ETV Bharat / sports

'കോലിക്കൊപ്പം അവനെയും പരമ്പരയുടെ താരമാക്കണമായിരുന്നു'; തുറന്നുപറഞ്ഞ് ഗൗതം ഗംഭീര്‍

author img

By

Published : Jan 16, 2023, 11:34 AM IST

മുഹമ്മദ് സിറാജ് ഭാവിയുടെ താരമാണെന്ന് ഇന്ത്യയുടെ മുന്‍ ബാറ്റര്‍ ഗംഭീര്‍. ഓരോ പരമ്പര കഴിയുമ്പോളും സിറാജ് കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുകയാണെന്നും ഗംഭീര്‍.

Mohammed Siraj  Gautam Gambhir on Mohammed Siraj  Gautam Gambhir  Virat Kohli  IND VS SL  India vs sri lanka  വിരാട് കോലി  മുഹമ്മദ് സിറാജ്  ഗൗതം ഗംഭീര്‍  മുഹമ്മദ് സിറാജ് ഭാവിയുടെ താരമെന്ന് ഗൗതം ഗംഭീര്‍  Kohli Player of Series award in Sri Lanka ODIs
കോലിക്കൊപ്പം അവനേയും പരമ്പരയുടെ താരമാക്കണമായിരുന്നു

മുംബൈ: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് വിരാട് കോലിയാണ്. മൂന്ന് മത്സര പരമ്പരയില്‍ രണ്ട് സെഞ്ചുറികളുമായി കോലി തിളങ്ങിയിരുന്നു. ഗുവാഹത്തിയിലെ ഒന്നാം ഏകദിനത്തില്‍ 87 പന്തുകളില്‍ 113 റണ്‍സായിരുന്നു കോലി നേടിയത്. ഇന്നലെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം മത്സരത്തില്‍ 110 പന്തില്‍ പുറത്താവാതെ 166 റണ്‍സ് അടിച്ച് കൂട്ടുകയും ചെയ്‌തു.

ഇതടക്കം പരമ്പരയില്‍ ആകെ 283 റണ്‍സ് കണ്ടെത്താനും കോലിക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ കോലിക്കൊപ്പം തന്നെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജും പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെടാന്‍ അര്‍ഹനായിരുന്നുവെന്നാണ് മുന്‍ താരം ഗൗതം ഗംഭീര്‍ പറയുന്നത്. സിറാജ് ഭാവിയുടെ താരമാണെന്നും ഗംഭീര്‍ പറഞ്ഞു.

"പരമ്പരയില്‍ കോലിക്ക് ഒപ്പം തന്നെയാണ് സിറാജ്. കോലിക്കൊപ്പം സിറാജിനെയും പരമ്പരയുടെ താരമായി തെരഞ്ഞെടുക്കണമായിരുന്നു. കാരണം, അസാധാരണ പ്രകടനമാണ് അവന്‍ നടത്തിയത്.

ബാറ്റിങ് പിച്ചുകളിലായിരുന്നു അവന്‍റെ വിക്കറ്റ് വേട്ട. പരമ്പരയുടെ താരമായി ബാറ്റര്‍മാരെ തെരഞ്ഞെടുക്കുക എന്നത് എപ്പോഴുമുള്ള രീതിയാണെന്ന് എനിക്കറിയാം. പക്ഷെ, സിറാജിന്‍റെ പ്രകടനം ഗംഭീരമായിരുന്നു.

സിറാജിന്‍റെ സ്പെല്ലുകളാണ് ഓരോ മത്സരത്തിലും ബോളിങ്ങില്‍ ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയത്. അവന്‍ ഭാവിയുടെ താരമാണ്. ഓരോ പരമ്പര കഴിയുമ്പോളും അവന്‍ കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുകയാണ്", ഗംഭീര്‍ വ്യക്തമാക്കി.

മൂന്ന് മത്സരങ്ങളില്‍ നിന്നും ഒമ്പത് വിക്കറ്റുകള്‍ നേടിയ സിറാജ് പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ തലപ്പത്താണ്. 4.05 എന്ന മികച്ച ഇക്കോണമി നിലനിര്‍ത്താനും പരമ്പരയില്‍ സിറാജിനായി. ഗുവാഹത്തിയില്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തിയ സിറാജ് കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു.

കാര്യവട്ടത്താവട്ടെ 10 ഓവറില്‍ വെറും 32 റണ്‍സ് മാത്രം വിട്ടുനല്‍കി നാല് വിക്കറ്റുകളാണ് 28കാരനായ സിറാജ് സ്വന്തമാക്കിയത്. സിറാജിന്‍റെ ഈ തകര്‍പ്പന്‍ പ്രകടനത്തോടെ ലങ്കയ്‌ക്കെതിരെ 317 റണ്‍സിന്‍റെ കൂറ്റന്‍ വിജയം നേടാനും ഇന്ത്യയ്‌ക്ക് കഴിഞ്ഞു. ഇന്ത്യ നേടിയ 390 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്ക വെറും 73 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

ALSO READ: Watch: കിളി പാറി കരുണരത്‌നെ; സിറാജിന്‍റെ തകര്‍പ്പന്‍ ഡയറക്‌ട് ഹിറ്റ് കാണാം

മുംബൈ: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് വിരാട് കോലിയാണ്. മൂന്ന് മത്സര പരമ്പരയില്‍ രണ്ട് സെഞ്ചുറികളുമായി കോലി തിളങ്ങിയിരുന്നു. ഗുവാഹത്തിയിലെ ഒന്നാം ഏകദിനത്തില്‍ 87 പന്തുകളില്‍ 113 റണ്‍സായിരുന്നു കോലി നേടിയത്. ഇന്നലെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം മത്സരത്തില്‍ 110 പന്തില്‍ പുറത്താവാതെ 166 റണ്‍സ് അടിച്ച് കൂട്ടുകയും ചെയ്‌തു.

ഇതടക്കം പരമ്പരയില്‍ ആകെ 283 റണ്‍സ് കണ്ടെത്താനും കോലിക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ കോലിക്കൊപ്പം തന്നെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജും പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെടാന്‍ അര്‍ഹനായിരുന്നുവെന്നാണ് മുന്‍ താരം ഗൗതം ഗംഭീര്‍ പറയുന്നത്. സിറാജ് ഭാവിയുടെ താരമാണെന്നും ഗംഭീര്‍ പറഞ്ഞു.

"പരമ്പരയില്‍ കോലിക്ക് ഒപ്പം തന്നെയാണ് സിറാജ്. കോലിക്കൊപ്പം സിറാജിനെയും പരമ്പരയുടെ താരമായി തെരഞ്ഞെടുക്കണമായിരുന്നു. കാരണം, അസാധാരണ പ്രകടനമാണ് അവന്‍ നടത്തിയത്.

ബാറ്റിങ് പിച്ചുകളിലായിരുന്നു അവന്‍റെ വിക്കറ്റ് വേട്ട. പരമ്പരയുടെ താരമായി ബാറ്റര്‍മാരെ തെരഞ്ഞെടുക്കുക എന്നത് എപ്പോഴുമുള്ള രീതിയാണെന്ന് എനിക്കറിയാം. പക്ഷെ, സിറാജിന്‍റെ പ്രകടനം ഗംഭീരമായിരുന്നു.

സിറാജിന്‍റെ സ്പെല്ലുകളാണ് ഓരോ മത്സരത്തിലും ബോളിങ്ങില്‍ ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയത്. അവന്‍ ഭാവിയുടെ താരമാണ്. ഓരോ പരമ്പര കഴിയുമ്പോളും അവന്‍ കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുകയാണ്", ഗംഭീര്‍ വ്യക്തമാക്കി.

മൂന്ന് മത്സരങ്ങളില്‍ നിന്നും ഒമ്പത് വിക്കറ്റുകള്‍ നേടിയ സിറാജ് പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ തലപ്പത്താണ്. 4.05 എന്ന മികച്ച ഇക്കോണമി നിലനിര്‍ത്താനും പരമ്പരയില്‍ സിറാജിനായി. ഗുവാഹത്തിയില്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തിയ സിറാജ് കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു.

കാര്യവട്ടത്താവട്ടെ 10 ഓവറില്‍ വെറും 32 റണ്‍സ് മാത്രം വിട്ടുനല്‍കി നാല് വിക്കറ്റുകളാണ് 28കാരനായ സിറാജ് സ്വന്തമാക്കിയത്. സിറാജിന്‍റെ ഈ തകര്‍പ്പന്‍ പ്രകടനത്തോടെ ലങ്കയ്‌ക്കെതിരെ 317 റണ്‍സിന്‍റെ കൂറ്റന്‍ വിജയം നേടാനും ഇന്ത്യയ്‌ക്ക് കഴിഞ്ഞു. ഇന്ത്യ നേടിയ 390 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്ക വെറും 73 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

ALSO READ: Watch: കിളി പാറി കരുണരത്‌നെ; സിറാജിന്‍റെ തകര്‍പ്പന്‍ ഡയറക്‌ട് ഹിറ്റ് കാണാം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.