ETV Bharat / sports

സഞ്‌ജു ഉള്‍പ്പെടെ മൂന്ന് താരങ്ങള്‍ പ്ലേയിങ് ഇലവനിലേക്ക്?; ഇന്ത്യ- അഫ്‌ഗാന്‍ മൂന്നാം ടി20 നാളെ

author img

By ETV Bharat Kerala Team

Published : Jan 16, 2024, 7:55 PM IST

India vs Afghanistan 3rd T20I Preview: ഇന്ത്യ- അഫ്‌ഗാനിസ്ഥാന്‍ മൂന്നാം ടി20 നാളെ ബെംഗളൂരുവില്‍. ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ മൂന്ന് മാറ്റത്തിന് സാധ്യത.

Where to watch Ind vs Afg T20I  Sanju Samson  സഞ്‌ജു സാംസണ്‍  ഇന്ത്യ vs അഫ്‌ഗാനിസ്ഥാന്‍
India vs Afghanistan 3rd T20I Preview

ബെംഗളൂരു: അഫ്‌ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരത്തിന് നീലപ്പട നാളെയിറങ്ങും. ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം ആരംഭിക്കുക. (India vs Afghanistan 3rd T20I Preview) കളിച്ച രണ്ട് മത്സരങ്ങളിലും വിജയിച്ച ആതിഥേയര്‍ ഇതിനകം തന്നെ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്.

ചിന്നസ്വാമിയിലും കളി പിടിച്ചാല്‍ പരമ്പരയില്‍ അഫ്‌ഗാനെ വൈറ്റ്‌വാഷ് ചെയ്യാന്‍ ഇന്ത്യയ്‌ക്ക് കഴിയും. ഇതോടെ ആശ്വാസ ജയമാണ് അഫ്‌ഗാനിസ്ഥാന്‍ ലക്ഷ്യം വയ്‌ക്കുന്നത്. ആതിഥേയരുടെ പ്ലേയിങ് ഇലവനില്‍ മാറ്റത്തിന് സാധ്യതയുണ്ട്.

മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്‌ജു സാംസണ്‍ (Sanju Samson), സ്‌പിന്നര്‍ കുല്‍ദീപ് യാദ്, പേസര്‍ ആവേശ് ഖാന്‍ എന്നിവര്‍ക്ക് അവസരം ലഭിച്ചേക്കും. ജിതേഷ് ശര്‍മ, രവി ബിഷ്‌ണോയ്‌, മുകേഷ് കുമാര്‍ എന്നിവര്‍ക്കായിരിക്കും പുറത്തിരിക്കേണ്ടി വരിക. ടി20 ലോകകപ്പിന് മുമ്പ് ഫോര്‍മാറ്റില്‍ ഇന്ത്യ കളിക്കുന്ന അവസാന മത്സരമാണിത്.

അതിനാല്‍ ലോകകപ്പ് ടീമില്‍ പ്രതീക്ഷ വയ്‌ക്കാന്‍ സഞ്‌ജുവിന് മികച്ച പ്രകടനം തന്നെ അനിവാര്യമാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് മത്സരത്തില്‍ ശ്രദ്ധാ കേന്ദ്രം. അന്താരാഷ്‌ട്ര ടി20യില്‍ 14 മാസങ്ങള്‍ നീണ്ട ഇടവേള അവസാനിപ്പിച്ചായിരുന്നു രോഹിത് അഫ്‌ഗാനെതിരെ കളിക്കാന്‍ ഇറങ്ങിയത്.

എന്നാല്‍ കളിച്ച രണ്ട് മത്സരങ്ങളിലും അക്കൗണ്ട് തുറക്കാന്‍ ഹിറ്റ്‌മാന് കഴിഞ്ഞിട്ടില്ല. മൊഹാലിയില്‍ നടന്ന ആദ്യ ടി20യില്‍ രണ്ട് പന്തുകള്‍ മാത്രം നേരിട്ട താരം റണ്ണൗട്ടായി. ഇന്‍ഡോറിലെ രണ്ടാം ടി20യിലാവട്ടെ നേരിട്ട ആദ്യ പന്തില്‍ രോഹിത്തിന്‍റെ കുറ്റി തെറിച്ചു. ഇതോടെ ബെംഗളൂരുവിലെ രോഹിത്തിന്‍റെ പ്രകടനം ഏറെ വിലയിരുത്തപ്പെടും.

ഇന്ത്യ സാധ്യത ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, ശിവം ദുബെ, സഞ്‌ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വാഷിങ്‌ടണ്‍ സുന്ദര്‍, അര്‍ഷ്‌ദീപ് സിങ്, ആവേശ് ഖാന്‍/മുകേഷ് കുമാര്‍.

മൊഹാലിയിലെ ആദ്യ ടി20യിലും ഇന്‍ഡോറിലെ രണ്ടാം മത്സരത്തിലും ആറ് വിക്കറ്റുകള്‍ക്കായിരുന്നു ഇന്ത്യ വിജയം നേടിയത്. മൊഹാലിയില്‍ ശിവം ദുബെയുടെ ഓള്‍റൗണ്ടര്‍ മികവായിരുന്നു ആതിഥേയരുടെ വിജയത്തില്‍ നിര്‍ണായകമായത്. 40 പന്തുകളില്‍ പുറത്താവാതെ 60 റണ്‍സ് നേടിയ താരം രണ്ട് ഓവറുകളില്‍ ഒമ്പത് റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റും വീഴ്‌ത്തിയിരുന്നു. പ്രകടനത്തിന് മത്സരത്തിലെ താരമായും ദുബെ തിരഞ്ഞെടുക്കപ്പെട്ടു.

ഇന്‍ഡോറിലും ദുബെ തന്‍റെ അര്‍ധ സെഞ്ചുറി നേട്ടം ആവര്‍ത്തിച്ചു. 32 പന്തില്‍ പുറത്താവാതെ 63 റണ്‍സായിരുന്നു താരം നേടിയത്. യശസ്വി ജയ്‌സ്വാളും (34 പന്തില്‍ 68) ഇന്ത്യയ്‌ക്കായി അര്‍ധ സെഞ്ചുറി നേടിയിരുന്നു. നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തിയ അക്‌സര്‍ പട്ടേലായിരുന്നു മത്സരത്തിലെ താരം.

ലൈവായി മത്സരം കാണാന്‍: ഇന്ത്യ- അഫ്‌ഗാനിസ്ഥാന്‍ മൂന്നാം ടി20 ടെലിവിഷനില്‍ സ്‌പോര്‍ട്‌സ് 18 നെറ്റ്‌വര്‍ക്കിലാണ് തത്സമ സംപ്രേഷണം ചെയ്യുന്നത്. ഓണ്‍ലൈനായി ജിയോ സിനിമ ആപ്പിലും വെബ്‌സൈറ്റിലും കാണാം... (Where to watch Ind vs Afg T20I).

ALSO READ: 'അവനുണ്ടാക്കുന്നത് വലിയ തലവേദന'; ശിവം ദുബെ സെലക്‌ടര്‍മാരെ പ്രയാസത്തിലാക്കിയെന്ന് ഗവാസ്‌കര്‍

ബെംഗളൂരു: അഫ്‌ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരത്തിന് നീലപ്പട നാളെയിറങ്ങും. ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം ആരംഭിക്കുക. (India vs Afghanistan 3rd T20I Preview) കളിച്ച രണ്ട് മത്സരങ്ങളിലും വിജയിച്ച ആതിഥേയര്‍ ഇതിനകം തന്നെ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്.

ചിന്നസ്വാമിയിലും കളി പിടിച്ചാല്‍ പരമ്പരയില്‍ അഫ്‌ഗാനെ വൈറ്റ്‌വാഷ് ചെയ്യാന്‍ ഇന്ത്യയ്‌ക്ക് കഴിയും. ഇതോടെ ആശ്വാസ ജയമാണ് അഫ്‌ഗാനിസ്ഥാന്‍ ലക്ഷ്യം വയ്‌ക്കുന്നത്. ആതിഥേയരുടെ പ്ലേയിങ് ഇലവനില്‍ മാറ്റത്തിന് സാധ്യതയുണ്ട്.

മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്‌ജു സാംസണ്‍ (Sanju Samson), സ്‌പിന്നര്‍ കുല്‍ദീപ് യാദ്, പേസര്‍ ആവേശ് ഖാന്‍ എന്നിവര്‍ക്ക് അവസരം ലഭിച്ചേക്കും. ജിതേഷ് ശര്‍മ, രവി ബിഷ്‌ണോയ്‌, മുകേഷ് കുമാര്‍ എന്നിവര്‍ക്കായിരിക്കും പുറത്തിരിക്കേണ്ടി വരിക. ടി20 ലോകകപ്പിന് മുമ്പ് ഫോര്‍മാറ്റില്‍ ഇന്ത്യ കളിക്കുന്ന അവസാന മത്സരമാണിത്.

അതിനാല്‍ ലോകകപ്പ് ടീമില്‍ പ്രതീക്ഷ വയ്‌ക്കാന്‍ സഞ്‌ജുവിന് മികച്ച പ്രകടനം തന്നെ അനിവാര്യമാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് മത്സരത്തില്‍ ശ്രദ്ധാ കേന്ദ്രം. അന്താരാഷ്‌ട്ര ടി20യില്‍ 14 മാസങ്ങള്‍ നീണ്ട ഇടവേള അവസാനിപ്പിച്ചായിരുന്നു രോഹിത് അഫ്‌ഗാനെതിരെ കളിക്കാന്‍ ഇറങ്ങിയത്.

എന്നാല്‍ കളിച്ച രണ്ട് മത്സരങ്ങളിലും അക്കൗണ്ട് തുറക്കാന്‍ ഹിറ്റ്‌മാന് കഴിഞ്ഞിട്ടില്ല. മൊഹാലിയില്‍ നടന്ന ആദ്യ ടി20യില്‍ രണ്ട് പന്തുകള്‍ മാത്രം നേരിട്ട താരം റണ്ണൗട്ടായി. ഇന്‍ഡോറിലെ രണ്ടാം ടി20യിലാവട്ടെ നേരിട്ട ആദ്യ പന്തില്‍ രോഹിത്തിന്‍റെ കുറ്റി തെറിച്ചു. ഇതോടെ ബെംഗളൂരുവിലെ രോഹിത്തിന്‍റെ പ്രകടനം ഏറെ വിലയിരുത്തപ്പെടും.

ഇന്ത്യ സാധ്യത ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, ശിവം ദുബെ, സഞ്‌ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വാഷിങ്‌ടണ്‍ സുന്ദര്‍, അര്‍ഷ്‌ദീപ് സിങ്, ആവേശ് ഖാന്‍/മുകേഷ് കുമാര്‍.

മൊഹാലിയിലെ ആദ്യ ടി20യിലും ഇന്‍ഡോറിലെ രണ്ടാം മത്സരത്തിലും ആറ് വിക്കറ്റുകള്‍ക്കായിരുന്നു ഇന്ത്യ വിജയം നേടിയത്. മൊഹാലിയില്‍ ശിവം ദുബെയുടെ ഓള്‍റൗണ്ടര്‍ മികവായിരുന്നു ആതിഥേയരുടെ വിജയത്തില്‍ നിര്‍ണായകമായത്. 40 പന്തുകളില്‍ പുറത്താവാതെ 60 റണ്‍സ് നേടിയ താരം രണ്ട് ഓവറുകളില്‍ ഒമ്പത് റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റും വീഴ്‌ത്തിയിരുന്നു. പ്രകടനത്തിന് മത്സരത്തിലെ താരമായും ദുബെ തിരഞ്ഞെടുക്കപ്പെട്ടു.

ഇന്‍ഡോറിലും ദുബെ തന്‍റെ അര്‍ധ സെഞ്ചുറി നേട്ടം ആവര്‍ത്തിച്ചു. 32 പന്തില്‍ പുറത്താവാതെ 63 റണ്‍സായിരുന്നു താരം നേടിയത്. യശസ്വി ജയ്‌സ്വാളും (34 പന്തില്‍ 68) ഇന്ത്യയ്‌ക്കായി അര്‍ധ സെഞ്ചുറി നേടിയിരുന്നു. നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തിയ അക്‌സര്‍ പട്ടേലായിരുന്നു മത്സരത്തിലെ താരം.

ലൈവായി മത്സരം കാണാന്‍: ഇന്ത്യ- അഫ്‌ഗാനിസ്ഥാന്‍ മൂന്നാം ടി20 ടെലിവിഷനില്‍ സ്‌പോര്‍ട്‌സ് 18 നെറ്റ്‌വര്‍ക്കിലാണ് തത്സമ സംപ്രേഷണം ചെയ്യുന്നത്. ഓണ്‍ലൈനായി ജിയോ സിനിമ ആപ്പിലും വെബ്‌സൈറ്റിലും കാണാം... (Where to watch Ind vs Afg T20I).

ALSO READ: 'അവനുണ്ടാക്കുന്നത് വലിയ തലവേദന'; ശിവം ദുബെ സെലക്‌ടര്‍മാരെ പ്രയാസത്തിലാക്കിയെന്ന് ഗവാസ്‌കര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.