ഷാര്‍ജ: ഷാര്‍ജയില്‍ പതിഞ്ഞ താളത്തില്‍ തുടങ്ങിയ മുംബൈ ഒടുവില്‍ കൊട്ടിക്കയറി. ഐപിഎല്ലില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ മുംബൈയ്ക്ക് എതിരെ ഹൈദരാബാദിന് 209 റണ്‍സ് വിജയ ലക്ഷ്യം. അര്‍ദ്ധസെഞ്ച്വറി നേടിയ ഓപ്പണര്‍ ക്വിന്‍റണ്‍ ഡികോക്കിന്‍റെ നേതൃത്വത്തിലാണ് മുംബൈ തുടങ്ങിയത്. 39 പന്തില്‍ നാല് വീതം ഫോറും സിക്‌സും അടിച്ച ഡികോക്ക് 67 റണ്‍സെടുത്തു. ഡികോക്കും നാലാമനായി ഇറങ്ങിയ ഇഷാന്‍ കിഷനും ചേര്‍ന്ന് 78 റണ്‍സിന്‍റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കി.
-
Quinton's anchoring 67 and Krunal's 4-ball 20* lift us to 208/5 at Sharjah 👏
— Mumbai Indians (@mipaltan) October 4, 2020 " class="align-text-top noRightClick twitterSection" data="
Live Updates: https://t.co/bxvpyHPvx3
Ball-to-ball: https://t.co/CjbKYHWZEv#OneFamily #MumbaiIndians #Dream11IPL #MIvSRH @QuinnyDeKock69 pic.twitter.com/Fwd0vfFy4A
">Quinton's anchoring 67 and Krunal's 4-ball 20* lift us to 208/5 at Sharjah 👏
— Mumbai Indians (@mipaltan) October 4, 2020
Live Updates: https://t.co/bxvpyHPvx3
Ball-to-ball: https://t.co/CjbKYHWZEv#OneFamily #MumbaiIndians #Dream11IPL #MIvSRH @QuinnyDeKock69 pic.twitter.com/Fwd0vfFy4AQuinton's anchoring 67 and Krunal's 4-ball 20* lift us to 208/5 at Sharjah 👏
— Mumbai Indians (@mipaltan) October 4, 2020
Live Updates: https://t.co/bxvpyHPvx3
Ball-to-ball: https://t.co/CjbKYHWZEv#OneFamily #MumbaiIndians #Dream11IPL #MIvSRH @QuinnyDeKock69 pic.twitter.com/Fwd0vfFy4A
ഓപ്പണര്‍ രോഹിത് ശര്‍മ അഞ്ച് പന്തില്‍ ആറ് റണ്‍സെടുത്ത് പുറത്തായത് മുംബൈക്ക് നിരാശയേകിയെങ്കിലും പിന്നീട് എത്തിയവർ തകർത്തടിച്ചാണ് സ്കോർ 200 കടത്തിയത്. ഒരു സിക്‌സ് മാത്രം അടിച്ച് രോഹിത് പുറത്താവുകയായിരുന്നു. മൂന്നാമനായി ഇറങ്ങിയ സൂര്യകുമാര്‍ യാദവ് 18 പന്തില്‍ 27 റണ്‍സെടുത്തും നാലാമനായി ഇറങ്ങിയ ഇശാന്‍ കിഷന്‍ 23 പന്തില്‍ 31 റണ്‍സെടുത്തും പുറത്തായി. അവസാന ഓവറിലെ രണ്ടാമത്തെ പന്തില്‍ 28 റണ്‍സെടുത്ത ഹര്‍ദിക് പാണ്ഡ്യയുടെ വിക്കറ്റ് പേസര്‍ സിദ്ധാര്‍ത്ഥ് കൗള്‍ സ്വന്തമാക്കി. മധ്യനിരയില്‍ 25 റണ്‍സെടുത്ത കീറോണ്‍ പൊള്ളാര്‍ഡും നാല് പന്തില്‍ 20 റണ്‍സെടുത്ത ക്രുണാല്‍ പാണ്ഡ്യയും പുറത്താകാതെ നിന്നു.
പേസര്‍ ഭുവനേശ്വര്‍ കുമാറിന് പരിക്കേറ്റതിനെ തുടര്‍ന്ന് സന്ദീപ് ശര്‍മയെയും ഖലീല്‍ അഹമ്മദിന് പകരം സിദ്ദാര്‍ഥ് കൗളിനെയും ഇറക്കിയാണ് ഹൈദരാബാദ് ഇന്നത്തെ മത്സരം കളിക്കുന്നത്. സന്ദീപും കൗളും രണ്ട് വിക്കറ്റ് നേടി. റാഷിദ് ഖാന്‍ ഒരു വിക്കറ്റും സ്വന്തമാക്കി.