ETV Bharat / sports

‘സ്‌പൂൺ ഫീഡിങ് ക്യാപ്‌റ്റന്‍സിയില്‍ സഹായകമാവില്ല’ ; വീണ്ടും ചെന്നൈ നായകനായതിനെക്കുറിച്ച് ധോണി - ജഡേജയെക്കുറിച്ച് ധോണി

ക്യാപ്റ്റൻസിയുടെ സമ്മർദം ജഡേജയുടെ വ്യക്തിഗത പ്രകടനത്തെപ്പോലും ബാധിച്ചിരുന്നതായും ധോണി

Dhoni opens up on Jadeja leaving CSK leadership  ravindra jadeja  Ms Dhoni  IPL 2022  ഐപിഎല്‍ 2022  രവീന്ദ്ര ജഡേജ  എംഎസ്‌ ധോണി  ജഡേജയെക്കുറിച്ച് ധോണി  ധോണി വീണ്ടും സിഎസ്‌കെ നായകന്‍
‘സ്‌പൂൺ ഫീഡിങ് ക്യാപ്‌റ്റന്‍സിയില്‍ സഹായകമാവില്ല’; വീണ്ടും ചെന്നൈ ക്യാപ്റ്റനായതിനെക്കുറിച്ച് ധോണി
author img

By

Published : May 2, 2022, 8:08 PM IST

മുംബൈ : ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ (സിഎസ്‌കെ) നായക സ്ഥാനത്തേക്കുള്ള രണ്ടാം വരവ് തകര്‍പ്പന്‍ ജയത്തോടെയാണ് എംഎസ്‌ ധോണിയും സംഘവും ആഘോഷിച്ചത്. രവീന്ദ്ര ജഡേജയിൽ നിന്നും ടീമിന്‍റെ നായക സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 13 റണ്‍സിനാണ് ചെന്നൈ തോല്‍പ്പിച്ചത്. സീസണില്‍ ഒമ്പത് മത്സരങ്ങള്‍ കളിച്ച നിലവിലെ ചാമ്പ്യന്മാരുടെ മൂന്നാമത്തെ മാത്രം ജയമായിരുന്നുവിത്.

ഇപ്പോഴിതാ ജഡേജയില്‍ നിന്നും ക്യാപ്റ്റന്‍സി ഏറ്റെടുക്കാനുള്ള സാഹചര്യം വിശദീകരിച്ചിരിക്കുകയാണ് ധോണി. ഐപിഎല്ലിന്‍റെ 2022 സീസണിൽ ചെന്നൈയെ നയിക്കേണ്ടിവരുമെന്ന് കഴിഞ്ഞ സീസണില്‍ തന്നെ ജഡേജയ്ക്ക് അറിയാമായിരുന്നു. എന്നാല്‍ ക്യാപ്റ്റൻസിയുടെ സമ്മർദം ജഡേജയുടെ വ്യക്തിഗത പ്രകടനത്തെപ്പോലും ബാധിച്ചിരുന്നതായും ധോണി വ്യക്തമാക്കി.

"കഴിഞ്ഞ സീസണിൽ തന്നെ താൻ ഈ വർഷം ക്യാപ്റ്റനാകുമെന്ന് ജഡേജയ്ക്ക് അറിയാമായിരുന്നുവെന്ന് ഞാൻ കരുതുന്നു. തയ്യാറെടുക്കാൻ വേണ്ടത്ര സമയം ലഭിച്ചു. അവന്‍ ടീമിനെ നയിക്കുക എന്നതായിരുന്നു ഏറ്റവും പ്രധാനം. ഈ പരിവർത്തനം സംഭവിക്കണമെന്നാണ് ഞാൻ ആഗ്രഹിച്ചിരുന്നതും. ആദ്യ രണ്ട് മത്സരങ്ങളിൽ, ഞാൻ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. പിന്നീടുള്ള തീരുമാനങ്ങള്‍ ജഡേജയ്ക്കുതന്നെ വിട്ടു'' - ധോണി പറഞ്ഞു.

''സീസൺ അവസാനിക്കുമ്പോൾ ക്യാപ്റ്റൻസി മറ്റൊരാൾ നിർവഹിച്ചെന്നും താൻ ടോസിനായി ഗ്രൗണ്ടിലേക്ക് പോകുക മാത്രമാണ് ചെയ്തതെന്നും ജഡേജയെ തോന്നിപ്പിക്കുന്നത് ശരിയല്ല. സ്പൂൺ ഫീഡിങ് എന്നത് ക്യാപ്റ്റൻസിയിൽ സഹായകമാകില്ല. കളിക്കളത്തിലെ നിർണായക തീരുമാനങ്ങൾ എടുക്കേണ്ടതും, അതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതും ക്യാപ്റ്റനാണ്.

also read: IPL 2022 | കോലി മുതല്‍ ഋതുരാജ് വരെ, ഐപിഎല്ലില്‍ 99ല്‍ പുറത്തായ നിര്‍ഭാഗ്യവാന്മാര്‍

നിങ്ങൾ ക്യാപ്റ്റനായിക്കഴിഞ്ഞാൽ, ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കും. എന്നാല്‍ ഇതവന്‍റെ മുന്നൊരുക്കത്തേയും പ്രകടനത്തേയും ബാധിച്ചുവെന്നാണ് ഞാന്‍ കരുതുന്നത്. ക്യാപ്റ്റൻസി ഒഴിഞ്ഞാലാണ് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ഒരാൾക്ക് കഴിയുന്നതെങ്കിൽ, അതാണ് ഞങ്ങൾക്ക് വേണ്ടത്'' - ധോണി വ്യക്തമാക്കി.

മുംബൈ : ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ (സിഎസ്‌കെ) നായക സ്ഥാനത്തേക്കുള്ള രണ്ടാം വരവ് തകര്‍പ്പന്‍ ജയത്തോടെയാണ് എംഎസ്‌ ധോണിയും സംഘവും ആഘോഷിച്ചത്. രവീന്ദ്ര ജഡേജയിൽ നിന്നും ടീമിന്‍റെ നായക സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 13 റണ്‍സിനാണ് ചെന്നൈ തോല്‍പ്പിച്ചത്. സീസണില്‍ ഒമ്പത് മത്സരങ്ങള്‍ കളിച്ച നിലവിലെ ചാമ്പ്യന്മാരുടെ മൂന്നാമത്തെ മാത്രം ജയമായിരുന്നുവിത്.

ഇപ്പോഴിതാ ജഡേജയില്‍ നിന്നും ക്യാപ്റ്റന്‍സി ഏറ്റെടുക്കാനുള്ള സാഹചര്യം വിശദീകരിച്ചിരിക്കുകയാണ് ധോണി. ഐപിഎല്ലിന്‍റെ 2022 സീസണിൽ ചെന്നൈയെ നയിക്കേണ്ടിവരുമെന്ന് കഴിഞ്ഞ സീസണില്‍ തന്നെ ജഡേജയ്ക്ക് അറിയാമായിരുന്നു. എന്നാല്‍ ക്യാപ്റ്റൻസിയുടെ സമ്മർദം ജഡേജയുടെ വ്യക്തിഗത പ്രകടനത്തെപ്പോലും ബാധിച്ചിരുന്നതായും ധോണി വ്യക്തമാക്കി.

"കഴിഞ്ഞ സീസണിൽ തന്നെ താൻ ഈ വർഷം ക്യാപ്റ്റനാകുമെന്ന് ജഡേജയ്ക്ക് അറിയാമായിരുന്നുവെന്ന് ഞാൻ കരുതുന്നു. തയ്യാറെടുക്കാൻ വേണ്ടത്ര സമയം ലഭിച്ചു. അവന്‍ ടീമിനെ നയിക്കുക എന്നതായിരുന്നു ഏറ്റവും പ്രധാനം. ഈ പരിവർത്തനം സംഭവിക്കണമെന്നാണ് ഞാൻ ആഗ്രഹിച്ചിരുന്നതും. ആദ്യ രണ്ട് മത്സരങ്ങളിൽ, ഞാൻ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. പിന്നീടുള്ള തീരുമാനങ്ങള്‍ ജഡേജയ്ക്കുതന്നെ വിട്ടു'' - ധോണി പറഞ്ഞു.

''സീസൺ അവസാനിക്കുമ്പോൾ ക്യാപ്റ്റൻസി മറ്റൊരാൾ നിർവഹിച്ചെന്നും താൻ ടോസിനായി ഗ്രൗണ്ടിലേക്ക് പോകുക മാത്രമാണ് ചെയ്തതെന്നും ജഡേജയെ തോന്നിപ്പിക്കുന്നത് ശരിയല്ല. സ്പൂൺ ഫീഡിങ് എന്നത് ക്യാപ്റ്റൻസിയിൽ സഹായകമാകില്ല. കളിക്കളത്തിലെ നിർണായക തീരുമാനങ്ങൾ എടുക്കേണ്ടതും, അതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതും ക്യാപ്റ്റനാണ്.

also read: IPL 2022 | കോലി മുതല്‍ ഋതുരാജ് വരെ, ഐപിഎല്ലില്‍ 99ല്‍ പുറത്തായ നിര്‍ഭാഗ്യവാന്മാര്‍

നിങ്ങൾ ക്യാപ്റ്റനായിക്കഴിഞ്ഞാൽ, ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കും. എന്നാല്‍ ഇതവന്‍റെ മുന്നൊരുക്കത്തേയും പ്രകടനത്തേയും ബാധിച്ചുവെന്നാണ് ഞാന്‍ കരുതുന്നത്. ക്യാപ്റ്റൻസി ഒഴിഞ്ഞാലാണ് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ ഒരാൾക്ക് കഴിയുന്നതെങ്കിൽ, അതാണ് ഞങ്ങൾക്ക് വേണ്ടത്'' - ധോണി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.