൽ എത്തിച്ചു. ഈ സമയം 48-3 എന്ന നിലയിലായിരുന്നു അവർ. പിന്നാലെ കരീബിയൻ കറുത്തിന് മുന്നിൽ പൊരുതി നോക്കിയ നായകൻ രോഹിത് പൗഡെലും മടങ്ങി.

20 ഓവറിലാണ് അവർക്ക് നായകനെ നഷ്‌ടമായത്. ആറാമനായി എത്തിയ കുശാൽ മല്ലയ്ക്കും ക്രീസിൽ നിലയുറപ്പിക്കാൻ ആയില്ല. അതിന് ശേഷം വന്ന ദീപേന്ദ്ര സിങ് ഐരേ 20 പന്തിൽ 22 റൺസ് നേടി മടങ്ങി. ഇതോടെ 129-6 എന്ന നിലയിലേക്ക് അവർ വീണു.

ആരിഫ് ഷെയ്‌ഖ് (Aarif Sheikh) ഗുല്‍സാന്‍ ത്സാ (Gulsan Jha) എന്നിവരുടെ ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണ് നേപ്പാളിന്‍റെ കൂട്ടത്തകര്‍ച്ച ഒഴിവാക്കിയത്. ഇരുവരും ചേര്‍ന്ന് 68 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 42 റണ്‍സ് നേടിയ ത്സായെ മടക്കി കീമോ പോളാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

അര്‍ധസെഞ്ച്വറി നേടിയ ആരിഫ് ഷെയ്‌ഖും (63) മടങ്ങിയതോടെ നേപ്പാളിന്‍റെ പോരാട്ടം ഏറെക്കുറെ അവസാനിച്ചിരുന്നു. പത്താമന്‍ കരണ്‍ കെസിയും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. സന്ദീപ് ലമിച്ചാനെ ഒരു റണ്‍സ് നേടി പുറത്തായപ്പോള്‍, ലളിത് രാജ്ബന്‍ഷി (0) പുറത്താകാതെ നിന്നു.

മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി ജേസണ്‍ ഹോള്‍ഡര്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. അല്‍സാരി ജോസഫ്, കീമോ പോള്‍, അക്കീല്‍ ഹൊസൈന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത വെസ്റ്റ് ഇന്‍ഡീസ് ഷായ് ഹോപ് (132) നിക്കോളസ് പുരാന്‍ (115) എന്നിവരുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തിലാണ് 339 എന്ന മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.

Also Read : WI vs IND | ' നായകന് വിശ്രമമില്ല'; വിന്‍ഡീസ് പര്യടനത്തിലും രോഹിത് തന്നെ നയിക്കുമെന്ന് ബിസിസിഐ പ്രതിനിധി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.