ETV Bharat / sports

IND vs SL : പിന്തള്ളിയത് സച്ചിനെ; കാര്യവട്ടത്തെ വെടിക്കെട്ടില്‍ കോലിയെ തേടിയെത്തിയ റെക്കോഡുകള്‍ അറിയാം

കാര്യവട്ടത്തെ വെടിക്കെട്ട് പ്രകടനത്തോടെ ഏകദിന കരിയറിലെ 46-ാം സെഞ്ചുറിയാണ് വിരാട് കോലി പൂര്‍ത്തിയാക്കിയത്. ശ്രീലങ്കയ്‌ക്കെതിരായ താരത്തിന്‍റെ 10-ാം സെഞ്ചുറി കൂടിയായിരുന്നുവിത്.

author img

By

Published : Jan 16, 2023, 9:52 AM IST

Virat Kohli goes past Sachin Tendulkar s record  Virat Kohli  Sachin Tendulkar  Virat Kohli odi record  Virat Kohli odi century  IND vs SL  ഇന്ത്യ vs ശ്രീലങ്ക  സച്ചിന്‍ ടെണ്ടുല്‍ക്കര്‍  വിരാട് കോലി  വിരാട് കോലി ഏകദിന റെക്കോഡ്  വിരാട് കോലി ഏകദിന സെഞ്ചുറി
കാര്യവട്ടത്തെ വെടിക്കെട്ടില്‍ കോലിയെ തേടിയെത്തിയ റെക്കോഡുകള്‍ അറിയാം

തിരുവനന്തപുരം: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ വെടിക്കെട്ട് സെഞ്ചുറിയുമായാണ് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി തിളങ്ങിയത്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 110 പന്തില്‍ പുറത്താവാതെ 166 റണ്‍സാണ് കോലി അടിച്ചെടുത്തത്. മൂന്ന് മത്സര പരമ്പരയിലെ കോലിയുടെ രണ്ടാം സെഞ്ചുറിയായിരുന്നുവിത്.

ഗുവാഹത്തിയില്‍ നടന്ന ഒന്നാം ഏകദിനത്തിലും 34കാരനായ താരം മൂന്നക്കം തൊട്ടിരുന്നു. അന്ന് 87 പന്തുകളില്‍ 113 റണ്‍സാണ് കോലി നേടിയത്. നിലവില്‍ ഏകദിനത്തില്‍ 46 സെഞ്ചുറികളാണ് കോലിയുടെ പേരിലുള്ളത്. ഇനി മൂന്ന് സെഞ്ചുറികള്‍ കൂടി നേടാന്‍ കഴിഞ്ഞാല്‍ ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറിയെന്ന സച്ചിന്‍റെ റെക്കോഡിനൊപ്പമെത്താന്‍ കോലിക്ക് കഴിയും. 49 ഏകദിന സെഞ്ചുറികളാണ് സച്ചിനുള്ളത്.

എന്നാല്‍ കാര്യവട്ടത്തെ കളിക്ക് പിന്നാലെ ചില അപൂര്‍വ റെക്കോഡുകളും കോലിയെ തേടിയെത്തിയിട്ടുണ്ട്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡുകളാണ് 34കാരന്‍ പഴങ്കഥയാക്കിയത്. ശ്രീലങ്കയ്ക്കെതിരെ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ താരമെന്ന നേട്ടത്തില്‍ സച്ചിന്‍ കോലിക്ക് പിന്നിലായി.

ലങ്കയ്‌ക്കെതിരെ 10-ാം സെഞ്ചുറിയാണ് കോലി കാര്യവട്ടത്ത് നേടിയത്. ഇതോടെ ഏതെങ്കിലും ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറികളെന്ന റെക്കോഡും കോലി പോക്കറ്റിലാക്കി. ലങ്കയ്‌ക്ക് എതിരെ ഒമ്പത് സെഞ്ചുറികളായിരുന്നു സച്ചിന്‍റെ റെക്കോഡ്.

കൂടാതെ സ്വന്തം നാട്ടില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറികളെന്ന നേട്ടത്തിലും കോലി സച്ചിനെ പിന്തള്ളി. സ്വന്തം മണ്ണില്‍ കോലി 21-ാം തവണയാണ് മൂന്നക്കം കടക്കുന്നത്. 20 സെഞ്ചുറികളാണ് സച്ചിന്‍റെ അക്കൗണ്ടിലുള്ളത്. ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം ഹാഷിം ആംലയും ഓസ്ട്രേലിയയുടെ മുന്‍ നായകന്‍ റിക്കി പോണ്ടിങ്ങുമാണ് ഇരുവര്‍ക്കും പിന്നിലുള്ളത്. 14 സെഞ്ചുറികള്‍ വീതമാണ് ഇരുവരും സ്വന്തം നാട്ടില്‍ നേടിയിട്ടുള്ളത്.

മത്സരത്തില്‍ ഇന്ത്യ 317 റണ്‍സിന്‍റെ കൂറ്റന്‍ വിജയം നേടിയിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 390 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ശ്രീലങ്ക 73 റണ്‍സില്‍ ഓള്‍ഔട്ടായി. റണ്‍ അടിസ്ഥാനത്തില്‍ ഏകദിനത്തിലെ ഏറ്റവും വലിയ വിജയമാണിത്. അയര്‍ലന്‍ഡിനെതിരെ ന്യൂസിലന്‍ഡ് നേടിയ 290 റണ്‍സ് വിജയമെന്ന റെക്കോഡാണ് രോഹിത്തും സംഘവും തിരുത്തിയത്.

കോലിയെക്കൂടാതെ ശുഭ്‌മാന്‍ ഗില്ലും ഇന്ത്യയ്‌ക്കായി സെഞ്ചുറി നേടി. നാല് വിക്കറ്റുകള്‍ വീഴ്‌ത്തി മുഹമ്മദ് സിറാജും രണ്ടുവീതം വിക്കറ്റുകള്‍ വീഴ്ത്തിയ മുഹമ്മദ് ഷമിയും കുല്‍ദീപ് യാദവുമാണ് ശ്രീലങ്കന്‍ ബാറ്റിങ്ങിന്‍റെ വേരറുത്തത്. കോലി തന്നെയാണ് മത്സരത്തിലെയും പരമ്പരയിലെയും താരം.

ALSO READ: കാര്യവട്ടത്തെ കാലിക്കസേരകള്‍; ആശങ്കയറിയിച്ച് യുവരാജ്, മന്ത്രി പറഞ്ഞത് അനുസരിച്ചതെന്ന് ആരാധകര്‍

തിരുവനന്തപുരം: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ വെടിക്കെട്ട് സെഞ്ചുറിയുമായാണ് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി തിളങ്ങിയത്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 110 പന്തില്‍ പുറത്താവാതെ 166 റണ്‍സാണ് കോലി അടിച്ചെടുത്തത്. മൂന്ന് മത്സര പരമ്പരയിലെ കോലിയുടെ രണ്ടാം സെഞ്ചുറിയായിരുന്നുവിത്.

ഗുവാഹത്തിയില്‍ നടന്ന ഒന്നാം ഏകദിനത്തിലും 34കാരനായ താരം മൂന്നക്കം തൊട്ടിരുന്നു. അന്ന് 87 പന്തുകളില്‍ 113 റണ്‍സാണ് കോലി നേടിയത്. നിലവില്‍ ഏകദിനത്തില്‍ 46 സെഞ്ചുറികളാണ് കോലിയുടെ പേരിലുള്ളത്. ഇനി മൂന്ന് സെഞ്ചുറികള്‍ കൂടി നേടാന്‍ കഴിഞ്ഞാല്‍ ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറിയെന്ന സച്ചിന്‍റെ റെക്കോഡിനൊപ്പമെത്താന്‍ കോലിക്ക് കഴിയും. 49 ഏകദിന സെഞ്ചുറികളാണ് സച്ചിനുള്ളത്.

എന്നാല്‍ കാര്യവട്ടത്തെ കളിക്ക് പിന്നാലെ ചില അപൂര്‍വ റെക്കോഡുകളും കോലിയെ തേടിയെത്തിയിട്ടുണ്ട്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡുകളാണ് 34കാരന്‍ പഴങ്കഥയാക്കിയത്. ശ്രീലങ്കയ്ക്കെതിരെ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ താരമെന്ന നേട്ടത്തില്‍ സച്ചിന്‍ കോലിക്ക് പിന്നിലായി.

ലങ്കയ്‌ക്കെതിരെ 10-ാം സെഞ്ചുറിയാണ് കോലി കാര്യവട്ടത്ത് നേടിയത്. ഇതോടെ ഏതെങ്കിലും ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറികളെന്ന റെക്കോഡും കോലി പോക്കറ്റിലാക്കി. ലങ്കയ്‌ക്ക് എതിരെ ഒമ്പത് സെഞ്ചുറികളായിരുന്നു സച്ചിന്‍റെ റെക്കോഡ്.

കൂടാതെ സ്വന്തം നാട്ടില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറികളെന്ന നേട്ടത്തിലും കോലി സച്ചിനെ പിന്തള്ളി. സ്വന്തം മണ്ണില്‍ കോലി 21-ാം തവണയാണ് മൂന്നക്കം കടക്കുന്നത്. 20 സെഞ്ചുറികളാണ് സച്ചിന്‍റെ അക്കൗണ്ടിലുള്ളത്. ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം ഹാഷിം ആംലയും ഓസ്ട്രേലിയയുടെ മുന്‍ നായകന്‍ റിക്കി പോണ്ടിങ്ങുമാണ് ഇരുവര്‍ക്കും പിന്നിലുള്ളത്. 14 സെഞ്ചുറികള്‍ വീതമാണ് ഇരുവരും സ്വന്തം നാട്ടില്‍ നേടിയിട്ടുള്ളത്.

മത്സരത്തില്‍ ഇന്ത്യ 317 റണ്‍സിന്‍റെ കൂറ്റന്‍ വിജയം നേടിയിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 390 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ശ്രീലങ്ക 73 റണ്‍സില്‍ ഓള്‍ഔട്ടായി. റണ്‍ അടിസ്ഥാനത്തില്‍ ഏകദിനത്തിലെ ഏറ്റവും വലിയ വിജയമാണിത്. അയര്‍ലന്‍ഡിനെതിരെ ന്യൂസിലന്‍ഡ് നേടിയ 290 റണ്‍സ് വിജയമെന്ന റെക്കോഡാണ് രോഹിത്തും സംഘവും തിരുത്തിയത്.

കോലിയെക്കൂടാതെ ശുഭ്‌മാന്‍ ഗില്ലും ഇന്ത്യയ്‌ക്കായി സെഞ്ചുറി നേടി. നാല് വിക്കറ്റുകള്‍ വീഴ്‌ത്തി മുഹമ്മദ് സിറാജും രണ്ടുവീതം വിക്കറ്റുകള്‍ വീഴ്ത്തിയ മുഹമ്മദ് ഷമിയും കുല്‍ദീപ് യാദവുമാണ് ശ്രീലങ്കന്‍ ബാറ്റിങ്ങിന്‍റെ വേരറുത്തത്. കോലി തന്നെയാണ് മത്സരത്തിലെയും പരമ്പരയിലെയും താരം.

ALSO READ: കാര്യവട്ടത്തെ കാലിക്കസേരകള്‍; ആശങ്കയറിയിച്ച് യുവരാജ്, മന്ത്രി പറഞ്ഞത് അനുസരിച്ചതെന്ന് ആരാധകര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.