ETV Bharat / sports

India vs England Toss Report: നിര്‍ണായക മത്സരത്തില്‍ ടോസ് ജയിച്ച് ഇംഗ്ലണ്ട്; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

author img

By ETV Bharat Kerala Team

Published : Oct 29, 2023, 1:46 PM IST

India vs England Toss Report: ഏകദിന ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് എതിരെ ടോസ് വിജയിച്ച ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ ബോളിങ് തെരഞ്ഞെടുത്തു.

India vs England  India vs England Toss Report  Cricket World Cup 2023  Rohit Sharma  Jos Buttler  ഏകദിന ലോകകപ്പ് 2023  ഇന്ത്യ vs ഇംഗ്ലണ്ട്  രോഹിത് ശര്‍മ  ജോസ് ബട്‌ലര്‍
India vs England Toss Report Cricket World Cup 2023

ലഖ്‌നൗ : ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്‌ക്ക് ബാറ്റിങ്. ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ (Jos Buttler) ബോളിങ് തെരഞ്ഞെടുക്കുകായിരുന്നു (India vs England Toss Report). ലഖ്‌നൗവിലെ എകന സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്.

ശ്രീലങ്കയ്‌ക്ക് എതിരായ കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ ഇംഗ്ലണ്ടും ന്യൂസിലന്‍ഡിനെതിരായ ടീമില്‍ ഇന്ത്യയും മാറ്റം വരുത്തിയിട്ടില്ല. ബാറ്റിങ് തന്നെയാണ് തങ്ങള്‍ ആഗ്രഹിച്ചിരുന്നതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma) പറഞ്ഞു. ഈ ലോകകപ്പില്‍ ഇതാദ്യമായാണ് ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങുന്നത്.

ഇംഗ്ലണ്ട് (പ്ലേയിംഗ് ഇലവൻ): ജോണി ബെയർസ്റ്റോ, ഡേവിഡ് മലാൻ, ജോ റൂട്ട്, ബെൻ സ്‌റ്റോക്‌സ്, ജോസ് ബട്ട്‌ലർ (സി), ലിയാം ലിവിംഗ്‌സ്റ്റൺ, മോയിൻ അലി, ക്രിസ് വോക്‌സ്, ഡേവിഡ് വില്ലി, ആദിൽ റഷീദ്, മാർക്ക് വുഡ്.

ഇന്ത്യ (പ്ലേയിംഗ് ഇലവൻ): രോഹിത് ശർമ (സി), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

സെമിയുറപ്പിക്കാന്‍ ഇന്ത്യ: ഏകദിന ലോകകപ്പില്‍ തങ്ങളുടെ ആറാം മത്സരത്തിനാണ് ഇന്ത്യ, ഇംഗ്ലണ്ട് ടീമുകള്‍ ഇറങ്ങുന്നത്. കളിച്ച അഞ്ച് മത്സരങ്ങളും വിജയിച്ച ആതിഥേയര്‍ ടൂര്‍ണമെന്‍റില്‍ ഇതേവരെ തോല്‍വി അറിയാത്ത ഒരേയൊരു ടീമാണ്. 10 പോയിന്‍റുമായി നിലവിലെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരാണ് ഇന്ത്യയുള്ളത്. ആറ് മത്സരങ്ങളില്‍ നിന്നും 10 പോയിന്‍റുള്ള ദക്ഷിണാഫ്രിക്ക മികച്ച റണ്‍ റേറ്റിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ത്യയെ പിന്നിലാക്കിയത്.

ഇതോടെ ലഖ്‌നൗവില്‍ കളിപിടിച്ചാല്‍ ദക്ഷിണാഫ്രിക്കയെ മറികടന്ന് ഇന്ത്യയ്‌ക്ക് പോയിന്‍റ് പട്ടികയില്‍ തലപ്പത്തേക്ക് എത്തുകയും സെമി ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കുന്ന ആദ്യ ടീമായി മാറാനും സാധിക്കും.

ഇംഗ്ലണ്ടിന് ജീവന്‍ മരണപ്പോരാട്ടം: മറുവശത്ത് ഇംഗ്ലണ്ട് ആവട്ടെ കളിച്ച അഞ്ചില്‍ നാല് മത്സരങ്ങളിലും തോല്‍വി വഴങ്ങിയിരുന്നു. ഇതോടെ നിലവിലെ പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാണ്. ഇതോടെ ടൂര്‍ണമെന്‍റില്‍ എന്തെങ്കിലും പ്രതീക്ഷ നിലനിര്‍ത്തണമെങ്കില്‍ അവര്‍ക്ക് ലഖ്‌നൗവില്‍ ഇന്ത്യയെ കീഴടക്കിയേ മതിയാവൂ.

ഏകദിന ലോകകപ്പിലെ നേര്‍ക്കുനേര്‍ പോരട്ടങ്ങളില്‍ ഏറെക്കുറെ ഒപ്പത്തിനൊപ്പമാണ് ഇംഗ്ലണ്ടും ഇന്ത്യയും. ഇതേവരെ എട്ട് തവണയാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ നാല് മത്സരങ്ങള്‍ ഇംഗ്ലണ്ട് വിജയിച്ചപ്പോള്‍ മൂന്നെണ്ണമാണ് ഇന്ത്യയ്‌ക്ക് ഒപ്പം നിന്നത്.

ഒരു മത്സരം സമനിലയില്‍ കലാശിച്ചു. എന്നാല്‍ ലോകകപ്പ് വേദിയില്‍ 2003-ലാണ് അവസാനമായി ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്. ഇതിന് ശേഷം 2011-ല്‍ നേര്‍ക്കുനേര്‍ എത്തിയ മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു. ഇതോടെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ വീണ്ടുമൊരു വിജയത്തിനായുള്ള ഇന്ത്യയുടെ 20 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ് ഇന്ന് അവസാനിക്കുമോയെന്ന് കാത്തിരുന്ന് തന്നെ കാണാം.

ALSO READ: Wasim Akram on India vs England Clash: 'അവര്‍ മുറിവേറ്റ സിംഹങ്ങള്‍'; രോഹിത്തിനും സംഘത്തിനും മുന്നറിയിപ്പുമായി വസീം അക്രം

മത്സരം കാണാനുള്ള വഴി: ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യ vs ഇംഗ്ലണ്ട് മത്സരം ടെലിവിഷനില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലൂടെയാണ് തത്സമയം സംപ്രേഷണം ചെയ്യുന്നത്. ഡിസ്‌നി + ഹോട്‌സ്റ്റാര്‍ ആപ്ലിക്കേഷനിലൂടെയും വെബ്‌സെറ്റിലൂടെയും മത്സരം കാണാം. (Where to Watch India vs England Cricket World Cup 2023 match)

ALSO READ: Rohit Sharma Captaincy Record: വിരാട് കോലിക്ക് ശേഷം ക്യാപ്‌റ്റന്‍സിയില്‍ 'സെഞ്ച്വറി' തികയ്‌ക്കാന്‍ രോഹിത് ശര്‍മ

ലഖ്‌നൗ : ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്‌ക്ക് ബാറ്റിങ്. ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ (Jos Buttler) ബോളിങ് തെരഞ്ഞെടുക്കുകായിരുന്നു (India vs England Toss Report). ലഖ്‌നൗവിലെ എകന സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്.

ശ്രീലങ്കയ്‌ക്ക് എതിരായ കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ ഇംഗ്ലണ്ടും ന്യൂസിലന്‍ഡിനെതിരായ ടീമില്‍ ഇന്ത്യയും മാറ്റം വരുത്തിയിട്ടില്ല. ബാറ്റിങ് തന്നെയാണ് തങ്ങള്‍ ആഗ്രഹിച്ചിരുന്നതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma) പറഞ്ഞു. ഈ ലോകകപ്പില്‍ ഇതാദ്യമായാണ് ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങുന്നത്.

ഇംഗ്ലണ്ട് (പ്ലേയിംഗ് ഇലവൻ): ജോണി ബെയർസ്റ്റോ, ഡേവിഡ് മലാൻ, ജോ റൂട്ട്, ബെൻ സ്‌റ്റോക്‌സ്, ജോസ് ബട്ട്‌ലർ (സി), ലിയാം ലിവിംഗ്‌സ്റ്റൺ, മോയിൻ അലി, ക്രിസ് വോക്‌സ്, ഡേവിഡ് വില്ലി, ആദിൽ റഷീദ്, മാർക്ക് വുഡ്.

ഇന്ത്യ (പ്ലേയിംഗ് ഇലവൻ): രോഹിത് ശർമ (സി), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

സെമിയുറപ്പിക്കാന്‍ ഇന്ത്യ: ഏകദിന ലോകകപ്പില്‍ തങ്ങളുടെ ആറാം മത്സരത്തിനാണ് ഇന്ത്യ, ഇംഗ്ലണ്ട് ടീമുകള്‍ ഇറങ്ങുന്നത്. കളിച്ച അഞ്ച് മത്സരങ്ങളും വിജയിച്ച ആതിഥേയര്‍ ടൂര്‍ണമെന്‍റില്‍ ഇതേവരെ തോല്‍വി അറിയാത്ത ഒരേയൊരു ടീമാണ്. 10 പോയിന്‍റുമായി നിലവിലെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരാണ് ഇന്ത്യയുള്ളത്. ആറ് മത്സരങ്ങളില്‍ നിന്നും 10 പോയിന്‍റുള്ള ദക്ഷിണാഫ്രിക്ക മികച്ച റണ്‍ റേറ്റിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ത്യയെ പിന്നിലാക്കിയത്.

ഇതോടെ ലഖ്‌നൗവില്‍ കളിപിടിച്ചാല്‍ ദക്ഷിണാഫ്രിക്കയെ മറികടന്ന് ഇന്ത്യയ്‌ക്ക് പോയിന്‍റ് പട്ടികയില്‍ തലപ്പത്തേക്ക് എത്തുകയും സെമി ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കുന്ന ആദ്യ ടീമായി മാറാനും സാധിക്കും.

ഇംഗ്ലണ്ടിന് ജീവന്‍ മരണപ്പോരാട്ടം: മറുവശത്ത് ഇംഗ്ലണ്ട് ആവട്ടെ കളിച്ച അഞ്ചില്‍ നാല് മത്സരങ്ങളിലും തോല്‍വി വഴങ്ങിയിരുന്നു. ഇതോടെ നിലവിലെ പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാണ്. ഇതോടെ ടൂര്‍ണമെന്‍റില്‍ എന്തെങ്കിലും പ്രതീക്ഷ നിലനിര്‍ത്തണമെങ്കില്‍ അവര്‍ക്ക് ലഖ്‌നൗവില്‍ ഇന്ത്യയെ കീഴടക്കിയേ മതിയാവൂ.

ഏകദിന ലോകകപ്പിലെ നേര്‍ക്കുനേര്‍ പോരട്ടങ്ങളില്‍ ഏറെക്കുറെ ഒപ്പത്തിനൊപ്പമാണ് ഇംഗ്ലണ്ടും ഇന്ത്യയും. ഇതേവരെ എട്ട് തവണയാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ നാല് മത്സരങ്ങള്‍ ഇംഗ്ലണ്ട് വിജയിച്ചപ്പോള്‍ മൂന്നെണ്ണമാണ് ഇന്ത്യയ്‌ക്ക് ഒപ്പം നിന്നത്.

ഒരു മത്സരം സമനിലയില്‍ കലാശിച്ചു. എന്നാല്‍ ലോകകപ്പ് വേദിയില്‍ 2003-ലാണ് അവസാനമായി ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്. ഇതിന് ശേഷം 2011-ല്‍ നേര്‍ക്കുനേര്‍ എത്തിയ മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു. ഇതോടെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ വീണ്ടുമൊരു വിജയത്തിനായുള്ള ഇന്ത്യയുടെ 20 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ് ഇന്ന് അവസാനിക്കുമോയെന്ന് കാത്തിരുന്ന് തന്നെ കാണാം.

ALSO READ: Wasim Akram on India vs England Clash: 'അവര്‍ മുറിവേറ്റ സിംഹങ്ങള്‍'; രോഹിത്തിനും സംഘത്തിനും മുന്നറിയിപ്പുമായി വസീം അക്രം

മത്സരം കാണാനുള്ള വഴി: ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യ vs ഇംഗ്ലണ്ട് മത്സരം ടെലിവിഷനില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലൂടെയാണ് തത്സമയം സംപ്രേഷണം ചെയ്യുന്നത്. ഡിസ്‌നി + ഹോട്‌സ്റ്റാര്‍ ആപ്ലിക്കേഷനിലൂടെയും വെബ്‌സെറ്റിലൂടെയും മത്സരം കാണാം. (Where to Watch India vs England Cricket World Cup 2023 match)

ALSO READ: Rohit Sharma Captaincy Record: വിരാട് കോലിക്ക് ശേഷം ക്യാപ്‌റ്റന്‍സിയില്‍ 'സെഞ്ച്വറി' തികയ്‌ക്കാന്‍ രോഹിത് ശര്‍മ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.