ETV Bharat / sports

സെഞ്ച്വറിയോളം പോന്ന ഇന്നിങ്സുമായി അസ്‌മത്തുള്ള ഒമർസായി, ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ 245 റൺസ്

author img

By ETV Bharat Kerala Team

Published : Nov 10, 2023, 6:09 PM IST

Updated : Nov 10, 2023, 6:15 PM IST

South Africa vs Afghanistan Score Updates ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ അഫ്‌ഗാന്‍ 50 ഓവറില്‍ 10 വിക്കറ്റ് നഷ്‌ടത്തില്‍ നേടിയത് 244 റണ്‍സ്.

South Africa vs Afghanistan Score Updates  South Africa vs Afghanistan  Cricket World Cup 2023  Azmatullah Omarzai  ദക്ഷിണാഫ്രിക്ക vs അഫ്‌ഗാനിസ്ഥാന്‍  ഏകദിന ലോകകപ്പ് 2023  അസ്‌മത്തുള്ള ഒമർസായി  Gerald Coetzee  ജെറാൾഡ് കോറ്റ്സി
South Africa vs Afghanistan Score Updates

അഹമ്മദാബാദ്: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) അഫ്‌ഗാനിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കയ്‌ക്ക് 245 റണ്‍സിന്‍റെ വിജയ ലക്ഷ്യം (South Africa vs Afghanistan Score Updates). ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ അഫ്‌ഗാന്‍ 20 ഓവറില്‍ 244 റണ്‍സില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. കൂട്ടത്തകര്‍ച്ചയ്‌ക്കിടെ പൊരുതി നിന്ന അസ്മത്തുള്ള ഒമർസായിയുടെ (Azmatullah Omarzai) പ്രകടനമാണ് ടീമിനെ മാന്യമായ നിലയിലേക്ക് എത്തിച്ചത്.

107 പന്തില്‍ പുറത്താവാതെ 97 റണ്‍സാണ് താരം നേടിയത്. ദക്ഷിണാഫ്രിക്കയ്‌ക്കായി ജെറാൾഡ് കോറ്റ്സി 10 ഓവറില്‍ 44 റണ്‍സ് മാത്രം വിട്ടുനല്‍കി നാല് വിക്കറ്റുകള്‍ വീഴ്‌ത്തി. ആദ്യ വിക്കറ്റില്‍ 41 റണ്‍സ് ചേര്‍ത്ത് ഓപ്പണര്‍മാരായ റഹ്മാനുള്ള ഗുർബാസും ഇബ്രാഹിം സദ്രാനും അഫ്‌ഗാന് അത്ര മോശമല്ലാത്ത തുടക്കം നല്‍കിയിരുന്നു. റഹ്മാനുള്ള ഗുർബാസിനെ (22 പന്തില്‍ 25) ആയിരുന്നു ടീമിന് ആദ്യം നഷ്‌ടമായത്.

കേശവ്‌ മഹാരാജിനായിരുന്നു വിക്കറ്റ്. എന്നാല്‍ പിന്നാലെ തന്നെ ഇബ്രാഹിം സദ്രാനും (30 പന്തില്‍ 15), ക്യാപ്റ്റന്‍ ഹഷ്‌മത്തുള്ള ഷാഹിദിയും (7 പന്തില്‍ 2) തിരികെ കയറിയതോടെ അഫ്‌ഗാന്‍ 10.5 ഓവറില്‍ മൂന്നിന് 45 എന്ന നിലയിലേക്ക് പ്രതിരോധത്തിലായി. സദ്രാനെ ജെറാൾഡ് കോറ്റ്സിയും ഹഷ്‌മത്തുള്ളയെ കേശവ് മഹാരാജുമായിരുന്നു മടക്കിയത്. തുടര്‍ന്ന് ഒന്നിച്ച ലുങ്കി റഹ്‌മത്ത് ഷായും- അസ്മത്തുള്ള ഒമർസായിയും കൂട്ടത്തകര്‍ച്ച ഒഴിവാക്കാനുള്ള ശ്രമം നടത്തി.

ശ്രദ്ധയോടെ കളിച്ച ഇരുവരും 49 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി. 24-ാം ഓവറില്‍ റഹ്‌മത്ത് ഷായെ (46 പന്തില്‍ 26) ഡേവിഡ് മില്ലറുടെ കയ്യിലെത്തിച്ച് ലുങ്കി എൻഗിഡി ആയിരുന്നു പ്രോട്ടീസിന് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നീട് അസ്മത്തുള്ള ഒമർസായി ഒരറ്റത്ത് നിന്നെങ്കിലും ഇക്രാം അലിഖിൽ (14 പന്തില്‍ 12), മുഹമ്മദ് നബി (3 പന്തില്‍ 2) എന്നിവര്‍ നിരാശപ്പെടുത്തി. റാഷിദ് ഖാനും (30 പന്തില്‍ 14) കാര്യമായ പ്രകടനം നടത്താനായില്ല.

ഇതോട 37.5 ഓവറില്‍ 160ന് ഏഴ്‌ എന്ന നിലയിലേക്ക് അഫ്‌ഗാന്‍ തകര്‍ന്നു. എന്നാല്‍ നൂർ അഹമ്മദിന് പിന്തുണ നല്‍കി കളിച്ച അസ്മത്തുള്ള ടീമിനെ ഇരുനൂറ് കടത്തി. 44 റണ്‍സ് നീണ്ടു നിന്ന കൂട്ടുകെട്ട് നൂർ അഹമ്മദിനെ (32 പന്തില്‍ 26) തിരിച്ച് കയറ്റിയ ജെറാൾഡ് കോറ്റ്സിയാണ് പൊളിച്ചത്. മുജീബ് ഉർ റഹ്മാന് (5 പന്തില്‍ 8) അധികം ആയുസുണ്ടായിരുന്നില്ല.

അവസാന ഓവറിന്‍റെ അവസാന പന്തില്‍ നവീൻ ഉൽ ഹഖ് (4 പന്തില്‍) റണ്ണൗട്ടായി. കാഗിസോ റബാഡ എറിഞ്ഞ ഈ ഓവറില്‍ വമ്പന്‍ അടികള്‍ നടത്താന്‍ കഴിയാതിരുന്നതോടെയാണ് അസ്മത്തുള്ള ഒമർസായിക്ക് അര്‍ഹിച്ച സെഞ്ചുറിയിലേക്ക് എത്താന്‍ കഴിയാതിരുന്നത്.

ALSO READ: 'ബിരിയാണി ഇഷ്‌ടമായല്ലോ അല്ലോ?, ഇനി തിരികെ വിട്ടോ..'; പാകിസ്ഥാനെ ട്രോളി വിരേന്ദര്‍ സെവാഗ്

അഫ്‌ഗാനിസ്ഥാൻ (പ്ലേയിങ് ഇലവൻ): റഹ്മാനുള്ള ഗുർബാസ്, ഇബ്രാഹിം സദ്രാൻ, റഹ്മത്ത് ഷാ, ഹഷ്‌മത്തുള്ള ഷാഹിദി (സി), അസ്‌മത്തുള്ള ഒമർസായി, മുഹമ്മദ് നബി, റാഷിദ് ഖാൻ, ഇക്രാം അലിഖിൽ, മുജീബ് ഉർ റഹ്മാൻ, നൂർ അഹമ്മദ്, നവീൻ-ഉൽ-ഹഖീ

ദക്ഷിണാഫ്രിക്ക (പ്ലേയിങ് ഇലവൻ): ക്വിന്‍റൺ ഡി കോക്ക്, ടെംബ ബാവുമ (സി), റാസി വാൻ ഡെർ ഡസ്സെൻ, എയ്ഡൻ മർക്രം, ഹെൻറിച്ച് ക്ലാസൻ, ആൻഡിലെ ഫെഹ്‌ലുക്‌വായോ, ഡേവിഡ് മില്ലർ, ജെറാൾഡ് കോറ്റ്സി, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുങ്കി എൻഗിഡി.

അഹമ്മദാബാദ്: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) അഫ്‌ഗാനിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കയ്‌ക്ക് 245 റണ്‍സിന്‍റെ വിജയ ലക്ഷ്യം (South Africa vs Afghanistan Score Updates). ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ അഫ്‌ഗാന്‍ 20 ഓവറില്‍ 244 റണ്‍സില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. കൂട്ടത്തകര്‍ച്ചയ്‌ക്കിടെ പൊരുതി നിന്ന അസ്മത്തുള്ള ഒമർസായിയുടെ (Azmatullah Omarzai) പ്രകടനമാണ് ടീമിനെ മാന്യമായ നിലയിലേക്ക് എത്തിച്ചത്.

107 പന്തില്‍ പുറത്താവാതെ 97 റണ്‍സാണ് താരം നേടിയത്. ദക്ഷിണാഫ്രിക്കയ്‌ക്കായി ജെറാൾഡ് കോറ്റ്സി 10 ഓവറില്‍ 44 റണ്‍സ് മാത്രം വിട്ടുനല്‍കി നാല് വിക്കറ്റുകള്‍ വീഴ്‌ത്തി. ആദ്യ വിക്കറ്റില്‍ 41 റണ്‍സ് ചേര്‍ത്ത് ഓപ്പണര്‍മാരായ റഹ്മാനുള്ള ഗുർബാസും ഇബ്രാഹിം സദ്രാനും അഫ്‌ഗാന് അത്ര മോശമല്ലാത്ത തുടക്കം നല്‍കിയിരുന്നു. റഹ്മാനുള്ള ഗുർബാസിനെ (22 പന്തില്‍ 25) ആയിരുന്നു ടീമിന് ആദ്യം നഷ്‌ടമായത്.

കേശവ്‌ മഹാരാജിനായിരുന്നു വിക്കറ്റ്. എന്നാല്‍ പിന്നാലെ തന്നെ ഇബ്രാഹിം സദ്രാനും (30 പന്തില്‍ 15), ക്യാപ്റ്റന്‍ ഹഷ്‌മത്തുള്ള ഷാഹിദിയും (7 പന്തില്‍ 2) തിരികെ കയറിയതോടെ അഫ്‌ഗാന്‍ 10.5 ഓവറില്‍ മൂന്നിന് 45 എന്ന നിലയിലേക്ക് പ്രതിരോധത്തിലായി. സദ്രാനെ ജെറാൾഡ് കോറ്റ്സിയും ഹഷ്‌മത്തുള്ളയെ കേശവ് മഹാരാജുമായിരുന്നു മടക്കിയത്. തുടര്‍ന്ന് ഒന്നിച്ച ലുങ്കി റഹ്‌മത്ത് ഷായും- അസ്മത്തുള്ള ഒമർസായിയും കൂട്ടത്തകര്‍ച്ച ഒഴിവാക്കാനുള്ള ശ്രമം നടത്തി.

ശ്രദ്ധയോടെ കളിച്ച ഇരുവരും 49 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി. 24-ാം ഓവറില്‍ റഹ്‌മത്ത് ഷായെ (46 പന്തില്‍ 26) ഡേവിഡ് മില്ലറുടെ കയ്യിലെത്തിച്ച് ലുങ്കി എൻഗിഡി ആയിരുന്നു പ്രോട്ടീസിന് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നീട് അസ്മത്തുള്ള ഒമർസായി ഒരറ്റത്ത് നിന്നെങ്കിലും ഇക്രാം അലിഖിൽ (14 പന്തില്‍ 12), മുഹമ്മദ് നബി (3 പന്തില്‍ 2) എന്നിവര്‍ നിരാശപ്പെടുത്തി. റാഷിദ് ഖാനും (30 പന്തില്‍ 14) കാര്യമായ പ്രകടനം നടത്താനായില്ല.

ഇതോട 37.5 ഓവറില്‍ 160ന് ഏഴ്‌ എന്ന നിലയിലേക്ക് അഫ്‌ഗാന്‍ തകര്‍ന്നു. എന്നാല്‍ നൂർ അഹമ്മദിന് പിന്തുണ നല്‍കി കളിച്ച അസ്മത്തുള്ള ടീമിനെ ഇരുനൂറ് കടത്തി. 44 റണ്‍സ് നീണ്ടു നിന്ന കൂട്ടുകെട്ട് നൂർ അഹമ്മദിനെ (32 പന്തില്‍ 26) തിരിച്ച് കയറ്റിയ ജെറാൾഡ് കോറ്റ്സിയാണ് പൊളിച്ചത്. മുജീബ് ഉർ റഹ്മാന് (5 പന്തില്‍ 8) അധികം ആയുസുണ്ടായിരുന്നില്ല.

അവസാന ഓവറിന്‍റെ അവസാന പന്തില്‍ നവീൻ ഉൽ ഹഖ് (4 പന്തില്‍) റണ്ണൗട്ടായി. കാഗിസോ റബാഡ എറിഞ്ഞ ഈ ഓവറില്‍ വമ്പന്‍ അടികള്‍ നടത്താന്‍ കഴിയാതിരുന്നതോടെയാണ് അസ്മത്തുള്ള ഒമർസായിക്ക് അര്‍ഹിച്ച സെഞ്ചുറിയിലേക്ക് എത്താന്‍ കഴിയാതിരുന്നത്.

ALSO READ: 'ബിരിയാണി ഇഷ്‌ടമായല്ലോ അല്ലോ?, ഇനി തിരികെ വിട്ടോ..'; പാകിസ്ഥാനെ ട്രോളി വിരേന്ദര്‍ സെവാഗ്

അഫ്‌ഗാനിസ്ഥാൻ (പ്ലേയിങ് ഇലവൻ): റഹ്മാനുള്ള ഗുർബാസ്, ഇബ്രാഹിം സദ്രാൻ, റഹ്മത്ത് ഷാ, ഹഷ്‌മത്തുള്ള ഷാഹിദി (സി), അസ്‌മത്തുള്ള ഒമർസായി, മുഹമ്മദ് നബി, റാഷിദ് ഖാൻ, ഇക്രാം അലിഖിൽ, മുജീബ് ഉർ റഹ്മാൻ, നൂർ അഹമ്മദ്, നവീൻ-ഉൽ-ഹഖീ

ദക്ഷിണാഫ്രിക്ക (പ്ലേയിങ് ഇലവൻ): ക്വിന്‍റൺ ഡി കോക്ക്, ടെംബ ബാവുമ (സി), റാസി വാൻ ഡെർ ഡസ്സെൻ, എയ്ഡൻ മർക്രം, ഹെൻറിച്ച് ക്ലാസൻ, ആൻഡിലെ ഫെഹ്‌ലുക്‌വായോ, ഡേവിഡ് മില്ലർ, ജെറാൾഡ് കോറ്റ്സി, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുങ്കി എൻഗിഡി.

Last Updated : Nov 10, 2023, 6:15 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.